Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രശാന്ത് കിഷോർ ബിസിനസ് മോഡൽ മാധ്യമങ്ങൾ ഉപയോഗിച്ചു മാർക്കെറ്റ് ചെയ്യുന്നു എന്നതാണ്; അയാൾ ഉണ്ടെങ്കിൽ തിരെഞ്ഞെടുപ്പ് വിജയിക്കാം എന്ന ധാരണ പരത്തി കോടികളുമായി ബാർഗൈൻ ചെയ്യലാണ്; എന്തുകൊണ്ടു പ്രശാന്ത് കിഷോർ മോഡൽ കോൺഗ്രസിൽ വർക്കാകില്ല? ജെ എസ് അടൂർ എഴുതുന്നു

പ്രശാന്ത് കിഷോർ ബിസിനസ് മോഡൽ മാധ്യമങ്ങൾ ഉപയോഗിച്ചു മാർക്കെറ്റ് ചെയ്യുന്നു എന്നതാണ്; അയാൾ ഉണ്ടെങ്കിൽ തിരെഞ്ഞെടുപ്പ് വിജയിക്കാം എന്ന ധാരണ പരത്തി കോടികളുമായി ബാർഗൈൻ ചെയ്യലാണ്; എന്തുകൊണ്ടു പ്രശാന്ത് കിഷോർ മോഡൽ കോൺഗ്രസിൽ വർക്കാകില്ല? ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

പ്രശാന്ത് കിഷോർ ബിസിനസ് മോഡലിന്റെ കോർ അയാൾ എങ്ങനെ അയാളെ മാധ്യമങ്ങൾ ഉപയോഗിച്ചു മാർക്കെറ്റ് ചെയ്യുന്നു എന്നതാണ്. ഇപ്പോൾ അയാൾ കൊണ്‌ഗ്രെസ്സ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നത് പോലും അയാളുടെ മാർക്കറ്റ് ടീം മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കും. അയാൾ ഉണ്ടെങ്കിൽ തിരെഞ്ഞെടുപ്പ് വിജയിക്കാം എന്ന് ധാരണ പരത്തും. അത് വച്ചു കോടികൾ ബാർഗൈൻ ചെയ്യും. തിരെഞ്ഞെടുപ്പ് ജയിച്ചാൽ അത് വച്ചു വീണ്ടും മാർക്കറ്റ് ചെയ്യും. അയാൾ ഏത് പാർട്ടിക്കും വൻ തുക കൊടുത്തു വാടകക്ക് എടുക്കാവുന്ന പൊളിറ്റിക്കൽ മേഴ്‌സിനറിയാണ്. അവിടെ ഐഡിയൊളെജിയൊ പാർട്ടി ലോയൽറ്റിയൊ പ്രശ്‌നം അല്ല.

കൊണ്‌ഗ്രെസ്സ് പാർട്ടി തിരെഞ്ഞെടുപ്പിൽ തോൽക്കുന്നത് അടി തട്ടിൽ ബൂത്ത് തലത്തിൽ പ്രവർത്തിക്കാൻ ആദർശവും മൊട്ടിവേഷനും പാർട്ടി ലോയൽറ്റിയൂമൊക്കെയുള്ള പ്രവർത്തകർ കുറഞ്ഞതുകൊണ്ടാണ്. ആത്മാർത്ഥയുള്ള പ്രവർത്തകർ തഴയപ്പെടുന്നു എന്ന ധാരണ വളരുന്നതുകൊണ്ടാണ്.തങ്ങളെ കേൾക്കാൻ നേതാക്കൾക്ക് സമയം ഇല്ല എന്നു സാധാരണ പ്രവർത്തകരിൽ ധാരണ വളരുന്നതുകൊണ്ടാണ്. അത് ഒരു പ്രശാന്ത് കിഷോറിനെ വാടകക്ക് എടുത്താൽ തീരുന്ന പ്രശ്‌നവും അല്ല. ബൂത്ത് തലത്തിൽ വളരെ മോട്ടിവേറ്റഡ് ആയ പ്രവർത്തകർ കുറഞ്ഞതിന് കാരണം അധികാരത്തോടും അവനവനോടും പദവികളോടും മാത്രം പ്രതി ബദ്ധതയുയുള്ള അവനവിനിസ്റ്റ് നേതാക്കളും ശിങ്കിടികളും എല്ലാ തലത്തിലും കൂടി എന്നതാണ്. ഭാരവാഹികൾ ഭാരവാഹികൾക്ക് വേണ്ടി ഇൻസെൻസെന്ട്ടീവിന് മാത്രം പ്രവർത്തിക്കുന്ന പ്രവണത. എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിൽ ഉപരി എനിക്കു എന്ത് കിട്ടും എന്ന ഇൻസെന്റ്‌റീവ് പൊളിറ്റിക്‌സാണ് ബൂത്ത് തലത്തിൽ സജീവ പ്രവർത്തകർ കുറയൂന്നതിനു ഒരു കാരണം.

യു പി യിൽ പ്രശാന്ത് കിഷോറിനെ കൊണ്ടു വന്നിട്ടും കൊണ്‌ഗ്രെസ്സ് തോറ്റത് അവിടെ താഴെ തട്ടിൽ സംഘടനയൊ പ്രവർത്തകരോ ഇല്ലാഞ്ഞിട്ടാണ്. അടിത്തറ ഇളകി ദ്രവിച്ച പഴയ തറവാടിന്റെ പൂമുഖം പെയിന്റ് ചെയ്താലോ കാരണവന്മാർ നല്ല വസ്ത്രങ്ങൾ അണിഞ്ഞു മേക്കപ്പിട്ടാലോ മാറുന്നത് അല്ല പ്രശ്‌നം.അടിസ്ഥാന ഉറപ്പിക്കണം. സാധാരണ പ്രവർത്തകർക്ക് വീട് വീടു കയറി ആളുകളെ പ്രചോദിപ്പുക്കാനുള്ള രാഷ്ട്രീയ ബോധ്യങ്ങൾ വേണം. താഴെ സാധാരണക്കാരിൽ നിന്ന് വീടുകളിൽ പോയി പൈസ പിരിച്ചു അടിയിൽ നിന്നുള്ള ഓണർഷിപ്പ് വേണം.അത് തിരഞ്ഞെടുപ്പിന് രണ്ടാഴ്‌ച്ച മുമ്പ് ചെയ്യേണ്ട കാര്യം അല്ല. കതിരിൽ കൊണ്ടു വളം വച്ചതുകൊണ്ടോ, തിരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുഖം മിനുക്കിയതുകൊണ്ടോ, ചേപ്പട്ടി വിദ്യ കൊണ്ടോ, മുദ്രാവാക്യം കൊണ്ടോ ആഗ്രഹിച്ച ഫലം കിട്ടില്ല എങ്ങനെയാണ് പ്രശാന്ത് കിഷോർ വന്നത്? കൊണ്‌ഗ്രെസ്സ് മുക്ത ഭാരതത്തിനു വേണ്ടി മോദി പാളയത്തിലെ ആർ എസ് എസ് സൈനീകനായി? അയാളെ പിടിച്ചു കൊണ്‌ഗ്രെസ്സ് സർവ്വ സംഘ ചാലകായി ഇരുത്തിയാൽ വിനാശകാലേ വിപരീത ബുദ്ധി എന്നത് പോലെയാകും കാര്യങ്ങൾ.

സംഘടനക്ക് വേണ്ടത് ദിശബോധമാണ്. സംഘനക്ക് വേണ്ടത് ഉദ്ദേശ ശുദ്ധിയോടെ ആദർശത്തോടെയും ആത്മാർത്ഥയോടയുള്ള കോടിക്കണക്കിന് പ്രവർത്തകരാണ്. അതു നൽകേണ്ടത് ആരാണ്? പ്രശാന്ത് കിഷോർ പൊതു മണ്ഡലത്തിൽ രംഗ പ്രവേശനം ചെയ്തത് 2014 ജൂണിലാണ്. 2011 ൽ മോദിയുടെ ടീമിൽ ചേർന്നെങ്കിലും വളരെ ലോ പ്രൊഫൈൽ ആയിരുന്നു. മോദിയുടെ 2014 ലെ വിജയത്തിന് പിന്നിൽ അയാൾ ആണ് എന്ന് മാർക്കറ്റ് ചെയ്തു. എന്നാൽ അതുകൊണ്ടു മോദി അയാളെ പിന്നീട് അടുപ്പിച്ചില്ല. എന്തുകൊണ്ടാണ് ഒരു പ്രാവശ്യം അയാളുമായി ബിസിനസ് ഡീൽ ഉറപ്പിച്ചവർ പിന്നീട് അയാളുടെ സേവനം ഉപയോഗിക്കുന്നില്ല.?പഞ്ചാബിൽ 2017 ൽ നടന്നത് 2021 ൽ നടക്കാഞ്ഞത് എന്താണ് എന്ന് ആത്മശോധന ചെയ്യണം.
പ്രശാന്ത് കിഷോർ നടത്തുന്ന കമ്പനി ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി I -Pac 2015 ലാണ് തുടങ്ങിയത്. അത് അമേരിക്കയിലെ pac മോഡലിലാണ് തുടങ്ങിയത്. തിരഞ്ഞെടുപ്പിന് പതിനെട്ടു മാസം മുമ്പ് മുതൽ നടത്തുന്ന അടിസ്ഥാന സർവ -ഫീഡ് ബാക്ക് ഉപയോഗിച്ച് സ്ഥാനാർത്ഥി നിർണായവും അത് പോലെ ക്യാമ്പയിൻ മെസ്സജ് -മാർക്കറ്റിങ് ബിസിനസ്. സാധാരണ അവർ മൂന്നു റൗണ്ട് സർവേ നടത്തും.

അതിന് യൂണിവേഴ്‌സിറ്റികളിൽ നിന്നും മറ്റു സ്ഥപനങ്ങളിൽ നിന്നും മാസം 50000 രൂപ മുതൽ 2 ലക്ഷം വരെ ശമ്പളം കൊടുത്തു 23-32 വരെ പ്രായമുള്ള ഏതാണ്ട് 300 മുതൽ അഞ്ഞൂറ് പേരുടെ ടീമുണ്ടാക്കും. മാർക്കറ്റിങ്, മീഡിയ മാനേജ്‌മെന്റ് സർവെ ടീമുകൾ ഉണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് പ്രശാന്ത് കിഷോർ ആണ്. പ്രശാന്ത് കിഷോർ ബ്രാൻഡ് വളർത്താൻ മാർക്കറ്റിങ് -മീഡിയ ടീം നിരന്തരം വർക്കും ചെയ്യും. എങ്ങനെയാണ് അയാൾ മോദിയുമായി അടുത്തത്?2011 മധ്യത്തിൽ ൽ അയാൾ ഗുജറാത്തിൽ മാൽന്യൂട്രിഷൻ എങ്ങനെ മാറ്റം എന്ന് പറഞ്ഞു മുഖ്യമന്ത്രി മോദിയേ സമീപിച്ചു . അന്ന് അയാൾ ചാഡ് എന്ന ആഫ്രിക്കൻ രാജ്യത്തു യു ൻ മിഷനിൽ ഒരു ഷോട്ട് ടെം കൻസൽട്ടണ്ട് (ഇതിനെ കുറിച്ച് വിവരം പിന്നെ ). ആ ഷോട്ട് ടെം കൺസൾട്ടൻസി തീരാറായപ്പോഴാണ് അയാൾ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൺസൽന്റായി ചേർന്നത്.

2014 പ്രധാന മന്ത്രി യാകാൻ 2008 മുതലുള്ള വൈബ്രന്റെ ഗുജറാത്ത് മോഡൽ തൊട്ട് തുടങ്ങിയ ആറു കൊല്ലത്തെ ക്യമ്പയിൻ കൊണ്ടാണ്. മോദി ഡൽഹിയിൽ എത്തിയത്. അതിന്റ കോർ ടീം അരുൺ ജത് ലി, അമിത് ഷാ,ആർ എസ് എസിൽ മോഹൻ ഭഗവത്, അഡാനി ടീം എല്ലാം ചേർന്നു കൃത്യമായ പ്ലാനിങ്ങിൽ നടത്തിയത്. അതിന്റ ആദ്യ ഘട്ടം 2012 ലെ ഗുജറാത്ത് തിരെഞ്ഞെടുപ്പ്. ആ തിരെഞ്ഞെടുപ്പിലാണ് പ്രശാന്ത് കിഷോർ സർവേ ടീമന്റെ അണലിസ്റ്റായി അംഗമായത്. 2012 ലെ ഗുജറാത്ത് വിജയം കഴിഞ്ഞു മോദി ഡൽഹി ക്യാമ്പയിൻ തുടങ്ങി.

യു പി എ 2 അധികാരത്തിൽ സാച്ചുറേറ്റെഡ് ആയപ്പോൾ ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ അണ്ണാ ഹസാരെ, രാം ദേവ്, കിരൺ ബേദി, കുമാർ വിശ്വാസ്,അരവിന്ദ് കേജരിവാൾ എന്നിവരുടെ നേതൃത്വത്തിൽ മീഡിയ സഹായത്തിൽ (മീഡിയക്കാർ പിന്നെ രാജ്യ സഭയിൽ എത്തി ). ക്യാമ്പയിൻ രണ്ടാം ഘട്ടം തുടങ്ങി. 2012 മുതൽ സിറ്റിസൺ ഫോർ അക്കൗണ്ടബിലിറ്റി എന്ന ആർ എസ് എസ് /ബിജെപി പ്രോക്സി എൻ ജി യൊ യുടെ ചുമതല മോദി ടീം പ്രശാന്ത് കിഷോറിനെ ഏൽപ്പിച്ചു. അതിന്റ ഉദ്ദേശം ഫീൽഡ് ഇന്റലിജൻസ്, രഹസ്യ സർവേ, മൈക്രോ മാനിപുലേഷൻ എന്നിവയായിരുന്നു. അതു ഏറ്റവും നന്നായി നടപ്പാക്കിയത് യു പി യിൽ.ഏതാണ്ട് 13 സംസ്ഥാനങ്ങളിൽ മണ്ഡലങ്ങൾ സെലക്റ്റ് ചെയ്ത ടാർഗറ്റെഡ് രഹസ്യ ഓപ്പറേഷൻ. വെളിയിൽ എൻ ജി ഒ, ഫണ്ടിങ് മോദി ക്യാമ്പൈൻ സ്പോൺസർ ചെയ്ത കമ്പിനികൾ. അന്ന് 1600 ൽ അധികം സ്റ്റാഫ്. അവർ റിപ്പോർട്ട് ചെയ്തത് അമിത് ഷായോട്. അത് മോദിയുടെ 2012 മുതൽ തുടങ്ങിയ മൾട്ടി പ്രോങ് ക്യാമ്പെയിന്റെ ഭാഗം ആയിരുന്നു. അതിൽ പ്രശാന്ത് കിഷോർ ശമ്പളം വാങ്ങുന്ന കണ്‌സള്റ്ററ്റൻഡ് റോളിൽ മാത്രമായിരുന്നു.

എന്നാൽ 2014 ൽ മോദി വിജയിച്ചതോടെ പ്രശാന്ത് കിഷോറും സിറ്റിസൺ ഫോർ അക്കൗണ്ടബിലിറ്റിയും മാധ്യമ മാർക്കറ്റിങ്ങിലൂടെ പ്രശാന്ത് കിഷോർ ശ്രദ്ധ നേടി. അയാളുടെ2014 ൽ ഒരു മോദി വിജയത്തിന്റെ ശില്പി എന്ന ബ്രാൻഡ് ബിൽഡിങ് ക്യമ്പതുടങ്ങി. അതോടൊപ്പം മോദി സർക്കാരിൽ കയറാൻ ലോബിയിങ്ങും തുടങ്ങി. മോദിയും ബിജെപി യും പിന്നെ അടുപ്പിച്ചില്ല. അടുപ്പിച്ചായിരുന്നെങ്കിൽ അയാൾ ബിജെപി കാരനായി തുടർന്നേനെ. മോദിക്ക് അറിയാം ആരെ കൂടെ നിർത്തണം. ആരെ കളയണമെന്നു. മോദി ക്യാമ്പയിൻ 2008ൽ തുടങ്ങി. അതിൽ പ്രശാന്ത് കിഷോർ,2012 മുതൽ അവർ ഏൽപ്പിച്ച ജോലി ചെയ്ത് ശമ്പളം വാങ്ങിയ കൺസൽട്ടന്റ്. അയാളാണ് ക്യാമ്പയിൻ ശില്പി എന്ന അതിശയോക്തി മീഡിയ ക്യാമ്പയിൻ തുടങ്ങിയതോടെ മോദി ഒഴിവാക്കി. കമ്പനികൾ ഫണ്ട് നിർത്തിയതോടെ സിറ്റിസൺ ഫോർ അൽകൗണ്ടബിലിറ്റി പൂട്ടി. കിഷോറിന്റ പണിയും പോയി. ബിജെപി അടുപ്പിച്ചില്ല.

അങ്ങനെയാണ് 2015 ൽ ബീഹാറുകാരനായ പ്രശാന്ത് കിഷോർ നിതീഷ് കുമാറിനെകാണുന്നത്. ബിജെപി യിൽ ഉള്ള അയാളുടെ മെന്റർസിന്റ ശുപാർശയൂ മായി സമീപിക്കുന്നത്. അപ്പോഴാണ് സ്വന്തം കമ്പനി ഐ -പാക് തുടങ്ങിയത് . അതിലെ ഐ എന്ന് പറഞ്ഞാൽ ഇന്ത്യ എന്നാണ് എങ്കിലും ആ ഐ -പ്രശാന്ത് കിഷോർ തന്നെ. അദ്ദേഹത്തിന്റെ പാക്കേജ് ആണ് ഐ പാക്. അവിടെയാണ് ഇലക്ഷൻ ഇന്റലിജൻസ് മോഡൽ സർവെയും സെൽഫ് മാർക്കറ്റിങ്ങും മൊക്കെ വീണ്ടും ശക്തമായി ഉപയോഗിച്ചു. ആ ക്യാമ്പയ്നിലാണ് ദശ കോടികൾ വാങ്ങി ബിസിനസ് നടത്തി രാഷ്ട്രീയ ബാർഗൈനിൽ പാർട്ടിയുടെ വൈസ് പ്രസിഡണ്ടായി. അതോടെ നാഷണൽ ബ്രാണ്ടായി.

ഐ പാക്ക് പഞ്ചാമ്പ് ഇലക്ഷൻ ഡീൽ നേടി. വൻ തുകക്ക്. അപ്പോഴേക്കും പ്രശാന്ത് കിഷോർ അത് വൻ ലാഭാമുള്ള ബിസിനസാക്കി. പഞ്ചാബിൽ വിജയിച്ചതോടെ, ബംഗാളിലും അന്ത്രയിലും ഡൽഹിയിലും തമിഴ് നാട്ടിലും ഐ പാക് ബിസിനസ് നേടി. ഒരു തിരെഞ്ഞെടുപ്പ് അഞ്ചു കോടിയിൽ തുടങ്ങിയ തിരെഞ്ഞെടുപ്പ് ബിസിനസ് ഡീൽ പിന്നീട് അതിന്റ പത്തിരട്ടിയായി. അയാളുടെ ഇപ്പോഴത്തെ ആസ്തി ദശ കോടികളുടെതായി.

ബീഹാർ ബ്രാഹ്മണനായ പ്രശാന്ത് കിഷോറിന്റെ വിദ്യാഭ്യാസം ബീഹാറിലും പിന്നെ ഡൽഹി ഹിന്ദു കോളേജിൽ. ഡിഗ്രിക്ക് സ്റ്റാറ്റിറ്റിക്‌സ്. അവിടെ ആദ്യം ഡ്രോപ്പ് ഔട്ട്. പിന്നീട് എഴുതിഎടുത്തു പബ്ലിക് ഹെൽത്തിൽ ഒരു പോസ്റ്റ്ഗ്രേഡ്വേറ്റ് ഡിപ്ലോമ. അയാൾ എട്ടു കൊല്ലം യു എന്നിൽ ജോലി ചെയ്തു എന്ന് അവകാശപെടുന്നു എങ്കിലും അന്വേഷണതിൽ മനസ്സിലായത് അയാൾ യൂണിസഫിൽ പ്രൊജക്റ്റ് കാൻസൽട്ടണ്ടായിരുന്നു. ആദ്യം ഇന്ത്യയിലും പിന്നെ കുറെ മാസങ്ങൾ ചാഡ് എന്ന ആഫ്രിക്കൻ രാജ്യത്തും.

ഐ പാക്ക് സർവേ ടീം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു പോയി. അവിടെ പ്രധാന ടീം ലീഡേഴ്സ് ആയിരുന്ന പലരും എന്റെ ഇന്റേൺസും പരിചയമുള്ളവരും. അതുകൊണ്ടു എല്ലാ സർവേ പാക്കേജും ബിസിനസ് മോഡലും അറിയാം. അവരാരും അവിടെ രണ്ട് കൊല്ലത്തിൽ കൂടുതൽ ജോലി ചെയ്യാനാകില്ല എന്നാണ് പറഞ്ഞത്. കാരണം അവിടെ ആകെ ഉള്ളത് പ്രശാന്ത് കിഷോർ ബ്രാൻഡാണ്. ബാക്കിയുള്ളത് ഡിസ്‌പോസിബിൾ സർവേ തൊഴിലാളികൾ. ചെയ്യുന്ന ജോലിക്ക് കാശ് വാങ്ങി പോകുക എന്നതിൽ പ്രശാന്ത് കിഷോറിനെ വിളിച്ചവർ രണ്ടാമത് വിളിക്കാത്തതിന്റെ ഒരു കാരണം അയാൾ അയാളുടെ അജണ്ടയും ബിസിനസും നോക്കുന്ന പൊളിറ്റിക്കൽ മെഴ്‌സിനറി എന്നതാണ്. അയാൾക്ക് പ്രതിബദ്ധതയുള്ളത് ഒരു പാർട്ടിയോടൊല്ല. അയാൾക്ക് പ്രതിബദ്ധതയുള്ളത് അയാളോട് മാത്രം. അയാൾക്ക് വേണ്ടത് പണവും സ്ഥാനവും അധികാരവുമാണ്.

എന്തുകൊണ്ടു പ്രശാന്ത് കിഷോർ മോഡൽ കോൺഗ്രസിൽ വർക്കായില്ല? കൊണ്‌ഗ്രെസ്സ് വളരെ വൈവിദ്ധ്യമുള്ള പാർട്ടിയാണ്.കൊണ്‌ഗ്രെസ്സ് ഓരോ സംസ്ഥാനത്തും ഓരോ രീതിയിലാണ്. സംസ്ഥാനങ്ങളിൽ ഗ്രൂപ്പ് രാഷ്ട്രീയമാണ് പ്രധാന രീതി. പ്രശാന്ത് കിഷോർ ബിസിനസ് വർക്കായത് എല്ലാം സംസ്ഥാന തലത്തിൽ. അതും ഒരൊറ്റ ലീഡറിന്റ മേജർ ക്യാമ്പയ്നിൽ ഒരു ഭാഗമായപ്പോൾ. കോൺഗ്രെസ്സിൽ പ്രശാന്ത് കിഷോറിനെക്കാൾ വമ്പൻ അവനവിസ്റ്റുകൾ ഉണ്ട് എന്നുള്ളതാണ് അയാൾ നേരിടുന്ന വെല്ലുവിളി.

കൊണ്‌ഗ്രെസ്സ് 1935 മുതൽ 2009 വരെയുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ പ്രശാന്ത് കിഷോർമാർ ഇല്ലായിരുന്നു. കോൺഗ്രസിൽ അന്നും ഇന്നും കഴിവുള്ളവർ അനവധി. പക്ഷെ തിരെഞ്ഞെടുപ്പ് മാർകെറ്റിൽ ഇപ്പോൾ പ്രശാന്ത് കിഷോർ ബ്രാൻഡുകൊണ്ടു മാത്രം കൊണ്‌ഗ്രെസ്സ് മാറുമോ?2024ൽ കൊണ്‌ഗ്രെസ്സ് സർക്കാർ ഉണ്ടാകുമോ? അയാൾ ഇപ്പോൾ പറയുന്നത് 2014 മുതൽ പലരും പല റിപ്പോർട്ടിൽ ചിന്തൻ ബൈട്ടക്കിലും പറഞ്ഞു. കേരളത്തിൽ തോറ്റു കഴിഞ്ഞു വിശദ റിപ്പോർട്ടുണ്ടാക്കി. പിന്നെ ഒന്നും സംഭവിച്ചില്ല എന്നിടത്താണു പ്രശ്‌നം. കൊണ്‌ഗ്രെസ്സ് എന്തുകൊണ്ടാണ് കേരളത്തിൽ ഉൾപ്പെടെ പലയിടത്തും തോൽക്കുന്നത്? അതു ഏറ്റവും അടുത്തും അകത്തും നിന്ന് കണ്ടും അറിഞ്ഞും പ്രവർത്തിച്ചും നേരിട്ട് അറിയാം. അത് പിന്നീട് വിശദമായി എഴുതാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP