ഇങ്ങനെ ആണ് ഭായി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്; അല്ലാതെ മൂന്നാഴ്ച പരസ്യം ചെയ്ത്, മൂന്നു ക്വോട്ടേഷനും മേടിച്ച ശേഷമല്ല; കേരളത്തിലെ പിപിഇ കിറ്റ് അഴിമതി കേസ് പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു: എണ്ണ കിണർ കത്തുമ്പോൾ വാഴ വെട്ടുന്നവർ?
മുരളി തുമ്മാരുകുടി
എണ്ണ കിണർ കത്തുമ്പോൾ വാഴ വെട്ടുന്നവർ?
അല്പം പഴയ കഥയാണ്. വർഷം 2001, മാസം ജൂലൈ
ഒമാനിൽ ഓയിൽ കമ്പനിയിൽ ആണ് ജോലി. ജോലിയുടെ ഭാഗമായി കോർപ്പറേറ്റ് എമർജൻസി റെസ്പോൺസ് ടീമിൽ അംഗമാണ്. എല്ലാ ശനിയാഴ്ചയും രാവിലെ എട്ടുമണിക്ക് എമർജൻസി റെസ്പോൺസ് ടീം ഒത്തുകൂടും. പത്തു മിനുട്ട് ആ ആഴ്ചയിലെ പ്രധാന പ്രോജക്ടുകൾ സംസാരിക്കും. പിരിയും. എമർജൻസി ഡ്യൂട്ടി ഉണ്ടെങ്കിൽ മസ്കറ്റിൽ നിന്നും പുറത്തു പോകാൻ കഴിയില്ല. മദ്യപിക്കാനും. കാരണം എപ്പോൾ വേണമെങ്കിലും എമർജൻസി ഉണ്ടാകാം, ഉണ്ടായാൽ പതിനഞ്ചു മിനിറ്റിനകം എമർജൻസി സെന്ററിൽ എത്തണം, പിന്നെ രാവും പകലും അവിടെത്തന്നെ.
സാധാരണ ഗതിയിൽ എമർജൻസി ഒന്നും ഉണ്ടാകാറില്ല. പക്ഷെ ആ ജൂലൈയിൽ ഒരു സംഭവം ഉണ്ടായി. സൗലിയ എന്ന പ്രദേശത്തെ ഒരു എണ്ണക്കിണറിന്റെ നിയന്ത്രണം വിട്ട് എണ്ണ ഫൗണ്ടൻ പോലെ ആകാശത്തേക്ക് ഉയർന്നു. ഓയിൽ കമ്പനിക്കാരുടെ ദുഃസ്വപ്നം ആണത്. ബ്ലോ ഔട്ട് എന്ന് പറയും. ഫൗണ്ടൻ പോലെ നൂറടിയോളം ആകാശത്തേക്ക് പോകുന്ന എണ്ണ ഒരു പുക മഞ്ഞുപോലെ അവിടെല്ലാം പടരും. അതിന് എപ്പോൾ വേണമെങ്കിലും തീ പിടിക്കാം. ആളുകൾ മരിക്കാം, ഉപകരണങ്ങൾ കത്തിനശിക്കാം.
അതാണ് ഉണ്ടായിരിക്കുന്നത്. രാത്രിയിലാണ് വാർത്ത മസ്കറ്റിൽ എത്തുന്നത്. എമർജൻസി റൂമിൽ ഞങ്ങൾ എത്തി, തുടർ നടപടികൾ ചർച്ചകൾ തുടങ്ങി. സാധാരണ ഗതിയിൽ ഓരോ ഡിപ്പാർട്മെന്റിലെയും അത്ര ഉയർന്ന ഉദ്യോഗസ്ഥരല്ല എമർജൻസി റൂമിൽ ഇരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യം, വാർത്താവിനിമയം, ഡ്രില്ലിങ്ങ്, ട്രാൻസ്പോർട്ട്, ഫിനാൻസ്, എന്നിങ്ങനെയുള്ള വിഷയങ്ങളിലെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരും അതിനെ നയിക്കാൻ ഒരു ഡയറക്ടറും ഉണ്ടാകും. ഒരു എമർജൻസി സംഭവിച്ചാൽ ഈ എമർജൻസി ടീമിന്റെ അധികാരം മൊത്തത്തിൽ മാറും.
സാധാരണ ഗതിയിൽ ഇരുപത്തി അയ്യായിരം ഡോളർ വരെയുള്ള കോൺട്രാക്ടുകൾ കൊടുക്കാനേ എന്റെ നിലയിൽ അധികാരം ഉള്ളൂ. ഡയറക്ടർക്ക് ഒരു ലക്ഷം ഡോളർ വരെ ആകാം. എം ഡിക്ക് പത്തു ലക്ഷം. അതിൽ കൂടുതൽ ആണെങ്കിൽ ടെൻഡർ ബോർഡ്. അതിന് തന്നെ പബ്ലിക്ക് ആയി പരസ്യപ്പെടുത്തി, ചുരുങ്ങിയത് മൂന്നു ക്വോട്ടേഷൻ എങ്കിലും വാങ്ങണം. ഒരു എമർജൻസി വന്നാൽ ഇതൊക്കെ മാറും.
അപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഈ കമ്മിറ്റിക്ക് അധികാരം ഉണ്ട്. ആ സമയത്ത് മാനേജിങ്ങ് ഡയറക്ടറേക്കാൾ ഉയർന്ന അധികാരം ആണ് എമർജൻസി മാനേജർക്ക്. സാധാരണഗതിയിൽ ഉള്ള കോൺട്രാക്ട്, പ്രൊക്യൂർമെന്റ് നിയമങ്ങൾ ആ സമയത്തെ തീരുമാനങ്ങൾക്ക് ബാധകമല്ല. ഇതൊക്കെ ഞങ്ങളെ മുൻകൂർ പഠിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കമ്പനിയുടെ നിയമാവലിയിൽ ഉണ്ട്.
മൂന്നാം ദിവസം എണ്ണക്കിണറിന് തീ പിടിച്ചു. എണ്ണക്കിണറിന്റെ തീ അണയ്ക്കുക എന്നത് ജീവൻ പണയം വച്ചുള്ള ജോലിയാണ്. ലോകത്തിൽ വിരലിൽ എണ്ണാവുന്ന കമ്പനികളേ ആ രംഗത്ത് ഉള്ളൂ. അവർക്ക് എത്ര വലിയ തുകയും ചോദിക്കാം. ഒരു അമേരിക്കൻ കമ്പനിയെയാണ് ഞങ്ങൾക്ക് കിട്ടിയത്. ഒരച്ഛനും നാലു മക്കളും ചേർന്ന് നടത്തുന്ന പ്രസ്ഥാനമാണ്. ഓരോരുത്തരുടെയും പ്രതിദിന ഫീ പതിനായിരം ഡോളർ ആണ്, അന്നത്തെ കണക്കിൽ അഞ്ചു ലക്ഷം രൂപ !
എത്ര ദിവസം വേണ്ടിവരും തീ അണയ്ക്കാൻ എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല, പക്ഷെ ഓരോ ദിവസവും ഒരാൾക്ക് ഈ പതിനായിരം ഡോളർ കൊടുത്തേ പറ്റൂ.
കമ്പനിയുടെ ഡയറക്ടർക്ക് പോലും ഒരു മാസത്തിൽ അത്രയും ശമ്പളമില്ല. കമ്പനിയിൽ ഒരാൾക്കും അതിന്റെ നാലിലൊന്ന് ദിവസക്കൂലി ഇല്ല. പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാര്യം നടക്കണം. അവിടെ പ്രത്യേകിച്ച് വില പേശൽ ഒന്നുമില്ല.
ഒരു വിമാനം നിറയെ ഉപകരണങ്ങളുമായി അവർ എത്തി. കമ്പനിയുടെ വിമാനത്തിൽ അവരെ സൈറ്റിൽ എത്തിച്ചു. പാചകത്തിന് വരുന്ന ദേഹണ്ണക്കാരൻ ലിസ്റ്റ് ഉണ്ടാക്കുന്നത് പോലെ അവർ ഒരു കുറിപ്പടി തന്നു. അതൊക്കെ സംഘടിപ്പിക്കണം. അതിൽ ഒന്ന് നൂറു ടണ്ണിന്റെ ഒരു മൊബൈൽ ക്രയിൻ ആണ്. പ്രത്യേക സ്പെസിഫിസിക്കേഷൻ ഉള്ളതാണ്. ഒമാനിൽ അത്തരം ഒന്നില്ല. ഉള്ളത് ദുബായിൽ ആണ്. അവരെ വിളിച്ചു. ദുബായിലെ ക്രെയിൻ ഒരു പ്രോജക്ടിനായി അബൂദബിയിലെ ഓയിൽ ഫീൽഡിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
അവരോട് കാര്യം പറഞ്ഞു. അവർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. പക്ഷെ അവർക്ക് മൂന്നു മാസത്തെ കോൺട്രാക്ട് ഉള്ളതാണ്. ഒരു ദിവസം അയ്യായിരം ഡോളർ ആണ് കോൺട്രാക്ട് തുക. മൂന്നു മാസം ആകുമ്പോൾ നാലര ലക്ഷം ഡോളർ ആകും, രണ്ടു കോടി രൂപക്ക് മുകളിൽ. സൗലിയയിൽ എത്ര ദിവസം ക്രെയിൻ വേണ്ടി വരും എന്നറിയില്ല. ചിലപ്പോൾ ഒരു ദിവസം, ചിലപ്പോൾ ആറ് മാസം. ഒരാഴ്ച കൊണ്ട് പണി തീർന്നാൽ അത് ക്രെയിൻ കമ്പനിക്ക് നഷ്ടം ഉണ്ടാക്കും. 'സർ മൂന്നു മാസത്തിന് താഴെ എത്ര ദിവസം ഉപയോഗിച്ചാലും മൂന്നു മാസത്തെ തുക തരണം' നാലര ലക്ഷം ഡോളറിന്റെ കോൺട്രാക്ട് ആണ്. ഒറ്റ ഓഫർ മാത്രമേ ഉള്ളൂ, രണ്ടാമതൊരാളോട് ചോദിക്കാൻ സമയവുമില്ല.
സാധാരണ ഗതിയിൽ ഞങ്ങളുടെ അധികാര പരിധിക്ക് പുറത്താണെങ്കിലും എമർജൻസി സമയത്ത് കാര്യം നടക്കുക എന്നതാണ് പ്രധാനം. ഈ പണം ചെലവാക്കിയില്ലെങ്കിൽ, എണ്ണ പടർന്നു കൊണ്ടിരുന്നാൽ കമ്പനിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും റെപ്യൂട്ടേഷൻ നഷ്ടവും ആണ് അവിടെ കണക്ക് കൂട്ടുന്നത്. സാധാരണ സമയത്തേക്കുള്ള നിയമങ്ങൾ ബാധകമല്ല.
ശരി, മൂന്നു മാസത്തേക്കുള്ള പണം ഗ്യാരന്റി. കോൺട്രാക്ട് അയക്കൂ. പത്തു മിനിറ്റിനകം ഫാക്സിൽ കോൺട്രാക്ട് എത്തി. പരിസ്ഥിതിക്കാരൻ ആവശ്യപ്പെട്ടു, ഫിനാൻസ് കാരൻ ക്ലിയർ ചെയ്തു, എമർജൻസി ഡയറക്ടർ അപ്പ്രൂവ് ചെയ്തു. അബുദാബിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വാഹനം അരമണിക്കൂറിനുള്ളിൽ തിരിച്ച് ഓമനിലേക്കുള്ള യാത്ര തുടങ്ങി.
സൗലിയയിലെ തീ 39 ദിവസം നീണ്ടു നിന്നു. ഒരാൾക്ക് പോലും അപകടം പറ്റാതെ ആ തീ അണച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മുപ്പത് മില്യൺ ഡോളർ, അതായത് നൂറ്റി അമ്പത് കോടി രൂപ, അന്ന് ആ പ്രശ്നം കൈകാര്യം ചെയ്യാൻ ഞങ്ങൾ ചെലവാക്കി. തീ എല്ലാം അണച്ച് കഴിഞ്ഞപ്പോൾ പി. ഡബ്ല്യൂ. ഡി. ഞങ്ങൾക്ക് അവാർഡ് തന്നതല്ലാതെ ഒരു ഓഡിറ്റ്കാരനും ഞങ്ങളുടെ പിന്നാലെ വന്നില്ല.
കാരണം 'അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരും' എന്ന് അവർക്ക് അറിയാം. അതാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.ആ തീരുമാനം എടുക്കാനാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ആണ് ഭായി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നത്. അല്ലാതെ മൂന്നാഴ്ച പരസ്യം ചെയ്ത്, മൂന്നു ക്വോട്ടേഷനും മേടിച്ച ശേഷമല്ല.
മുരളി തുമ്മാരുകുടി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്