ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല; കോടതി അലക്ഷ്യ നടപടിയുമായി മുമ്പോട്ട് പോകാൻ പരാതിക്കാരൻ; ആരണ്യകാ റിസോർട്ടിൽ ഒളിച്ചു കളിച്ച് അധികാരികൾ; എല്ലാം മുൻവൈരാഗ്യത്തിന്റെ പേരിലെ കള്ള ആരോപണമെന്ന് റിസോർട്ട് ഉടമയും
പ്രകാശ് ചന്ദ്രശേഖർ
മൂന്നാർ; ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല.പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് പരാതിക്കാരൻ.
പള്ളിവാസൽ പഞ്ചായത്തിൽ ഈ വിഷയത്തിൽ നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.ആവശ്യമായ രേഖകൾ സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടിയായിട്ടില്ലന്നും ഇക്കാര്യത്തിൽ വൻ അട്ടിമറിയാണ് നടന്നിട്ടുള്ളതെന്നുമാണ് പരാതിക്കാരനായ പള്ളിവാസൽ എസ്റ്റേറ്റ് സ്വദേശി പ്രവീണിന്റെ ആരോപണം.
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആറ്റുകാട് റോഡിൽ സ്ഥിതിചെയ്യുന്നതും ജ്യോതി പാർവതി, പൂർണിമ എന്നിവരുടെ ഉടമസ്ഥതയിലുള്ളതുമായ ആരണ്യക റിസോർട്ടിന്റെ നിർമ്മാണത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമർപ്പിച്ചിട്ടുള്ളത്.കെട്ടിടനിർമ്മാണം സംബന്ധിച്ചുള്ള വിവരങ്ങളാരാഞ്ഞ് വിവരാവകാശപ്രകാരം പ്രവീൺ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു.ഇതിനുള്ള മറുപിടിയിൽ റിസോർട്ട് നിർമ്മാണത്തിന് റവന്യൂവകുപ്പിന്റെ എൻഒസിയില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
പ്രവിണിന്റെ പരാതി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നെന്നും ഇതുസംബന്ധിച്ച് സർക്കാർ തീരുമാനം എന്തെങ്കിലും വരികയാണെങ്കിൽ അപ്പോൾ വേണ്ട നടപടി സ്വീകരിക്കാം എന്നാണ് കമ്മറ്റി തീരുമാനിച്ചിട്ടുള്ളതെന്നും സെക്രട്ടറി പ്രതികരിച്ചു.പ്രവിണിന്റെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതിയറിയാൻ വിളിച്ച് വിവരങ്ങളാരാഞ്ഞപ്പോഴാണ് സെക്രട്ടറി ഇക്കാര്യം മറുനാടനോട് വ്യക്തമാക്കിയത്.
കേരള ഹൈക്കോടതിയുടെ ഡബ്ളിയു പി സി 1801/2010 വിധിപ്രകാരം മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ എൻഒസി നിർബന്ധമാക്കിയിട്ടുള്ളതാണ്.ഈ വിധി പഞ്ചായത്തുകൾ കർശനമായി നടപ്പിലാക്കണമെന്ന ഉത്തരവും നിലവിലുണ്ട്.2010-ൽ ഹൈക്കോടതി വിധി വന്ന ശേഷം റവന്യൂ എൻഒസി ഇല്ലാതെ നടത്തുന്ന ഏതൊരു നിർമ്മാണപ്രവർത്തനവും നിയമവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത്.പരാതി ലഭിച്ചാൽ മാത്രമാണ് ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ പരിശോധനപോലും നടത്താൻ പഞ്ചായത്ത് -റവന്യൂ ഉദ്യോഗസ്ഥർ തയ്യാറാകുന്നത്.
ഇതിനിടെയാണ് എൻഒസി ഇല്ലന്ന് കണ്ടെത്തിയിട്ടും റിസോർട്ടിന്റെ കാര്യത്തിൽ പഞ്ചായത്ത് നടപടി സ്വീകരിക്കാൻ തയ്യാറാവാത്തത്.ഈ വർഷം മാർച്ച് 3-നാണ് പരാതി നൽകിയത്.കോടതി ഉത്തരവുപ്രകാരം നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്.ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഈ ഉദ്യോഗസ്ഥൻ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.അതിനാൽ കോടതിയലക്ഷ്യ ഹർജി ഉൾപ്പടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.പ്രവീൺ വിശദമാക്കി.
റിസോർട്ടിൽ അടുത്തകാലത്ത് നിർമ്മിച്ച പത്തിലധികം മുറികളുള്ള ഒരു കെട്ടിടം നിയമപ്രകാരമുള്ള അനുമതി വാങ്ങിയാണോ നിർമ്മിച്ചിട്ടുള്ളതെന്നന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല എന്ന ആക്ഷപവും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്.ഒരു കെട്ടിട നമ്പറിന്റെ മറവിൽ പല കെട്ടിടങ്ങളും പണിയുകയും നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ഭൂമാഫിയ തന്ത്രം ആണോ ഇവിടെയും നടന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം എന്ന ആവശ്യവും പ്രവീൺ ഉന്നയിക്കുന്നുണ്ട്.
പരാതിയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചതും ലൈസൻസ് നൽകിയതുമൊന്നും താൻ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയിൽ എത്തിയ ശേഷമല്ലന്നും അതുകൊണ്ട് പരാതിയിൽ പറയുന്ന നിയമവിരുദ്ധമായ നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കാൻ താൻ ബാദ്ധ്യസ്ഥനല്ലന്നും മറ്റുമുള്ള ന്യായീകരണമാണ് സെക്രട്ടറിയുടെ ഭാഗത്തുനിന്നും തനിക്ക് ലഭിച്ചതെന്നും പ്രവീൺ കൂട്ടിച്ചേർത്തു.
കോടതി വിധി ലംഘിച്ച് നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് റവന്യൂ -ഉദ്യോഗസ്ഥർ കൈക്കുലി വാങ്ങി നിർമ്മാണത്തിന് മൗനാനുവാദം നൽകുകയാണെന്നും ഇതെക്കുറിച്ചെന്തെങ്കിലും പരാതി വന്നാൽ പരാതിക്കാരന്റെ വിവരങ്ങൾ കെട്ടിട ഉടമയ്ക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകുകയാണെന്നും പിന്നീട് പണം നൽകിയോ ഭീഷണിപ്പെടുത്തിയോ ഇത് പിൻവലിപ്പിക്കുന്നതിനുള്ള നീക്കമാണ് റിസോർട്ട് മാഫിയ നടത്തുന്നതെന്നും പ്രവീൺ ആരോപിച്ചു.
മുൻ വൈരാഗ്യമെന്ന് റിസോർട്ട് ഉടമ
എന്നാൽ പ്രവീണിന്റെ പരാതിയിൽ കഴമ്പില്ലന്നും ഇത് മുൻവൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണെന്നുമാണ് റിസോർട്ട് ഉടമകളിൽ ഒരാളായ പൂർണ്ണിമ അരുണിന്റെ വെളിപ്പെടുത്തൽ.
ഞങ്ങൾ( എന്റെ കുടുംബങ്ങൾ ) 50 വർഷത്തിലേറെയായി ആറ്റുകാട് താമസിച്ചുവരികയാണ്.ഈ സ്ഥലത്തിനോട് ചേർന്നാണ് റിസോർട്ട് പ്രവർത്തിക്കുന്നത് പലഘട്ടമായിട്ടാണ് ഇത് നിർമ്മിച്ചത്.കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ യ ചീഫ് ജസ്റ്റീസ് എം എസ് മേനോനന്റെ പേരിലുണ്ടായിരുന്നതും വിൽപത്ര പ്രകാരം കൈ മാറുകയും ചെയ്തിട്ടുള്ള വസ്തുവാണിത്. നിയപരമല്ലതെ ഒരു കാര്യവും ചെയ്യാത്ത വ്യക്തി ആയിരുന്നു അദ്ദേഹം.ഞങ്ങളെയും പരിശീലിപ്പിച്ചതും അതുതന്നെയാണ്.ഞങ്ങളുടെ റിസോർട്ടിന് താഴെ ഉള്ള റവന്യൂ ഭൂമി കയ്യേറി സുഭാഷ് എന്നൊരാൾ നടത്തിയിരുന്ന നിയമവിരുദ്ധ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തു കൊണ്ടിരുന്ന വ്യക്തിയാണ് പരാതിക്കാരൻ.
ഇതിനെതിരെ ഞങ്ങൾ കേസ് കൊടുക്കുകയും കോടതി ഇത് സ്റ്റേചെയ്യുകയും ചെയ്തിരുന്നു.ഇതിന്മേൽ ഉള്ള വൈരാഗ്യമാണ് പരാതിക്കുപിന്നിലെന്നാണ് മനസ്സിലാവുന്നത്.സ്ഥലത്തിന്റെ 1952 മുതലുള്ള രേഖകളും റിസോർട്ട് നിർമ്മാണതിന്റെ എല്ലാ രേഖകളും ഞങ്ങളുടെ കൈവശം ഉണ്ട്. അന്നത്തെ നിയമ പ്രകാരം നിജസ്ഥിതി സാക്ഷ്യപത്രം വാങ്ങിയിട്ടാണ് ഞങ്ങൾ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്.നിയമങ്ങൾക്ക് വിരുദ്ധമായി ഒരു തരത്തിലുള്ള പ്രവൃത്തികളും ഞങ്ങൾ ചെയ്തിട്ടില്ല,ചെയ്യുകയുമില്ല.സ്ഥലം സംബന്ധിച്ച രേഖകളെല്ലാം ഞങ്ങളുടെ കൈയിലുണ്ട്.ധാരാളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഈ പരാതിക്കാരൻ.ഇയാൾ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്.ഞങ്ങൾ ഇക്കാലമത്രയും ആരോടും ഒരു നിയമ നടപടിക്ക് പോയിട്ടില്ല.ഒരു നിയമ നടപടിയും ഞങ്ങൾക്കെതിരെ ഇതുവരെയില്ല.
എന്റെ പ്രായമായ അച്ഛനമ്മമാർ താമസിക്കുന്ന വീട്ടു പരിസരത്ത് വന്ന് അസഭ്യം പറയുകയും ചീത്ത വിളിക്കുകയും ചെയ്തതിനാൽ അവരുടെ സുരക്ഷയെക്കരുതി മാത്രാണ് ഞങ്ങൾ നിയമ നടപടിക്ക് ഇറങ്ങിയത്.സ്റ്റേ ഓർഡർവന്നതിനുശേഷം പ്രവിണും കൂട്ടരും പല വിധത്തിലുള്ള ശല്യങ്ങൾ ഉണ്ടാക്കിയിരുന്നു.ഞങ്ങളുടെ സ്ഥാപനത്തിൽ ജോലിക്ക് വരുന്നവരെ ഭീഷിണിപ്പെടുത്തുക, ചീത്ത വിളിക്കുക,സ്ഥാപനത്തിന്റെ പരിസരത്ത് നിന്ന് ഞങ്ങളെ ചീത്ത വിളിക്കുക തുടങ്ങി പലവിധത്തിലുള്ള ശല്യങ്ങൾ പ്രവിണിന്റെയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.ഇതിൽ ഒന്നാണ്.ഈ പരാതിയും.അവർ കൂട്ടിച്ചേർത്തു.
Stories you may Like
- ദുരിതാശ്വാസനിധി ദുർവിനിയോഗത്തിൽ വിധി വരുമ്പോൾ
- ഹൈടക് പെൺവാണിഭ കേന്ദ്രത്തിന് പിടിവീഴാൻ കാരണമായത് പൊലീസുകാരന്റെ നിത്യസന്ദർശനം
- വിവാദങ്ങൾക്കിടെ വൈദേകം റിസോർട്ടിലെ ട്രീറ്റ്മെന്റുകൾ ഔട്ട്സോഴ്സ് ചെയ്യുന്നു
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- കേസ് മൂന്നംഗ ബഞ്ചിന് വിട്ടു; വിധി ഫലത്തിൽ സർക്കാരിന് അനുകൂലം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്