മാണി സാർ വിയോജിച്ചു; ആനത്തലവട്ടവും സുധാകരനും കടന്നാക്രമിച്ചു; അന്നത്തെ സ്പീക്കർ ആ വകുപ്പ് മാറ്റാൻ നിർദ്ദേശിച്ചു; പരിശോധിച്ച് പിൻവലിച്ചത് നിമയമന്ത്രി ചന്ദ്രശേഖരൻ; 1999 ഫെബ്രുവരി 22ന് 13-ാം വകുപ്പ് സിപിഎമ്മിന് പ്രിയങ്കരം; ഇന്ന് ഭരണഘടനാ വിരുദ്ധവും; ലോകായുക്താ ഓർഡിനൻസിൽ ചർച്ച തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകായുക്തയെ ദുർബലമാക്കാൻ പിണറായി സർക്കാർ കൊണ്ടുവന്ന വിവാദ ഭേദഗതി, 1999 ൽ നായനാർ സർക്കാരിന്റെ കാലത്തു നിയമസഭ ചർച്ച ചെയ്ത് ഏകകണ്ഠമായി തള്ളിക്കളഞ്ഞിരുന്നതാണെന്ന വസ്തുതയിൽ നിയമ പരിശോധനയ്ക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത ബില്ലിലെ 13ാം വകുപ്പിനെതിരെ 1999 ഫെബ്രുവരി 22 ന് കേരള നിയമസഭയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ പ്രതിപക്ഷം ഗർവർണ്ണർക്ക് കൈമാറിയിട്ടുണ്ട്.ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് എല്ലാ തരത്തിലുമുള്ള നടപടിക്രമങ്ങളും പാലിച്ച ശേഷം ലോകായുക്ത കണ്ടെത്തിയാൽ അയാൾ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു അന്ന് ചർച്ചയിൽ സിപിഎമ്മിന് വേണ്ടി ജി സുധാകരൻ എടുത്ത നിലപാട്. ആനത്തലവട്ടം ആനന്ദനും ആ വ്യവസ്ഥയെ എതിർത്തു. ഇതെല്ലാം പരിശോധിച്ചാകും ഓർഡിനൻസിൽ ഒപ്പിടുന്നതിൽ ഗവർണ്ണർ തീരുമാനം എടുക്കുക.
'ലോകായുക്ത വിധിയെ സർക്കാരിനു തള്ളുകയോ കൊള്ളുകയോ ചെയ്യാം' എന്ന ഇപ്പോഴത്തെ ഭേദഗതി വ്യവസ്ഥ 1998 99 ലെ മൂലനിയമത്തിന്റെ കരടിലുമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇ.കെ.നായനാരും അന്നത്തെ നിയമമന്ത്രി സിപിഐയിലെ ഇ.ചന്ദ്രശേഖരൻ നായരും സഭയിലെ ചർച്ചകൾക്ക് ശേഷം ഇത് ഉപേക്ഷിച്ചു. നിയമസഭയിൽ വന്ന ശേഷമുള്ള ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ വിമർശിച്ചത് അതിലെ 13ാം വകുപ്പിലെ വ്യവസ്ഥകളെയാണ്.
പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി ആക്ഷേപങ്ങളിൽ ലോകായുക്തയുടെ തീർപ്പ് സർക്കാരിനോ മുഖ്യമന്ത്രിക്കോ ഗവർണർക്കോ അംഗീകരിക്കാനും നിരസിക്കാനും അധികാരമുണ്ട് എന്നാണ് ഈ വകുപ്പിൽ പറഞ്ഞിരുന്നത്. 'നിരസിക്കാനുള്ള' വ്യവസ്ഥയെ അന്നും പിറ്റേന്നും നടന്ന ചർച്ചയിലും സബ്ജക്ട് കമ്മിറ്റി കൂടിയാലോചനകളിലും പ്രതിപക്ഷം എതിർത്തു. തനിക്കു മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നു സബ്ജക്ട് കമ്മിറ്റി ചർച്ചയിൽ മന്ത്രി ചന്ദ്രശേഖരൻ നായർ പറഞ്ഞു. അങ്ങനെയാണ് സുശക്തമായ ലോകായുക്താ നിയമം പാസായത്. ഇതാണ് മാറ്റി മറിക്കാൻ ശ്രമിക്കുന്നത്.
കെ.എം.മാണിയും ഈ വ്യവസ്ഥയെ എതിർത്തിരുന്നു. ലോകായുക്ത കോംപിറ്റന്റ് അഥോറിറ്റിക്കു (യോഗ്യതയുള്ള അധികാരിക്ക്) റിപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ അത് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നു പറയാൻ പാടില്ല. അത് അംഗീകരിക്കണം. അല്ലെങ്കിൽ പിന്നെ എന്തു വിശ്വാസ്യതയാണ് ? ഒരു അഴിമതി നടത്തിയെന്നു കണ്ടാൽ പിന്നെ എന്തിനാണു സംരക്ഷിക്കുന്നത്? ഒരു മന്ത്രി അഴിമതി നടത്തി. ഒരു അംഗം എന്ന നിലയിൽ അയാളെ പുറത്താക്കണമെന്നു പറഞ്ഞാൽ അത് അംഗീകരിക്കണം. ഇത്രയും ബദ്ധപ്പെട്ടു നിയമസഭയിൽ നിയമം പാസാക്കി അന്വേഷണമെല്ലാം നടത്തിയ ശേഷം അഴിമതിക്കാരനെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളെ സംരക്ഷിക്കുകയാണോ വേണ്ടത്-ഇതായിരുന്നു മാണിയുടെ ചോദ്യം.
ഫെബ്രുവരി 22നു വകുപ്പു തിരിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷത്ത് കെ.എം.മാണി, ആര്യാടൻ മുഹമ്മദ്, ടി.എം.ജേക്കബ് തുടങ്ങിയവരുടെ വിയോജിപ്പ് സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദനും ജി.സുധാകരനും ഏറ്റുപിടിച്ചു. 13ാം വകുപ്പ് തൽക്കാലം മാറ്റിവയ്ക്കാൻ സ്പീക്കർ എം.വിജയകുമാറിനു നിർദ്ദേശിക്കേണ്ടി വന്നു. ലോകായുക്തയെ നോക്കുകുത്തിയാക്കരുതെന്ന വികാരം ഉയർന്നതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി കൂടിയാലോചിച്ചു വിവാദ വ്യവസ്ഥ നീക്കം ചെയ്തതായി മന്ത്രി ചന്ദ്രശേഖരൻ നായർ അറിയിക്കുകയായിരുന്നു.
ലോകായുക്ത തീരുമാനം അംഗീകരിക്കണമെന്ന വ്യവസ്ഥ ഭരണഘടനയുടെ അന്തഃസത്തയ്ക്കു ചേർന്നതല്ലെന്നാണു സിപിഎമ്മും സർക്കാരും ഇപ്പോൾ വാദിക്കുന്നത്. ഇതാണ് ഇപ്പോൾ വിവാദമാകുന്നതും. അതിനിടെ ലോകായുക്ത നിയമഭേദഗതിയുടെ കാര്യത്തിൽ ആവശ്യമായ രാഷ്ട്രീയ കൂടിയാലോചന നടന്നിട്ടില്ലെന്നതു സത്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. നിയമസഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടുവരേണ്ടതിന്റെ ആവശ്യം പൊതു സമൂഹത്തിനും ഇതിനെക്കുറിച്ച് ആലോചിക്കുന്നവർക്കും ബോധ്യപ്പെട്ടിട്ടില്ല. നിയമസഭയിൽ ബില്ലായി അവതരിപ്പിച്ചിരുന്നുവെങ്കിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം കിട്ടുമായിരുന്നു. അതു നിഷേധിക്കപ്പെട്ടതാണു വിവാദത്തിനു കാരണമെന്നും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍