കെ സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നരലക്ഷം വോട്ട് കിട്ടുക? ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക; 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരിയെയും നമ്മൾ കണ്ടതാണ്; രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ തുണയാകും; ഓർത്തോഡോക്‌സ് സഭ വീണ ജോർജിനു പിന്തുണ പ്രഖ്യാപിച്ചതും തുണയാകും; പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കുമെന്ന് വിവരിച്ച് ശങ്കു ടി ദാസ എഴുതുന്നു
ശങ്കു ടി ദാസ്
ഗ്രാമത്തിൽ മഴ പെയ്യാൻ വേണ്ടി വലിയ യാഗം നടത്തുന്നിടത്തേക്ക് എല്ലാവരും തൊഴു കയ്യുമായി പോവുമ്പോൾ ഒരു കുട്ടി മാത്രം തന്റെ കുഞ്ഞി കയ്യിൽ ഒരു കുട കരുതിയ കഥ കേട്ടിട്ടില്ലേ? വിശ്വാസ കാര്യത്തിൽ ആ കുടയെടുത്ത കുട്ടിയാണ് ഞാൻ. അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ജയിക്കും എന്നാണ് ഞാനിപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. ജയിക്കില്ലെന്ന് മലയാളം ചാനലുകളുടെ എക്‌സിറ്റ് പോളുകൾ ഒക്കെ തറപ്പിച്ചു പറയുമ്പോൾ എന്റെയാ വിശ്വാസം ഇരട്ടിക്കുകയുമാണ്. പക്ഷെ അതെന്റെയൊരു വിശ്വാസം മാത്രമാണെങ്കിൽ നിങ്ങൾക്കത് കേൾക്കേണ്ട യാതൊരു ആവശ്യവുമില്ലല്ലോ.
നമുക്കെല്ലാവർക്കും അങ്ങനെ പലവിധ വ്യക്തിഗത വിശ്വാസങ്ങളും ഉണ്ട്. അതൊന്നും അവനവനല്ലാതെ മറ്റൊരാൾക്കും ബാധകവുമല്ല താനും.
എന്നാൽ ഇവിടെ, ആ വിശ്വാസത്തെ ബോധ്യമാക്കി മാറ്റുന്ന ചില തെളിവുകളും ന്യായങ്ങളും എന്റെ പക്കലുണ്ട്. എന്റെ മാത്രമൊരു സ്വകാര്യ വിശ്വാസം എന്നതിനപ്പുറം രണ്ടാമനും ബോധ്യപ്പെടുന്നൊരു സാധ്യത എന്ന തലത്തിലേക്ക് അത് എത്തുന്നതോെട അത് എല്ലാവർക്കും ശ്രവണാർഹമായ ഒരു നിരീക്ഷണമായി മാറുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. ആ നിരീക്ഷണങ്ങളും സാധ്യതകളുമാണ് ഞാൻ നിങ്ങളോട് പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്.
നോക്കൂ.. മാതൃഭൂമിയുടെ എക്‌സിറ്റ് പോളിൽ ആന്റോ ആന്റണി ജയിക്കും എന്നാണ് പറഞ്ഞത്. അതേ സമയം കൈരളിയുടെ എക്‌സിറ്റ് പോളിൽ വീണാ ജോർജ്ജ് ആണ് ജയിക്കുന്നത്. സുരേന്ദ്രൻ തോൽക്കണമെങ്കിൽ ജയിക്കേണ്ടത് ആര് എന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് പോലും കൃത്യത ഇല്ല എന്നതാണ് അത് കാണിക്കുന്നത്. ആ ബദൽ ആരെന്ന കൃത്യത ഇല്ലായ്മ കെ.സുരേന്ദ്രന്റെ ജയ സാധ്യത തന്നെയാണ്.
ഇപ്പൊ, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ തോൽപ്പിക്കാൻ ആർക്കാണ് വോട്ട് കൊടുക്കേണ്ടത് എന്ന കാര്യത്തിൽ ഇടതു വലതു മുന്നണികൾക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടവിടെ അടിയുറച്ച സിപിഎമ്മുകാരന്റെ വോട്ട് പോലും ദിവാകരനല്ല, ശശി തരൂരിനാണ് കിട്ടുക. ബദൽ സ്ഥാനാർത്ഥി ആരെന്നു കൃത്യമായി നിശ്ചയിച്ചാൽ മാത്രം സാധിക്കുന്നതാണ് അത്തരം എൻബ്ലോക്ക് ക്രോസ്സ് വോട്ടിങ്. അത്തരത്തിൽ പൊതു ശത്രുവിനെ തോൽപ്പിക്കാൻ ഒന്നിച്ചു ജയിപ്പിക്കേണ്ട പൊതു ബദൽ സ്ഥാനാർത്ഥി ആരെന്ന് അവസാന നിമിഷം വരെയും ഉറപ്പിക്കാൻ ബിജെപി വിരുദ്ധർക്ക് ആയില്ലെന്നത് പത്തനംതിട്ടയിലും തൃശ്ശൂരിലും ബിജെപിക്ക് അനുകൂലമായ ഘടകമാണ്.
(ഇടതു വലതു മുന്നണികളും ഒന്നിച്ചു നിന്നാലും അതിനെ മറികടക്കാനുള്ള ജനപിന്തുണയും ശക്തിയും തിരുവനന്തപുരത്ത് ബിജെപി ഇതിനകം നേടി കഴിഞ്ഞതുകൊണ്ട് ആ അവിഹിത കൂട്ടുകെട്ടിനെ അതിജീവിച്ചു കുമ്മനം അവിടെ ഒറ്റയ്ക്ക് നിന്ന് ജയിച്ചേക്കാം. എന്നാൽ, അത്തരത്തിൽ ഹിന്ദു വോട്ട് കൊണ്ട് ഉറച്ച ബിജെപി കോട്ടകൾ ആയി മാറിയിട്ടില്ലാത്ത മണ്ഡലങ്ങളിൽ ഈ പൊതു സ്ഥാനാർത്ഥി ഫോർമുല എത്തരത്തിൽ ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കും എന്നാണ് പറഞ്ഞത്.)
മാതൃഭൂമിയും കൈരളിയും ഒരേ ശബ്ദത്തിൽ ആന്റോ ആന്റണി ജയിക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ പ്രതീക്ഷയ്ക്ക് വകയുണ്ടാകുമായിരുന്നില്ല.
എന്നാൽ കൈരളി വീണാ ജോർജ്ജ് ജയിക്കും എന്ന് പറയുമ്പോൾ ഇടതു ക്യാമ്പിൽ ഇപ്പോൾ പോലും ജയപ്രതീക്ഷ ഉണ്ടെന്നാണ് കാണുന്നത്. ഈ മിസ്‌കാൽക്കുലേഷൻ ചാനൽ മുറികളിൽ മാത്രമല്ല, ഗ്രൗണ്ടിലെ വോട്ടർമാർക്കിടയിലും ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. ഓർത്തോഡോക്‌സ് സഭ അവസാന ദിവസം വീണാ ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ച സംഭവം ഇടതു ക്യാമ്പിലെ ഈ ജയ പ്രതീക്ഷയെ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കും.
സ്വാഭാവികമായും ക്രോസ്സ് വോട്ടിങ്ങിന്റെ സാധ്യത അടയുകയും മണ്ഡലത്തിൽ ത്രികോണ മത്സരം ഉണ്ടാവുകയും ചെയ്തിരിക്കണം. എന്നാൽ അങ്ങനെ വീണയെ ജയിപ്പിക്കാൻ ഇടതുപക്ഷവും വീണയ്ക്കാവും ആന്റോയെക്കാൾ സാധ്യത എന്ന് കരുതിയ മറ്റു ബിജെപി വിരുദ്ധരും അരിവാൾ ചുറ്റികയിൽ വോട്ട് കുത്തിയപ്പോൾ അവർ യഥാർത്ഥത്തിൽ കെ. സുരേന്ദ്രനെ ജയിപ്പിക്കുകയാണ് ചെയ്തത്. മൂന്നര ലക്ഷം വോട്ട് സ്വന്തം ചിഹ്നത്തിൽ നേടുക എന്നതിനൊപ്പം തന്നെ മൂന്ന് ലക്ഷം വോട്ടെങ്കിലും സിപിഎം നേടുക എന്നത് കൂടി കെ. സുരേന്ദ്രന്റെ ജയത്തിനു അനിവാര്യമായ സംഗതിയായിരുന്നു. ജയിക്കും എന്നൊരു ധാരണ അവസാന നിമിഷം വരെ നിലനിർത്തി സിപിഎമ്മും സഭയും കൂടി അത്രയും വോട്ട് വീണയ്ക്ക് പിടിച്ചു കൊടുത്തെങ്കിൽ സുരേന്ദ്രൻ ജയിച്ചു കഴിഞ്ഞു.
പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും കെ. സുരേന്ദ്രന് എവിടെ നിന്നാണ് മൂന്നര ലക്ഷം വോട്ട് കിട്ടുക എന്നൊരു ചോദ്യം തീർച്ചയായും ഉണ്ട്. 2014 തിരഞ്ഞെടുപ്പിൽ 1.38 ലക്ഷം വോട്ട് മാത്രമാണ് ബിജെപിക്ക് പത്തനംതിട്ടയിൽ കിട്ടിയത് എന്നതൊരു യാഥാർഥ്യമാണ്. ആന്റോ ആന്റണിയെ മറികടക്കണമെങ്കിൽ 2.20 ലക്ഷം വോട്ട് കൂടി ബിജെപി നേടേണ്ടതായുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിന്റെ സുമാർ മൂന്നിരട്ടി വോട്ടുകൾ നേടണം എന്നർത്ഥം. എത്ര കൃത്യമായ സംഘടനാ പ്രവർത്തനം നടന്നാലും എത്ര മികച്ച പ്രചാരണം നടത്തിയാലും സാധാരണ ഗതിയിൽ അസംഭവ്യം ആണത്.
പക്ഷെ ഇത്തവണ സാധാരണ ഗതിയല്ലല്ലോ. അസംഭവ്യമായതും സംഭവ്യമാകുന്ന ഒരു അസാധാരണ ഗതി ഉണ്ട് ഇത്തവണ പൊതുവിൽ കേരളത്തിലും വിശേഷിച്ച് പത്തനംതിട്ടയിലും. ഞാനാ അസാധാരണത്വത്തെ 'അയ്യപ്പ തരംഗം' എന്നാണ് വിളിക്കുക. ഇന്ത്യയിൽ ആകെ അലയടിക്കുന്ന മോദി തരംഗത്തേക്കാൾ ശക്തമാകും കേരളത്തിൽ അലയടിക്കുന്ന ആ അയ്യപ്പ തരംഗം. ആ തരംഗത്തെ പറ്റിയാവും വരും ദിവസങ്ങളിൽ കേരളം ഗൗരവമായി ചർച്ച ചെയ്യാൻ പോകുന്നത് എന്നതാണ് എന്റെ വിലയിരുത്തൽ. മാതൃഭൂമി ആയാലും കൈരളി ആയാലും എക്‌സിറ്റ് പോളുകൾ കെ. സുരേന്ദ്രന് 30% വോട്ട് ഷെയർ പ്രവചിക്കുന്നുണ്ട് എന്ന് ശ്രദ്ധിക്കണം.
പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ വോട്ട് ചെയ്ത മണ്ഡലത്തിൽ അപ്പോൾ സുരേന്ദ്രന് 3 ലക്ഷത്തിലധികം വോട്ട് കിട്ടുമെന്ന് ഇടത് ചാനൽ പോലും അംഗീകരിക്കുന്നുണ്ട്. എങ്ങനെയാണ് അത്രയധികം വോട്ട് വന്നത്? അത് തന്നെ അസ്വാഭാവികം അല്ലേ? പത്തനംതിട്ടയിൽ ആണ് ഇത്തവണ കേരളത്തിൽ ഏറ്റവും ഉയർന്ന പോളിങ് വർദ്ധനവ് ഉണ്ടായത്. 2014 തിരഞ്ഞെടുപ്പിനേക്കാൾ 8.17% വർദ്ധനയാണ് ഈ വട്ടം പത്തനംതിട്ടയിലെ പോളിങ് ശതമാനത്തിൽ സംഭവിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തി പതിനായിരം വോട്ടിന്റെ വർദ്ധനയാണ് ഈ ശതമാനം സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ബംപ് ഇത്തവണ പത്തനംതിട്ടയിൽ ഉണ്ടായത്??
പത്തനംതിട്ടയിലെ വോട്ടർമാരിൽ പുരുഷന്മാരേക്കാൾ ഒരു ലക്ഷത്തിൽ അധികം സ്ത്രീകൾ ആയിരുന്നു എന്നും പോളിങ് ദിവസത്തെ ഒരു റിപ്പോർട്ടിൽ കണ്ടിരുന്നു. ഒരു സർവ്വെയിലും ഉള്ളിലിരുപ്പ് വെളിപ്പെടുത്താത്ത, ഒരു എക്‌സിറ്റ് പോളിനും പിടി കൊടുക്കാത്ത, നിശബ്ദ സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിലെ വിധി യഥാർത്ഥത്തിൽ നിർണ്ണയിക്കാൻ പോകുന്നത്. കെ. സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ഒക്കെ വലിയ എണ്ണത്തിൽ പങ്കാളികൾ ആയ സ്ത്രീകളെ നമ്മൾ ധാരാളം കണ്ടിരുന്നു. ശബരിമലയിലെ ആചാര പദ്ധതികൾ അത് പോലെ നിലനിൽക്കണം എന്നാഗ്രഹിച്ച, ആചാര ലംഘനത്തിനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ മനസ്സ് വേദനിച്ച, അതിനെതിരെ നാമജപ ഘോഷയാത്രയുമായി തെരുവിൽ ഇറങ്ങിയ വിശ്വാസികളായ ഹിന്ദു സ്ത്രീകൾ തന്നെയാണത്. 56% ഹിന്ദു വോട്ട് ഉള്ള മണ്ഡലമാണ് പത്തനംതിട്ട. അതിൽ തന്നെ 53%വും രാഷ്ട്രീയത്തിന് അതീതമായി അയ്യപ്പ സ്വാമിയേ ഭജിക്കുന്ന സ്ത്രീകൾ ആണെന്നത് എങ്ങനെയായിരിക്കും പോളിങ്ങിനെ സ്വാധീനിച്ചിരിക്കുക?
പത്തനംതിട്ടയിലെ ഒരു ലക്ഷം മുസ്ലിം വോട്ടർമാരിൽ ഇരുപത്തിനായിരത്തിൽ ഏറെ പേർ സുന്നി പൗരോഹിത്യത്തിന് ഒരു സ്വാധീനവും ഇല്ലാത്ത ഷിയാ മുസ്ലീങ്ങൾ ആണെന്നത് മണ്ഡലത്തിൽ നേരിട്ട് പ്രചാരണത്തിന് പോയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. ദേശീയ തലത്തിൽ തന്നെ ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന മുസ്ലിം വിഭാഗമാണ് ഷിയാ മുസ്ലീങ്ങൾ. നരേന്ദ്ര മോദി സർക്കാരിലെ ഏക മുസ്ലിം മന്ത്രിയും യോഗി ആദിത്യനാഥ് സർക്കാരിലെ ഏക മുസ്ലിം മന്ത്രിയും ഷിയാ മുസ്ലിം ആണെന്നത് നിരീക്ഷിച്ചാൽ കാണുന്ന ഒരു കൗതുകമാണ്. ബിജെപി ഈ സാധ്യതയെ അല്പം കൂടി ഗൗരവമായി മനസിലാക്കണമായിരുന്നു എന്നും, മുക്താർ അബ്ബാസ് നഖ്വിയെ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിക്കണമായിരുന്നു എന്നും, അത് ശ്രദ്ധക്കുറവ് കൊണ്ട് നഷ്ടപ്പെടുത്തിയ മികച്ചൊരു രാഷ്ട്രീയ നീക്കമായിരുന്നു എന്നും വിമർശനമുള്ള അനുഭാവിയാണ് ഞാൻ.
എന്നാൽ മറ്റു രണ്ട് മുന്നണികളും പത്തനംതിട്ടയിലെ ഈ ഷിയാ സാന്നിധ്യത്തെ വേണ്ട വിധം മനസിലാക്കിയില്ല എന്നും അവരെ കൂടേ നിർത്താൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല മുഖ്യമായും സുന്നി പ്രീണനത്തിലാണ് ഊർജ്ജം ചെലവാക്കിയത് എന്നും കാണുമ്പോൾ ആ വോട്ടുകൾ നഷ്ടപ്പെട്ടു എന്ന് പറയാനും വയ്യ. ചാനൽ ക്യാമറക്ക് മുന്നിൽ നിന്ന് മറയില്ലാതെ 'സുരേന്ദ്രൻ ജയിച്ചാൽ കൊള്ളാം' എന്ന് പറഞ്ഞ തട്ടമിട്ട പത്തനംതിട്ടക്കാരി പെൺകുട്ടിയെ നമ്മളൊക്കെ കണ്ടതാണ്. ആ വോട്ടുകൾ ഒക്കെ ആരാണ് നേടിയത്? ഒരു എക്‌സിറ്റ് പോളിനും പ്രവചിക്കാവുന്നതല്ല പത്തനംതിട്ടയിലെ ഈ ഘടകങ്ങൾ ഒന്നും. എല്ലാ ഊഹാപോഹങ്ങളെയും ആസ്ഥാനത്താക്കുന്ന തരം അസാധാരണമായ ഒരു തരംഗം അവിടെയുണ്ട് എന്നത് മാത്രമാണ് നമുക്കറിയുന്ന ഏക വസ്തുത.
ഒന്ന് നോക്കിയാൽ ഈ തിരഞ്ഞെടുപ്പിൽ മനുഷ്യന് പദ്ധതിയിട്ട് ശ്രമിച്ചാൽ പോലും നടപ്പാക്കാനാവാത്ത കാര്യങ്ങൾ ഒരായാസവും ഇല്ലാതെ സ്വമേധയാ സാധ്യമാക്കിയ ഒരു ദൈവീക ഇടപെടൽ ഉണ്ടായിട്ടുണ്ട് ഈ തിരഞ്ഞെടുപ്പിൽ എന്ന് പോലും സംശയിക്കാനുള്ള ന്യായങ്ങൾ ഉണ്ട്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കൊണ്ട് എല്ലാ അഡ്ജസ്റ്റ്‌മെന്റ് പരസ്പര ധാരണകളെയും അട്ടിമറിച്ചു ബിജെപി എന്ന പൊതുശത്രുവിനെ വിട്ട് കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ നേരിട്ട് തന്നെ മത്സരവും, കോൺഗ്രസ്സിന് അനുകൂലമായ ന്യൂനപക്ഷ ധ്രുവീകരണവും, കേഡർ തലത്തിൽ പോലും പരസ്പര വൈരവും വാശിയും ഉണ്ടായത്..
ഒരു ഹിന്ദു സ്ഥാനാർത്ഥിക്ക് പകരം വീണാ ജോർജ്ജിനെ തന്നെ സിപിഎം പത്തനംതിട്ട സ്ഥാനാർത്ഥി ആയി നിശ്ചയിച്ചത്.. വയനാട് മത്സരത്തിന് പ്രതീക്ഷിക്കാത്ത ദേശീയ പ്രാധാന്യം വന്നതുകൊണ്ട് തുഷാർ വെള്ളാപ്പള്ളി അങ്ങോട്ട് മാറിയതും പകരം സുരേഷ് ഗോപി തൃശ്ശൂരിൽ സ്ഥാനാർത്ഥി ആയി വന്നതും.. അവസാന ദിവസം ഓർത്തോഡോക്‌സ് സഭ വീണ ജോർജിനും രാജാജി മാത്യൂസിനും പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.. ഇതൊക്കെ ബിജെപിയേ സഹായിക്കുന്ന ഘടകങ്ങൾ ആയാണ് കലാശിച്ചത്. എന്നാൽ ഇതൊന്നും ബിജെപിക്ക് പ്ലാൻ ചെയ്തു നടപ്പാക്കാനാവുന്ന കാര്യങ്ങൾ ആയിരുന്നില്ല. ഇതൊക്കെയും ഒരു 'അയ്യപ്പൻ ഇഫക്ട്' ആണെന്ന് വിശ്വാസികൾ വാദിച്ചാൽ അവരെ കുറ്റം പറയാൻ ആർക്കും സാധിക്കുകയുമില്ല.
എന്തായാലും വലിയ തരംഗങ്ങൾ അലയടിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും സ്വാഭാവിക അനുമാനങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല.
2014ലെ 1.38 ലക്ഷം എങ്ങനെ മൂന്നിരട്ടിയായി 3.50 ലക്ഷം ആവും എന്ന് യുക്തിപരമായി ചോദിക്കുമ്പോൾ, 2009ലെ 56000 എങ്ങനെ രണ്ടിരട്ടിയിൽ ഏറെയായി 2014 ആയപ്പോൾ 1.38 ലക്ഷമായി എന്നതിനും നമ്മൾ യുക്തിസഹമായി മറുപടി പറയേണ്ടി വരും. 2014ൽ മോദി തരംഗം ആഞ്ഞടിച്ചു എന്നത് മാത്രമാവും അതിന് പറയാവുന്ന ന്യായം. എങ്കിൽ അതിലും വലിയൊരു തരംഗം ഇപ്പോൾ ഇവിടെയുണ്ട് എന്നത് ഇതിനും ന്യായമാവും.
ഇത്രയങ് ഉറപ്പിച്ചു പറഞ്ഞിട്ട് ഒടുക്കം തോറ്റാൽ എന്ത് പറയും എന്ന് ഏട്ടൻ ചോദിക്കുന്നുണ്ട്. പക്ഷെ, ഇത്രയൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും ഒടുക്കം തോറ്റാൽ അപ്പോൾ എന്റെയൊരു പ്രവചനം മാത്രമല്ലല്ലോ അവിടെ തോൽക്കുന്നത്. എന്തൊക്കെ തോറ്റു അവിടെ
അല്ലെങ്കിൽ എല്ലാം തോറ്റല്ലോ അവിടെ അതിനിടയിൽ ഒരു പ്രവചനം തെറ്റിയതിലെ വ്യക്തിപരമായ നാണക്കേടും അപമാനവും ഒന്നും ഒരു വിഷയമേ ആവില്ല തന്നെ.. അതിനെ പറ്റി ആശങ്കപ്പെടുന്നത് വീടാകെ കത്തി പോയാൽ എന്റെ പുത്തൻ ഷർട്ടും അതിൽ പെട്ടു പോവുമല്ലോ എന്ന് പേടിക്കുന്നത് പോലെയാണ്.
അന്തിമ ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവചനത്തിനൊന്നും നിൽക്കാതെ ക്ഷമയോടെ കാത്തിരിക്കുക തന്നെയാണ് ബുദ്ധി എന്ന് എനിക്കും നന്നായി അറിയാം. പക്ഷെ അപായ സാധ്യത ഒഴിവാക്കാനുള്ള ആ സേഫ് സോൺ ബുദ്ധി ഞാൻ ഉപയോഗിക്കുമ്പോൾ എന്റെ വിശ്വാസത്തെ തന്നെയാവും ഞാൻ അവിടെ വഞ്ചിക്കുന്നത്. ആദ്യമേ പറഞ്ഞല്ലോ.. മഴ പെയ്യാനുള്ള യാഗം നടക്കുന്നിടത്തേക്ക് കുടയുമായി പോയ ആ കുട്ടിയാണ് ഞാൻ. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ജയിക്കുമെന്ന് ആ കുട്ടി നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍