കേരളത്തിലെ കൊറോണ കേസുകൾ വീണ്ടും കൂടുന്നു; തന്ത്രം പാളുകയാണോ ?എന്തുകൊണ്ടാണ് കേരളത്തിൽ കേസുകളുടെ എണ്ണം കുറയാത്തത് ? കേസുകൾ അമിതമായി വർധിക്കാതെ സൂക്ഷിച്ച പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കൊറോണ: കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ
കേരളത്തിലെ കൊറോണ കേസുകൾ വീണ്ടും കൂടുകയാണ്. രണ്ടായിരത്തി ഇരുപത്തി ഒന്ന് മെയ് പന്ത്രണ്ടാം തിയതി നാല്പത്തി മൂവായിരം എത്തിയ കേസുകൾ പതിനായിരത്തിന്റെ താഴെഎത്തിയതിന് ശേഷം വീണ്ടും ഇരുപത്തിനായിരത്തിന് മുകളിൽ എത്തി. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയും കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഇപ്പോൾ കേരളത്തിൽ നിന്നാണ്.
എന്താണ് ഇത് കാണിക്കുന്നത് ? കേരളത്തിന്റെ കോവിഡ് തന്ത്രം പാളുകയാണോ ? സ്വാഭാവികമായ ചോദ്യമാണ്. അതിന് ഉത്തരം പറയുന്നതിന് മുൻപ് കുറച്ചു പഴയ കാര്യങ്ങൾ ഓർക്കാം. ഇതാദ്യമായിട്ടല്ല കേരളം കോവിഡിന്റെ കാര്യത്തിൽ ഒന്നാമതെത്തുന്നത്. രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പതിന് ആദ്യമായി ഇന്ത്യയിൽ കോവിഡ് കേസുകൾ കണ്ടെത്തിയത് കേരളത്തിൽ ആയിരുന്നു. രണ്ടായിരത്തി ഇരുപത് മാർച്ചിൽ ഇന്ത്യയിൽ പലഭാഗങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കൂടി വന്നപ്പോൾ വീണ്ടും കേരളം ഒന്നാമതെത്തി. അയൽ സംസ്ഥാനം കേരളവുമായിട്ടുള്ള അതിർത്തി അടച്ചിടാൻ ശ്രമിക്കുന്നത് വരെ ആയി കാര്യങ്ങൾ
ഒക്ടോബർ 2020 ഇൽ വീണ്ടും കേരളം ഒന്നാമതെത്തി. ജനുവരി 2021 ഇൽ വീണ്ടും കേരളം ഒന്നാമതെത്തി. ഇപ്പോൾ ഇതാ ജൂലൈ രണ്ടായിരത്തി ഇരുപത്തി ഒന്നിൽ വീണ്ടും. നമ്മുടെ തന്ത്രം വീണ്ടും വീണ്ടും പിഴച്ചതാണോ ? അല്ല.
അതിന്റെ കാരണം അറിയണമെങ്കിൽ എന്താണ് കൊറോണയെ നേരിടാനുള്ള തന്ത്രം എന്നറിയണം. കൊറോണക്ക് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ കൊറോണയെ നേരിടാനുള്ള തന്ത്രം കൊറോണ പകരുന്നത് പരമാവധി കുറക്കുകയും ഓരോ പ്രദേശത്തും ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുമുകളിൽ രോഗികളുടെ എണ്ണം എത്തുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു.
എവിടെ ഒക്കെ പരിചരണം വേണ്ടി വരുന്ന രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ മുകളിൽ എവിടെ ഒക്കെ പോയിട്ടുണ്ടോ അവിടെ ഒക്കെ കോവിഡ് കൊണ്ടുള്ള മരണ നിരക്ക് ഏറെ ഉയർന്നിട്ടുണ്ട്. ഐ സി യു കിട്ടാതെ, ഓക്സിജൻ കിട്ടാതെ എന്തിന് ആശുപത്രിയിൽ ഒരു ബെഡ് പോലും ആളുകൾ ബുദ്ധിമുട്ടുന്നത് നാം കണ്ടു.
നാലു പ്രാവശ്യം ഒന്നാമതായിട്ടും ഒരിക്കലും ഓക്സിജൻ ഇല്ലാതെ ആളുകൾ മരിക്കുന്ന, അല്ലെങ്കിൽ ഐ സി യു കിട്ടാത്ത അവസ്ഥ കേരളത്തിൽ ഉണ്ടായിട്ടില്ല. ഇത് ഒന്നാം തരംഗത്തിൽ കോവിഡ് കൈകാര്യം ചെയ്ത തന്ത്രത്തിന്റെ വിജയം തന്നെയാണ്. കോവിഡിനെ നമ്മൾ കൈകാര്യം ചെയ്തത് എത്രമാത്രം ശരിയായിരുന്നു എന്നറിയാൻ കണക്കുകൾ വേറെയും ഉണ്ട്.
കോവിഡിന്റെ തരംഗങ്ങൾ ഒന്നും രണ്ടും ഒക്കെ വന്നിട്ടും ഇപ്പോഴും മരണ നിരക്ക് കേരളത്തിൽ ഒരു ശതമാനത്തിലും കുറവാണ്. കോവിഡ് മൂലം സംഭവിച്ച എല്ലാ മരണങ്ങളും കണക്കിൽ പെടുത്തിയിട്ടില്ല എന്നുള്ള ആരോപണം നിലനിൽക്കുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു മരണക്കണക്ക് ഉണ്ട്.
കോവിഡ് കാലത്തുണ്ടാകുന്ന മരണങ്ങൾ കോവിഡ് മൂലമാണോ അല്ലയോ എന്ന് വേർതിരിക്കുന്നതിൽ ശാസ്ത്രീയവും പ്രയോഗികവുമായ പല പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഈ കോവിഡ് കാലത്ത് മൊത്തം എത്ര മരണം ഉണ്ടായി (കോവിഡ് മൂലവും അല്ലാതേയും). അത് മുൻ വർഷങ്ങളെ അപേക്ഷിച്ച് എത്ര കൂടുതൽ (അല്ലെങ്കിൽ കുറവ്) ആയിരുന്നു എന്നതാണ് രാജ്യങ്ങൾ കോവിഡ് പ്രതിരോധം എത്രമാത്രം ഫലപ്രദമായിരുന്നു എന്നതിനെ അളക്കാൻ ഉപയോഗിക്കുന്ന ഒരു അളവ്. രണ്ടായിരത്തി ഇരുപതിൽ രണ്ടായിരത്തി പത്തൊമ്പതിനെ അപേക്ഷിച്ച് കേരളത്തിൽ മൊത്തം മരണങ്ങളുടെ എണ്ണം ഇരുപത്തി മൂവായിരം കുറവായിരുന്നു !.
കഴിഞ്ഞ വർഷം മാർച്ച് മുതൽ ഈ വർഷം മെയ് വരെ ഉള്ള മൊത്തം മരണ സംഖ്യ അതിനു മുൻപുള്ള വർഷവുമായി താരതമ്യപ്പെടുത്തിയുള്ള കണക്കുകൾ വന്നിട്ടുണ്ട്. ഇവിടെയും കേരളത്തിൽ മൊത്തം മരണം അതിനു മുൻപുള്ള കാലത്തേ പോലെ തന്നെ നിൽക്കുന്നു. അതായത് കോവിഡ് മൂലം അധിക മരണങ്ങൾ ഉണ്ടായപ്പോഴും മറ്റു കാരണങ്ങൾ കൊണ്ടുള്ള മരണസംഖ്യ കുറഞ്ഞതിനാൽ മൊത്തം മരണ നിരക്ക് കൂടിയിട്ടില്ല. ഇതല്ല മറ്റു പ്രദേശങ്ങളിലെ സ്ഥിതി. ഇതും വരും കാലത്ത് ചർച്ച ചെയ്യപ്പെടും.
കോവിഡ് വാക്സിൻ കണ്ടു പിടിച്ചതിന് ശേഷം ലോകത്തെവിടെയും കോവിഡ് സ്ട്രാറ്റജിയിൽ ഒരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്.പുതിയതായി ഉണ്ടാകുന്ന പരിചരണം ആവശ്യമായ കേസുകളുടെ എണ്ണം കുറച്ചു നിർത്തി ആരോഗ്യ സംവിധാനങ്ങളുടെ പരിധിയിൽ നിർത്തുന്നതിനോടൊപ്പം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക എന്നതാണ് അത്. അതിൽ തന്നെ ആരോഗ്യ പ്രവർത്തകരെ, മുന്നണി പോരാളികളെ, പ്രായമായവരെ, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ ഒക്കെ ഏറ്റവും വേഗത്തിൽ വാക്സിനേറ്റ് ചെയ്യുക എന്നതാണ്.
ഇതാണ് നമ്മൾ പിന്തുടരുന്നതും, വിജയകരമായി പ്രവർത്തികമാക്കുന്നതും.
ഇനി ബാക്കിയുള്ളത് ഏറ്റവും വേഗത്തിൽ ജനസംഖ്യയിൽ പരമാവധി ആളുകൾക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ്. ഇതാണ് സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്. വാക്സിനുകൾ ലഭ്യമാകുന്ന മുറക്ക് നമ്മുടെ ആരോഗ്യ പ്രവർത്തകർ ഏറ്റവും വേഗത്തിൽ അത് ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെയും തന്ത്രത്തിൽ മാറ്റത്തിന്റെ ആവശ്യമൊന്നുമില്ല. ഓരോ തവണയും കേസുകൾ കൂടുകയും മറ്റിടങ്ങളിൽ കുറയുകയും ചെയ്യുമ്പോഴും കേരളം ഒന്നാമതായി എന്നുള്ള വാർത്തകളും തന്ത്രം പാളി എന്നുള്ള മുറവിളികളും ഒക്കെ ഉയരുമ്പോഴും നമ്മുടെ കോവിഡ് പ്രതിരോധപ്രവർത്തനം ശാസ്ത്രത്തിലൂന്നി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ചെയ്യേണ്ടത്. സംശയത്തിന്റെ കാര്യം ഒന്നുമില്ല.
പിന്നെ എന്തുകൊണ്ടാണ് കേരളത്തിൽ കേസുകളുടെ എണ്ണം കുറയാത്തത് ?
കൊറോണ കേസുകൾ അമിതമായി വർധിക്കാതെ സൂക്ഷിച്ച നമ്മുടെ പ്രതിരോധത്തിന്റെ വിജയമാണ് അതിന് കാരണം. ഐ സി എം ആറിന്റെ ഏറ്റവും പുതിയ സിറോ സർവ്വേ അനുസരിച്ചും ഇന്ത്യയിൽ കൊറോണയുടെ ആന്റിബോഡി കേരളത്തിൽ പകുതി ആളുകളിലും ഇല്ല. അതായത് രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പതിന് കേരളത്തിൽ എത്തിയ കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ ജനസംഖ്യയുടെ പകുതിയിലും എത്താതെ നോക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊരു നിസ്സാര കാര്യമല്ല.
പക്ഷെ ഇത്തരത്തിൽ ഒന്നര കോടി ആളുകളോളം രോഗം ബാധിക്കാത്തവർ ആയി ബാക്കി നിൽക്കുകയും വാക്സിനേഷൻ എല്ലാവരിലും എത്താതിരിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും രോഗികളുടെ എണ്ണം കൂടും. മൂന്നാമത്തെ തരംഗം ഉണ്ടാകും. കേരളത്തെ പോലെ തന്നെ കേസുകൾ അടിച്ചൊതുക്കുന്നതിൽ ഏറെ വിജയം വരിച്ച ദക്ഷിണ കൊറിയയിൽ അഞ്ചാമത്തെ തരംഗവും എത്തി എന്ന് ഓർക്കുക.
അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് കേസുകൾ കൂടുന്നോ, അടുത്ത തരംഗം ഉണ്ടാകുന്നോ എന്നതല്ല. ആശുപത്രി സംവിധാനങ്ങളുടെ പരിധിക്ക് താഴെ കേസുകൾ നിറുത്തുക, പരമാവധി വേഗത്തിൽ വാക്സിനേഷൻ ആളുകളിൽ എത്തിക്കുക, ജനസംഖ്യയുടെ ഭൂരിഭാഗത്തിനും പ്രതിരോധ ശേഷി ഉണ്ടാക്കുക എന്നതാണ്.
വാക്സിനേഷൻ ഏറെ എത്തിയിട്ടുള്ള സ്ഥലങ്ങളിലും (ഉദാഹരണം യു കെ) കേസുകൾ വർദ്ധിക്കുന്നുണ്ട്, പക്ഷെ മരണ നിരക്ക് ഏറെ കുറഞ്ഞു. ജനജീവിതം ഏറെക്കുറെ പഴയത് പോലെ ആക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, നിയന്ത്രണങ്ങൾ ഏറെ നീക്കി. വിദ്യാഭ്യാസം സ്കൂളുകളിലേക്ക് എത്തി. ആളുകൾ യാത്രകൾ ആരംഭിച്ചു. ഇതായിരിക്കണം ഇനി നമ്മുടെ ലക്ഷ്യം.
കൊറോണ കേരളത്തിന്റെ ജീവിതത്തെ ബാധിച്ചിട്ട് പതിനെട്ട് മാസത്തോളം ആയി. വിദ്യാർത്ഥികളുടെ പഠനവും പരീക്ഷയും ഒക്കെ ഒരു കണക്കിൽ നടത്തുന്നുണ്ടെങ്കിലും വിദ്യ അഭ്യസിക്കുന്നതിനപ്പുറത്ത് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതൊന്നും അവർക്ക് ലഭിക്കുന്നില്ല. പുതിയതായി സ്കൂളിൽ എത്തുന്നവർ എന്താണ് വിദ്യാലയം എന്ന് അറിയുന്നുപോലുമില്ല. ഒരു തലമുറയുടെ മുഴുവൻ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുന്നുണ്ട്, പതിറ്റാണ്ടുകളോളം ഇതിന്റെ പ്രത്യാഘാതം നമുക്ക് ചുറ്റും ഉണ്ടാകും. ഇത് നമുക്ക് മാറ്റിയെടുക്കണം. ആഴ്ചയിൽ ഒരിക്കൽ എങ്കിലും വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിൽ വരുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാക്കിയെടുക്കണം. സുരക്ഷിതമായി സാധിക്കുന്നതിൽ ഏറ്റവും വേഗത്തിൽ നമ്മുടെ വിദ്യാർത്ഥികളെ തിരിച്ചു വിദ്യാലയങ്ങളിൽ എത്തിക്കണം.
സാമ്പത്തികമായ വെല്ലുവിളി ചുറ്റിലും ഉണ്ട്. തിരിച്ചു വരുന്ന പ്രവാസികൾ ലക്ഷക്കണക്കിന്, തിരിച്ചു പോകാൻ പറ്റാത്തവരും അതുപോലെ തന്നെ, ടൂറിസം രംഗം മരവിച്ചു കിടക്കുന്നു, അതിനെ ആശ്രയിച്ചു ജീവിക്കുന്നവർ, ഓട്ടോ ഡ്രൈവർ മുതൽ റിസോർട്ട് ഉടമസ്ഥർ വരെ, അവരുടെ പിടിച്ചു നിൽക്കാനുള്ള കഴിവിന്റെ അവസാനത്തിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒക്കെ വ്യാപാരികൾ പൊട്ടിക്കരയുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. കോട്ടയത്തെ ടൂറിസ്റ്റ് ബസ് ഉടമയെപ്പോലെ ചിലരെങ്കിലും ആത്മഹത്യ വരെ ചെയ്യുന്നു.
കൊറോണമൂലം ആളുകൾ അമിതമായി മരിക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം നമ്മുടെ സാമ്പത്തിക രംഗം മരിച്ചു പോകാതെ നോക്കേണ്ട ആവശ്യമുണ്ട്. ഇതിനെ ഒരു പൊലീസ് പ്രശ്നമായി മാത്രം കാണരുത്. ഓരോ മാസവും കൃത്യമായി ശമ്പളം മേടിക്കുന്നവർ മാത്രം ഈ വിഷയത്തിൽ തീരുമാനം എടുത്താൽ സ്ഥിരവരുമാനം ഇല്ലാത്തവരുടെ പ്രശ്നങ്ങളോ വികാരങ്ങളോ ശരിയായ തരത്തിൽ മനസ്സിലാക്കപ്പെടില്ല. സമൂഹത്തിലെ എക്കണോമിക് എൻജിൻ പതുക്കെയെങ്കിലും ചലിപ്പിക്കാനും സമൂഹത്തിലെ എല്ലാ തുറയിൽ ഉള്ളവർക്കും അവരുടെ ജീവിത വൃത്തി മിനിമം ലെവലിൽ എങ്കിലും കൊണ്ടുപോകാൻ തരത്തിൽ എങ്ങനെയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്ന് സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കേണ്ട സമയം ആയി.
കൊറോണക്കപ്പുറത്ത് ഒരു കാലം ഉണ്ട്. ലോകത്തുകൊറോണയുടെ അടുത്ത് മേൽക്കൈ നേടിയ നാടുകളിൽ ഒക്കെ സാമ്പത്തികമായി പൊതുവെ വലിയ മുന്നേറ്റം ഉണ്ടാകുന്നുണ്ട്, ഏറെ തൊഴിൽ അവസരങ്ങൾ കൂടുന്നുമുണ്ട്. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്, ഇത്തരത്തിൽ ഉള്ള അവസരങ്ങൾ നമുക്ക് ഉണ്ടാകുമോ, ഇങ്ങനെ ഉണ്ടായി വരുന്ന അവസരങ്ങൾക്ക് നമ്മൾ എങ്ങനെയാണ് തയ്യാറെടുക്കുന്നത് ?. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം ഒരു എക്സ്പെർട്ട് ഗ്രൂപ്പ് ഉണ്ടാക്കണം. മറ്റു നാടുകളിൽ നിന്നുള്ള പാഠങ്ങൾ പഠിക്കണം, നമ്മുടെ തൊഴിൽ രംഗവും സമ്പദ്വ്യവസ്ഥയും വേണ്ടത്ര വേഗതയിൽ ഉണർന്നു വരാനുള്ള നയങ്ങൾ രൂപീകരിക്കണം.
പക്ഷെ അതിനിടക്ക് പക്ഷെ തരംഗങ്ങൾ ഇനിയും ഉണ്ടാകും, കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിലും കൊറോണക്കേസുകളുടെ കാര്യത്തിലും ഒക്കെ ഇനിയും ഒന്നാമതാകും. കൊറോണയെപ്പറ്റിയുള്ള ആദ്യത്തെ ലേഖനത്തിൽ പറഞ്ഞത് പോലെ കൊറോണ ഒരു നൂറു മീറ്റർ ഓട്ടമല്ല. ഇടക്കെവിടെയെങ്കിലും നമ്മൾ ഒന്നാമതാണോ ഒമ്പതാമതാണോ എന്നുള്ളതൊന്നും അത്രമാത്രം പ്രസക്തമല്ല. നമ്മൾ തീർച്ചയായും ഈ കൊറോണക്കാലത്തിന്റെ അവസാനത്തെ പാദത്തിൽ ആണ്. നമ്മുടെ എല്ലാവരുടെയും കഴിവിനെയും ക്ഷമയുടെയും ഒക്കെ പരിധികൾ ടെസ്റ്റ് ചെയ്യപ്പെടുകയാണ്. ക്ഷമയോടെ പിടിച്ചു നിൽക്കുക എന്നതാണ് വ്യക്തിപരമായി നമ്മൾ ചെയ്യേണ്ടത്. നമ്മുടെ ചുറ്റുമുള്ളവരെ സാമ്പത്തികമായും മാനസികമായും വീണുപോകാതെ പിടിച്ചു നിർത്തേണ്ട സാമൂഹ്യ ഉത്തരവാദിത്തവും നമുക്കുണ്ട്.സുരക്ഷിതരായിരിക്കുക. തുരങ്കത്തിനപ്പുറം പ്രകാശം ഉണ്ട്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്