മകളുടെ വ്വ്യാപാരസ്ഥാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാവുകയല്ല വേണ്ടത്; അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല ഇത്; പ്രമോദ് പുഴങ്കര എഴുതുന്നു
പ്രമോദ് പുഴങ്കര
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മകൾ വീണയുടെ വ്യാപാരസ്ഥാപനവും പണമിടപാടുമൊക്കെയായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇങ്ങനെ ക്ഷുഭിതനാകാതെ ആ വിഷയം കൃത്യമായി മറുപടി നൽകി എന്നേക്കുമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. ക്ഷോഭം വന്നാൽ അതിനൊപ്പം പതിവ് മട്ടിൽ കിടുങ്ങില്ല വിരട്ടണ്ട എന്നൊക്കെ പറയുന്നത് അദ്ദേഹത്തെപ്പോലെ പ്രായവും ഔദ്യോഗിക പദവിയുമുള്ള ഒരാളിൽ നിന്നുമുള്ള വ്യക്തമായ മറുപടിയല്ല.
മുഖ്യമന്ത്രിയുടെ മകളുടെ വ്യാപാരസ്ഥാപനത്തിന്റെ business mentor എന്ന മട്ടിൽ മറ്റ് സംശയകരമായ ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളുണ്ടായിരുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഒരിക്കലുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ Exalogic എന്ന മുഖ്യമന്ത്രിയുടെ മകൾ സ്ഥാപകയായ സ്ഥാപനത്തിന്റ പഴയ website ൽ അയാൾ mentor ആണ് എന്നൊക്കെ പറഞ്ഞുള്ള ചിത്രം നൽകിയത് ഇപ്പോൾ screen shot ആയി പ്രചരിക്കുന്നു .
രണ്ടു കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ചെയ്യാം,
1. വ്യാജ വാർത്തയാണെങ്കിൽ അത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാം.
2. മകളുടെ കമ്പനിയുടെ മൂലധനം ആരൊക്കെയാണ് നിയമപ്രകാരം നൽകിയത്, എന്തൊക്കെയാണ് ഇന്നുവരെയുള്ള ഇടപാടുകൾ എന്ന് വ്യക്തമാക്കാം.
ചില സംശയങ്ങൾ ആളുകൾക്ക് ഇത് സംബന്ധിച്ചുണ്ടാകുന്നത് സ്വാഭാവികമാണ്. അത് അദ്ദേഹത്തെ ക്ഷുഭിതനാക്കുമ്പോൾ വാസ്തവത്തിൽ സന്ദേഹങ്ങൾ ശക്തിപ്പെടുകയേ ഉള്ളു. എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്നത്തെ സെക്രട്ടറിയായ ശ്രീ വിജയന്റെ മകളെ രവി പിള്ള എന്ന പ്രവാസി വ്യാപാരി തന്റെയൊരു സ്ഥാപനത്തിന്റെ മേധാവിയാക്കിയത് ? ഇതേ വ്യാപാരി മറ്റൊരു പി ബി അംഗമായ ശ്രീ ബാലകൃഷ്ണന്റെ മകനും സമാനമായ ആനുകൂല്യങ്ങൾ നല്കിയതായാണല്ലോ ആരോപണം .
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ കുടുംബങ്ങളോട് ഇത്രയും സ്നേഹം ഒരു പ്രവാസി വ്യാപാരിക്ക് (അയാൾക്കാകട്ടെ കേരളത്തിൽ സജീവമായ വ്യാപാര താത്പര്യങ്ങൾ ഉണ്ടുതാനും ) തോന്നാൻ എന്തായിരിക്കും കാരണം ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നന്നാകണം എന്നല്ലല്ലോ അവരാഗ്രഹിക്കുക. തിരിച്ചൊരു നേട്ടവുമില്ലാതെ ഇത്തരം സഹായങ്ങൾ പാർട്ടി നേതാക്കൾക്ക് ചെയ്തുകൊടുക്കുമോ ? മക്കൾക്ക് വേണ്ടി പാർട്ടി പദവികൾ വെച്ചുള്ള സ്വാധീനവും പരിചയവും ഉപയോഗിച്ചുകൊണ്ട് ഇവർ പ്രവർത്തിച്ചുവോ ? തുടങ്ങിയ സംശയങ്ങൾ തങ്ങളുടെ മക്കളുടെ ജോലിയും അതിന്റെ മൂലധനവും സംബന്ധിച്ച വിശദാംശങ്ങൾ നൽകുന്നതോടെ അവസാനിപ്പിക്കാവുന്നതാണ് .
ക്ഷോഭിക്കുന്നത് ആരെയും പേടിപ്പിക്കില്ല എന്ന് മാത്രമല്ല നിങ്ങൾക്ക് അമിതമായ അരക്ഷിതാവസ്ഥ ഇക്കാര്യത്തിലുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യും.മുതിർന്ന മക്കളുടെ വിവരങ്ങൾ നൽകാൻ തങ്ങൾക്ക് ബാധ്യതയില്ല എന്നത് സാമാന്യജനത്തിന് പാകമായ വാദമാണ്. എന്നാൽ രവി പിള്ള പോലുള്ള വ്യാപാരികളുമായി നിങ്ങളുടെ മക്കൾക്കുണ്ടായ ബന്ധങ്ങൾ നിങ്ങൾ വഴിയാണെന്ന് തർക്കമില്ലാത്ത സംഗതിയായതുകൊണ്ട് പൊതുപ്രവർത്തകർ എന്ന നിലയിൽ വിശദമായ മറുപടി നൽകാൻ നിങൾ ബാധ്യസ്ഥരാണ്.
വിദേശ ഭരണാധികാരിയുടെ സന്ദർശനവേളയിൽ എന്ത് protocol അനുസരിച്ചാണ് mമുഖ്യമന്തിയുടെ മകൾ ആ ഔദ്യോഗിക ചടങ്ങിൽ സംബന്ധിക്കുന്നത് ജനപ്രതിനിധികളെ തെരഞ്ഞെടുത്താൽ അവർക്കൊപ്പം അവരുടെ കുടുംബങ്ങളെക്കൂടി സർക്കാരിന്റെ ഭാഗമാക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നമ്മുടെ നാട്ടിൽ ഈ ജീർണ്ണ ഫ്യൂഡൽ സമ്പ്രദായമാണ് നടക്കുന്നത്.
രാഷ്ട്രീയ പദവികളും ബന്ധങ്ങളും മക്കൾക്ക് കൂടുതൽ സമ്പന്നമായ ജീവിതം കിട്ടുന്നതിനായി ഉപയോഗിക്കുന്ന വളരെ സാധാരണമായ പതിവുകൾ മറ്റ് നിരവധിപേരെപ്പോലെ ചെയ്യുന്ന അതിസാധാരണക്കാരനായ ഒരു രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ എന്നതാണ് ഈ വിഷയത്തിൽ ജനങ്ങൾക്ക് മനസിലാകുന്നത് . അതല്ല എന്ന് വരണമെങ്കിൽ ക്ഷോഭിച്ചിട്ട് കാര്യമില്ല, വസ്തുതകൾ പറഞ്ഞാൽ മതി.
വിപുലമായൊരു പ്രചാരണ സംവിധാനത്തിന്റെ പിൻബലത്തിൽ ഉണ്ടാക്കിയെടുത്ത അവനവനെക്കുറിച്ചുള്ള പ്രതിച്ഛായയിൽ അവനവനുതന്നെ അസാമാന്യമായ മതിപ്പ് തോന്നുമ്പോഴാണ് തങ്ങളുടെ ക്ഷോഭം ജനങ്ങളെ പേടിപ്പിക്കുമെന്ന് ഭരണാധികാരികൾക്ക് തോന്നുന്നത് . ഒരു ആധുനിക ജനാധ്യപത്യ സമൂഹത്തിൽ ഇത്തരം ലീലാവിലാസങ്ങൾ കേവലം കോമാളിത്തമായാണ് കണക്കാക്കപ്പെടുക.
മകളുടെ ജോലികളുടെയും വ്യാപാര സ്ഥാപനത്തിന്റെയും വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടുന്നതോടെ അത്തരം ആരോപണങ്ങൾ എന്നെന്നേക്കുമായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും അവസാനിപ്പിക്കുകയും ചെയ്യാം.
മകളെക്കുറിച്ചുപറഞ്ഞാൽ ഞാൻ കിടുങ്ങുമെന്നാണോ നിങ്ങൾ കരുതിയത് എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. കിടുങ്ങിയില്ല എന്നൊക്കെ നമുക്ക് മനസിലാകും, കാരണം നിങ്ങൾ അനുഭവപരിചയമുള്ള ഒരു കളിക്കാരനാണ്. എന്നാൽ നിങ്ങൾ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയുന്നില്ല എന്നുകൂടി മനസ്സിലാകുന്നുണ്ട്. അത്രേയുള്ളു, അതിനിത്ര ചൂടാവാതെ. ഇത്തരം അഴിമതിയൊന്നും ജനം അഴിമതിയായി കാണുന്നേയില്ല അല്ലെങ്കിൽ സഭയിലെ സകലപക്ഷത്തും ഇതൊക്കെ നടപ്പുരീതികളാണ് എന്നവർക്കറിയാം. അതുകൊണ്ട് മറ്റാശങ്കകൾക്കും ഇടമില്ല. Be cool .
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍