ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന വാർത്തയാണ്, അതങ്ങനെ തന്നെ വരണം; തല്ലിക്കൊന്നതല്ല എന്ന് നാളെ വ്യക്തമായാൽ എന്നെ ജോലിയിൽ നിന്നും പിരിച്ചുവിടാം; മധുവിനെ ഇല്ലാതാക്കിയ ആ രാത്രി സംഭവിച്ചത്: കെ എ ഷാജി എഴുതുന്നു
കെ എ ഷാജി
ജോലി ചെയ്തിരുന്ന പാലക്കാട് നിന്ന് കാര്യമായ വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യാനില്ലാതിരുന്ന ഒരു ദിവസമായിരുന്നു അത്. മൊത്തത്തിൽ ഒരു മടിയും ആലസ്യവും മനസ്സിനെ ബാധിച്ചുമിരുന്നു. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ഒരു വാർത്ത തരാനുണ്ടെന്ന് പറഞ്ഞ് അട്ടപ്പാടിയിൽ നിന്ന് രാത്രി ഒൻപതരയ്ക്ക് വിളിച്ച സീമാ ഭാസ്ക്കറിനോടുള്ള നീരസം ഒട്ടും മറച്ചു വച്ചില്ല.
'വാർത്തയൊക്കെ തരുമ്പോൾ ഒരു ആറ് മണിക്ക് മുമ്പേ എങ്കിലും തരണ്ടേ... ഇത്ര നേരം അവിടെ എന്തെടുക്കുകയായിരുന്നു....?'
'ഇതങ്ങനത്തെ വാർത്തയല്ല ഷാജീ... ഇപ്പോൾ സംഭവിച്ചതാണ്. ഒരു ആദിവാസി യുവാവിനെ ഇവിടെ കുറേപ്പേർ അടിച്ചു കൊന്നു...'
'നേരോ?'
എനിക്കപ്പോഴും അവിശ്വാസമായിരുന്നു.
അടിച്ച് കൊന്നിട്ടുണ്ടെങ്കിൽ അത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയാണ്. അങ്ങനെയൊന്നുണ്ടായാൽ അവിടുത്തെ പത്രപ്രവർത്തകരോ പൊലീസ് അധികൃതരോ ആദിവാസി നേതാക്കളോ ആ വാർത്ത വിളിച്ചറിയിച്ചിരിക്കും.
'ഷാജിക്ക് ഞാൻ നുണ പറയില്ലെന്ന് വിശ്വാസമുണ്ടോ? എല്ലാം അന്വേഷിച്ചും നേരിട്ട് മനസ്സിലാക്കിയുമാണ് ഞാൻ പറയുന്നത്. ഇത് നാളത്തെ പത്രത്തിൽ നിർബന്ധമായും വരണം. തല്ലിക്കൊന്നതാണ്. മോബ് ലിഞ്ചിംഗാണ്. ക്രൂരതയാണ്. വാർത്ത മൂടിവച്ചിരിക്കുകയാണ്. സ്വാഭാവിക മരണമാക്കാൻ നീക്കം നടക്കുകയാണ്.'
നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷന്റെ അട്ടപ്പാടിയിലെ മുഖ്യ ചുമതലക്കാരിയായിരുന്നു സീമ. അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിലെ പട്ടിണിയും ശിശുമരണങ്ങളും നേരിടാൻ രണ്ടാം യു പി എ സർക്കാർ നിയോഗിച്ച വ്യക്തി. അവരുടെ ആത്മാർത്ഥതയിലും സത്യസന്ധതയിലും ഒരിക്കലും അവിശ്വസിച്ചിട്ടില്ല. എന്നിരിക്കിലും ഒരുറപ്പിന് അട്ടപ്പാടിയിലെ മാധ്യമ പ്രവർത്തകരേയും പൊലീസിനേയും ബന്ധപ്പെട്ടു.
യുവാവ് മരിച്ചതവർ സമ്മതിക്കുന്നു. പക്ഷെ മോബ് ലിഞ്ചിംഗല്ലത്രെ. മോഷണം നടത്തിയതിന് നാട്ടുകാർ പിടിച്ചു. തല്ല് കൊടുത്തു കാണും. പൊലീസ് വാഹനത്തിൽ കയറ്റി വൈകാതെ മരിച്ചു. പ്രശ്നം അതിവൈകാരികമാക്കരുത് എന്ന ഉപദേശവും പലരിൽ നിന്നും ഫ്രീയായി കിട്ടി. സീമയെ വീണ്ടും വിളിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ കുറിച്ചെടുത്തു.
പിന്നെ തിരുവനന്തപുരത്ത് ഓഫീസിലെ ചീഫ് ന്യൂസ് എഡിറ്ററെ വിളിച്ചു. (അന്നത്തെ റസിഡന്റ് എഡിറ്ററെ വിളിച്ചിട്ട് കിട്ടിയില്ല.) കാര്യം ന്യൂസ് എഡിറ്ററെ ധരിപ്പിച്ചു. ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന വാർത്തയാണ്. അതങ്ങിനെ തന്നെ വരണം. താമസ സ്ഥലത്ത് നിന്ന് തൊണ്ണൂറ് കിലോമീറ്റർ അകലെയാണ് സംഭവം. രാവിലെ മാത്രമേ അവിടെ പോകാനാകൂ. തല്ലിക്കൊന്നത് പൊലീസ് സ്ഥിരീകരിക്കുന്നില്ല. അത് പറഞ്ഞ് വാർത്ത കൊടുക്കാതിരിക്കരുത്. പക്ഷെ അതാണ് സത്യം. അതാണ് പത്രത്തിൽ വരേണ്ടത്. ഞാൻ കൺവിൻസ്ഡ് ആണ്.തല്ലിക്കൊന്നതല്ല എന്ന് നാളെ വ്യക്തമായാൽ എന്ത് പ്രത്യാഘാതവും നേരിടാൻ ഞാനൊരുക്കമാണ്. ജോലിയിൽ നിന്നും പിരിച്ചുവിടാം. തല്ലിക്കൊന്നു എന്ന് എഴുതിയത് അതേപടി വന്നില്ലെങ്കിൽ വാർത്ത വരണ്ട.
ആദിവാസി ദളിത് പിന്നോക്ക പരിസ്ഥിതി വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ എന്നും ശക്തമായി കൂടെ നിന്ന ന്യൂസ് എഡിറ്റർ സമ്മതിച്ചു. വാർത്ത എഴുതി അയച്ചു. ഇതര പത്രങ്ങളിലെല്ലാം അപ്രധാനമായ ഒരു അസ്വാഭാവിക മരണമായി മധു മാറിയപ്പോൾ ദി ഹിന്ദുവിൽ അത് അങ്ങനെ ദേശീയ വാർത്തയായി. പാതിരാത്രി കഴിഞ്ഞപ്പോഴേക്കും സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തിരുന്നു. കൊന്നവർ മരണത്തിന് മുമ്പ് മധുവിനൊപ്പമെടുത്ത സെൽഫികൾ പറന്നു നടന്നു.
കേരളത്തെ മൊത്തം മധുവിന്റെ കൊലപാതകം പിടിച്ചു കുലുക്കി. സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന് ദി ഹിന്ദുവിന് വ്യാപകമായ പ്രശംസയും കിട്ടി. വൈകാതെ കേരളത്തിലെ അന്നത്തെ എഡിറ്റർ വിളിച്ചു. പ്രശംസിക്കാനാണെന്നാണ് കരുതിയത്. ആയിരുന്നില്ല. ചുമ്മാ ആൾക്കൂട്ടം തല്ലിക്കൊന്നു എന്ന് വാർത്ത കൊടുത്തതിലാണ് രോഷം. ആൾക്കൂട്ടം സെൽഫിയെടുത്ത ശേഷം തല്ലിക്കൊല്ലുകയായിരുന്നു എന്ന് വേണമായിരുന്നത്രേ. സെൽഫി ആങ്കിൾ വാർത്തയിൽ വന്നില്ല. അതിനാൽ സമഗ്രതയില്ല. ചെന്നൈയിലെ വലിയ എഡിറ്റർമാർ അങ്ങനെ അദ്ദേഹത്തെ വിളിച്ച് പറഞ്ഞത്രേ...
മറുപടിയായി സാഹചര്യങ്ങൾ വിശദീകരിച്ചു. സെൽഫിയെടുത്ത വിവരം പുറത്ത് വരുന്നത് പാതിരാത്രി കഴിഞ്ഞാണ്. അത് വരെ വൈകിയിരുന്നെങ്കിൽ വാർത്ത തന്നെ വരില്ലായിരുന്നു. പൊലീസ് പോലും കൺഫേം ചെയ്യാത്ത അവസ്ഥയിൽ ഒരു സുഹൃത്തിനെ വിശ്വസിച്ച് റിസ്ക്ക് എടുത്തതാണ്. രാവിലെ ബാക്കി വിവരങ്ങൾ ശേഖരിച്ച് സീമ വിളിച്ചപ്പോഴേയ്ക്കും ഞാൻ അട്ടപ്പാടിയിലെത്തിയിരുന്നു.
മധുവിന്റെ കൊലപാതകം ദേശീയ തലത്തിൽ വലിയ വാർത്തയും ചർച്ചയുമായി. മധുവിനെക്കുറിച്ച് ഞാൻ എഴുതിയ ലേഖനം കേരളത്തിലെ അന്നത്തെ എഡിറ്ററുടെ പേരിൽ ഞായറാഴ്ച്ച പത്രത്തിൽ വന്നതൊക്കെ മുമ്പെഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. വർഷം ഒന്ന് കഴിയുമ്പോൾ ഞാൻ അട്ടപ്പാടിയും ദി ഹിന്ദുവും വിട്ടു.
സീമയെ സംഘടിത രാഷ്ട്രീയക്കാർ അക്ഷരാർത്ഥത്തിൽ നാടുകടത്തി. പഴയ കേരളാ പത്രാധിപരും ചുമതലയിലില്ല.മനുഷ്യാവസ്ഥകൾക്ക് അട്ടപ്പാടിയിൽ വലിയ മാറ്റമൊന്നുമില്ല. മനോഭാവങ്ങൾക്കും. സമാനമായ ഒരു വാർത്ത കിട്ടിയാൽ കൊലയാളികൾ കൊലയ്ക്ക് മുമ്പ് സെൽഫിയെടുത്തിരുന്നോയെന്ന് ഞാൻ പ്രത്യേകം ചോദിച്ച് മനസ്സിലാക്കുമായിരിക്കും.
എങ്കിലും ചില വിശ്വാസങ്ങൾ, നിലപാടുകൾ, പ്രതിബദ്ധതകൾ, സൗഹൃദങ്ങൾ, ബോധ്യങ്ങൾ...അവയുടെ ആകെ തുകയാണ് ജീവിതം. സംവിധാനത്തിനകത്ത് നിന്നു കൊണ്ട് മാറ്റങ്ങൾക്കായി പരിശ്രമിക്കുന്നതിലെ അപകടങ്ങളുടെ ഒരുദാഹരണമായി സീമ രാജ്യത്തിന്റെ മറ്റേതോ കോണിലുണ്ട്. വിളിച്ചിട്ട് കുറേയായി. മധുവിന് നീതി കിട്ടുമെന്ന് ഒരുറപ്പുമില്ല.
Stories you may Like
- ഭൂരഹിത ആദിവാസി പദ്ധതിയുടെ പേരിൽ വൻ അഴിമതി
- ആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടേയും വിവാഹം നടത്തി റാന്നി പഞ്ചായത്ത് പ്രസിഡന്റ്
- ഹൈക്കോടതി വിധിയുടെ ലംഘനം: ദേവസ്വം ബോർഡിന് നോട്ടീസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍