ആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്ന പരിപാടി പുരോഗമിക്കുന്നു. അച്ചൻകോവിലാറിന് കുറുകേ കുടിവെള്ളപദ്ധതിയുടെ കിണറ്റിലേക്ക് വെള്ളമെത്തിക്കാനെന്ന പേരിലാണ് ഫണ്ട് അടിച്ചു മാറ്റാനുള്ള നീക്കം നടക്കുന്നത്. നിലവിലുള്ള കോൺക്രീറ്റ് തടയണയ്ക്ക് ചുറ്റും ജലസമൃദ്ധിയുള്ളപ്പോഴാണ് മണൽച്ചാക്ക് നിരത്തി താൽക്കാലിക തടയണ നിർമ്മാണം നടക്കുന്നത്. അഞ്ചു വർഷം മുൻപ് 85 ലക്ഷം രൂപ മുടക്കി കോൺക്രീറ്റ് തടയണ നിർമ്മിച്ചത് നില നിൽക്കേ ജലസേചന പദ്ധതിയുടെ കിണറിനോട് ചേർന്നാണ് മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് താൽക്കാലിക തടയണ നിർമ്മിക്കുന്നത്. ചെലവ് കേട്ട് ഞെട്ടരുത്. 75 ലക്ഷം രൂപ! എന്നാൽ ഇത് നിർമ്മിക്കുന്നതാര് എന്ന ചോദ്യത്തിന് ഉത്തരമില്ല. തടയണ നിർമ്മിക്കുന്നത് നഗരസഭയുടെ അമൃത് 2.0 പദ്ധതിയുടെ ഭാഗമായിട്ടാണെന്നും അതിനായി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, പദ്ധതി തുടങ്ങാറായിട്ടില്ലെന്ന് നഗരസഭാധികൃതർ പറയുന്നു.
വേനൽ കടുത്തതോടെ നദികളിലെ നിരൊഴുക്ക് കുറഞ്ഞു. നദികൾ മെലിഞ്ഞൊഴുകുമ്പോൾ അത് ഏറ്റവുമധികം ബാധിക്കുന്നത് കുടിവെള്ള പദ്ധതികളെയാണ്. നദീ ജലം ആശ്രയിച്ചാണ് കുടിവെള്ളപദ്ധതികൾ പ്രവർത്തിക്കുന്നത്. നദിയിൽ തന്നെ ആഴത്തിൽ കിണർ നിർമ്മിച്ച് ജലം ഇതിലേക്ക് ഇറക്കി ഇവിടെ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് കുടിവെള്ളമായി വിതരണം ചെയ്യുന്നത്. വേനൽ കടുത്തതോടെ നദികളിലെ നീരൊഴുക്കും കുടിവെള്ള പദ്ധതിയുടെ കിണറുകളിലെ ജലനിരപ്പും കുറഞ്ഞു. കിണറ്റിൽ ജലനിരപ്പുയർത്താൻ താൽക്കാലിക ബണ്ട് നിർമ്മിക്കുകയാണ് പോംവഴി. എന്നാൽ, നേരത്തേ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ബണ്ട് നിലനിൽക്കേ വീണ്ടും തടയണ (ബണ്ട്) താൽക്കാലിക അടിസ്ഥാനത്തിൽ നിർമ്മിക്കേണ്ട കാര്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
പത്തനംതിട്ട നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നത് അച്ചൻ കോവിലാറ്റിൽ കല്ലറക്കടവിൽ നിർമ്മിച്ചിട്ടുള്ള കിണറിൽ നിന്നാണ്. വേനൽക്കാലം രൂക്ഷമായതോടുകൂടി ആറ്റിലെ ജലനിരപ്പ് വളരെയധികം താഴ്ന്നു അതിനനുസരിച്ച് ആറിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കിണറിലെ വെള്ളവും താഴും പമ്പിങ് മുടങ്ങാതിരിക്കാൻ വേണ്ടി മണൽ ചാക്ക് നിറച്ച് ബണ്ട് നിർമ്മിക്കുന്ന (കിണറിന് ചുറ്റും വെള്ളം തടഞ്ഞുനിർതുന്നതിനായി) പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ എപ്പോഴും ജലലഭ്യത ഉറപ്പു വരുത്താൻ അഞ്ചു വർഷം മുൻപ് ജലസേചന വകുപ്പ് ലക്ഷങ്ങൾ മുടക്കി സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതിന് അൽപ്പം മാറി മുകളിലേക്കാണ് നിലവിൽ താൽക്കാലിക തടയണ നിർമ്മിക്കുന്നത്. നേരത്തേ ലക്ഷങ്ങൾ മുടക്കിയ തടയണ നോക്കുകുത്തിയായി മാറിയെന്നാണ് ഇത് തെളിയിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകൻ മനോജ് കാർത്തിക പറയുന്നു.
ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ബണ്ട് നിർമ്മിച്ചതു കൊണ്ട് പ്രയോജനം ലഭിക്കാതെ വന്നതാണ് താൽക്കാലിക തടയണ നിർമ്മിക്കാൻ കാരണമായിരിക്കുന്നതെന്ന് മനോജ് പറയുന്നു. ഇതിന്റെ പേരിൽ അഴിമതി നടന്നുവെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒന്നുകിൽ നേരത്തേ തടയണ കെട്ടിയത് അസ്ഥാനത്താവണം. അല്ലെങ്കിൽ താൽക്കാലിക തടയണ നിർമ്മാണത്തിലൂടെ കീശ വീർപ്പിക്കാൻ ശ്രമിക്കുന്നു. രണ്ടായാലും സർക്കാരിന്റെ പണം വെള്ളത്തിലൊഴുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
പത്തനംതിട്ട നഗരസഭയുടെ അമൃത് പദ്ധതിയുടെ പേരാണ് ജലഅഥോറിറ്റി അധികൃതർ പറയുന്നത്. 75 ലക്ഷം രൂപ ഇതിന്റെ പേരിലാണോ മണൽ ചാക്ക് അടുക്കുന്നതിന് കൊടുക്കുന്നതെന്ന കാര്യത്തിനും വ്യക്തതയില്ല. ജലഅഥോറിറ്റി അധികൃതരുടെ വാക്കുകൾ പാടേ നിഷേധിക്കുകയാണ് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ. അമൃത് 2.0 പദ്ധതിയുടെനടത്തിപ്പിനായുള്ള മണ്ണു പരിശോധന കഴിഞ്ഞു. ടെണ്ടർ വിളിച്ചിരിക്കുകയാണ്. ഇതിന്റെ മറ്റു നടപടികളൊന്നും ആയിട്ടില്ലെന്നും കല്ലറക്കടവിലെ തടയണ നിർമ്മാണം നഗരസഭയുടെ അറിവോടെയല്ലെന്നും അദ്ദേഹം അറിയിച്ചു കഴിഞ്ഞു.
അപ്പോൾ പിന്നെ ആരാണിതിന് പിന്നിലെന്ന് പറയണമെന്നാണ് മനോജ് കാർത്തിക പറയുന്നത്. നിലവിൽ 85 ലക്ഷം മുടക്കിയ തടയണയുണ്ട്. അതിൽ ആവശ്യത്തിന് വെള്ളമുണ്ട്. ഇതിൽ നിന്ന് പമ്പ് ചെയ്യുന്നതിന് യാതൊരു സാങ്കേതിക തടസവും നിലവിലില്ല. പിന്നെന്തിനാണ് 75 ലക്ഷം മുടക്കി ഒരു തടയണ. ഏറെ രസകരമായ ഒരു വസ്തുത കൂടി മനോജ് ചൂണ്ടിക്കാണിക്കുന്നു. ഈ തടയണയ്ക്ക് നാഥനില്ല. നഗരസഭയുടെ അക്കൗണ്ടിലെഴുതാനുള്ള നീക്കം ചെയർമാന്റെ നിഷേധക്കുറിപ്പോടെ പൊളിഞ്ഞിരിക്കുന്നു. പിന്നെ ഇതിന് ഉത്തരവാദികൾ ആര്? മണൽച്ചാക്ക് എന്ന പേരിൽ ഇവിടെ അടുക്കിയിരിക്കുന്നത് ചെളിയാണ്. ചെളി ചാക്കിൽ നിറച്ചാൽ വെള്ളം നനയുന്നതോടെ അത് ഒലിച്ചു പോകും. ഫണ്ടിന്റെ പേരിലുള്ള ഈ കൊള്ള വെളിച്ചത്തു കൊണ്ടുവരാനായി പോരാടുമെന്നും മനോജ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍