അരമനയിൽ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താൽ വിറയ്ക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയോ? ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കൽ: ഗൂഢാലോചന ആരുടെ ആലയിൽ? നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു
നൗഷാദ് മണ്ണിശ്ശേരി
കേരളത്തിൽ ന്യൂനപക്ഷ ക്ഷേമം എന്ന ഒരു വകുപ്പ് ഉണ്ടാകുന്നത് തന്നെ 2004-ലെ മന്മോഹൻസിങ് ഗവൺമെന്റ് സച്ചാർ സമിതി റിപ്പോർട്ട് പരിഗണിച്ചതിനു ശേഷമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകൾ ഒരേ സമയം പിന്നാക്കവും ന്യൂനപക്ഷവും ദരിദ്രരും അരക്ഷിതരുമാണ്. സിഖുകാരും പാഴ്സികളും ക്രിസ്ത്യാനികളും ന്യൂനപക്ഷമാണെങ്കിലും പിന്നാക്കമല്ല. മുന്നോക്കവും സുരക്ഷിതരുമാണ്. എന്നാൽ 18 കോടിയിലധികം വരുന്ന മുസ്ലിംകളിൽ ഭൂരിഭാഗവും സാമൂഹികമായ എല്ലാ അടിച്ചമർത്തലുകളും നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ മന്മോഹൻ സിങ് സർക്കാർ നിയമിക്കുന്നത്. 2005 മാർച്ച് 9-നാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. സയ്യിദ് ഹാമിദ്, ഡോ.ടി.കെ. ഉമ്മൻ, എം.എ.ബാസിത്, ഡോ.അക്തർ മജീദ്, ഡോ.അബൂ സ്വാലിഹ് ഷരീഫ്, ഡോ.രാഗേഷ് ബസന്ത് എന്നിവരയായിരുന്നു കമ്മിറ്റിയിലെ മറ്റംഗങ്ങൾ.
ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സന്ദർശിച്ച് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും മുസ്ലിം സംഘടനകളുമായി ചർച്ച ചെയ്തും വ്യവസ്ഥാപിതമായ മറ്റ് മാർഗ്ഗങ്ങൾ അവലംബിച്ചും വിശദമായി പഠിച്ചാണ് 403 പേജ് വരുന്ന സച്ചാർ സമിതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ഏകദേശം ഒരു സഹസ്രാപ്തത്തോളം കാലം ഇന്ത്യാഭൂഖണ്ഡം ഭരിച്ച മുസ്ലിംകൾ സ്വാതന്ത്രത്തിനു ശേഷം ആദിവാസികളേക്കാളും ദലിതരേക്കാൾ പിന്നാക്കമാണ് എന്ന് സച്ചാർ സമിതി കണ്ടെത്തി. മാർക്സിസ്റ്റ് പാർട്ടി ഭരിച്ച ബംഗാളിൽ പോലും അവരുടെ സ്ഥിതി തുലോം കഷ്ടമാണ്. ഇതിനൊരു പരിഹാരമായി സച്ചാർ സമിതി ഗവൺമെന്റിനോട് നിർദ്ദേശിച്ചത് വിദ്യാഭ്യാസമില്ലാത്ത ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗങ്ങൾ ഒരുക്കണം, അവർക്ക് ഉദ്യോഗസ്ഥതലത്തിൽ മതിയായ പ്രാതിനിധ്യം നൽകണം എന്നൊക്കെയാണ്. അത് പ്രകാരമാണ് അലിഗഡ് മുസ്ലിം സർവകലാശാലയുടെ അഞ്ച് ഓഫ് കാമ്പസുകൾ ഇന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ തുടങ്ങാൻ തീരുമാനിക്കുന്നത്. അതിലൊന്നാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആരംഭിച്ചത്. അന്നത്തെ മാനവ വികസനമന്ത്രി (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി) കപിൽ സിബലാണ് അത് ഉദ്ഘ്ടനം ചെയ്തത്. അലിഗഡ് നിയമപ്രകാരം ആ യൂനിവേഴ്സിറ്റിക്ക് ഓഫ് കാമ്പസ് പാടില്ലാത്തതാണ്. എന്നാൽ നിയമം ഭേദഗതി ചെയ്താണ് ഓഫ് കാമ്പസുകൾ കൊണ്ടുവന്നത്. അതുപോലെ ഉദ്യോഗരംഗത്ത് നാമമാത്രമായ പ്രാധിനിത്യം പോലും മുസ്ലിം സമുദായത്തിനില്ല എന്നും സച്ചാർ സമിതി കണ്ടെത്തി. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാർക്ക് സിവിൽ സർവീസിൽ പരിശീലനം നൽകുന്നതിന് വേണ്ടി കോച്ചിങ് സെന്ററുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം. അതുപ്രകാരം ആരംഭിച്ചതാണ് 'സിവിൽ സർവീസ് കോച്ചിങ് സെന്റർ ഫോർ മുസ്ലിം യൂത്ത്സ് '
വിരോധാഭാസമെന്ന് പറയട്ടെ ഇന്ത്യയിൽ എല്ലായിടത്തും ഇതിന്റെ പേര് സിവിൽ സർവീസ് കോച്ചിങ് സെന്റർ ഫോർ മുസ്ലിം യൂത്ത്സ് എന്നാണെങ്കിലും കേരളത്തിലത് സിവിൽ സർവിൽ കോച്ചിങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ് എന്നാക്കി മാറ്റി. ഇവിടെയും ഒരു വർഷത്തോളം മുസ്ലിം യൂത്ത്സ് എന്നായിരുന്നു. മുസ്ലിം പ്രമോട്ടർമാരെ നിയമിച്ചിടത്തൊക്കെ മൈനോരിറ്റി പ്രമോട്ടർമാരെ വെച്ചു. അതിനുശേഷം ആ തസ്തിക തന്നെ എടുത്ത് കളഞ്ഞു. ഇങ്ങിനെയൊക്കെയായിട്ടും ഒരു മുസ്ലിം സംഘടനയും അതിൽ ഒരു പരാതിയും പറഞ്ഞില്ല. 100% മുസ്ലിംകൾക്ക് വേണ്ടി തുടങ്ങിയ കേന്ദ്രത്തിൽ 20% മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് നൽകിയപ്പോഴും ആരും പ്രതിഷേധിച്ചില്ല. ഇപ്പോൾ ക്രിസ്ത്യാനികൾ പറയുന്നത് ഈ 80:20 അനുപാതം വിവേചനവും അനീതിയുമാണ്. അത് 50:50 ആക്കണം എന്നാണ്. ജനസംഖ്യാനുപാതത്തേക്കാൾ എത്രയോ കൂടുതൽ പ്രാതിനിധ്യം ഉള്ളവർ നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്തവർക്ക് പരിശീലനം നൽകുമ്പോൾ അതിൽ അസഹിഷ്ണുത കാണിക്കുകയാണ്. മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് ക്രിസ്ത്യാനിക്ക് വേണമെന്ന് പറയുന്നത് പോലുള്ള അസംബന്ധം മാത്രമാണിത്. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ ജസ്റ്റിസ് കോശി അധ്യക്ഷനായും ജേക്കബ് പുന്നൂസ് മുതലായ മൂന്ന് ഉന്നതരായ ക്രിസ്ത്യൻ ഉദ്യോഗസ്തന്മാർ അംഗങ്ങളായും ഉള്ള ഒരു സമിതിയെ കഴിഞ്ഞ പിണറായി ഗവൺമെന്റ് നിയമിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വരാനിരിക്കുകയാണ്.
ഈ അവസരത്തിൽ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ക്രിസ്ത്യൻ വർഗീയത സംഘ്പരിവാർ ഗൂഢാലോചനയൊ മറ്റ് ആരുടെ ഫലഭൂയിഷ്ടമായ തലച്ചോറിൽ നിന്നോ ഉണ്ടായതാണെന്ന് മനസിലാക്കുന്നില്ല. ഇതിന്റെ ഫലം കേരളത്തെ വർഗീയ ഭ്രാന്താലയമാക്കലാവും എന്നുറപ്പാണ്. കേരളത്തിന്റെ ഒട്ടനവധി തെരുവോരങ്ങളിൽ ക്രിസ്ത്യൻ സമുദായത്തിന് ഏക്കർ കണക്കായ ഭൂമിയുണ്ട്. പണ്ട് ബ്രിട്ടീഷുകാർ വഴി കിട്ടിയതാണത്. സംസ്ഥാനഭരണം വന്നപ്പോഴും റവന്യൂ, ധനകാര്യം മുതലായ വകുപ്പുകളിലെ സ്വാധീനം വഴി വേറെയും നേടി. ഒരു ശതമാനം പോലും ക്രിസ്ത്യൻ സമുദായക്കാരില്ലാത്ത മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്തെ ഭൂരിഭാഗം ഭൂമിയും അവരുടെ കയ്യിൽ തന്നെ. ഇങ്ങിനെയൊക്കെ ഉണ്ടായിട്ടും വീണ്ടും വീണ്ടും അസഹിഷ്ണുതയും വർഗീയതയും പറയുകയാണ്. ഏതെങ്കിലുമൊരു അരമനയിൽ നിന്ന് ഒരു വാറോല എഴുതിക്കൊടുത്താൽ വിറക്കുന്ന മുഖ്യമന്ത്രിയായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയാൽ കേരളം ഇതുവരെ കാത്തുസൂക്ഷിച്ച പ്രബുദ്ധതയാണ് തകരാൻ പോകുന്നത്.
പൊതുസമൂഹത്തിന്റെ ആഗ്രഹ പ്രകാരമാണ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഏതു പൊതുസമൂഹമാണ് ഇങ്ങനെ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളും സി.പിഎം സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമ്പോൾ ന്യൂനപക്ഷ വകുപ്പിൽ മാത്രം ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമെന്താണ്. ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ തന്നെ വരണമെന്നായിരുന്നു പാർട്ടി പ്രവർത്തകരുടേയും പൊതുസമൂഹത്തിന്റേയും ആഗ്രഹം. ഇതും മാറ്റാൻ മുഖ്യമന്ത്രി തയ്യാറാവുമോ.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീലിനെതിരെ, അദ്ദേഹം പ്രസ്തുത വകുപ്പ് ഉപയോഗിച്ച് മുസ്ലിം സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് ആരോപണമുന്നയിച്ച് വർഗ്ഗീയത പറഞ്ഞ് പരത്തിയ കെ.സി.വൈ.എമ്മുകാരന്റെ വാറോലയെ പേടിച്ച് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ ജലീലിനെതിരെയുള്ള ആരോപണം അംഗീകരിക്കലാണ് ഒരർത്ഥത്തിൽ മുഖ്യമന്ത്രി ചെയ്യുന്നത്. ഇങ്ങനെയൊരു ആരോപണത്തെ പ്രതിരോധിക്കാൻ ഒരിക്കലും സിപിഎം മുന്നോട്ടു വന്നിരുന്നില്ല എന്നതും ഈ സമയത്ത് ഓർക്കേണ്ടതുണ്ട്.
നാമമാത്ര രണ്ടര മുസ്ലിം മന്ത്രിമാർക്ക് പിണറായി മന്ത്രിസഭയിൽ ലഭിച്ച വകുപ്പുകൾ കൊണ്ട് മുസ്ലിം സമുദായത്തിന് എന്ത് പരിഗണനയാണ് ലഭിക്കാൻ പോകുന്നത് എന്നും ഇതാണോ ഇടതുമുന്നണി വിഭാവനം ചെയ്യുന്ന സാമൂഹികനീതി എന്നും 27 വർഷത്തെ എ.കെ.ജി സെന്ററിന്റെ തിണ്ണ നിരങ്ങലിനും ഭിക്ഷ യാചിക്കലിനും ശേഷം മതിയായ അംഗീകാരം കിട്ടി എന്ന് അഹങ്കരിക്കുന്ന ഐ.എൻ.എല്ലുകാര്യം മുസ്ലിംലീഗിന് ഭരണം ലഭിക്കാത്തതിൽ സന്തോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്ന ലീഗ് വിരോധികളും ചിന്തിക്കട്ടെ.
മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ എന്ന ഒരു സമിതിയുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. അതിന്റെ ചെയർമാന് ക്യാബിനറ്റ് റാങ്കും മറ്റ് സൗകര്യങ്ങളും നൽകുമ്പോൾ ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാന് ഒരു എക്സ്ക്യുട്ടീവ് അധികാരം പോലുമില്ല. 27 ശതമാനമാണ് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജനസംഖ്യ. ക്രിസ്ത്യൻ സമുദായം 18 ശതമാനവും. ഈ 18 ശതമാനമാണ് കേരളത്തിലെ 60 ശതമാനം വരുന്ന എയ്ഡഡ് സ്കൂൾ-കോളേജുകൾ നടത്തുന്നത്. 82 ശതമാനം വരുന്നവർ എല്ലാവരും കൂടി നടത്തുന്നത് 40 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം. ഉദ്യോഗരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തുന്ന ഒരു സ്ഥാപനത്തിലും അറബി പഠിപ്പിക്കുന്നില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലകളിൽ ഒന്നായ മലപ്പുറത്തെ ആസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന സെന്റ് ജെമ്മാസ് സ്കൂളിൽ 10 മുസ്ലിം വിദ്യാർത്ഥികൾക്ക് ഒരു അറബി അദ്ധ്യാപകൻ എന്ന കേരള എജുക്കേഷൽ റൂൾ പാലിക്കുന്നേയില്ല. മലപ്പുറത്തെ എല്ലാ ജനപ്രതിനിധികളുടേയും ബിൽഡിങ് ഫണ്ട് അടക്കം സഹായം ലഭിക്കുന്ന സ്ഥാപനം കൂടിയാണത്.
മുസ്ലിം സമുദായത്തിന് എന്നിൽ വിശ്വാസമുണ്ട് എന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ എനിക്ക് അവരിൽ വിശ്വാസമുണ്ട് എന്ന് അദ്ദേഹം പറയാതിരുന്നത് ബോധപൂർവ്വമാവാനാണ് സാധ്യത. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്ക് ഒരു സീറ്റും പോലും നൽകാതെ മതേതര കേരളം അതിന്റെ പൈതൃകം നിലനിർത്തിയതിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. ഐക്യജനാധിപത്യ മുന്നണിക്ക് കേരളം ഭരിക്കാൻ അവസരം കിട്ടാതിരുന്നപ്പോഴും ഏക ആശ്വാസം എൽ.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും കേരളം ഭരിക്കുന്നത് ഒരു മതേതര സർക്കാർ ആണല്ലോ എന്നതാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കാൻ പിണറായി വിജയനും എൽ.ഡി.എഫ് സർക്കാറിനും ബാധ്യതയുണ്ട്.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- ഭാവി വ്യക്തമാക്കി പരുത്തിപ്പാറയിലെ 'പരേതൻ നൗഷാദ്'
- ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം
- ജാമ്യം ലഭിച്ചാലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്