വിനോദിനെ വെട്ടി അടുത്ത തവണ ബിനീഷ് സെക്രട്ടറിയാകും; ഇതിനൊപ്പം കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയവും; ജയേഷ് ജോർജ് വിഭാഗം രണ്ടും കൽപ്പിച്ച് മുമ്പോട്ട്; പട്ടിണി പ്രയോഗം നടത്തിയ കായിക മന്ത്രിയെ വിമർശിക്കാതെ കാണികളെ കുറയ്ക്കാൻ കൂട്ടു നിന്നവരുടെ യഥാർത്ഥ മുഖം പുറത്ത്; രഞ്ജി ട്രോഫിയിൽ പുറത്തായതിന് പിന്നാലെ സ്റ്റേഡിയ നിർമ്മാണത്തിന് പത്ര പരസ്യം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തിരുവനന്തപുരത്തെ ഏകദിനം കുളമാക്കിയതിന് പിന്നിൽ കൊച്ചിയിലെ സ്റ്റേഡിയ മോഹമാണെന്ന വാദം ശരിവച്ച് പത്രപരസ്യം. കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ താൽപര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താൽപര്യ പത്രം നൽകണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കർ വരെ വാങ്ങാനാണ് നീക്കം. നേരത്തെ കൊച്ചിയിൽ ചതുപ്പ് നിലം വില കൊടുത്തു വാങ്ങി സ്റ്റേഡിയ നിർമ്മാണത്തിനുള്ള ശ്രമം വിവാദത്തിലായിരുന്നു. അന്ന് പാതി വഴിക്ക് നടക്കാതെ പോയതാണ് കൊച്ചിയിലെ സ്റ്റേഡിയം. കാര്യവട്ടത്തെ അവസാന ഏകദിനത്തെ വിവാദങ്ങൾക്ക് പിന്നിലെ ഉദേശ്യങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. സംഭവിച്ചത് മറിച്ചായിരുന്നു. കേരളം കഴിഞ്ഞ ദിവസം ദുർബ്ബലരായ പോണ്ടിച്ചേരിയോട് തകർന്ന് പുറത്തായി. ഇതിന് അടുത്ത ദിവസമാണ് സ്റ്റേഡിയ നിർമ്മാണത്തിനുള്ള പരസ്യം നൽകുന്നത്. വെറ്ററൻ താരങ്ങളായ സച്ചിൻ ബേബിക്കും രോഹൻ പ്രേമിനും ജലജ് സക്സേനയ്ക്കും അല്ലാതെ ആർക്കും ഈ സീസണിൽ തിളങ്ങാനായില്ല. നല്ല കളിക്കാരുടെ ആത്മവിശ്വാസം തകർത്ത് അവരെ ഫോം ഔട്ടാക്കുന്നതും കണ്ടു. അങ്ങനെ രഞ്ജി ട്രോഫിയിൽ നിന്ന് പുറത്താകുന്ന കേരളം പുതിയ സ്റ്റേഡിയം നിർമ്മാണത്തിലേക്ക് കടക്കുകയാണ്.
കേരളാ ക്രിക്കറ്റിനെ നയിക്കുന്നത് ജയേഷ് ജോർജാണ്. കൊച്ചിയിൽ നിന്നുള്ള പ്രമുഖൻ. ജോയിന്റെ സെക്രട്ടറി ബിനീഷ് കോടിയേരിയാണ്. ബിനീഷും ജയേഷും ചേർന്നാണ് കോടികളുടെ സ്റ്റേഡിയത്തിന് മുന്നിട്ടിറങ്ങുന്നത്. കോടികൾ ഇതിനായി ചെലവാക്കേണ്ടി വരും. സ്റ്റേഡിയം യാഥാർത്ഥ്യമായാൽ കേരളാ ക്രിക്കറ്റിന്റെ ആസ്ഥാനവും കൊച്ചിയിലേക്ക് മാറും. കാര്യവട്ടത്ത് കളി ഞായറാഴ്ചയായിട്ടു പോലും ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥയുണ്ടായി. പട്ടിണിക്കാർ കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പരാമർശവും ഇതിന് കാരണമായി. കഷ്ടപ്പെട്ട് പണിയെടുത്ത് കളി കാണാൻ എത്തുന്നവരെ പരിഹസിച്ച മന്ത്രിക്കെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു പോലുമില്ല. ഇതിന് കാരണവും തിരുവനന്തപുരത്തെ ക്രിക്കറ്റ് പെരുമയെ തകർക്കാനുള്ള കൊച്ചി ലോബിയുടെ മനസ്സായിരുന്നു.
ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥയും ഉയർന്ന നികുതിയുമെല്ലാം ബിസിസിഐ ശ്രദ്ധിച്ചിരുന്നു. ഇതിനൊപ്പമാണ് 'പട്ടിണി' വിവാദം. ഈ സാഹചര്യത്തിൽ അത്തരം വേദികൾക്ക് പിന്നീട് കളി അനുവദിക്കുമ്പോൾ ബിസിസിഐ രണ്ടു തവണ ചിന്തിക്കും. ലോകകപ്പ് ക്രിക്കറ്റിൽ വേദിയാകാനുള്ള തിരുവനന്തപുരത്തിന്റെ മോഹത്തിന് തിരിച്ചടിയാണ് അതുകൊണ്ട് തന്നെ കാര്യവട്ടത്തെ ശ്രീലങ്കയുടെ വരവ്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാണികൾക്ക് താൽപ്പര്യം കൂടേണ്ടതാണ്. പക്ഷേ ഞായറാഴ്ച കളി വന്നിട്ടും ദൃശ്യമല്ല. അതിന് ശേഷം ഇന്ത്യയുടെ ഏകദിനത്തിനെല്ലാം മറ്റ് ഗ്രൗണ്ടുകളിൽ കാണികൾ തിങ്ങി നിറഞ്ഞു.
സാധാരണ കാര്യവട്ടത്ത് കളി വന്നാൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത്തവണ അതിനാണ് മാറ്റം വരുന്നത്. ഇതോടെ തിരുവനന്തപുരത്തിന് പകരം കൊച്ചിയിൽ ഗ്രൗണ്ടെന്ന ആഗ്രഹം വീണ്ടും കെസിഎ മുമ്പോട്ട് വച്ചു. ഇതിന് വേണ്ടിയായിരുന്നു കായിക മന്ത്രി അബ്ദുറഹ്മാനെ ഇറക്കിയുള്ള 'പട്ടിണി പ്രയോഗം' എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്ത്യശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തിൽ നിന്ന് 12% ആയി സർക്കാർ ഉയർത്തിയതു സംബന്ധിച്ചാണ് മന്ത്രിയുടെ വിവാദ പരാമർശം എത്തിയിരുന്നു.
നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കളി കാണുന്നവരെ അപമാനിച്ച് മന്ത്രി എത്തിയത്. കോപ്ലിമെന്ററീ പാസിൽ കളികാണുന്നവർ പണം കൊടുത്തു ടിക്കറ്റെടുത്തുവരെ കളിയാക്കി എന്നതാണ് പരിഹാസം. മന്ത്രിയെ ന്യായീകരിക്കാൻ സിപിഎമ്മിന് പോലും പൂർണ്ണമായും കഴിഞ്ഞിട്ടില്ല. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വിമർശനവും ഉയർത്തിയില്ല.
പിന്നീട് പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയിൽ വിശദീകരിച്ച് കായികമന്ത്രി വി അബ്ദുറഹ്മാൻ രംഗത്തു വന്നിരുന്നു. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും മന്ത്രി പ്രതികരിച്ചു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. അസോസിയേഷൻ ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഈ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. അതോടൊപ്പം തന്നെ കോടിക്കണക്കിന് രൂപ ഇവർക്ക് ഇതിൽ നിന്ന് ലാഭം ലഭിക്കുന്നുണ്ട്. കേരളത്തിലെ കായിക വികസനത്തിന് ഒരു പണം പോലും അവർ ചെലവഴിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും കെസിഎ പ്രതികരണത്തിനൊന്നും വന്നില്ല.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ക്രിക്കറ്റിലെ എറണാകുളം ലോബിയാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വേദിയെ തകർക്കാനാണ് ഗൂഢാലോചനയെന്നാണ് വിലയിരുത്തൽ. നിലവിൽ തിരുവനന്തപുരത്തുകാരനായ വിനോദാണ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി. ഈ പദവിയിലേക്ക് ബിനീഷ് കോടിയേരിയും കണ്ണുവയ്ക്കുന്നുണ്ട്. അടുത്ത വർഷം സെക്രട്ടറിയാകാനാണ് പദ്ധതി. ഇതിന് വേണ്ടി എറണാകുളം ലോബിക്കൊപ്പം ചേർന്ന് പല കളികളും നടത്തുന്നുണ്ട്. വിനോദ് സെക്രട്ടറിയായിരിക്കുമ്പോൾ തിരുവനന്തപുരത്ത് ലോകകപ്പ് മത്സരം എത്തുന്നതിനെ അട്ടിമറിക്കാനാണ് നികുതി കൂട്ടികളി എന്നും ആക്ഷേപമുണ്ട്. ഇതിന് വേണ്ടി വലിയ ഗൂഢാലോചന ചില കേന്ദ്രങ്ങളിൽ ഉണ്ടായെന്നാണ് സൂചന.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം ലഭിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതു തന്നെയാണ് 'പട്ടിണി' പ്രസ്താവനയിലൂടെ സംഭവിച്ചതും. തൊട്ടു പിന്നാലെ കൊച്ചിയിൽ സ്റ്റേഡിയം ഉണ്ടാക്കുകയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ.
Stories you may Like
- ജീവന്മരണ പോരാട്ടത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
- 'നന്നായി...കളിക്കണേ സഞ്ജൂ.., ലോകകപ്പ് ടീമിലെത്താനുള്ള സുവർണാവസരമാണ്';
- രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തെ തിരിച്ചുവിളിച്ച് വിൻഡീസ്
- ഹർമൻപ്രീതിന് സസ്പെൻഷൻ? ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി
- കാര്യവട്ടത്ത് വീണ്ടും ട്വന്റി 20, ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം നവംബർ 26 ന്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍