ഹെർബലൈഫ് ന്യൂട്രീഷ്യൻ ഉപയോഗിച്ചപ്പോൾ രണ്ടരമാസം കൊണ്ട് പതിനെട്ടു കിലോ തൂക്കം കുറച്ചെന്നു അവകാശവാദം! ഫുഡ് സപ്ലിമെന്റുകളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്നു ആരോഗ്യ വിദഗ്ദർ; കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ തകരാറിലാക്കുന്നത് ലിവർ പ്രവർത്തനത്തെ; ഹെർബലൈഫ് ന്യൂട്രീഷ്യൻ മലയാളികളുടെ ആരോഗ്യത്തെ തകിടം മറിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭക്ഷണത്തിൽ അടങ്ങിയ പോഷകങ്ങളെക്കുറിച്ച് ആവശ്യത്തിൽ അധികം ആധി മലയാളികൾക്കുണ്ട്. ഈ ആധിയാണോ കൂടുതൽ പോഷകങ്ങൾ തേടിയുള്ള ഭക്ഷണ ശീലത്തിലേക്ക് മലയാളികളെ നയിക്കുന്നത്. തടി കുറയ്ക്കാനും കൂട്ടാനും ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ആവശ്യമുണ്ടോ? സന്തുലിതമായ ഭക്ഷണമാണ് മുൻപ് മലയാളികൾ കഴിച്ചിരുന്നത് . ജങ്ക് ഫുഡ്സ് ഒക്കെ കഴിച്ചു തുടങ്ങിയതോടെ രോഗങ്ങളും വന്നു തുടങ്ങി. ഇപ്പോൾ ന്യൂട്രീഷ്യൻ വാല്യു ഉള്ള ഭക്ഷണം തേടി പോകുന്നവരായിരിക്കുന്നു മലയാളികൾ. ഇത് മലയാളികളെ അപകടത്തിലേക്ക് ആണോ നയിക്കുന്നത്. ഇപ്പോൾ കേരളത്തിൽ വ്യാപകമായി പ്രചാരത്തിലാകുന്ന ഫുഡ് സപ്ലിമെന്റ് ആണ് ഹെർബലൈഫ് ന്യൂട്രീഷ്യൻ. ഇത്തരം കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾ ലിവർ തകരാറുകൾക്ക് തന്നെ കാരണമായെക്കും എന്ന മുന്നറിയിപ്പുകൾ നിലനിൽക്കുമ്പോൾ തന്നെയാണ് കേരളത്തിൽ ഇത്തരം ഫുഡ് സപ്ലിമെന്റുകൾക്ക് മാർക്കറ്റ് വർദ്ധിക്കുന്നത്. തടി കുറയ്ക്കാനും കൂട്ടാനുമൊക്കെ ഹെർബലൈഫ് ന്യൂട്രീഷ്യൻ മതി എന്നാണ് പ്രചാരണം. കേരളത്തിൽ കോട്ടയം കേന്ദ്രീകരിച്ചാണ് ഈ ഉത്പന്നങ്ങളുടെ വിപണനം നടക്കുന്നത്. ഇതിന്റെ വിതരണക്കാരനായ സുധീഷ് മറുനാടനോട് പറഞ്ഞത് തന്റെ 18 കിലോ തൂക്കം രണ്ടര മാസം കൊണ്ട് കുറയ്ക്കാൻ ഹെർബലൈഫ് ന്യൂട്രീഷ്യൻ തന്നെ സഹായിച്ചുവെന്നാണ്. ആറു ലക്ഷത്തോളം പേരാണ് ഹെർബലൈഫ് ന്യൂട്രീഷ്യൻ ഉപയോഗിക്കുന്നതെന്നും സുധീഷ് പറയുന്നു. ആവശ്യം അറിഞ്ഞ ശേഷം മരുന്ന് കഴിക്കേണ്ട രീതി ഇതിന്റെ വിദഗ്ദൻ പറഞ്ഞു തരും എന്നാണ് സുധീഷ് പറയുന്നത്.
പതിനഞ്ചു ദിവസത്തെ മരുന്നിനു നാലായിരത്തോളം രൂപയാണ് ആവശ്യം. ഒരു മാസത്തെ ഫുഡ് പാക്കറ്റിന് മാത്രം വരുന്നത് എണ്ണായിരം രൂപയോളം. . ഡോക്ടർമാർ ആരും ഹെർബലൈഫ് ന്യൂട്രീഷ്യൻ എഴുതാറില്ല. എന്നിട്ടും ഈ ഫുഡിന്റെ വിതരണം കേരളത്തിൽ തടിച്ചു കൊഴുക്കുകയാണ്. കോടികളാണ് കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ നിന്നും ഈ മരുന്നിനായി ചിലവഴിക്കപ്പെടുന്നത്. സാധാരണ ഇന്റർനാഷണൽ തലത്തിൽ ആരോഗ്യ വിദഗ്ദർ നൽകുന്ന നിർദ്ദേശം യാതൊരു തരത്തിലുള്ള ഫുഡ് സപ്ലിമെന്റും ആളുകൾക്ക് അവശ്യമില്ലെന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ തന്നെയുണ്ട് ഉൾപ്പെട്ടിട്ടുണ്ട് വൈറ്റമിൻസും മിനറൽസും. അതുകൊണ്ട് തന്നെ ഫുഡ് സപ്ലിമെന്റുകൾ ആവശ്യമില്ല. എല്ലാം മാർക്കറ്റിങ് തന്ത്രങ്ങളിൽ വളരുകയും കൊഴുക്കുകയും ചെയ്യുന്ന ഉത്പ്പന്നങ്ങളാണ്. ഹെർബലൈഫ് ന്യൂട്രീഷ്യൻ പോലുള്ള ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഒന്നും വന്നിട്ടുണ്ടാകില്ല. ഡോക്ടർമാർ ആരും ഇത്തരം ഫുഡ് സപ്ലിമെന്റ്സ് വാങ്ങി കഴിക്കൂ എന്ന് പറഞ്ഞു എഴുതില്ല.
സമീകൃതമായ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. ഈ രീതി പിന്തുടർന്നാൽ ഫുഡ് സപ്ലിമെന്റുകൾ ആവശ്യമില്ല. ന്യൂട്രീഷ്യൻ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പറയുന്നത് കൃത്രിമ ഭക്ഷണം അവശ്യമില്ലെന്നാണ്. എന്നിട്ടും മലയാളികൾ ഈ കൃത്രിമ ഭക്ഷണത്തിന്റെ പുറകെ പോവുകയാണ് എന്നാണ് ഇതിന്റെ വിതരണക്കാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന. മരുന്ന് അല്ലാത്തതിനാൽ ഡ്രഗ്സ് കൺട്രോളറുടെ അധികാര പരിധിയിൽ ഈ ഫുഡ് വരില്ല. മാഗി നൂഡിൽസിന് ബാധകമായ നിയമമാണ് ഹെർബലൈഫ് ന്യൂട്രീഷ്യനും ബാധകം. ഈ മാനദണ്ഡം വച്ചാണ് ഇത്തരം കമ്പനികൾ രക്ഷപ്പെടുന്നത്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഭക്ഷണ രീതി അല്ലിത്. അതുകൊണ്ട് തന്നെ ഹെർബലൈഫ് ന്യൂട്രീഷ്യൻ പോലുള്ള ഭക്ഷണം കഴിക്കുന്നവർ യഥാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്-ആരോഗ്യവിദഗ്ദർ മറുനാടനോട് പറഞ്ഞു.
ആവശ്യക്കാരൻ എന്ന വ്യാജേന വിളിച്ചപ്പോൾ ഹെർബൽ ലൈഫ് ലൈഫ് ന്യൂട്രീഷ്യന്റെ സുധീഷ് പറഞ്ഞത്:
ഹെർബൽ ലൈഫ് ന്യൂട്രീഷ്യൻ എനർജി ഡ്രിങ്ക് അല്ല ഫുഡ് ആണ്. വെള്ളം കുടിക്കരുത് എന്ന് ഡോക്ടർ പറയുന്ന ആൾക്ക് കഴിക്കാൻ കഴിയുന്ന ഫുഡ് അല്ല. ക്രിയാറ്റിന്റെ അളവു കൂടുതൽ ഉള്ളവർക്ക് വെള്ളം കുടിക്കാൻ കഴിഞ്ഞു എന്ന് വരില്ല. അങ്ങിനെ ഉള്ളവർക്ക് മാത്രം കഴിക്കാൻ കഴിയുന്ന ഫുഡ് ആണിത്. തെറ്റായ ആഹാരരീതി ക്രമീകരിച്ച് നമ്മുടെ ആഹാരത്തിൽ കിട്ടാത്ത ന്യൂട്രീഷ്യൻ ഇതെല്ലാമാണ് നമ്മൾ ഫുഡ് ആയി കഴിക്കുന്നത്. ബ്രേക്ക് ഫാസ്റ്റിനു പകരം ഇതാണ് കഴിക്കേണ്ടത്. ഇത് ഷേക്ക് ആയിട്ടാണ് കഴിക്കുന്നത്. പാലിനകത്ത് മിക്സ് ആയിട്ടാണ് കഴിക്കുന്നത്. വെയിറ്റ് കുറയേണ്ട പ്രശ്നം ഉള്ളവർക്ക് അതിന്റെ രീതിയിൽ ഈ ഭക്ഷണം കഴിക്കാം. വെയിറ്റ് കൂട്ടാൻ ഉള്ളവർക്ക് വേറെ രീതിയാണ്. കുട്ടികൾക്ക് കഴിക്കേണ്ട വിധം വേറെ രീതിയിലാണ്.
ഷുഗർ ഉള്ളവർക്ക് വേറെ രീതിയിലാണ്. ഫുഡ് എല്ലാം സെയിം ആണ്. പക്ഷെ കഴിക്കുന്ന രീതിയിൽ വ്യത്യാസമുണ്ട്. എനർജി ഫുഡ് കഴിക്കുന്ന ആളുടെ വിശദാംശങ്ങൾ ആദ്യം വേണം. അതിനനുസരിച്ചാണ് ഫുഡ് കഴിക്കേണ്ടത്. അമേരിക്കൻ കമ്പനിയാണ് നിർമ്മാതാക്കൾ. നാല്പത വർഷമായി പ്രചാരത്തിലുണ്ട്. ലോകത്തിലെ നമ്പർ വൺ ന്യൂട്രീഷ്യൻ ആണിത്. ഇത് ഒരു കൊച്ചുമായി കണക്റ്റ് ആണ്. അവർ പറയുന്ന രീതിയിൽ വേണം ഓരോരുത്തരും മരുന്ന് കഴിക്കേണ്ടത്. കഴിക്കുന്ന ആളുടെ ശാരീരിക വിവരങ്ങൾ അറിയേണ്ടതുണ്ട്. ഉയരം, ഭാരം ഇതെല്ലാം ചെക്ക് ചെയ്യണം. അതിനു ശേഷം വേണം ഫുഡ് കഴിക്കാൻ. പതിനഞ്ചു ദിവസത്തേക്ക് എനർജി ഫുഡിനു മൂവായിരത്തി അറുനൂറു രൂപയോളം വേണം. ഇതൊരു സെറ്റ് എനർജി ഡ്രിങ്ക് ആണ്. മൂന്നു ബോട്ടിൽ ഈ സെറ്റിൽ ഉണ്ടാകും. വെയിറ്റ് കൂട്ടുക, കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് എനർജി ഫുഡ്. അതിനനുസരിച്ച് നിർദ്ദേശം വരും. അക്കൗണ്ടിൽ പണം ഇട്ടാൽ ഞങ്ങൾ കോട്ടയത്ത് നിന്നും അയച്ചു തരും. അഞ്ചു കിലോ കൂടുതൽ ഉള്ള ആൾക്ക് ചിലപ്പോൾ ഒരു മാസം കൊണ്ട് ആ വെയിറ്റ് എനർജി ഫുഡ് വഴി കുറയ്ക്കാം. ഇരുപത് കിലോ കൂടുതൽ ഉള്ള ആൾക്ക് ആ വെയിറ്റ് കുറയ്ക്കാൻ ഇരുപത് കിലോ കൊണ്ട് കഴിയുമോ?
ആദ്യ തവണ കോട്ടയത്ത് നിന്ന് അയച്ചു നൽകും. എല്ലാ കാര്യങ്ങളും ഞങ്ങൾ പറയും. ഇന്ത്യയിൽ നിർമ്മിതി ഉള്ളത് ഹിമാചലിലാണ്. പൂണെയിലുമുണ്ട്. കമ്പനി അമേരിക്കയിൽ. ബംഗളൂര് ഹെഡ് ഓഫീസും. ഞങ്ങൾ ഒരു സെറ്റ് അയച്ചു നൽകിയാൽ നിങ്ങൾ കഴിച്ചു തുടങ്ങുക. ഗുണം കണ്ടാൽ അത് തുടരുക. അല്ലെങ്കിൽ നിർത്തുക. ഞാൻ കഴിച്ചു തുടങ്ങുമ്പോൾ എനിക്ക് 18 കിലോ വെയിറ്റ് അധികമുണ്ടായിരുന്നു.ഞാൻ ഈ ഫുഡ് കഴിച്ചു തുടങ്ങിയപ്പോൾ രണ്ടരമാസം കൊണ്ട് എനിക്ക് പതിനെട്ട് കിലോ വെയ്റ്റ് കുറഞ്ഞു. മാസം ഒരു പതിമൂന്നു കിലോ കുറച്ച് ആളുകളും ഞങ്ങൾക്ക് ഒപ്പമുണ്ട്. നാല്പത് കിലോ കൂടുതൽ ഉള്ള ആളുകൾക്ക് ചിലപ്പോൾ അതിൽ കൂടുതൽ തൂക്കം കുറയ്ക്കാൻ കഴിയും. എന്റെ കൂടെ തന്നെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾ ഫുഡ് കഴിക്കുന്നുണ്ട്. നല്ല രീതിയിൽ ഫുഡ് കേരളത്തിൽ വിറ്റ് പോകുന്നു. ഇരുപത്തി ഒന്ന് വർഷമായി ആറര ലക്ഷത്തോളം ആളുകൾ മരുന്ന് കഴിക്കുന്നുണ്ട്. ഞങ്ങൾക്ക് കോട്ടയത്ത് ന്യൂട്രീഷ്യൻ ക്ലബ്ന് ഉണ്ട്. മൊബൈൽ വാട്സ് അപ്പ് വഴിയാണ് ബന്ധം. ലോകത്തിൽ ഇറങ്ങിയിട്ട് നാല്പത് വർഷമായി. ഇന്ത്യയിൽ ഇരുപത്തി ഒന്നും വർഷവും കേരളത്തിൽ പതിനൊന്നു വർഷമായി പ്രവർത്തനം. കോട്ടയത്ത് മാമ്മൻ മാപ്പിളഹാൾ അതിനു പിറകിലാണ് ഓഫീസ്. വേണം എന്നുണ്ടെങ്കിൽ പ്രോഗ്രാം ലിങ്ക് അയച്ച് നല്കാം. അതിനു ശേഷം വേണമെങ്കിൽ ഫുഡ് ഉപയോഗിച്ച് തുടങ്ങാം- സുധീഷ് കുമരകം പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്