നാല്പതല്ല, എൺപത് വാഹനങ്ങൾ വേണേലും ഡബിൾ ചങ്കുള്ള സഖാവിന് അകമ്പടി സേവിക്കും; പനിക്ക് ഉള്ള മരുന്ന് കൊച്ചിന് വാങ്ങിക്കാൻ ഇള്ളോളം സമയം കൂടുതൽ എടുത്താലും പൊന്നമ്പ്രാൻ വക കിറ്റ് വിഷുവിന് കിട്ടുവല്ലോ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കുമെന്നൊരു ചൊല്ലുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി തലസ്ഥാന നഗരിയിലെ ജനങ്ങൾ അർദ്ധരാത്രിയിലെ ഈ കുടപിടിക്കൽ പകൽവെളിച്ചത്തിൽ കണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ്. പറഞ്ഞു വന്നത് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സുരക്ഷ വാഹനവ്യൂഹവും റൂട്ട് ക്ലിയറൻസും കാരണം പൊറുതി മുട്ടുന്ന നഗരവാസികളെ കുറിച്ചാണ്. കേരളം ഭരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയല്ല സഖാവ് പിണറായി. എന്നാൽ കേരളം ഇന്നോളം ഭരിച്ചതിൽ വച്ച് ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് അദ്ദേഹം. ഒപ്പം തന്നെ വോട്ട് കുത്തിയ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടി നടക്കുന്ന ധാർഷ്ട്യമുള്ള ജനനായകനുമാണ് അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ജനിച്ചു വളർന്ന, ഇന്നും ജീവിക്കുന്ന എനിക്ക് ഉറപ്പായിട്ട് പറയുവാൻ കഴിയുന്ന ഒരു കാര്യമുണ്ട്. യശ:ശരീരരായ ശ്രീ.കരുണാകരനും നായനാറും ഒക്കെ ഭരിച്ചിരുന്ന നാളത്തെ ക്ലിഫ് ഹൗസ്, ജനകീയരായ സഖാവ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിയായി വാണ ക്ലിഫ് ഹൗസ് , അതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് സഖാവ്. പിണറായി ഭരിക്കുമ്പോഴത്തെ ക്ലിഫ് ഹൗസ്. ഇപ്പോൾ അവിടം ഹിറ്റ്ലർ ഭരിക്കുന്നിടം പോലെ ഒരു ഏകാധിപതി ജീവിക്കുന്ന മേടയാണ്. ഉമ്മൻ ചാണ്ടി സാർ ഭരിച്ചിരുന്ന നാൾ വരെ ക്ലിഫ് ഹൗസിനുള്ളിലെ റോഡിലൂടെ നടന്ന് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോകുവാൻ വിലക്ക് ഉണ്ടായിരുന്നില്ല. ഞാനും എന്റെ കസിൻസുമെല്ലാം നിർമ്മല ഭവൻ സ്കൂളിലും ക്രൈസ്റ്റ് നഗറിലും പോയിരുന്നത് ആ വഴിയായിരുന്നു. മന്ത്രിമന്ദിരങ്ങൾ നിരന്നു നില്ക്കുന്ന ആ റോഡിലൂടെ നടന്ന്, പോവുമ്പോൾ പലപ്പോഴും ഔദ്യോഗിക വാഹനത്തിലിരുന്ന് കൈവീശി ചിരിച്ചുകൊണ്ട് പോവുന്ന ലീഡറും ടി.എം ജേക്കബ്ബ് അങ്കിളും ( എന്റെ കസിന്റെ ബെസ്റ്റ് ഫ്രണ്ട് അനൂപ് ആയതിനാൽ പുള്ളിയെ അങ്ങനെ വിളിച്ചു) മാണി സാറും ഉമ്മൻ ചാണ്ടി സാറും കുഞ്ഞാലി കുട്ടി സാഹിബും ഒക്കെ സ്കൂൾ കാലത്തെ നിറമുള്ള ഓർമ്മകൾ .ഒപ്പം മന്ത്രി മന്ദിരങ്ങൾക്ക് കാവൽ നില്ക്കുന്ന പൊലീസ് മാമ്മന്മാരുമായിട്ടുള്ള കൊച്ചു സംഭാഷണങ്ങൾ! എന്തൊരു കാലമായിരുന്നു അത്.
ശ്രീ. നായനാർ സഖാവിന്റെയും സഖാവ്. അച്യുതാനന്ദന്റെയും കീഴിൽ കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോഴും ക്ലിഫ് ഹൗസിനും പരിസര പ്രദേശങ്ങൾക്കും ഒരു മാറ്റവും വന്നില്ല. മുണ്ടും ഷൂസും ധരിച്ച് ക്ലിഫ് ഹൗസ് അങ്കണത്തിൽ ഉലാത്തുന്ന സഖാവ്.നായനാരും പച്ചക്കറി തോട്ടം നനയ്ക്കുന്ന ശാരദ ടീച്ചറും നല്ല സുഖമുള്ള നനുത്ത ഓർമ്മകളാണ്. ജനകീയരായി ജനഹൃദയങ്ങൾ കീഴടക്കിയ നല്ല ജനനായകന്മാർ. തങ്ങളുടെ ഔദ്യോഗിക പദവി കാരണം സാധാരണക്കാരായ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരരുതെന്ന് നിഷ്ഠയുണ്ടായിരുന്ന റിയൽ ജനസേവകന്മാർ. ഉമ്മൻ ചാണ്ടി സാർ ഭരിക്കുമ്പോൾ അദ്ദേഹം വരുന്നതും പോകുന്നതും ഒന്നും പരിസരത്തുള്ളവർ അറിയുക പോലുമില്ല. അകമ്പടി വാഹനങ്ങളില്ലാതെ ക്ലിഫ് ഹൗസ് - നന്തൻകോട് വഴിയും ക്ലിഫ് ഹൗസ് - പ്ലാമൂട് റോഡ് വഴിയും ഒക്കെ സഞ്ചരിച്ചിരുന്ന കേരളം കണ്ട എക്കാലത്തെയും ജനകീയനായ മുഖ്യൻ.
എന്നാൽ ഇന്ന് സഖാവ്. പിണറായി വന്നതോടെ കഥയാകെ മാറി. നന്തൻകോട് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ, കവടിയാർ മുതൽ ക്ലിഫ് ഹൗസ് വരെ, വെള്ളയമ്പലം മുതൽ ക്ലിഫ് ഹൗസ് വരെ തുടങ്ങി പലയിടങ്ങളിലായി പൊലീസ് കാവൽ. ക്ലിഫ് ഹൗസ് റോഡ് വഴിയുള്ള റോഡ് പൊതുജനങ്ങൾക്കായി വിലക്കി. അതൊക്കെ സഹിക്കാം. പക്ഷേ റൂട്ട് ക്ലിയറൻസ് എന്ന പേരിൽ പൊലീസ് കാട്ടിക്കൂട്ടുന്ന കോപ്രായം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് 7 വാഹനങ്ങൾ. അതിലെല്ലാം കൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാ സംഘമാണ്. രേഖകൾ പ്രകാരം ഇതാണെങ്കിൽ കൂടി യാഥാർത്ഥ്യത്തിലാകുമ്പോൾ ഇരട്ടിയാവുന്നുണ്ട്. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ് പിയും സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് 5 ഡിവൈഎസ്പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തുന്നുണ്ട്. പട്ടത്ത് ഒക്കെ എത്തുമ്പോൾ ഇതാണ് സ്ഥിതി. അതോടെ വാഹനങ്ങളുടെ നിര ഏഴിൽ നിന്ന് പതിനാറ് ആയും പൊലീസുകാരുടെയെണ്ണം 70 മുതൽ 80 വരെയായും ഉയരുന്നുണ്ട്. അതായത് ചട്ടപ്രകാരം നൽകേണ്ടതിന്റെ ഇരട്ടി സുരക്ഷ. ഇരട്ടച്ചങ്കുള്ള, ഇന്ദ്രനെയും വെല്ലുന്ന 'പെവർ ' ഉള്ള മുഖ്യന്റെ സുരക്ഷ !
മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ല. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നുണ്ട്. ഇങ്ങനെ ഒരു ദിവസം പലവട്ടം ഈ ദുരിതം താണ്ടുന്നുണ്ട് നഗരവാസികൾ. വെറുതെ പറയുന്നതല്ല ; ഒരു ദിവസം നന്തൻകോടോ ദേവസ്വം ബോർഡ് ജംഗ്ഷനിലോ വന്ന് നിന്ന് നോക്കൂ. യാഥാർത്ഥ്യം കൺമുന്നിൽ കാണാം.
ഇനി മറ്റൊന്ന് കൂടി എടുത്ത് പറയേണ്ടതുണ്ട്. ഈ സുരക്ഷയും കരുതലും മുഖ്യമന്ത്രിക്ക് മാത്രമേ ഉള്ളൂ കേട്ടോ പൊലീസേമ്മാൻ വഹ. കാരണം ഇത്രയ്ക്കും പൊലീസ് കാവലും കരുതലും ഉള്ള ക്ലിഫ് ഹൗസിന്റെ മൂക്കിന് താഴെയാണ് രാത്രിയും പകലുമൊക്കെയായി സ്ത്രീകൾക്ക് നേരെ നടന്ന സാമൂഹ്യ വിരുദ്ധരുടെ എട്ടോളം അതിക്രമങ്ങൾ! എന്തൊക്കെ നടന്നാലും ഇനി ജനങ്ങളുടെ നെഞ്ചത്ത് തന്നെ ഏമാന്റെ ചീറിപ്പായുന്ന വാഹനവ്യൂഹം കയറി ഇറങ്ങിയാലും ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അന്തംസുകൾ ഉള്ളിടത്തോളം കാലം നാല്പതല്ല, എൻപത് വാഹനങ്ങൾ വേണേലും ഡബിൾ ചങ്കുള്ള സഖാവിന് അകമ്പടി സേവിക്കും. പനിക്ക് ഉള്ള മരുന്ന് കൊച്ചിന് വാങ്ങിക്കാൻ ഇള്ളോളം സമയം കൂടുതൽ എടുത്താലും പൊന്നമ്പ്രാൻ വക കിറ്റ് വിഷുവിന് കിട്ടുവല്ലോ! ആനന്ദിച്ചാട്ടെ പ്രജകളെ!
Stories you may Like
- പിണറായിക്ക് ക്ലിഫ് ഹൗസ് മടത്തു! മുഖ്യമന്ത്രി താമസം മാറ്റുമോ?
- ക്ലിഫ്ഹൗസിൽ അഞ്ച് ലക്ഷം മുടക്കി വാട്ടർടാങ്ക് പണിയുന്നു
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്