കേരള നേതാവ് എത്തിയാൽ കോടികളുടെ ആഡംബര കാർ വിമാനത്താവളത്തിൽ; രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം; പണ്ട് നായനാർ ഗൾഫ് പര്യടനം നടത്തിയ കാലത്തോ? ജി.ശക്തിധരൻ എഴുതുന്നു രണ്ടു വ്യത്യസ്ത ലോകങ്ങളുടെ കഥ
ജി.ശക്തിധരൻ
ആമാടപെട്ടികളുമായി ക്യു നിൽക്കുന്നവർ
എന്റെ ബഹുമാന്യരായ വായനക്കാർക്ക് ബോറടിക്കില്ലെങ്കിൽ ഞാൻ രണ്ട് വ്യത്യസ്ത ലോകങ്ങളുടെ ഒരു ചെറിയ കഥ പറയാം. ഇപ്പോൾ എല്ലാം ഗൾഫ് മയമാണല്ലോ. ഫലിതപ്രിയനും സരസ ഭാഷിയുമായ ഇ കെ നായനാരെ ഓർമ്മിക്കാത്ത മലയാളികൾ ഉണ്ടാകില്ലല്ലോ. മലയാളി സ്ത്രീകളുടെ ഏറ്റവും പ്രിയങ്കരനായ നേതാവും നായനാർ തന്നെ. അതുപോലെ ഇനി ഒരാൾ ഉണ്ടാകുന്നതുവരെ ആ സ്ഥാനം അങ്ങനെ തന്നെ നിലനിൽക്കും. എന്തുകൊണ്ടാണ് അങ്ങനെ ഒരാൾകൂടി എങ്കിലും ഉണ്ടാകാത്തത്? വിജയൻ മാഷ് മുമ്പേ പറഞ്ഞ ഉത്തരം തന്നെ ഇവിടെയും ആവർത്തിക്കാം: 'ചോദ്യം ചെയ്യുന്നവരെ തുടർച്ചയായി പുറത്താക്കിക്കൊണ്ടിരുന്നാൽ ഒരു പറ്റം ഭീരുക്കൾ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാർട്ടി മാറും.' അതാണ് സത്യം. ഞാൻ തുടങ്ങിവെച്ചത് നായനാരെക്കുറിച്ചാണല്ലോ. അതേ എന്റെ മുഖ്യ കഥയിലെ നായകൻ നായനാർ തന്നെയാണ്, പ്രതിനായകന്റെ പേര് നിങ്ങൾക്ക് ഊഹിച്ചെടുക്കാം.
നായനാർ 1980ൽ മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ, ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലാത്ത നേതാവായിരുന്നു എന്നത് എത്രപേർക്ക് അറിയാം. മുഖ്യമന്ത്രി പദത്തിലെത്തി അഞ്ചുവർഷത്തോളം ഒരു പാസ്പ്പോർട്ട് പോലും അദ്ദേഹം എടുത്തിരുന്നില്ല. അത്തരം പത്രാസുകൾ ഒന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഗൾഫിലെ മലയാളികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ നായനാർ ഗൾഫ് സന്ദർശിക്കണമെന്ന ആവശ്യം ശക്തിയായി ഉയർന്നപ്പോഴാണ് നായനാരെയും എം വി രാഘവനെയും അങ്ങോട്ടയയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. 'എന്റെ വിദേശ യാത്രകൾ' എന്ന പേരിൽ ഒരു ഗ്രന്ഥം നായനാർ എഴുതിയത് 1998 അവസാനം നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു പാസ്പ്പോർട്ട് പോലും ഇല്ലാത്ത നേതാവായിരുന്നു നായനാർ എന്നത് ആ പുസ്തകം തുറക്കുമ്പോൾ അത്ഭുതത്തോടെയേ നമുക്ക് കാണാൻ ആകൂ.
നായനാർ തന്നെ തുടർന്ന് പറയട്ടെ :'കഴിഞ്ഞ ഒരു വർഷത്തിലധികമായി ഞങ്ങൾ ആലോചിച്ചിരുന്ന ഒരു പദ്ധതി - ഗൾഫ് മേഖലയിലേക്കുള്ള പര്യടനം -1984 ജനുവരി അവസാനത്തിലാണ് നടപ്പിലാക്കാൻ കഴിഞ്ഞത്. അങ്ങനെ ജനുവരി 22 ന് ഞാനും എം വി രാഘവനും തിരുവനന്തപുരത്തു നിന്ന് ന്യുഡൽഹിയിലേക്ക് പുറപ്പെട്ടു. ഇന്ത്യയ്ക്കു പുറത്തുപോകാനുള്ള പാസ്പോർട്ട് സപ്തംബർ മാസം തയ്യാറാക്കിയിരുന്നു. ഞങ്ങളുടെ പാസ്പ്പോർട്ടിനുള്ള അവസാന ഏർപ്പാട് ചെയ്യുന്നതിനും വിദേശനാണയ കൈമാറ്റമനുസരിച്ചു ഉറുപ്പിക ഡോളർ ആക്കി മാറ്റുന്നതിനും ഡൽഹിയിലെ പാർട്ടി കേന്ദ്രകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി ഇ എം എസിനെക്കണ്ട് ഗൾഫ് യാത്രയെക്കുറിച്ചു സംസാരിച്ചു. ഫെബ്രുവരി നാലിന് സമ്മേളിക്കുന്ന പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് കഴിയും വിധത്തിൽ തിരിച്ചെത്താമെന്ന ധാരണ ഇ എം എസിനു നൽകി. പിറ്റേന്ന് വൈകുന്നേരത്തോടെ, പാസ്പ്പോർട്ട്, വിദേശനാണയം സമ്പാദിക്കൽ തുടങ്ങിയ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി. ( ഇന്നാണെങ്കിൽ പോളിറ്റ് ബ്യുറോ അംഗം വിദേശത്തു പോയാലും എങ്ങനെ പോയെന്നോ എപ്പോൾ പോയെന്നോ ആർക്കും ഒരുനിശ്ചയവുമില്ല. പാർട്ടി സെന്റർ പോലും തിരിച്ചറിയുന്നത് ടെലിവിഷനിൽ സ്ക്രോൾ കാണുമ്പോൾ ആണ്. )
ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ ജീവിത പ്രശ്നങ്ങളും തൊഴിൽപ്രശ്നങ്ങളും പഠിക്കാനും മനസിലാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ യാത്ര, ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിലെ ആദ്യ വിദേശപര്യടനമായിരുന്നു ഇത്. കേന്ദ്രകമ്മിറ്റി ഓഫീസിൽ പോയഘട്ടത്തിൽ ഞാനും എം വി രാഘവനും ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രവർത്തിക്കുന്ന ദേശരാജ് ഛദ്ദയെ കണ്ട് സംസാരിച്ചു. ഗൾഫ് നാട്ടിലേക്ക് പോകുമ്പോൾ ആവശ്യമായ ഉറുപ്പിക നാണയം, ഡോളർ ആക്കി മാറ്റുന്നതിനും മറ്റു കാര്യങ്ങൾക്കും ആവശ്യമായ സഹായമെല്ലാം അദ്ദേഹം ഞങ്ങൾക്ക് ചെയ്തുതന്നു. കുറച്ചു പണം കേന്ദ്രകമ്മിറ്റി ഓഫീസിൽ നിന്ന് ഞങ്ങൾ വാങ്ങിയിരുന്നു. അതിനു എന്റെ കയ്യക്ഷരത്തിൽ തന്നെ പേരെഴുതി ഒപ്പിടണമെന്ന് ചദ്ദ നിർദ്ദേശിച്ചു. പാർട്ടി ഓഫീസിലെ പണത്തെപ്പറ്റിയുള്ള കൃത്യതയും കണക്കും സൂക്ഷിക്കുന്നതിൽ ചദ്ദ പാലിച്ചിരുന്ന കണിശമായ തത്വദീക്ഷയും അച്ചടക്കവും മാതൃകാപരമായിരുന്നു. (ഓഫീസിലെ കേന്ദ്രകമ്മിറ്റി ഓഫീസിലെ വാഹനത്തിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ എത്ര ചെറിയ തുകയ്ക്കും രണ്ട് പിബി അംഗങ്ങൾ ഒപ്പിടണമായിരുന്നു അടുത്തനാൾ വരെ )
വീണ്ടും നായനാർ തുടരുന്നു: ' തികഞ്ഞ ആഹ്ലാദത്തോടുകൂടിയാണ് ജനുവരി 24 നു രാവിലെ ഞാനും രാഘവനും ബോംബെയിൽ എത്തിയത്. വൈകിട്ട് നാലുമണിക്ക് രാഷ്ട്രാന്തരീയ വിമാനത്താവളത്തിലെത്തി. വൈകുന്നേരം നാലരമണിക്കുള്ള ഗൾഫ് ഭരണാധികാരികളുടെ വിമാനത്തിൽ അബുദാബിയിലേക്ക് പുറപ്പെട്ടു. അറബിക്കടൽ മുറിച്ചുകൊണ്ടുള്ള ആ യാത്ര സന്തോഷപ്രദമായിരുന്നു. കീഴെ കടൽ. മുകളിൽ ആകാശം. മേഘപാളികൾ മുറിച്ചുകൊണ്ടുള്ള വിമാനയാത്ര. മേഘസന്ദേശത്തിലെ ചില വരികളിലേക്കു എന്റെ മനസ്സിനെ പിടിച്ചുവലിച്ചു. വൈകുന്നേരം ഇന്ത്യൻ സമയം ഏഴുമണിക്ക് ഞങ്ങൾ അബുദാബി വിമാനത്താവളത്തിലെത്തി.
പാർട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എനിക്ക് ഫെബ്രുവരി നാലിന് തന്നെ തിരിച്ചെത്തണമായിരുന്നു. എന്നാൽ ഗൾഫ് മേഖലയിലെ മലയാളികളുടെയിടയിൽ ഇറങ്ങി ചെന്നതോടുകൂടി ഞങ്ങൾ മുൻകൂട്ടി ഇട്ട പരിപാടികളാകെ മാറ്റേണ്ടിവന്നു. വെറും ഒമ്പതു ദിവസത്തെ പരിപാടിയുമായി പുറപ്പെട്ട ഞങ്ങൾക്ക് 19 ദിവസം ഗൾഫ് മേഖലയിൽ ചെലവിടേണ്ടിവന്നു. വിമാനമിറങ്ങിയ ദിവസം ഞങ്ങൾ ആദ്യം താമസിച്ചത് രാജന്റെ വീട്ടിലാണ്. അവിടെ നാലുപേർ താമസിക്കുന്നുണ്ട്. അവരോടൊപ്പം തന്നെ താമസിക്കാൻ ഞങ്ങളും തീരുമാനിച്ചു. അവർ കാലത്തു നാലുമണിക്ക് ജോലിക്കു പോകും. ചിലർ ഉച്ചയ്ക്ക് തിരിച്ചെത്തും. മറ്റു ചിലർ ഉച്ചയ്ക്ക് പോയി രാത്രി തിരിച്ചെത്തും. ഒരു വിഭാഗം മലയാളികൾ അവരുടെ പ്രവർത്തനസങ്കേതമായി കണക്കാക്കിയ വീടാണിത്. മുല്ലരാജൻ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിക്കാറ് . ജനവരി 5 മുതൽ മൂന്നു ദിവസം ഞങ്ങൾ അബുദാബിയിൽ താമസിച്ചു. ഈ മൂന്നു ദിവസത്തിനകം നിരവധി മലയാളികളെ ഞങ്ങൾ കണ്ടു അവരുടെ സംഘടനകളുമായി ബന്ധപ്പെട്ടു. മലയാളികളുടെ ജീവിതാനുഭവങ്ങൾ കൈമാറി.' ഇങ്ങിനെപോകുന്നു പ്രതിപക്ഷനേതാവിന്റെ ഗൾഫ് പര്യടനത്തിന്റെ വിവരണം.(നായനാരെ പോലെ ഒരു നേതാവിനെ സഹസ്രകോടീശ്വരന്മാർ ആരുംകാണാൻ വന്നില്ല. അതാണ് ആ കാലം.)
ഇത്രയും ഇവിടെ ഉദ്ധരിച്ചത് ഇന്നത്ത കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഗൾഫ് പര്യടനവുമായുള്ള അന്തരം മനസ്സിലാക്കാനാണ്. കേരള നേതാവ് എത്തുന്നു എന്നറിഞ്ഞാൽ നൗകയുടെ രൂപസാദൃശ്യമുള്ള കോടികളുടെ ആഡംബര കാർ വിമാനത്താവളത്തിൽ ഉണ്ടാകും. അവിടെനിന്ന് രാജാവിന് തുല്യമായ ആഡംബരമുള്ള ഹോട്ടലിലെ വാസം. അവിടെ ഒരു മുല്ല രാജന്റെയും സാന്നിധ്യം കാണാനാവില്ല . ഭൂമുഖത്തെ സഹസ്രകോടീശ്വരന്മാർ എന്ന് പുകൾപെറ്റ ഉന്നതരുടെ വരവും പോക്കുമാവും മുറിയിൽ. കുടുംബാംഗംങ്ങൾ കൂടി ഉണ്ടെങ്കിൽ അവരുടെ കേളികൾ പറയാനുമില്ല. തൊഴിലാളികളുടെ പാർപ്പിടങ്ങളോ ചേരികളോ കാണാൻ അവർക്കു നേരമില്ല. എന്തുമാറ്റമാണ് നമുക്ക് ചുറ്റും.
ഈ മാറ്റങ്ങൾ എല്ലാം കണ്ടിട്ടും ശയ്യാവലംബിയായ മറ്റൊര സെൻ ബുദ്ധസന്യാസിക്ക് ചാഞ്ചല്യമില്ല. പാർട്ടിക്ക് വിലപ്പെട്ട മൂല്യങ്ങൾ എല്ലാം ഈറ്റില്ലത്തിൽ നുഴഞ്ഞു കയറിയ തസ്ക്കരന്മാർ ബക്കറ്റുകളിൽ കവർന്നുകൊണ്ടിരിക്കുന്നു എന്നാണ് ഒപ്പമുള്ളവർ മന്ത്രിക്കുന്നത്. വിഗ്രഹങ്ങൾ എല്ലാം കള്ളന്മാർ കൊണ്ടുപോയി, അപ്പോഴും സെൻബുദ്ധന്റെ ചുണ്ടിൽ മന്ദഹാസം മാത്രം. കിളിവാതിൽ ചൂണ്ടി ആത്മവിശ്വാസത്തോടെ സെൻ ബുദ്ധൻ അനുയായിയോട് പറഞ്ഞു : നോക്കൂ എല്ലാം പോയാലും മുകളിലെ ആ കിളിവാതിലിൽ കൂടി നോക്കുമ്പോൾ കാണുന്ന പൂന്തിങ്കൾ അവിടെ തന്നെ കാണും. അതാർക്കും മോഷ്ടിക്കാനാവില്ല. എത്ര ബക്കറ്റ് വെച്ച് അളന്നാലും അതിൽ തൊടാൻ ആവില്ല
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്