റെഡ് വളണ്ടിയർ മാർച്ചും നൂറോളം കാവൽപ്പടയെയും ഒരുക്കി വീറ് തെളിയിച്ച സഖാക്കൾ ജ്യോതി ബസുവിന് ഭക്ഷണം കൊടുക്കാൻ മറന്നു; അന്ന് രാത്രി മുഖ്യമന്ത്രി പട്ടിണിയിലായി; മുഖ്യമന്ത്രിയുടെ സംരക്ഷണ ചുമതല വളണ്ടിയർമാരെ ഏൽപ്പിച്ചാൽ എന്തുസംഭവിക്കും? പഴയ കഥ പറഞ്ഞ് ജി ശക്തിധരൻ
ജി ശക്തിധരൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണം അദ്ദേഹത്തിന്റെ പാർട്ടി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സിപിഎം നേതാക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയും തലസ്ഥാനത്തു നടന്ന സിപിഐഎം പൊതുയോഗത്തിൽ നേതാക്കൾ ഇതാവർത്തിച്ചു. 'സിപിഎം, മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുത്താൽ ഒറ്റ ഒരുത്തനെയും മുഖ്യമന്ത്രിയെ അടുക്കാൻ സമ്മതിക്കില്ലെന്ന്' ആണ് പ്രധാന നേതാവ് പ്രഖ്യാപിച്ചത്. എന്ത് വങ്കത്തരമാണിത്. ഏതെങ്കിലും സംസ്ഥാനത്തു ഏതെങ്കിലും കാലത്തു ഏതെങ്കിലും പാർട്ടി ഇങ്ങിനെ പ്രഖ്യാപിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടുണ്ടോ? മൂന്നു സംസ്ഥാനങ്ങളിൽ അധികാരത്തിലിരുന്ന പാർട്ടിയല്ലേ സിപിഎം. .എന്തിനാണ് ഇത്തരം ഭോഷ്ക്കുകൾ പറഞ്ഞു പാർട്ടി ഇത്ര കൊച്ചാവുന്നത്.
എട്ട് മാവോയിസ്റ്റുകളെ ചുരുങ്ങിയകാലം കൊണ്ട് പൊലീസിനെ ഉപയോഗിച്ച് കൊന്നിട്ട പാർട്ടിയാണ് ഇത്. സിപിഎം, എന്തേ ഈ റെഡ് വളണ്ടിയർമാരെ മാവോയിസ്റ്റ് കളെ തുരത്താൻ കാട്ടിലേക്ക് അയക്കുന്നില്ല. പിന്നെ സംഭവിക്കുക ഓരോ റെഡ് വളണ്ടിയർമാരുടെയും ശരീരത്തിൽ റീത്തുകൾ വെക്കാനേ പാർട്ടി നേതാക്കൾക്ക് സമയം ഉണ്ടാകൂആയിരിക്കും. കേരളത്തിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയെ പരസ്യമായി തള്ളിപ്പറയുകയും പൊലീസ് സേനയിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുകയും പൊലീസിനെ കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രസംഗങ്ങൾ ജനങ്ങളെ പാർട്ടിക്ക് എതിരാക്കു കയാണ്. ഭരിക്കുന്ന പാർട്ടിതന്നെ പൊലീസിനെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വകാര്യസേനകളെ ആശ്രയിച്ചു മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകാൻ പുറപ്പെട്ടാൽ ബിഹാറിലെ ജമീന്ദാർമാരുടെ സായുധസേനയുടെ 'ജംഗിൾ രാജി'ലേക്ക് കേരളം എത്തും. ഇന്ത്യയാകെ പടർന്നുകിടക്കുന്ന എന്തോ മഹാപ്രസ്ഥാനമെന്ന അഹങ്കാരത്തിലാണ് ഈ നേതാക്കൾ എന്ന് തോന്നുന്നു.
ഇന്ത്യയിൽ സഖ്യങ്ങളുടെ പിൻബലമില്ലാതെ സിപിഎം ജയിച്ചത് രാജസ്ഥാനിൽ രണ്ടും മഹാരാഷ്ട്രയിലും ഹിമാചൽ പ്രദേശിലും ഓരോ സീറ്റുകളിലുമാണ്. ഹിമാചലിലെ സിംല കോർപറേഷനിൽ ഉണ്ടായിരുന്ന ഏക സീറ്റിലെ അംഗം ഷെല്ലി ശർമ്മ ഒരാഴ്ച മുമ്പാണ് കൂറുമാറി ബിജെപിയിൽ; ചേർന്നത്, ഉത്തരേന്ത്യയിൽ പല സംസ്ഥാന ഘടകങ്ങളും ഒലിച്ചുപോയി. സിക്കിം ഏറ്റവും ഒടുവിലത്തെ ഉദാഹരണം, ഇങ്ങിനെയൊരു പാർട്ടിയാണ് കേരളത്തിൽ സൈനികമുറ സ്വീകരിച്ചു മുഖ്യമന്ത്രിയെ സംരക്ഷിച്ചുകളയുമെന്ന് പറയുന്നത്. മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്തു പ്രസിഡന്റിനെ സംരക്ഷിക്കാനുള്ള കോപ്പ് പോലും ഇന്ന് സിപിഎമ്മിനില്ല. അത്തരം സംരക്ഷണങ്ങൾ നൽകാൻ വേണ്ടത് ജനങ്ങളാണ്.കുറുവടിയോ തോക്കോ ആയുധങ്ങളോ അല്ല. ഒരാശയമാണ്. ഇത്രയേറെ കൊള്ള സിപിഎം നേതാക്കൾ നടത്തിയിട്ടും ഇപ്പോഴും അതിനിവിടെ തുടരാൻ കഴിയുന്നത് വേഷപ്രച്ഛന്നമായിട്ടാണെങ്കിലും ജനങ്ങളിൽ സ്വാധീനമുള്ള ഒരു ആശയത്തിന്റെ കൊടിയും ചിഹ്നവും മുദ്രാവാക്യവും ഏന്തുന്നതുകൊണ്ടാണ്. അത് ഒരു മഴയത്ത് ഒലിച്ചുപോകുമ്പോൾ യഥാർത്ഥ നിറം പുറത്തുകാണും.
കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇപ്പോൾ നേരിടുന്ന വെല്ലുവിളികളേക്കാൾ എത്രയോ മടങ്ങ് ഭീഷണിയാണ് മുഖ്യമന്ത്രിയായിരിക്കെ ജ്യോതിബസു ഭീകരസംഘടനകളിൽ നിന്ന് നേരിട്ടത്. ആനന്ദമാർഗികൾ ഏതൊക്കെ വിധത്തിൽ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു .1970 ഏപ്രിൽ ഒന്നിന് പട്നാ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ജ്യോതിബാസുവിനെ വധിക്കാൻ ഒരക്രമി നിറ ഒഴിച്ചു. നെല്ലിടയ്ക്കാണ് ബസു അന്ന് രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അലിൽ ഇമാം ആ വെടിയേറ്റ് മരിച്ചു. ജ്യോതിബാസുവിനെ വകവരുത്തിയാൽ ഇന്ത്യയിലെ കമ്മ്യുണി സ്റ്റ് പ്രസ്ഥാനത്തിന്റെ കഥകഴിക്കാം എന്ന കണക്കുകൂട്ടലിൽ സിഐഎ അടക്കമുള്ള ഏതെല്ലാം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ കരുക്കൾ നീക്കി. കൊൽക്കത്ത എന്ന ലോക നഗരത്തിന് മുകളിൽ ചെങ്കൊടി പാറാതെയാക്കണം എന്ന വാശിയിലായിരുന്നു മുതലാളിത്ത ലോകം. പശ്ചിമ ബംഗാളിലെ സിപിഎം, അതേ ഇനത്തിൽപെട്ട,രാസായുധങ്ങളേക്കാൾ മെച്ചപ്പെട്ട ജൈവായുധങ്ങളെ വികസനത്തിന്റെ പേരിൽ കടത്തിവിട്ട് ആ കൊടി അവർ തന്നെ നിലംപരിശാക്കി.
ഇന്ത്യയിൽ എവിടെയെങ്കിലും പാർട്ടിയുടെ വളണ്ടിയർ സേനയെ നിയോഗിച്ചു ഭരണം നിലനിർത്തിയിട്ടുണ്ടോ. ഖാലിസ്ഥാൻ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തു പോലും ഹർ കിഷൻ സിങ് സുർജിത്തിന്റെ ജീവൻ രക്ഷിക്കാൻ ഒരു പാർട്ടി വളണ്ടിയറെയും കണ്ടിട്ടില്ലല്ലോ .രാതി ഉറങ്ങാൻ കിടന്നാൽ പ്രഭാതത്തിൽ സുർജിത്തിനെ ജീവനോടെ കാണാൻ ഉണ്ടാകുമോ എന്ന് കമ്യുണിസ്റ്റുകാർ ആശങ്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഏറ്റവും വലിയ തമാശയാണ് മുഖ്യമന്ത്രിക്ക് സംരക്ഷണം കൊടുത്തുകളയുമെന്ന വീരവാദം. അത്തരത്തിൽ ഒരു ഭീഷണിയുണ്ടായാൽ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള കോപ്പ് ഈ പാർട്ടിക്കുണ്ടോ . എന്താ ഇപ്പോൾ ലഫ്റ്റനന്റ് ജനറൽമാരും മേജർ ജനറൽ മാരുമാണോ പാർട്ടിയിയെ നയിക്കുന്നത്,
അതിലേറെ കൗതുകമുള്ള ഒരനുഭവം വായനക്കാരുമായി പങ്കുവെക്കാം.
അടിയന്തിരാവസ്ഥ കഴിഞ്ഞയുടനെ ജ്യോതിബസു തലസ്ഥാനത്തു സന്ദർശനം നടത്തിയ സമയം. പ്ലാന്റേഷൻ ജീവനക്കാരുടെ അഖിലേന്ത്യാ സമ്മേളനത്തിന് നാഗർകോവിലിൽ പോകാൻ എത്തിയതായിരുന്നു ജ്യോതിബസു , തലസ്ഥാനത്തു നിന്ന് തുറന്ന ജീപ്പിൽ നാഗർകോവിൽ വരെ നീങ്ങുകയായിരുന്നു. ജീപ്പിന് പൈലറ്റായി സഞ്ചരിച്ച ദേശാഭിമാനിയിലെ കെ മോഹനൻ ഉച്ചഭാഷിണിയിലൂടെ അനർഗ്ഗളം നടത്തിയ അനൗൺസ്മെന്റ് . ആവേശത്തിന്റെ തിരകൾ ഇളക്കി. റോഡിന്റെ ഇരുവശവും തിങ്ങിക്കൂടി നിൽക്കുന്ന ജനതതിയെ കീറിമുറിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് മുഴങ്ങിയ വാക്കുകൾക്കു ജനങ്ങളെ ഇളക്കിമറിക്കാനുള്ള ഊർജ്ജം ഉണ്ടായിരുന്നു. . ജീപ്പിൽ അൽപ്പസമയം പോലും ഇരുന്നു ജനങ്ങളെ അഭിവാദ്യം ചെയ്യാൻ അവസരമില്ലാതെ രണ്ടുമണിക്കൂറിലേറെ സമയം അക്ഷരാർത്ഥത്തിൽ 'ജനങ്ങളുടെ രാജകുമാരൻ' ആയി ജ്യോതിബസു നാഗർകോവിലിൽ എത്തിയപ്പോൾ തീർത്തും അവശനായിരുന്നു. അപ്പോൾ സമയം സന്ധ്യകഴിഞ്ഞു.
ഞാൻ ചുരുക്കട്ടെ. റെഡ് വളണ്ടിയർമാരുടെ ഉശിരും ഊർജ്ജ സ്വലതയും കണ്ടാൽ രാത്രിതന്നെ വിപ്ലവം നടന്നേക്കുമെന്ന പ്രതീതിയായിരുന്നു. അത്രയ്ക്ക് ആവേശം ജ്വലിച്ചു നിന്നു . രാത്രി പൊതുസമ്മേളനം കഴിഞ്ഞു ജ്യോതിബസു, സർക്കാർ റസ്റ്റ് ഹൗസ്സിൽ എത്തിയപ്പോൾ സമയം രാത്രി ഒമ്പതുമണി. മുറിയിൽ പോയി കുളികഴിഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ ജ്യോതിബസു മടങ്ങിവന്നു. തൊട്ടടുത്ത മുറിയിൽ ബി ടി രണദിവെയും ഭാര്യ വിമല രണദിവെയും. റസ്റ്റ് ഹൗസ്സ് അങ്കണം നിറയെ നേതാക്കൾക്ക് രാത്രി കാവലിനായി തടിമാടൻ വടികളുമായി ചെങ്കുപ്പായമണിഞ്ഞ വളണ്ടിയർമാർ. അതിനിടെ രണദിവെ മുറി തുറന്ന് പുറത്തേക്ക് തലനീട്ടി മുമ്പിലുണ്ടായിരുന്ന ഹേമചന്ദ്രൻ എം എൽ എ യോട് സ്നേഹപൂർവ്വം ഒരു ചോദ്യം എറിഞ്ഞു: വിശപ്പുണ്ട്, എന്തെങ്കിലും കിട്ടുമോ കഴിക്കാൻ?'അപ്പോഴാണ് ജ്യോതിബസുവിന്റെ മുറിയിലെ വിളക്ക് കെട്ടത്.
ഹേമചന്ദ്രൻ വിഷണ്ണനായി പരക്കം പാഞ്ഞു. നേതാക്കൾക്ക് സ്വീകരണവും റെഡ് വളണ്ടിയർ മാർച്ചും നൂറോളം കാവൽപ്പടയെയും ഒരുക്കി വീര് തെളിയിച്ച സഖാക്കൾ ഈ നേതാക്കൾക്ക് ഭക്ഷണം കൊടുക്കണം എന്ന കാര്യം മറന്നു. ഹേമചന്ദ്രൻ പ്രാദേശിക എം എൽ എ ആയതുകൊണ്ട് നഗരത്തിലേ കുതിച്ചെങ്കിലും മിക്ക ഹോട്ടലും അടച്ചുകഴിഞ്ഞിരുന്നു. സ്വാധീനമുള്ള ചില കടകൾ തുറപ്പിച്ചു ബറോട്ടയുടെ പൊട്ടും പൊടിയും പൊരിച്ച ചിക്കൻ അവശിഷ്ടങ്ങളുമായി കിതച്ചുകൊണ്ട് റസ്റ്റ് ഹൗസ്സിൽ മടങ്ങി എത്തി ഹേമചന്ദ്രൻ ജ്യോതിബസുവിന്റെ മുറിയിൽ മുട്ടി. വളരെ അത്ര സന്തോഷത്തോടെയല്ല മുറി തുറന്നെങ്കിലും ഹേമചന്ദ്രൻ കൊണ്ടുവന്ന ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും എടുത്തില്ല.
രാത്രി വൈകി ഭക്ഷണം കഴിക്കാക്കാറില്ല എന്ന് പറഞ്ഞു ജ്യോതിബസു കിടക്കയിലേക്ക് മടങ്ങി. ആ ഭക്ഷണം ബിടി ആറിന്റെ മുറിയിൽ കൊണ്ട് കാണിച്ചപ്പോൾ അദ്ദേഹവും ഭാര്യയും ആർത്തിയോടെ അത് വാങ്ങി കഴിച്ചു. വീണ്ടും ഹേമചന്ദ്രൻ നഗരത്തിലേക്ക് ഓടി എവിടുന്നോ കുറെ പാലുമായി എത്തി. ജ്യോതിബസുവിന്റെ മുറിയിൽ പോയി വീണ്ടും മുട്ടിയെങ്കിലും മനസില്ലാമനസോടെ ഉറക്കത്തിൽ നിന്ന് എണീറ്റ് വന്ന് നേരിയ തോതിൽ വാതിൽ തുറന്ന് പിടിച്ചു നിന്നു. കുറച്ചു പാൽ കുടിച്ചു കിടക്കാം എന്ന് പറഞ്ഞപ്പോൾ മറുപടി കടുപ്പത്തിലായിരുന്നു: 'രാത്രി പാൽ കുടിക്കാറില്ല .പൊയ്ക്കോളൂ.
ഇത് എനിക്ക് ഒരു പാഠമായി. ജ്യോതിബസുവിനു ഉച്ചയ്ക്ക് തുറന്ന ജീപ്പിൽ പുറപ്പെട്ടശേഷം ഒരു വസ്തു ഭക്ഷ്ണം നൽകിയിരുന്നില്ല, റസ്റ്റ് ഹൗസിൽ വന്നത് വി ഐ പി ആണെങ്കിലും ഭക്ഷണം തങ്ങൾ ശരിയാക്കി കൊടുത്തോളാം എന്നായിരുന്നത്രെ വളണ്ടിയർമാർ പറഞ്ഞത്. അതുകൊണ്ട് അക്കാര്യങ്ങൾ അവരും നോക്കിയില്ല. മുഖ്യമന്ത്രിയുടെ സംരക്ഷണ ചുമതല വളണ്ടിയർമാരെ ഏൽപ്പിച്ചാൽ എന്തുസംഭവിക്കും എന്നതിന് ഇതൊരു നല്ല പാഠമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്