137 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ദരിദ്രർ ജനസംഖ്യയുടെ ആറുശതമാനം ആയ എട്ടുകോടിയാണ്; എന്നാൽ 20 കോടി ജനസംഖ്യയുള്ള നൈജീരിയയുടെ 33 ശതമാനവും പട്ടിണിക്കാരാണ്; നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോക പട്ടിണി രാജ്യമായെന്നത് വെറും കണക്കിലെ കളി മാത്രം; ഡോ അരുൺകുമാർ അടക്കമുള്ള സൈബർ പോരാളികളുടെ നുണ പൊളിയുമ്പോൾ
എം റിജു
കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത ആയിരുന്നു, നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്നത്. 24 ന്യൂസിലെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററും, ഇപ്പോൾ കേരളാ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കമുള്ള ഇടതുപക്ഷ അനുഭാവികൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഡോ അരുൺകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്. 'കുതിക്കുന്ന അദാനി, വിശക്കുന്ന ഇന്ത്യ! 121.7 ബില്യൻ ഡോളർ ആസ്തിയുള്ള വാറൻ ബുഫെയെ പിന്തള്ളി 123.7 ബില്യൻ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഫോബ്സ് പട്ടികയിൽ ലോകത്തെ നാലാമത്തെ ധനികനായി.അതേ സമയം നൈജീരിയയെ പിന്തള്ളി 8.30 കോടി ദരിദ്ര മനുഷ്യരുമായി ഇന്ത്യ ലോക പട്ടിണി തലസ്ഥാനമായി''.
പക്ഷേ ഈ വാദം എത്രകണ്ട് ശരിയാണ് എന്നതാണ് ചോദ്യം ഉയരുന്നത്. വെറും 20 കോടി ജനസംഖ്യയുള്ള നൈജീരിയയെയും, 137 കോടി ജനസംഖ്യയുള്ള ഇന്ത്യയെയും താരതമ്യം ചെയ്ത് വ്യാജമായി ഉണ്ടാക്കിയ കണക്കാണിത്. നൈജീരിയയിൽ 33 ശതമാനം പേരും പട്ടിണിയിലാണ്. എന്നാൽ ഇന്ത്യയിൽ ആവട്ടെ വെറും ആറുശതമാനം മാത്രമാണ് ദരിദ്രർ ഉള്ളത്. ഇന്ത്യയെ ഒരു വളരുന്ന സാമ്പത്തിക ശക്തിയായി ലോക ബാങ്ക്വരെ വിലയിരുത്തുമ്പോൾ, വ്യാജ കണക്കുകളുമായി ഒരു വിഭാഗം രംഗത്ത് ഇറങ്ങുകയാണ്. വർധിച്ച ജനസംഖ്യ വെച്ചുനോക്കിയാൽ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും, കൊലപാതകങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ അത് കൂടുതൽ ആയിരിക്കും. അതുവെച്ച് ഇന്ത്യ കൊലപാതകികളുടെ രാജ്യമായി എന്ന് വിലയിരുത്താൽ പറ്റുമോ എന്നാണ് ചോദ്യം.
അതേസമയം ബംഗ്ലാദേശ് യുദ്ധകാലത്തൊക്ക് 60 ശതമാനത്തിലേറെ ആയിരുന്നു ഇന്ത്യയുടെ ദാരിദ്ര്യം. സാമ്പത്തിക ഉദാരീകരണം വന്ന 91ശേഷം എതാണ്ട് 30 കോടി ജനങ്ങളെ ഇന്ത്യക്ക് ദാരിദ്ര്യത്തിൽനിന്ന് കരയറ്റാൻ ആയി എന്നാണ് കണക്ക്. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ഇന്ത്യ ഒരു പട്ടിണി രാജ്യമാണെന്ന ചിത്രമാണ് കമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത്.
ഇത് വെറും കണക്കിലെ കളി മാത്രം
സ്വതന്ത്രചിന്തകനും പ്രഭാഷകനും ബ്ലോഗറുമായ പ്രവീൺ രവിയാണ് ഈ വിഷയത്തിൽ അരുൺകുമാറിന് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രവീൺ രവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ഏറ്റവും വലിയ ദുരവസ്ഥ എന്തെന്നാൽ, വസ്തുതകൾ പറഞ്ഞോ, യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇവർക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നതാണ്. പകരം കുറച്ച് അധികം സാമ്പത്തിക അന്ധവിശ്വാസങ്ങളും, നുണകളും, വെറുപ്പിന്റെ രാഷ്ട്രീയത്തിൽ കൂടി പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് ഇന്ത്യക്കോ ഇന്ത്യക്കാർക്കോ യാതൊരു ഗുണവുമില്ല എന്ന് മാത്രമല്ല ബിജെപിയെ ഒന്ന് സ്പർശിക്കാൻ പോലും ആകുന്നുമില്ല. നല്ലൊരു പ്രതിപക്ഷമില്ലാതെ വരുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് അപകടമാണ് എന്ന വസ്തുത നമ്മൾ മറക്കരുത്.'
'24 ന്യൂസ് അവതാരകനും സ്വതന്ത്ര ചിന്തകനും ഒക്കെയായ ഡോക്ടർ അരുൺ കുമാറിന്റെ പരാമർശം നമുക്കൊന്നു നോക്കാം. വിശക്കുന്ന ഇന്ത്യ. സത്യത്തിൽ ഇന്ത്യയിൽ പഴയതുപോലെ വിശപ്പുണ്ടോ? ഇല്ല എന്നതാണ് വാസ്തവം? ഇന്ത്യയിൽ ഉള്ളത് പോഷകാഹാര കുറവാണ്. ഒരു 20 കൊല്ലം മുമ്പ് കോവിഡ് പോലെ ഒരു മഹാമാരി വന്നു വിപണി മുഴുവൻ അടച്ചിട്ടിരുന്നുവെങ്കിൽ കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടന്ന് മരിച്ചു പോയേനെ. എന്നാൽ കോവിഡ് കാലത്ത് അത് ഉണ്ടായില്ല. കാരണം നമ്മൾ ഉണ്ടാക്കിയ വെൽത്ത് നമുക്ക് കാര്യക്ഷമമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ സാധിച്ചു. എല്ലാവർക്കും സുഭിക്ഷമായി കൊടുക്കാൻ സാധിച്ചില്ല എങ്കിലും പട്ടിണി കിടന്ന് മരിക്കാതെ രക്ഷിക്കാൻ നമുക്കായി. അതിനു സാധിച്ചത് 1990 കളിൽ നമ്മുടെ വിപണി തുറന്നു കൊടുത്തതും ലൈസൻസ് രാജ് അവസാനിപ്പിച്ചതും നമ്മുടെ സാമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയതും ആണ്.'
'നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്ര്യമുള്ള രാജ്യമായി, അതാണ് അടുത്ത പ്രസ്താവന. ഇന്ത്യയിൽ 137 കോടി ജനമുണ്ട് അതിന്റെ 6 ശതമാനം ആണ് ഈ പറഞ്ഞ 8 കോടി ജനം. അതേസമയം 7 കോടി ദരിദ്രർ ഉള്ള നൈജീരിയയിൽ അവരുടെ ജനസംഖ്യയുടെ 33 ശതമാനം ആണ് അവിടുത്തെ പട്ടിണി പാവങ്ങൾ. അതായത് 20 കോടി ജനങ്ങളിൽ 7 കോടി ജനവും ദരിദ്രരാണ് എന്നതാണ് വാസ്തവം. ഇന്ത്യയിലെ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ ഉള്ള ക്രിമിനലുകളുടെ എണ്ണം എടുത്താലും ഒക്കെ തന്നെ നമ്മൾ കൂടുതലായിരിക്കും കാരണം നമ്മുടെ ജനസംഖ്യാ അത്രത്തോളം വലുതാണ്. അതിനാണ് നമ്മൾ ശതമാനം നോക്കുന്നത്. അപ്പോഴാണ് നമ്മക്ക് ഒരു ഫെയർ കമ്പാരിസൻ സാധിക്കുക. ഇവിടെ അരുൺ കുമാറിനെ പോലെ ഒരു സ്വതന്ത്ര ചിന്തകൻ ഇത്തരം നുണപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തതുകൊണ്ടാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.
അദാനി വളർന്നത് എങ്ങനെ?
അദാനിയുടെ വളർച്ചയെക്കുറിച്ചും പ്രവീൺ രവി വിശദമായി എഴുതുന്നു. 'ഇനിയും അദാനിയുടെ വളർച്ച നമുക്ക് നോക്കാം. അദാനി എന്റർപ്രൈസസിന്റെ കീഴിൽ നിരവധി സബ്സിഡറി കമ്പനികൾ ആരംഭിച്ച് കമ്പനികളെ ഓരോന്നും സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ വാങ്ങിച്ചും അതിന്റെ വില ഉയർത്തിയും മാർക്കറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും ഇതേ ഷെയറുകൾ ബാങ്കിൽ സെക്യൂരിറ്റിയായി നൽകിയും ലഭിക്കുന്ന ലോണിന്റെ ബലത്തിൽ ആണ് അദാനി വളർന്നത്.
ഇവിടെ അദാനിയുടെ വളർച്ചയ്ക്ക് രണ്ടുകാര്യങ്ങൾ സഹായകരമായിട്ടുണ്ട്. ഒന്ന് വളരെ അഗ്രസീവ് ആയ വെൽത്ത് മാനേജ്മെന്റ്. രണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ അദാനിക്കുള്ള ആക്സസ്. അദാനിക്ക് ആക്സസ് കൊടുക്കരുത് എന്നല്ല അദാനിക്ക് ലഭിക്കുന്നതുപോലെ ബാക്കി എല്ലാവർക്കും ആക്സസ് ലഭിക്കണം എന്നതായിരിക്കണം നമ്മൾ പറയേണ്ടത്. പകരം ഒരുത്തനും കൊടുക്കരുത് എന്ന നിലപാടാണ് ഇവിടെയുള്ള ഇടതന്മാരുടെ സ്ഥിരം നിലപാട്.
ഇന്ത്യയിലെ ബാങ്കുകൾ ഇൻഡസ്ട്രിയൽ ലോൺ കൊടുക്കുന്നതിൽ ചൈനയെക്കാളും വിയറ്റ്നാമിനേക്കാളും എന്ന് വേണ്ട പല എമർജിങ് കൺട്രികളെക്കാളും വളരെ പിന്നിലാണ്. നമ്മുടെ ലോണുകളിൽ ഭൂരിഭാഗവും പേഴ്സണൽ ലോണും കാർഷിക ലോണുമാണ്. ഒരു സ്ഥാപനം തുടങ്ങിയാൽ അതിന് വേണ്ട മൂലധനം സ്വരൂപിക്കാൻ വേണ്ടി ഈ നാട്ടിലെ സാധാരണ ജനങ്ങൾ ബ്ലേഡ് പലിശയ്ക്ക് വായ്പയെടുത്താണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്, നമ്മുടെ നാട്ടിലെ സാധാരണ സംരംഭകർക്കും വളരെ എളുപ്പം ക്രെഡിറ്റ് ലഭിക്കുന്ന രീതിയിൽ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ കൂടുതൽ സുതാര്യമായി കൊണ്ട് പോകുന്നതിന് വേണ്ടി ശ്രമിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിൽ കൂടി മാത്രം ബാങ്കുകളിൽ നിന്ന് ലോൺ കിട്ടുന്ന ഈ അവസ്ഥക്ക് എതിരെ ആണ് സംസാരിക്കേണ്ടത്.
അദനിക്കും അംബാനിക്കും ഒക്കെ വളരെ എളുപ്പം ലോൺ കിട്ടുന്നത് അവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ്, ഇതേ കാരണങ്ങൾ കൊണ്ടാണ് സഹകരണ ബാങ്കിൽ നിന്ന് പലപ്പോഴും പാർട്ടി അനുഭാവികൾക്ക് വളരെ എളുപ്പം ലോൺ കിട്ടുന്നത്. എന്നാൽ സാധാരണക്കാരൻ ലോണിന് വേണ്ടി ചെന്നാൽ അവന്റെ മുമ്പിൽ കൈ മലർത്തി കാണിക്കുകയാണ് പലപ്പോഴും പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ ചെയ്തിരുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന് പറയാൻ ഉള്ള സാമ്പത്തിക സാക്ഷരത ഇല്ലാത്ത ആളുകൾ ആണ് കോർപ്പറേറ്റുകൾക്ക് കൊടുക്കരുത് എന്ന് പറഞ്ഞു നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കിട്ടാകടം പെരുകി കിടക്കുന്നത് പൊതുമേഖല ബാങ്കുകളിലാണ്, ഇതേ ആളുകൾ തന്നെ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രംഗത്തുവരുന്നു. അതായത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ സിൽബന്ധികൾക്കും മാത്രം ആക്സസ് ഉള്ള ഒരു ക്രെഡിറ്റ് മേഖല ഇതാണ് ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ ഉണ്ടായത്. ഇതിനെയാണ് അംബാനിയും അദാനിയും വിജയ് മല്യയും ഒക്കെ സൗകര്യപൂർവ്വം ഉപയോഗിച്ച് കൊണ്ടുപോകുന്നത്.
നിങ്ങൾക്ക് ഇപ്പോഴും ഈ രാജ്യത്തെ പ്രശ്നങ്ങൾ എന്തെന്നും അതിനെ പരിഹരിക്കേണ്ടത് എങ്ങനെ ഒന്നും യാതൊരു ബോധവുമില്ല, ആകെ അറിയാവുന്നത് ഇതുപോലെ കുറെ ചപ്പടാച്ചികൾ അടിച്ചു വിടാനാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്