അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറി പോകുന്നവർ തിരികെ വരുന്നില്ല; ഒരാൾ കുടിയേറിയാൽ കുടുംബത്തിലെ പത്ത് പേരെങ്കിലും പുറത്തു കടക്കുന്നു; കുടിയേറ്റക്കാരുടെ മക്കൾ മലയാളികളെ കല്ല്യാണം കഴിക്കുകയോ മലയാളം പഠിക്കുകയോ ചെയ്യുന്നില്ല; മലയാളി സംസ്ക്കാരത്തിന് വംശനാശമോ? തമ്പി ആന്റണി എഴുതുന്നു
തമ്പി ആന്റണി
വംശനാശം എന്നു പറഞ്ഞാൽ ഒരു സമൂഹം ഇല്ലാതെയാകും എന്നല്ല ഉദ്ദേശിച്ചത്. ഒരു സംസ്കാരം അല്ലങ്കിൽ ഭാഷ എന്നാണ് ഉദ്ദേശിച്ചത്. അതായത് മലയാള ഭാഷ സംസാരിക്കുന്ന മലയാളികൾ സമീപഭാവിയിൽത്തന്നെ ആ ഭാഷ സംസാരിക്കുന്ന സംസ്ക്കാരം ഇല്ലാതെയാക്കാനുള്ള സാദ്ധ്യതയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണ്. ആ വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പാലായിലെ അച്ചന്മാർ കൂടുതൽ കുട്ടികൾ ഉണ്ടാക്കാനായി ആഹ്വാനം ചെയ്തപ്പോൾ, മതപരമായ കാര്യമായിരുന്നെങ്കിൽപോലും അത് കേരളത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു ചർച്ചക്കുള്ള വഴി തെളിച്ചു എന്നതിൽ സന്ദേഹമില്ല. കേരളത്തിലെ മൂന്നു പ്രബല മതങ്ങളെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസ്താവന. അതുതന്നെയാണ് ഞാനും പറയാൻ ഉദ്ദേശിക്കുന്നത്.
ക്രിസ്ത്യാനികളും ഹിന്ദുക്കളും ഫെർട്ടിലിറ്റി നിരക്കിൽ മുസ്ലിം സമുദായത്തേക്കാൾ താഴെയാണെന്നു പറയുമ്പോഴും അവരുടെ നിരക്കും മൂന്നിൽ (3.00) താഴെയാണെന്ന കാര്യം മറക്കരുത്. ഇതര സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയ്യുബോൾ ഈ നിരക്ക് വളരെ കുറവാണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നിരക്ക് രണ്ടിൽ താഴെയുമാണ്. ഒരു സമുദായം, അല്ലെങ്കിൽ ഒരു സംസ്ക്കാരം നിലനിൽക്കണമെങ്കിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 2.10 ആണ്. അതുകൊണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ മലയാളികളുടെ സംസ്ക്കാരവും ഭാഷയും നിലനിർത്തുന്നത് മുസ്ലിം വിഭാഗക്കാർ മാത്രമാണ്! അതും സമീപഭാവിയിൽ താഴേക്കു പോകാനാണു സാധ്യത. വിവരവും വിദ്യാഭ്യാസവും കൂടുമ്പോൾ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. ഉദാഹരണത്തിന് യൂറോപ്പിലേക്കു നോക്കിയാൽ മതി.
അല്ലെങ്കിൽ കേരളത്തിനു പുറത്ത് എന്തുകൊണ്ട് ഇങ്ങനെയൊരവസ്ഥ നിലനിൽക്കുന്നില്ല എന്നു ചിന്തിക്കുക. കത്തോലിക്കരുടെ എണ്ണം കുറയുന്നതിനു കാരണം അതു മാത്രമല്ല. കുടിയേറ്റം (migration) ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്നത് പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരാണ്. അങ്ങനെ പലായനം ചെയ്യുന്നവർ ഒരിക്കലും തിരിച്ചുവരുന്നില്ല എന്നതൊരു വസ്തുതയാണ്. കുട്ടികൾ മറ്റു രാജ്യങ്ങളിലേക്കു പോവുകയും അവിടെ പഠിക്കുകയും ചെയ്യണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിനു സാമ്പത്തികമോ അല്ലാത്തതോ ആയ പല കാരണങ്ങളുണ്ടാകാം. അവയെക്കുറിച്ചു തൽക്കാലം പരാമർശിക്കുന്നില്ല.
ഒരാൾ കുടിയേറിപ്പോകുമ്പോൾ പിന്നാലെ അതേ കുടുംബത്തിലെ പത്തുപേരെങ്കിലും കേരളത്തിൽ നിന്നു കടക്കുന്നു. അങ്ങനെ കുടുംബത്തിലുള്ളവർ തന്നെ ഇത്തരം കുടിയേറ്റങ്ങളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്നതാണു സത്യം. ഞാൻ അമേരിക്കയിലേക്കു വന്നതുകൊണ്ടു മാത്രം എന്റെ കുടുംബത്തിൽനിന്നു പതിനഞ്ചു പേരിൽ ക്കൂടുതൽ നാടുവിട്ടെന്ന യാഥാർത്ഥ്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. അങ്ങനെ എത്രയോ കുടുംബങ്ങളിൽനിന്ന് എത്രയോ പേർ വരുന്നു!
കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിലെ ഹിന്ദുക്കളുടെ കുടിയേറ്റവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലേക്കു വരുന്നതു ജോലിക്കായാണെങ്കിലും അവരിൽ തൊണ്ണൂറു ശതമാനവും തിരിച്ചുപോകുന്നില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പും അമേരിക്കയുമൊക്കെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, അവർക്കു ജോലിക്കാർ വേണം വർഷം തോറും താഴ്ന്നുപോകുന്ന ജനസംഖ്യ നിരക്കിനൊരു പരിഹാരം വേണം . നമ്മള് ഇതര സംസ്ഥാനതൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടംകൊണ്ടൊന്നുമല്ല എന്നറിയാമല്ലോ.
ക്രിസ്ത്യാനികളുടെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം തുടങ്ങിവച്ചത് കത്തോലിക്കാ പുരോഹിതന്മാർ തന്നെയാണ്. ആദ്യം, നഴ്സിങ് പഠിച്ച പെൺകുട്ടികളെ ജർമനിയിലേക്കാണ് അവർ കൊണ്ടുപോയത്. അവിടെനിന്നാണ് അമേരിക്കൻ കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. ഇനിയിപ്പോൾ പാലാ പിതാവല്ല, പോപ്പ് നേരിട്ടവതരിച്ച് കൂടുതൽ കുട്ടികളാകാമെന്ന് ആഹ്വാനം ചെയ്താലും ആരും അനുസരിക്കാൻ പോകുന്നില്ല.
കാലക്രമത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കു വ്യാപകമായ കുടിയേറ്റമുണ്ടായെങ്കിലും അവരാരും മലയാളം മറന്നില്ലെന്നു മാത്രമല്ല, മാതൃരാജ്യത്തേക്കു തിരിച്ചുവരുന്നുമുണ്ട്. പക്ഷേ അവരുടെയും മക്കൾ പോകാനാഗ്രഹിക്കുന്നത് അമേരിക്കയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കുമാണ്!
ബംഗാളികളുടെ കുടിയേറ്റമില്ലായിരുന്നെങ്കിൽ കേരളത്തിലെ പോപ്പുലേഷൻനിരക്ക് മൈനസ് ആകുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ആര് എന്തൊക്കെപ്പറഞ്ഞാലും മലപ്പുറത്തുകാരാണ് മലയാളികൾ അന്യംനിന്നുപോകാതിരിക്കാൻ സഹായിക്കുന്ന ഒരേയൊരു നാട്ടുകാർ. അവർ അറിഞ്ഞികൊണ്ടല്ലെങ്കിൽപോലും അതൊരു വസ്തുതയാണ്. അവരും കൂടുതൽ വിദ്യാഭ്യാസമാർജ്ജിക്കുന്തോറും മറ്റു സമുദായക്കാരുടെ പാത പിന്തുടരാനാണു സാധ്യത.
ഇനി പറയാൻ പോകുന്നത് വരാനിരിക്കുന്ന വംശനാശത്തെപ്പറ്റിയാണ്.
ഞാൻ ആദ്യം പറഞ്ഞതുപോലെ, ഏതു ഭാഷയും സംസ്ക്കാരവും നിലനിൽക്കണമെങ്കിൽ ഒരു കുടുംബത്തിൽ കുറഞ്ഞത് രണ്ടിനു മുകളിൽ കുട്ടികളുണ്ടാകണം. ബ്രിട്ടനിലും പല യൂറോപ്യൻ രാജ്യങ്ങളിലും ജാതിയും മതവും വർഗ്ഗവും നോക്കാതെ ഓരോ കുട്ടികളെ വളർത്തുന്നതിനും സർക്കാർ മാസംതോറും നല്ല ഒരു തുക പ്രോത്സാഹനമായി കൊടുക്കാറുണ്ട്. ഇതൊക്കെ ആ രാജ്യങ്ങളിലെ ജനനനിരക്ക് രണ്ടിൽ താഴെയായതുകൊണ്ടു മാത്രമാണ്. അമേരിക്കയിൽ കുടിയേറ്റക്കാരുടെ ബാഹുല്യമാണ് ഈ കുറവു പരിഹരിക്കുന്നത്. കേരളത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്ങനെ സംഭവിക്കുന്നില്ല.
അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം ശക്തമായി നിലനിൽക്കുന്നതുകൊണ്ട് തൽക്കാലം നമ്മളതറിയുന്നില്ലെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അടുത്ത നൂറു വർഷത്തിനുള്ളിൽ മലയാളികൾ എന്ന വർഗ്ഗം വിരലിലെണ്ണാവുന്നവരായി മാറുമെന്നതിൽ സംശയമില്ല. അത് പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം കുടിയേറ്റക്കാരായ ബംഗാളികളുടെ മക്കളെ നിർബന്ധമായും മലയാളം പഠിപ്പിക്കുക എന്നതുമാത്രമാണ്. അവരുടെ മക്കളും പഠിച്ചുകഴിയുബോൾ നാടുവിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
അതുകൊണ്ട് ഇതൊരു ശ്വാസത പരിഹാരമൊന്നുമല്ല എന്നാലും തൽക്കാലത്തേക്ക് ഒന്നാശ്വസിക്കാമെന്നു കരുതുന്നതിൽ തെറ്റില്ല. ഇതര സംസ്ഥാന തൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നറിയാമല്ലോ. ഇനിയിപ്പം ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയാൽ, സമീപഭാവിയിൽ ത്തന്നെ കേരളത്തിലും ഓരോ കുട്ടിക്കും സർക്കാരുതന്നെ സഹായ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കേണ്ടിവരും എന്നകാര്യത്തിൽ സംശയമില്ല. കത്തോലിക്കാ സഭക്കത് മറ്റു പല ഉദ്ദേശത്തോടു കൂടിയാണങ്കിലും കുറച്ചു നേരത്തെ പറയേണ്ടി വന്നുവെന്നു മാത്രം.
Nature has its own way to control everything എന്ന് പറയുന്നതാവും ശരി. ലോകത്തിൽ ജനസംഖ്യാ വിസ്ഫോടനം ഉണ്ടാകുമെന്നും, വിശന്നിട്ടു മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന കാലമുണ്ടാകുമെന്നുമൊക്കെ അൻപതുകൊല്ലം മുൻപ് പല പ്രമുഖരും പ്രവചിച്ചതൊക്കെ ഇന്നു വായിക്കുബോൾ വെറും തെറ്റായ പ്രവചനമായിരുന്നുവെന്നു മനസിലാകും. ജനസംഖ്യയെ നിയമങ്ങൾ കൊണ്ട് നിയന്ത്രിച്ച ചൈന പോലും ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങി. ഇങ്ങനെപോയാൽ സമീമഭാവിയിൽത്തന്നെ പല രാജ്യങ്ങളിലും ജനസംഖ്യ ക്രമാതീതമായി കുറയുമെന്നുള്ളതിൽ സംശയമില്ല.
വിദേശ രാജ്യങ്ങളിൽ പോകുന്ന മലയാളികളുടെ കുട്ടികൾ മലയാളം പറയുന്നില്ലെന്നു മാത്രമല്ല, മലയാളികളെ കല്ല്യാണം കഴിക്കുന്നുമില്ല എന്നത് അപ്രിയസത്യമാണ്. അങ്ങനെ, കുടിയേറ്റക്കാരുടെ മക്കളാരും മലയാളം പഠിക്കുന്നില്ല എന്നതും ഈ വംശനാശത്തിനു കാരണമാകും.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്