പിപിപി മാതൃകയിലെ മുൻ പരിചയ വ്യവസ്ഥ ഒഴിവാക്കി സുഹൃത്തിന് അവസരമൊരുക്കി; ലാഭം പങ്കിടൽ രീതി വേണ്ടെന്ന് വച്ചതും കൂട്ടുകാരനെ അതിസമ്പന്നനാക്കാൻ; രാജഭരണകാലത്തുൾപ്പെടെ കേരളം ഏറ്റെടുത്ത തിരുവനന്തപുരത്തെ 635 ഏക്കർ ഭൂമി 50 കൊല്ലത്തേക്ക് ഇനി മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് സ്വന്തം; കോർപ്പറേറ്റുകളെ എല്ലാം മാറ്റി നിർത്തിച്ചും എല്ലാം എളുപ്പമാക്കി; അഞ്ച് വിമാനത്താവളങ്ങൾഅദാനി ഗ്രൂപ്പിന് ലഭിക്കുന്നതിൽ സർവ്വത്ര ദുരൂഹത; കള്ളകളികൾ എല്ലാം റാഫേലിൽ അനിൽ അംബാനി എത്തിയതിന് സമാനം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തിരുവനന്തപുരമടക്കം രാജ്യത്തെ അഞ്ചു വിമാനത്താവളങ്ങളുടെ 50 വർഷത്തെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുമ്പോൾ അതിന് പിന്നിൽ സ്വജനപക്ഷപാതം കാണുകയാണ് പ്രതിപക്ഷം. അദാനിക്ക് വേണ്ടി അദാനിയുണ്ടാക്കിയതായിരുന്നു ലേലത്തിന്റെ ചർച്ചകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അദാനിക്ക് വേണ്ടി അംബാനി അടക്കമുള്ളവർ ലേലത്തിൽ പങ്കെടുക്കാതെ മാറി നിന്നു. രാജ്യത്തെ അതിസമ്പന്നരുടെ നേതൃത്വത്തിൽ നടന്ന ഒത്തു തീർപ്പിന്റെ ഫലമായിരുന്നു ലേലമെന്ന വിമർശനം ശക്തമാണ്. വ്യോമയാനരംഗത്തെ പ്രമുഖരായ ജിഎംആർ ഗ്രൂപ്പിനെ ഉൾപ്പെടെ മറികടന്നാണ് പ്രധാനമന്ത്രിയുടെ ഉറ്റതോഴൻകൂടിയായ അദാനിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ പേരിൽ ഉയർന്ന തുക ക്വാട്ട് ചെയ്തത് അഞ്ച് വിമാനത്താളങ്ങൾ സ്വന്തമാക്കുന്നത്. വ്യോമയാനരംഗത്ത് മുൻപരിചയമില്ലാത്ത അദാനി ഗ്രൂപ്പ് ഇത്തരത്തിൽ തുക ക്വാട്ട് ചെയ്തത് ദുരൂഹമാണ്. വിമാനത്താവളങ്ങളുടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും അദാനിഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിനു ലഭിക്കും.
കൊച്ചി (സിയാൽ), കണ്ണൂർ(കിയാൽ) വിമാനത്താവളങ്ങളുടെ നടത്തിപ്പ് വഴി വ്യോമയാന മേഖലയിൽ സംസ്ഥാനസർക്കാരിനു മുൻപരിചയമുണ്ട്. പിപിപി മാതൃകയിൽ വിമാനത്താവള നടത്തിപ്പിന് ആദ്യം അപേക്ഷ ക്ഷണിച്ചപ്പോൾ കമ്പനികൾക്ക് മുൻപരിചയം വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പിന്നീട് ഈ വ്യവസ്ഥ നീക്കി. അദാനി ഗ്രൂപ്പിനുവേണ്ടിയാണ് ഇതു ചെയ്തതെന്ന് വ്യക്തമാണ്. യുദ്ധവിമാനനിർമ്മാണമേഖലയിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ റഫേൽ ഇടപാടിൽ പങ്കാളിയാക്കിയതിന് തുല്യമാണ് ഇതും. സ്വജന പക്ഷപാതവും അഴിമതിയും വിമാനത്താള സ്വകാര്യ വത്കരണത്തിന് പിന്നിൽ നടന്നുവെന്നാണ് ആരോപണം. രാജഭരണകാലത്ത് ഉൾപ്പെടെ തിരുവനന്തപുരം വിമാനത്താവളത്തിന് 635 ഏക്കർ ഭൂമിയാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതെല്ലാം സൗജന്യമായി നൽകിയതാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. ഇപ്പോൾ വീണ്ടും 18 ഏക്കർ ഏറ്റെടുത്ത് നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനു ആവശ്യമായ 250 കോടി ചെലവിടാനും സംസ്ഥാന സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും മോദി സർക്കാർ കാര്യമായെടുത്തില്ല. വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും സ്വന്തമാക്കുന്നതിലൂടെ അദാനിയുടെ കമ്പനിക്ക് ചരക്കുനീക്കം സുഗമമാവും.
അഞ്ച് വിമാനത്താവളങ്ങൾക്കായി കേന്ദ്രസർക്കാർ നടത്തിയ ലേലത്തിൽ അഞ്ചിടങ്ങളിലും ഏറ്റവും വലിയതുക വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി 28-ന് ഉണ്ടാവും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുക്കാൻ സംസ്ഥാനസർക്കാർ സ്ഥാപനമായ കെ.എസ്ഐ.ഡി.സി. ലേലത്തിൽ പങ്കെടുത്തെങ്കിലും രണ്ടാമതായി. അദാനിക്ക് ഭീഷണിയാകുന്ന കോർപ്പറേറ്റുകളെല്ലാം ലേലത്തിൽ നിന്ന് മാറി നിന്നു. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആർ., ഓട്ടോസ്ട്രേഡ് ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പി.എൻ.സി. ഇൻഫ്രാടെക് ലിമിറ്റഡ്, എൻ.ഐ.ഐ.എഫ്. ആൻഡ് സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ, ഓസ്ട്രേലിയയിലെ എ.എംപി. കാപ്പിറ്റൽ, ഐ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളും ലേലത്തിൽ പങ്കെടുത്തിരുന്നു. ഇവരെയെല്ലാം ഉയർന്ന തുക ക്വാട്ട് ചെയ്ത് അദാനി തോൽപ്പിച്ചു.
തുറമുഖ, ഖനന, ഊർജോത്പാദനമേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമാണുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് അദാനി വലിയ വളർച്ച കൈവരിച്ചത്. ഇതിന് പിന്നിൽ മോദിയുടെ ഇടപെടലുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. അതിന് സമാനമാണ് വിമാനത്താവളത്തിലെ ഇടപാടുകളും. ആദ്യമായാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പുരംഗത്തേക്ക് അദാനി വരുന്നത്. സാധാരണ തുടക്കക്കാർക്ക് വമ്പൻ വിമാനക്കമ്പികൾ കൈമാറാറില്ല. പ്രവർത്തന പരിചയവും ലേലത്തിൽ മാനദണ്ഡമാകും. അതുകൊണ്ട് തന്നെ സിയാൽ അടക്കം ഉള്ളവർ പ്രതീക്ഷയിലുമായി. എന്നാൽ പ്രവർത്തന പരിചയം വേണമെന്ന മാനദണ്ഡം മാറ്റി എല്ലാം അദാനിക്ക് അനുകൂലമാക്കുകയാണ് മോദി സർക്കാർ ചെയ്തത്.
ഇതിലൂടെ തിരുവനന്തപുരത്തിന് പുറമേ മംഗളൂരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ എന്നിവയാണ് ഇവർക്ക് ലഭിക്കുന്ന മറ്റു വിമാനത്താവളങ്ങൾ. ഇവയും ഗുവാഹാട്ടിയുമടക്കം ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാക്കാൻ കഴിഞ്ഞ നവംബറിലാണ് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. വ്യാപക പ്രതിഷേധമുണ്ടായെങ്കിലും സർക്കാർ ലേലനടപടികളുമായി മുന്നോട്ടുപോയി. ഗുവാഹാട്ടി വിമാനത്താവളത്തിനായുള്ള ലേലനടപടികൾ പൂർത്തിയായിട്ടില്ല. ഗുവാഹാട്ടി ഹൈക്കോടതിയിൽ സ്വകാര്യവത്കരണത്തെ ചോദ്യംചെയ്ത് ഹർജി വന്നതിനാലാണിത്. വിമാനത്താവളം വഴി കടന്നുപോകുന്ന ഒരു യാത്രക്കാരന് നിശ്ചിതതുകയെന്ന നിരക്കിൽ മാസംതോറും എയർപോർട്ട് അഥോറിറ്റിക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് ലേലം നടന്നത്.
തിരുവനന്തപുരത്ത് ഒരു യാത്രക്കാരന് 168 രൂപവച്ചാണ് അദാനി വാഗ്ദാനം ചെയ്തത്. ലേലത്തിൽ പങ്കെടുത്ത കെ.എസ്ഐ.ഡി.സി.-135, ജി.എം.ആർ. എയർപോർട്ട് ലിമിറ്റഡ്-63 എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്തത്. വിമാനത്താവളം നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനും 50 വർഷത്തേക്ക് ചുമതല നൽകുന്നതാണ് കരാർ. നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചിട്ടുണ്ട്. എന്നാലിവിടെ വരുമാനം വീതംവെക്കുന്ന രീതിയാണ്. എന്നാൽ അദാനിക്ക് വേണ്ടി അതും മാറ്റി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് വിടുന്നതിനെ സംസ്ഥാനസർക്കാർ തുടക്കത്തിൽ എതിർത്തു. പിന്നീട് ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. കൊച്ചിയിലെ സിയാൽ രൂപവത്കരിച്ച മാതൃകയിൽ സ്വകാര്യ പങ്കാളിത്തമുള്ള 'ടിയാൽ' എന്ന കമ്പനിക്ക് രൂപംനൽകി.
സാങ്കേതിക നിബന്ധനകൾ പാലിക്കേണ്ടതിനാൽ കെ.എസ്ഐ.ഡി.സി.യാണ് ലേലത്തിൽ പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ലേലത്തിൽ ഏറ്റവും കൂടുതൽ തുക നിർദ്ദേശിക്കുന്നത് മറ്റു രണ്ടുകമ്പനികളാണെങ്കിൽപ്പോലും 10 ശതമാനം തുക പിന്നീട് വർധിപ്പിക്കാൻ കേന്ദ്രം അനുവാദം നൽകിയിരുന്നു. എന്നാലിങ്ങനെ വർധിപ്പിച്ചാലും ഒപ്പമെത്താനാവാത്ത തുകയാണ് അദാനി മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതോടെ കേരളത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു നടത്താമെന്ന് സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനു അനുമതി നിഷേധിച്ചു. പകരം വാണിജ്യലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാനസർക്കാരിനോട് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് കെഎസ്ഐഡിസി നേതൃത്വത്തിൽ പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാനസർക്കാർ ലേലത്തിൽ പങ്കെടുത്തു.
ഏതെങ്കിലും സ്വകാര്യകമ്പനിയാണ് ഉയർന്ന തുക ക്വോട്ട് ചെയ്യുന്നതെങ്കിൽ അത്രയും തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നപക്ഷം ലേലം സംസ്ഥാനസർക്കാരിന്റെ കമ്പനിയുടെ പേരിൽ ഉറപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുകകൾ തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തിൽ കുറവാണെങ്കിൽ മാത്രം സംസ്ഥാനസർക്കാർ കമ്പനിയുടെ പേരിൽ ലേലം ഉറപ്പിക്കാമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വ്യത്യാസം 10 ശതമാനത്തിലേറെയായതിനാൽ സംസ്ഥാനത്തിന്റെ പേരിൽ ലേലം ഉറപ്പിക്കാൻ വഴിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്