വി എസ് മന്ത്രി സഭയിൽ സാമാന്യം നല്ല പെർഫോമൻസുള്ള ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്; പക്ഷെ രണ്ടാം തവണ അദ്ദേഹം നിരാശനാക്കി; ബജറ്റ് അവസാന ബാലൻസ് ഷീറ്റിൽ സ്വപ്നങ്ങളും സ്വപ്നയും മാത്രം ബാക്കി; ബാക്കിയുള്ളത് കമ്മി കഥകൾ; ബജറ്റ് വീണ്ടു വിചാരങ്ങൾ -2: ജെ.എസ്.അടൂർ എഴുതുന്നു
ജെ.എസ്.അടൂർ
സ്വപ്ന വ്യാപാരത്തിലെ കമ്മി കഥകൾ
ഇപ്പോഴത്തെ സർക്കാരിനു വേണ്ടി ബഹുമാനപ്പെട്ട ധനമന്ത്രി അവതരിപ്പിച്ച അഞ്ചു ബജറ്റുകൾ പഠിച്ചാൽ മനസ്സിലാകുന്ന കാര്യമിതാണ്.
1). സ്വപ്നങ്ങൾ ഇഷ്ടം പോലെ വിൽക്കും. പക്ഷെ മിക്കവാറും സ്വപ്നങ്ങൾ നടക്കില്ല. വാചക കസർത്തും സാഹിത്യവും സർപ്ലസ്. ബജറ്റ് കമ്മി.പറയുന്നതിൽ പാതി പതിരായി. അറിഞ്ഞതിൽ പാതി നടക്കാതെ പോയി. ഉദാഹരണങ്ങൾ അനവധി.
2) നികുതിയും വരുമാനവും കൂട്ടി ചിലവു കുറച്ചു, കമ്മിയും കടവും കുറയ്ക്കും എന്നാണ് ധവളപത്രവും ബജറ്റ് പ്രസംഗങ്ങളും പറഞ്ഞത്. സംഭവിച്ചത് നേരെ തിരിച്ചു. അദ്ദേഹം അവകാശപ്പെട്ടത് അനുസരിച്ചുള്ള വരുമാനം വർധിച്ചില്ല. ചിലവും ധൂർത്തും കൂടി. ബഡ്ജറ്റ് കമ്മികൂടി. കടം അനുദിനം കൂടി.
2016 ഇൽ ധനമന്ത്രി പദം പറഞ്ഞു 'വായ്പ എടുക്കുന്ന 60-70% ദൈനം ദിന ചെലവിന് വിനയോഗിക്കുന്ന അവസ്ഥയാണ്. റവന്യു കമ്മി ഇല്ലാതാക്കാൻ നമ്മൾ ബാധ്യസ്ഥരാണ് ' ( പേജ് 3.-4 2016, ജൂലൈ 8,റിവൈസ്ഡ് ബഡ്ജറ്റ് ). അതു കഴിഞ്ഞു അദ്ദേഹം അതെ പേജിൽ മുൻ സർക്കാരിന്റെ പണം ചെലവാക്കുന്നതിലെ അരാജകത്വത്തെകുറിച്ചാണ്. മാണി സാറിന് എതിരെ സമർപ്പിച്ച കുറ്റപത്രത്തിലും. എന്നാൽ ഇന്നത്തെ അവസ്ഥ അതിലും പരിതാപകരം. ബജറ്റ് കമ്മി കൂടി കൊണ്ടേയിരുന്നു. കടമെടുത്താണ് സർക്കാർ കാര്യങ്ങൾ മുറപോലെ നടത്തിയത്. എല്ലാം എല്ലാം കടം വാങ്ങി നടത്തുന്ന അവസ്ഥയിലായി.
ധനമന്ത്രി ധവള പത്രത്തിൽ പറഞ്ഞതും അദ്ദേഹത്തിന്റെ ആദ്യ ബജറ്റ് പ്രസംഗവും വായിച്ചാൽ അദ്ദേഹത്തിന് തന്നെ ലജ്ജ തോന്നും. ഇതു അദ്ദേഹത്തിന്റെ കുറ്റം മാത്രം അല്ല. ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യത്തിനും പി ആർ നും കടം വാങ്ങി ചെലവാക്കി ഭരണ പരാജയങ്ങൾ മറക്കാൻ ശ്രമിക്കുന്ന മോദി മോഡലാണ് നടപ്പാക്കിയത്. വി എസ് മന്ത്രി സഭയിൽ സാമാന്യം നല്ല പെർഫോമൻസുള്ള ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്. പക്ഷെ രണ്ടാം തവണ അദ്ദേഹം നിരാശനാക്കി. ഒരു പക്ഷെ അദ്ദേഹത്തിന്റെ കുറ്റമായിരിക്കില്ല. കാരണം ധനമന്ത്രി എന്തൊക്കെ സ്വപ്നങ്ങൾ പറഞ്ഞാലും അതു നടപ്പാക്കണ്ടത് മറ്റു മന്ത്രിമാരാണ്.അവർ അവരുടെ പണി ഉത്തരവാദിത്തോടെ ചെയ്തില്ലങ്കിൽ ധനമന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഉദാഹരണത്തിനു കേരളത്തിന്റെ സമീപ ചരിത്രത്തിൽ ഏറ്റവും മോശമായ പെർഫോമൻസ് ആഭ്യന്തരവകുപ്പിന്റെതായിരുന്നു. ഏറ്റവും കൂടുതൽ ലോക്കപ്പ് മർദ്ദന മരണങ്ങൾ, എൻകൗണ്ടർ മരണങ്ങൾ, ഏറ്റവും കൂടുതൽ വക്കീൽ ഫീസ്. ഇതൊന്നും ധനകാര്യ മന്ത്രിയുടെ കുറ്റമല്ല.
മീഡിയോക്കാർ പെർഫോമൻസ് സർക്കാരിന്റെ പൊതു സ്വാഭാവമാണ്. അതിന് ധനമന്ത്രി മാത്രം വിചാരിച്ചാൽ മാറ്റം വരില്ല. അദ്ദേഹം പറയുന്നത് മാക്സിമം ലീഡർ കേട്ടില്ലെങ്കിൽ അദ്ദേഹത്തെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല.
ഇനി സ്വപ്ന വാഗ്ദാനങ്ങൾ നോക്കുക.
1) എല്ലാവർക്കും വീട് എന്ന വാഗ്ദാനവുമായാണ് 2016 ജൂലൈ 8 ലെ പ്രസംഗം തുടങ്ങിയത്. ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങൾ വാരി വിതറിയായിരുന്നു പ്രസംഗം.പക്ഷെ കേരളത്തിൽ ഇന്നും ലക്ഷകണക്കിന് ആളുകൾക്കു വീടില്ല. മുഖ്യമന്ത്രി നിയമ സഭയിൽ പറഞ്ഞത് 5.13 ലക്ഷം പേർക്ക് വീടില്ല എന്നാണ്.75065 ദളിതർക്കും 14, 085 ആദിവാസികൾക്കും 6000 മത്സ്യ തൊഴിലാളികൾക്കും വീടില്ല.ഇതു രണ്ടു കൊല്ലം മുമ്പുള്ള കണക്കാണ്.
അടുത്ത അഞ്ചു കൊല്ലം കൊണ്ടു പാർപ്പിട പ്രശ്നം പൂർണമായും പരിഹരിക്കും എന്ന വീര വാദം. പ്രീ ഫാബ്രിക്കെറ്റഡ് വീടുകൾ ( 2016 റിവൈസ്ഡ് ബജറ്റ്. പേജ് 7.21)ഇന്നും ലക്ഷകണക്കിന് ആളുകൾക്കു വീടില്ലാത്തപ്പോൾ എല്ലാവർക്കും വീട് എന്ന സ്വപ്നം മാത്രം ബാക്കി.
ഓവർ പ്രോമിസിങ് ആൻഡ് അണ്ടർ ഡെലിവറിങ് ആയിരുന്നു ഈ സർക്കാരിന്റെ മൊത്തം സ്വഭാവം.
2). പിന്നെ പറഞ്ഞത് 'സമഗ്ര ' ആരോഗ്യ ഇൻഷുറൻസാണ്. സ്വപ്നങ്ങൾ ഇപ്പോഴും സ്വപ്നങ്ങളായി അവശേഷിക്കുന്നു. കാരുണ്യ പദ്ധതി ഉപേക്ഷിച്ചു. അതു എല്ലാം 'അവകാശമാക്കും ' എന്ന വാചക കസർത്തു ബാക്കി.
3) ഭൂമി ഇല്ലാത്തവർക്ക് എല്ലാം ഭൂമി എന്നായിരുന്നു വാഗ്ദാനം. ഇന്നും ഭൂമി ഇല്ലാത്തവർ ലക്ഷകണക്കിന്. അരിപ്പയിലും മറ്റുള്ളങ്ങടങ്ങളിലും നടക്കുന്ന ഭൂ സമരങ്ങൾ പരിഹരിക്കാൻ ചെറു വിരൽ അനക്കിയില്ല.
4) എല്ലാ ജില്ലയിലും കേരള നവോത്ഥാന സാംസ്കാരിക സാമൂശ്ചയങ്ങൾ സ്ഥാപിക്കും എന്ന് വീരവാദം പറഞ്ഞു. നാടക ശാല, സിനിമ തീയേറ്റർ, സംഗീത ശാല, ഗ്യാലറി, അങ്ങനെ നീണ്ട സ്വപ്നങ്ങൾ. ഏതാണ്ട് 700 കോടി എന്നു വീണ്ടും റി സൈക്കിൾ ചെയ്തു പിറ്റേ വർഷം ബജറ്റിലും പറഞ്ഞു. ജനിക്കാത്ത കുഞ്ഞുങ്ങൾക്ക് പേരുമിട്ടു. എല്ലാ ജാതി മതത്തിലുമുള്ള നവോത്ഥാന നായകർക്ക് ഓരോ ജില്ലയിലും സാംസ്കാരിക സ്വപ്നമന്ദിരങ്ങൾ.( 2016 റിവൈസ്ഡ് ബജറ്റ് പേജ് 40.116) ഇതുവരെ ഒന്നുപോലും വെളിച്ചം കണ്ടില്ല. ചിലതിനു അവസാനം കല്ലിട്ടു എന്ന് കേൾക്കുന്നു.
5) 2016 ബജറ്റിൽ 44-ബജറ്റിൽ എല്ലാ ജില്ലയിലും പഞ്ചായത്തിലും സ്റ്റേഡിയങ്ങൾ എന്ന സ്വപനങ്ങൾ വച്ചിട്ടുണ്ട്. ജില്ലാ തലത്തിൽ പിറക്കാത്ത കുട്ടികൾക്ക് പേരും ഇട്ടിട്ടുണ്ട്. ഇതിൽ ഏത്ര നടന്നു എന്ന് ഓഡിറ്റ് നോക്കിയാൽ രസമായിരിക്കും.
6).എന്തായാലും അന്നത്തെ ബജറ്റ് പ്രസംഗത്തിൽ അദ്ദേഹത്തിനു ഇഷ്ട്ടപെട്ട സംഘടനകൾക്കെല്ലാം വാരിക്കോരി പേ ട്രേനേജ് കൊടുത്തത് വീണ്ടും വർദ്ധിപ്പിച്ചു കൊണ്ടേ ഇരുന്നു. 25 ലക്ഷം. അമ്പത് ലക്ഷം. ഇഷ്ട്ടമുള്ള സിൽബന്ധികൾക്ക് ഇഷ്ട്ടം പോലെ. സ്മാരകങ്ങളും മ്യൂസിയങ്ങളും ഐസക്കു മന്ത്രിക്ക് പെരുത്ത ഇഷ്ടമാണ്. കടം വാങ്ങി ഇതൊക്കെ തുടങ്ങിയിട്ട് എന്ത് സംഭവിച്ചു എന്ന് മാത്രം ചോദിക്കരുത്. ഇഷ്ട്ടക്കാർക്കും ലോയലിസ്റ്റകൾക്കുമുള്ള ഗുണഭോക്ത നെറ്റ്വർക്ക് കൊണ്ടു സിൽബന്ധികൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പൈസ കൊടുത്തിട്ട് എന്താണ് ഔട്ട് പുട്ട് എന്ന് നോക്കിയാൽ ഞെട്ടും.അങ്ങനെയുള്ള 'സാംസ്കാരിക ' നായകരുടെ പ്രധാന ദൗത്യം സർക്കാരിനും ധനമന്ത്രിക്കും സ്തുതി പാടുകയാണ്. കൃപാസനത്തിന് അമ്പത് ലക്ഷം കൊടുത്തത് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനായിരിക്കും.
എന്തായാലും ഐസക്കിന് ഇഷ്ടമുള്ള എൻ ജി ഓ കൾക്ക് കടം വാങ്ങിയായാലും ഫണ്ട് കൊടുക്കുന്നത് അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാടുകൾ കൊണ്ടാണ്! പക്ഷെ ഇതുകൊണ്ടു കേരളത്തിന് എന്ത് പ്രയോജനം എന്നത് പോലെ അലോസരപെടുത്തുന്ന ചോദ്യങ്ങൾ ചോദിക്കരുത്.
ഇങ്ങനെ ഓരോന്നും അക്കമിട്ടു എഴുതാൻ ഒരു പുസ്തകം തന്നെ എഴുതണം.
എല്ലാ ബജറ്റിലും ഐസക്ക് പഴയ വീഞ്ഞ് പുതിയ ബോട്ടിലിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. ബജറ്റ് വന്നു രണ്ടു ദിവസം കഴിഞ്ഞു പത്രക്കാരും പാർട്ടിക്കാരും മറക്കും. പിറ്റേ കൊല്ലവും സാഹിത്യവും കവിതയുമായി വീണ്ടും സ്വപ്നങ്ങൾ കാഴ്ച്ച വക്കും.
അതു തന്നെയാണ് ഈ കഴിഞ്ഞ ബജറ്റിലും. നടക്കാത്ത വൻ സ്വപ്നങ്ങൾ. അഞ്ചു വർഷങ്ങളിൽ 25 ലക്ഷം തൊഴിൽ എന്ന ആശകൊടുത്തു. അഞ്ചു വർഷങ്ങളിൽ ആയിരമോ രണ്ടായിരമോ പതിനായിരമൊ ജോലി സാധ്യതയുള്ള ഏത്ര സംരംഭങ്ങൾ വന്നു?
അഞ്ചു കൊല്ലം ഇവിടെ നടക്കാത്തത് അടുത്ത കൊല്ലം നടക്കും എന്ന് വീമ്പ് പറഞ്ഞാൽ സ്തുതിഗീതക്കാരും പാർട്ടി സിൽബന്ധികളും മാത്രം വിശ്വസിക്കും. ഇരുപതു ലക്ഷം തൊഴിൽ എവിടെ എങ്ങനെ എപ്പോൾ ഉണ്ടാക്കും എന്നു മാത്രം ചോദിക്കരുത്. ബജറ്റിലെ സ്വപ്നങ്ങൾക്ക് പൈസ എവിടെ എന്ന് ചോദിക്കരുത്. കാരണം എല്ലാ ബജറ്റിലും സൗജന്യമായി സ്വപ്ന കഥകൾ പറഞ്ഞാണ് പിടിച്ചു നിന്നത് ബജറ്റ് കമ്മിയും. സ്വപ്ന വ്യാപാരം കൂടുതലും.
അവസാന ബാലൻസ് ഷീറ്റിൽ സ്വപ്നങ്ങളും സ്വപ്നയും മാത്രം ബാക്കി. ബാക്കിയുള്ളത് കമ്മി കഥകൾ. പക്ഷെ കേരളത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നിൽ ഒന്നിൽ കൂടന്ന പൊങ്ങാത്ത കട ഭാരമാണ് യഥാർത്ഥ ബജറ്റ് ബാലൻസ് ഷീറ്റ്. എന്നിട്ടും കടം വാങ്ങിയ കാശ് കൊണ്ടു പരസ്യം നടത്തിയും പാർട്ടി സിൽബന്ധി നെറ്റ്വർക്ക് ഉണ്ടാക്കിയും ന്യായീകരണ സ്തുതി ഗീതക്കാർ വിചാരിച്ചാൽ മാത്രം ആട് ആനയാകില്ല. പൂച്ച പുലിയാകില്ല. എലി മലയെ പ്രസവിക്കില്ല
Stories you may Like
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്