സ്ത്രീശാക്തീകരണ വഴിയിൽ വേറിട്ട വിചാരവിപ്ലവമായി അമൃത ശ്രീ പദ്ധതി; മുക്കുവ-കർഷക കുടുംബങ്ങളിലെ അബലകളായ സ്ത്രീകളെ കൈപിടിച്ച് നടത്താൻ മാതാ അമൃതാനന്ദമയീദേവി നേരിട്ട് തുടങ്ങിയ പദ്ധതിക്ക് വൻകുതിപ്പ്; ഒന്നര പതിറ്റാണ്ടു മുൻപ് തുടങ്ങിയ പദ്ധതിയിൽ ഇരുപതിനായിരത്തിലധികം സ്വാശ്രയ സംഘങ്ങളിൽ നാല് ലക്ഷത്തോളം അംഗങ്ങൾ; മഹാരാഷ്ട്രയിലും കർണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന പദ്ധതി ഇന്ത്യയിലെ മുൻനിര സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്ത്രീശാക്തീകരണം, ലിംഗ സമത്വം എന്നിവ കടലാസിൽ ഒതുങ്ങി നിൽക്കുന്ന അവസ്ഥയാണ് കേരളത്തിൽ. കുറച്ചു കൂടി മുന്നോട്ടു പോയാൽ അത് വനിതാ മതിലിലും ശബരിമല സ്ത്രീ പ്രവേശനത്തിലുമൊക്കെ ഒതുങ്ങി നിൽക്കുകയും ചെയ്യും. സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമായി കണ്ട് യഥാർത്ഥ സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ശ്രീ മാതാ അമൃതാനന്ദമയി ദേവി നേരിട്ട് നടപ്പിലാക്കിയ പദ്ധതിയാണ് അമൃതശ്രീ പദ്ധതി. മാതാ അമൃതാനന്ദമയീ മഠം നേരിട്ട് തന്നെയാണ് ഈ പദ്ധതി ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിനും നാടിനും നേർവഴി കാട്ടുന്ന സ്ത്രീകളുടെ കൂട്ടായ്മ എന്ന അമ്മയുടെ ഉദാത്ത ആശയത്തിന്റെ പ്രതിഫലനമായാണ് അമൃതശ്രീ ഇപ്പോഴും നിലകൊള്ളുന്നത്. സാമ്പത്തികമായി പിൻനിരയിൽ വർത്തിക്കുന്ന സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും മുന്നോട്ടു കൊണ്ടുവരാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അമൃത ശ്രീയ്ക്ക് കഴിയുന്നുമുണ്ട്.
സ്ത്രീകൾ ശാക്തീകരിക്കപ്പെടണമെങ്കിൽ അവർ സാമ്പത്തികമായി സ്വയം ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന മാതാ അമൃതാനന്ദമയിയുടെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് പദ്ധതിക്ക് മഠം ബീജാവാപം നടത്തിയത്. സ്ത്രീ ശാക്തീകരണ യത്നങ്ങളിൽ മഠം നടത്തുന്ന നിശബ്ദ വിപ്ലവംകൂടിയാവുകയാണ് അമൃത ശ്രീ പദ്ധതിയെന്ന് ഈ പദ്ധതിയുടെ ക്രമാനുഗതമായ അവസ്ഥ തെളിവാകുന്നു. അഞ്ചു വർഷം കൊണ്ട് അയ്യായിരം തൊഴിൽ സംഘങ്ങളിലൂടെ ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
2004-ൽ കേരളത്തിന്റെ തീരപ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ സുനാമി, കേരളത്തിൽ വർദ്ധിച്ചു വരുന്ന കാർഷിക ആത്മഹത്യകൾ എന്നിവയാണ് അമൃത ശ്രീ പദ്ധതിക്ക് തുടക്കമാകാനും കാരണം. പല മത്സ്യത്തൊഴിലാളി കുടുംബങ്ങളും കർഷക കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ് എന്ന് തിരിച്ചറിഞ്ഞാണ് അമ്മ അമൃതശ്രീ പദ്ധതിക്ക് മാർഗ്ഗനിർദ്ദേശം നൽകിയത്. കുടുംബങ്ങളിലെ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മഠത്തിന്റെ സേവന പദ്ധതികളിൽ വലിയ പ്രാമുഖ്യമാണ് എപ്പോഴും പദ്ധതിയിക്ക് നൽകപ്പെടുന്നത്.
പദ്ധതി തുടങ്ങി ഇപ്പോൾ ഒന്നര പതിറ്റാണ്ടു കഴിയുമ്പോൾ ഇരുപതിനായിരത്തിലധികം സ്വാശ്രയ സംഘങ്ങളും നാല് ലക്ഷത്തോളം അംഗങ്ങളുമുള്ള വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി അമൃതശ്രീ ഇന്നു പടർന്നു പന്തലിച്ചിരിക്കുന്നുഅംഗങ്ങളും അവരുടെ കുടുംബാംങ്ങളും അടക്കം 15 ലക്ഷത്തോളം പേർ പദ്ധതിയുടെ ഉപഭോക്താക്കളുമാണ്. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലായാണ് അമൃതശ്രീ അതിന്റെ ശിഖരങ്ങൾ ആഴ്ത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രം 11000 സ്വാശ്രയ സംഘങ്ങളിലുമായി രണ്ടേകാൽ ലക്ഷത്തിലധികം അംഗങ്ങൾ അമൃതശ്രീയ്ക്ക് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. അമൃതശ്രീയുടെ ഘടനയാണ് അമൃതശ്രീയെ മറ്റ് സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഓരോ പ്രദേശത്തെയും അമൃതാ സ്വാശ്രയ സംഘങ്ങൾ, കൂട്ടായിചേർന്ന് രൂപീകൃതമായിട്ടുള്ള ക്ലസ്റ്ററുകൾ എന്നിവ മറ്റൊരു സാമ്പത്തിക സ്ഥാപനത്തേയും ആശ്രയിക്കാതെ തന്നെ സംഘാങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് ഇവരെ പ്രാപ്തരാക്കുന്നു.
വിശേഷ അവസരങ്ങളിൽ പുതു വസ്ത്രങ്ങളും സഹായങ്ങളും മറ്റാനുകൂല്യങ്ങളും മഠം അമൃതശ്രീയ്ക്ക് നൽകുന്നുണ്ട്. 30000 രൂപ ഓരോ സംഘത്തിനും ഈ വർഷം പ്രവർത്തന മൂലധനമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിദ്ഗദ തൊഴിലുകളിൽ ഏർപ്പെടുന്നതിനായി, തൊഴിൽ പരിശീലനം നൽകുന്നതിനായി ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം പോലും അമൃതശ്രീയ്ക്ക് മഠം ലഭ്യമാക്കുന്നുണ്ട്. യുഎന്നിന്റെ യുണൈറ്റഡ് നാഷൻസ് ഡെവലപ്മെന്റ് ഫണ്ട്, അന്തരാഷ്ട്ര തൊഴിൽ സംഘടനാ (ഐഎൽഒ), എംഎസ്എംഇ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ തൊഴിൽ പരിശീലനവും അമൃതശ്രീയ്ക്ക് നൽകുന്നുണ്ട്. ഇതെല്ലാം തന്നെ തൊഴിൽ വിപ്ലവത്തിന്റെ നൂതന വഴികളിലൂടെയാണ് അമൃതശ്രീയുടെ സഞ്ചാരം എന്ന് വ്യക്തമാക്കുന്നു.
ആൺ കുത്തക നിലനിൽക്കുന്ന പ്ലംബിങ് മേഖലയിൽ വരെ വനിതകളെ പരിചയ സമ്പന്നരായി മാറ്റിയെടുക്കാൻ അമൃതശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് പദ്ധതിക്ക് ഒരു വേറിട്ട മാനം നൽകുകയും ചെയ്യുന്നു. ഇത്തരം പരിശീലനം സിദ്ധിച്ച വനിതകളെ അമൃതവിശ്വവിദ്യാപീഠം, അമൃതാ സർവകലാശാല, അമൃതപുരി എന്നിവിടങ്ങളിൽ തൊഴിൽ കൂടി നൽകി വിജയകരമായ ഒരു കാൽവെയ്പ്പ് കൂടി മഠം നടത്തിയിട്ടുണ്ട്. ഒപ്പം ശുചിമുറികളുടെ നിർമ്മാണം, അടുക്കളത്തോട്ടങ്ങൾ, സാക്ഷരതാ യജ്ഞങ്ങൾ എന്നിവയിലും അമൃതശ്രീ പങ്കാളിത്തം വഹിക്കുന്നുണ്ട്. മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മനാളിൽ പ്രഖ്യാപിക്കുന്ന സേവന പദ്ധതികളിലും ഇപ്പോൾ അമൃതശ്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇപ്പോൾ മുന്നേറ്റത്തിന്റെ പാതകൾ വിപുലപ്പെടുത്താൻ അമൃതശ്രീ സംഗമങ്ങൾ ജില്ലാടിസ്ഥാനത്തിൽ തന്നെ വലിയ പരിപാടികളായാണ് ഇപ്പോൾ നടത്തപ്പെടുന്നത്. ഇതെല്ലാം തന്നെ സ്ത്രീശാക്തീകരണ മുന്നേറ്റത്തിന്റെ പുതുചരിത്രമായി തന്നെ അമൃതശ്രീ പദ്ധതി രേഖപ്പെടുത്താൻ ഇടയാക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍