വാദ്യമേളങ്ങളുടെ അകമ്പടിയിൽ കാളക്കൂറ്റന്മാർ തുള്ളിച്ചാടി തെരുവീഥികളിലൂടെ തലങ്ങുവിലങ്ങും പാഞ്ഞു; മുന്നിൽ ചാടി പിടിക്കാൻ ആഞ്ഞ് 'വീരന്മാരും'; ആർപ്പുവിളിച്ച് 'ആട്ട'ൽ പങ്കുചേർന്ന് പ്രായഭേദമന്യേയുള്ളവർ; കെട്ടിടങ്ങൾക്ക് മുകളിലും വരാന്തകളിലും പാതയോരങ്ങളിലും കാണികൾ വീർപ്പടക്കി നിന്നത് മണിക്കൂറുകൾ; വട്ടവടയിൽ കർഷകരുടെ തനത് ആഘോഷമായ മഞ്ചുവരട്ടിലെ കാഴ്ച്ചകൾ ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
വട്ടവട: വാദ്യമേളങ്ങളുടെ അകമ്പടിയിൽ അണിയിച്ചൊരുക്കിയ കാളക്കൂറ്റന്മാർ തുള്ളിച്ചാടി വീഥികളിലൂടെ തലങ്ങുവിലങ്ങും പാഞ്ഞു. മുന്നിൽച്ചാടിയും പിടിക്കാനാഞ്ഞും കൊഴുപ്പേകി 'വീരന്മാരും' രംഗത്തിറങ്ങി. ആർപ്പുവിളിച്ച് 'ആട്ട'ൽ പങ്കുചേർന്ന് 6-മുതൽ 60 വരെയുള്ളവർ തെരുവിലിറങ്ങി. കാഴ്ചക്കാരായി എത്തിയത് വിദേശികൾ മുതൽ ഇതരസംസ്ഥാനക്കാർ വരെ.കെട്ടിടങ്ങൾക്ക് മുകളിലും വരാന്തകളിലും പാതയോരങ്ങളിലും കാണികൾ വീർപ്പടക്കി നിന്നത് മണിക്കൂറുകൾ. വട്ടവടയിൽ കർഷകരുടെ തനത് ആഘോഷമായ മഞ്ചുവരട്ട് നടന്നപ്പോൾ കണ്ട കാഴ്ച്ചകൾ ഇങ്ങിനെ:
നിരോധനം നിലനിൽക്കെ പരമ്പരാഗത ആചാര-അനുഷ്ടാനം മുടക്കംകൂടാതെ നടത്താനായതിന്റെ നിർവൃതിയിലാണ് ഇവിടുത്തെ നാട്ടുക്കൂട്ടം. തമിഴ്നാട് -കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടെ നടന്ന ആഘോപരിപാടികൾ കാണാൻ വിദേശിയരടക്കം വൻജനാവലി എത്തിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഈ മേഖലയിലെ വീടുകളിൽ ആഘോഷത്തോടനുബന്ധിച്ചുള്ള ആചാര പ്രകാരമുള്ള ചടങ്ങുകൾ ആരംഭിച്ചിരുന്നു.തൊഴുത്തുകൾ പരമാവധി വ്യത്തിയാക്കി അലങ്കരിക്കുന്നതും കാലികളെ കുളിപ്പിച്ച് ,വിവിധവർണ്ണങ്ങൾ പൂശി അണിയിച്ചൊരുക്കുന്നതുമാണ് ആഘോഷത്തിന്റെ ആദ്യപടി.
പിന്നീട് ഇവയ്ക്കായി തൊഴുത്തുകൾക്ക് സമീപം പ്രത്യേക പൂജ ചടങ്ങുകൾ നടത്തും.ഇതോടനുബന്ധിച്ച് പൊങ്കലും തയ്യാറാക്കും.ബന്ധുക്കളും സ്വന്തക്കാരും മുൾപ്പെടെ കുടംമ്പക്കാരെല്ലാം ഒത്തുകൂടിയാണ് ഈ ചടങ്ങുകൾ നടത്തുന്നത്. ഇതുമൂലം മിക്കവീടുകളിലും ആൾത്തിരക്കും ദൃശ്യമായിരുന്നു. ഉച്ചയോടെ വട്ടവട ടൗൺ ഉത്സവനഗരിയായി മാറി.സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾകൂടി എത്തിത്തുടങ്ങിയതോടെ പ്രദേശത്ത് ജനത്തിരക്ക് വർദ്ധിച്ചു. ഒരു ഭാഗത്ത് വാദ്യമേളങ്ങളുമായി ഏതാനും പേർ നിലയുറപ്പിച്ചിരുന്നു. ഇത് കേട്ട് ഒത്തുചേർന്നവരിൽ ഒരുവിഭാഗം പാതകളിൽ നൃത്തം ചവിട്ടാൻ തുടങ്ങിതോടെ കാണികളുടെ ആവേശം വാനനോളമുയർന്നു. കൂടിനിന്നവർ ആൺ പെൺഭേതമില്ലാതെ പ്രോത്സാഹനം നൽകിയപ്പോൾ വയോധികരടക്കം നിരവധി പേർ 'ആട്ട'ത്തിൽ പങ്കാളികളായി.
കാളകളെ വീഥിയിൽ ഇറക്കുന്നതിന് മുന്നോടിയായി വൈകിട്ട്് 3 മണിയോടെ ഗ്രാമ മുഖ്യനടക്കമുള്ള അഞ്ച് പ്രമുഖരെ കുടചൂടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ടൗണിന്റെ മധ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ എത്തിച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തുന്നവരെ വരവേറ്റ് അടിക്കടി മൈക്കിൽക്കൂടി തമിഴിൽ അനൗൺസ്മെന്റുകളും മുഴങ്ങിയിരുന്നു.3.30 തോടെ മന്നാടിയാർ കാളയെ ഓടിച്ചതോടെ ആഘോഷ പരിപാടിക്ക് തുടക്കമായി.തുടർന്ന് മറ്റൊരു ഭാഗത്തുനിന്നും മുൻഗണന അടിസ്ഥാനത്തിൽ കർഷകരുടെ കാളകളെ ഓടിക്കാനും തുടങ്ങി.
ഇതോടെ മേളം മുറുകി.ഒപ്പം അട്ടത്തിൽ പങ്കെടുത്തവരുടെ നൃത്തച്ചുവടുകൾക്കും വേഗതയേറി.ഒരു തമിഴ്ഗ്രാമത്തിന്റെ എല്ലാലക്ഷണങ്ങളും ഒത്തുചേർന്ന് ഗ്രാമവാസികളുടെ പ്രകടനമാണ് പിന്നീട് ഇവിടെ ദൃശ്യമായത്.അവസാന 'ഓട്ടക്കാരനും 'വീഥി പിന്നിട്ടപ്പോൾ സമയം 5 മണിയോടടുത്തിരുന്നു. ജല്ലിക്കെട്ട് നടക്കാൻ പോകുന്നതായുള്ളുള്ള പ്രചാരണങ്ങളെത്തുടർന്ന് വട്ടവടയൽ കന്നുകാലികളെ ഉപയോഗിച്ചുള്ള ആഘോഷ പരിപാടികൾ നിരോധിച്ച് ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു.ഇതേത്തുടർന്ന് നാട്ടുകൂട്ടവും പൊലീസും രണ്ടുതട്ടിലായി. കർഷകർ നൂറ്റാണ്ടുകളായി നടത്തിവരുന്ന മഞ്ചുവരട്ട് എന്ന ആഘോഷ പരിപാടിയെ ചിലമാധ്യമങ്ങൾ ജെല്ലിക്കെട്ടായി വ്യാഖ്യനിച്ച് റിപ്പോർട്ട് നൽകിയതാണെന്നും ആഘോഷപരിപാടി മുൻനിശ്ചയ പ്രകാരം നടക്കുമെന്നും ബുധനാഴ്ച രാത്രിയോടെ വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്ന് ഇന്നലെ രാവിലെ മുതൽ പൊലീസ് പ്രദേശം ഏറെക്കുറെ പൊലീസ് വലയത്തിലായിരുന്നു.കാളകളെ ഒടിക്കരുത് ,ദേഹോപദ്രവം ഏൽപ്പിക്കരുത്,മാർഗ്ഗമധ്യേ പിടിച്ചുനിർത്താൻ ശ്രമിക്കരുത് എന്നീ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ മുതൽ പൊലീസ് സംഘം ആഘോഷപരിപാടിയുടെ നടത്തിപ്പുചുമതലയുള്ള ഗ്രാമമുഖ്യനടക്കമുള്ളവരെ സമീപിച്ചിരുന്നു. ഉച്ചയോടെ മൂന്നാർ ഡി വൈ എസ്് പി സുനീഷ് ബാബു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.കാളകളെ ഓടിക്കരുതെന്നും ഇതിൽ മാറ്റമുണ്ടായാൽ കേസെടുക്കുമെന്നും കർഷകരിൽ ചിലരെ നേരിൽക്കണ്ട് അറിയിച്ചിരുന്നു ഇതോടെ വിഷമത്തിലായ ഇവർ സംഘാടകരോട് പരാതിപ്പെട്ടു.
പരിപാടിക്ക് മാറ്റമുണ്ടാവില്ലന്നും പതിവ് പോലെ ചടങ്ങുകൾ നടക്കുമെന്നും സംഘാടകർ ഉറപ്പുനൽകിയതോടെ ഇവർ തങ്ങൾ വളർത്തിയിരുന്ന കാളകളെയും പശുക്കളെയുമനെല്ലാം കുളിപ്പിച്ച് വർണ്ണങ്ങൾ പൂശി ,അലങ്കാര വസ്തുക്കൾ അണിയിച്ചും സ്നേഹം പങ്കിട്ടു. ഏകദേശം നൂറോളം പൊലീസുകാർ ഗ്രാമത്തിന്റെ പലഭാഗത്തായി നിലയുറപ്പിച്ചിരുന്നു.കൂടാതെ ചെറുസംഘങ്ങളായി കർഷകരുടെ വീടുകൾ കയറി ഇറങ്ങി പൊലീസ് ആഘോഷത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കാളകളെ ഓടിക്കൽ ആരംഭിച്ചതോടെ പൊലീസ് കൂടുതൽ ജാഗരൂകരായി.കാളയ്ക്ക് മുന്നിൽച്ചാടിയ ഏതാനും യുവാക്കളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.മത്സരം തുടങ്ങി തീരും വരെ കാളകൾ ഓടുന്ന വഴിയിൽ പൊലീസ് നിലയുറപ്പിച്ചിരുന്നു.പരിപാടി തുടങ്ങി തീരുന്നതുവരെയുള്ള ദൃശ്യങ്ങൾ പൊലീസ് ചിത്രീകരിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിക്ക് പ്രസിദ്ധമാണ് വട്ടവട.കൃഷിക്ക് ഉപയോഗിക്കുന്ന ഉരുക്കൾക്ക് ആദരവ് നൽകുകയാണ് മഞ്ചുവിരട്ട് എന്ന ചടങ്ങിന്റെ ലക്ഷ്യം. ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ഉരുക്കളെ ഇനിയുള്ള രണ്ട് മാസക്കാലം ഉടമകൾ സുഖ ചിക്ത്സ നൽകി സംരക്ഷിക്കും. നാനൂറ്റി തൊണ്ണൂറ്റ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ ടിപ്പു സുൽത്താന്റെ പിതാവ് ഹൈദരലിയുടെ പടയോട്ട സമയത്ത് ജീവഭയത്താൽ അതിർത്തി മലനിരയായ വട്ടവടിയിലേയ്ക്ക് കുടിയേറിയ പതിമൂന്ന് കുടുംബക്കാരുടെ പിൻതലമുറക്കാണ് ഇവിടെയുള്ളതെന്നാണ് പരക്കെയുള്ള വിശ്വാസം.
കുടിയേറി കൃഷി ആരംഭിച്ച കാലം മുതൽ കൃഷിയിടമൊരുക്കുന്നതും കൃഷിക്കാവശ്യമായ വളങ്ങളും മറ്റെല്ലാം ഇവിടേയ്ക്ക് എത്തിക്കുന്നതും കാളകളെ ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ കൃഷിയുടെ അഭിവാജ്യ ഘടകമാണ് കാളകൾ.ഈ തിരച്ചറിവിലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് പൂർവ്വികർ മഞ്ചുവിരട്ട് എന്ന പേരിൽ ആഘോഷം സംഘചിപ്പിരുന്നതും കാളകൾക്ക് വിശ്രമ കാലം നിശ്ചയിച്ചതെന്നുമാണ് ഇവിടുത്തെ കർഷകരുടെ വിലയിരുത്തൽ.
രണ്ട് മാസക്കാലത്തേയ്ക്ക് പ്രത്യേക പരിചരണവും ആയൂർവ്വേദ മരുന്നുകളടക്കം നൽകിയുള്ള പരിചരണവുമാണ് നൽകുന്നത്. പിന്നീട് രണ്ട് മാസത്തിന് ശേഷം ആഅടുത്ത കൃഷിക്കായി നിലമുഴുന്ന സമയത്താണ് കാളകളെ കൃഷി ഭൂമിയിലേയ്ക്ക് എത്തിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇവിടെയെത്തിയ പൂഞ്ഞാർ രാജാവ് അഞ്ച് വിഭാഗക്കാരെ കണ്ടെത്തുകയും ഇവർക്ക് മന്ത്രിയാർ, മന്നാടിയാർ, പെരിയധനം, മണിയകാരർ, നാട്ടാമ എന്നീ പട്ടങ്ങൾ നൽകുകയും ചെയ്തുവെന്നും നിലവിലെ മന്നാടിയാർ തങ്കസ്വാമി പറയുന്നു. പിൽക്കാലത്ത് ഇവരാണ് നാട്ടിലെ എല്ലാകാര്യങ്ങളും കൂടിയാലോചിച്ച് നടത്തിയിരുന്നതെന്നും. ഇവിടെയുണ്ടാകുന്ന കുടുംബ വഴക്കുകളടക്കം ഇവരുടെ സാന്നിധ്യത്തിൽ പരിഹരിക്കപ്പെട്ടിരുന്നെന്നും പഴമക്കാർ പറയുന്നു. ഇതിനാലാണ് ഇവിടെ നിന്നും കാര്യമായി കേസുകൾ പൊലീസിൽ എത്താത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍