Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുകിട ഹോട്ടൽ നടത്തി ലക്ഷങ്ങളുടെ ബാധ്യത; കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു; മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ

ചെറുകിട ഹോട്ടൽ നടത്തി ലക്ഷങ്ങളുടെ ബാധ്യത; കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു; മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി :കഞ്ഞിക്കുഴിയിൽ കടബാധ്യത മൂലം ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു. കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവും മൂന്ന് കുട്ടികളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ദുരന്തത്തിൽ മാതാപിതാക്കൾ മരണപ്പെട്ടു.

പുന്നയാർ സ്വദേശി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവരാണ് വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടത്. ഇവരുടെ മൂന്ന് കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ വിവരം അറിയുന്നത്.

തുടർന്ന് കഞ്ഞിക്കുഴി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ തന്നെ ഉപ്പുവെള്ളം നൽകി കുട്ടികൾ ഛർദ്ദിച്ചതിനാൽ വലിയ അത്യാഹിതം ഒഴിവായി. എന്നാൽ രക്ഷാപ്രവർത്തകർക്ക് ഇളയ കുട്ടിയെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

പിന്നീട് കഞ്ഞിക്കുഴി പൊലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചത്. ബിജുവിന്റെ മാതാവ് രാവിലെ വീട്ടിൽ നിന്ന് കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവർ വിഷം കഴിച്ചത്. ബിജുവിനെയും ടിന്റുവിന്റെയും മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP