കോബെയ്ക്ക് പേരു ലഭിച്ചത് ജാപ്പനീസ് ബീഫ് വിഭവത്തിൽ നിന്നു; പതിനെട്ട് തവണ ഓൾസ്റ്റാർ ചാമ്പ്യൻ; അഞ്ച് വട്ടം എൻബിഎ നേടി; രണ്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്; രണ്ട് തവണ ഓസ്കർ നേടി; മകളോടൊപ്പം ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ട അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം; കോബെ ബ്രയാന്റിന്റെ ത്രസിപ്പിക്കുന്ന ജീവിതകഥ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ഞായറാഴ്ച രാവിലെ കാലിഫോർണിയയിലെ കലാബാസാസിൽ വച്ച് പ്രൈവറ്റ് ഹെലികോപ്റ്റർ തകർന്ന് വീണ് പ്രശസ്ത അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബെ ബ്രയാന്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും ലോകം ഇനിയും മുക്തമായിട്ടില്ല. 41 വർഷത്തെ ജീവിതത്തിനിടയിൽ സ്വപ്നസമാനമായ അപൂർവ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാൻ സാധിച്ച യുഗപുരുഷനാണ് ബ്രയാന്റ് പതിനെട്ട് തവണ ഓൾസ്റ്റാർ പുരസ്കാരം നേടിയ ഇദ്ദേഹം അഞ്ച് വട്ടം എൻബിഎ നേടിയിരുന്നു. കൂടാതെ രണ്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ബ്രയാന്റ് രണ്ട് തവണ ഓസ്കർ നേടിയിട്ടുമുണ്ട്.
ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബ്രൈയന്റിനൊപ്പമുണ്ടായിരുന്ന മകൾ ഗിയാനയും മറ്റ് മൂന്ന് പേരും കൂടി കൊല്ലപ്പെട്ടിരുന്നു. ആധുനിക അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും സക്രിയവും ആഘോഷപൂർണവുമായി ജീവിച്ചിരുന്ന ഒരു സെലിബ്രിററിയുടെ ജീവിതത്തിനാണ് ഞായറാഴ്ച അപ്രതീക്ഷിതമായി തിരശ്ശീല വീണിരിക്കുന്നത്. അധികമാർക്കുമില്ലാത്ത തരത്തിലുള്ള ആത്മവിശ്വാസമായിരുന്നു ബ്രൈയന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. തന്റെ 17ാം വയസിൽ ഫിലാദൽഫിയ ഹൈസ്കൂളിൽ നിന്നും എൻബിഎ ഡ്രാഫ്റ്റിലേക്ക് നേരിട്ട് ചാടിയതും ഈ ആത്മവിശ്വാസത്തിലായിരുന്നു.
ടീമിലുള്ള പ്രഗത്ഭരുടെ കഴിവുകളെക്കുറിച്ചോർത്ത് സ്വയം ചെറുതാവാൻ അനുവദിക്കാതെ സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തിയാൽ മാത്രമേ ആർക്കും മുന്നേറാനും മഹത്തായ കാര്യങ്ങൾ ചെയ്യാനുമാവുമെന്ന് ബ്രയാന്റ് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ എപ്പോഴും ഏവരെയും ഉപദേശിക്കാറുണ്ടായിരുന്നു. ആത്മാർത്ഥമായ പ്രയത്നത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്നും അദ്ദേഹം എപ്പോഴും ഓർമിപ്പിക്കാറുള്ള കാര്യമാണ്.സംഭവബഹുലവും വിജയേതിഹാസങ്ങൾ ഏറെ എഴുതിയിട്ടുള്ളതുമായ തന്റെ കായിക ജീവിതത്തിൽ നിന്നും റിട്ടയർ ചെയ്തിട്ടും കായികരംഗത്ത് നിറഞ്ഞ് നിൽക്കാൻ ബ്രയാന്റിന് സാധിച്ചിരുന്നു.
കളിയിൽ നിന്നും പിരിഞ്ഞതിന് ശേഷം തന്റേതായ ഒരു സ്പോർട്സ് ബ്രാൻഡ് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കോബെക്. ഐഎൻസി എന്നാണത് അറിയപ്പെടുന്നത്. 2018ൽ 200 മില്യൺ ഡോളറിന്റെ മൂല്യമുള്ള ബിസിനസായി ഇത് മാറിയിരുന്നു. ആ വർഷം തന്നെ അദ്ദേഹം ഒരു ആനിമേറ്റഡ് ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്തിരുന്നു. ഡിയർ ബാസ്കറ്റ് ബോൾ എന്നാണിതിന്റെ പേര്. ഇതിന് ഓസ്കർ അവാർഡും സ്പോർട്സ് എമ്മിയും ലഭിച്ചിരുന്നു. വിവിധ മേഖകളിൽ കഴിവുള്ളതിനാൽ ബ്രയാന്റ് കായിക മേഖലയിൽ മാത്രമായിരുന്നില്ല അറിയപ്പെട്ടിരുന്നത്. വിവിധ സമൂഹങ്ങളുമായി പല തലങ്ങളിൽ ഇടപഴകിയിരുന്ന അദ്ദേഹം ഏതിനോടും പോസിറ്റീവായ ഒരു സമീപനം പുലർത്തിയിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്തിടപഴകിയിരുന്നവരെല്ലാം വേദനയോടെ സ്മരിക്കുന്നത്.
ബാസ്കറ്റ് ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായാണ് കോബ് ബ്രയന്റിനെ ലോകം വിലയിരുത്തുന്നത്. ബ്രയാന്റും സംഘവും സഞ്ചരിച്ചിരുന്ന സികോർസ്കൈ എസ്-76 എന്ന കോപ്ടർ കലാബസ് ഹിൽസിൽ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.മൂടൽ മഞ്ഞ് കാരണം നാവിഗേഷൻ സിസ്റ്റം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. അമേരിക്കയിലെ പ്രൊഫഷണൽ ബാസ്ക്കറ്റബോൾ ലീഗായ എൻ.ബി.എയിലെ ടീം ലോസ് ഏഞ്ചൽസ് ലേക്കേഴ്സിലാണ് കോബെ 20 വർഷവും കളിച്ചത്.
ആരാധകർ ബ്ലാക്ക് മാമ്പ എന്ന് വിളിക്കുന്ന കോബെയുടെ പേരിന് പിന്നിലും രസകരമായ കഥയുണ്ട്. ജപ്പാലിനെ പ്രത്യേക ഇനം ബീഫിന്റെപേരാണ് മാതാപിതാക്കളായ അച്ഛൻ ജോയും അമ്മ പമേലയും നൽകിയത്. ഒരിക്കൽ ജോയും പമേലയും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയി. അവിടെയുള്ള ഭക്ഷണ മെനുവിൽ ഒരു പ്രത്യേകതരം ബീഫ് ഉണ്ടായിരുന്നു, കോബെ ബീഫ്. ജപ്പാനിലെ കോബി പ്രവിശ്യയിൽ നിന്നുള്ള വാഗ്യു എന്ന ഇനത്തിൽപെട്ട കന്നുകാലിയുടെ മാംസമാണ് കോബെ ബീഫ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ബീഫിന്റെ രുചി ഇഷ്ടപ്പെട്ട ജോയും പമേലയും ജനിക്കാനിരിക്കുന്ന മകന് ആ പേര് തന്നെ തിരഞ്ഞെടുത്തു. അങ്ങനെ കോബെ ബ്രയാന്റിന്റെ പേരു വന്നു.
അച്ഛൻ ജോ തന്നെയാണ് ബാസ്ക്കറ്റ്ബോളിൽ കോബെയുടെ വഴികാട്ടിയും പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ കളിക്കാനായി ജോ ഇറ്റയിലേക്ക് പോയപ്പോൾ കുടുംബത്തേയും കൂടെക്കൂട്ടി. പെൻസിൽവേനിയയിലെ ലോവർ മെരിയൻ ഹൈസ്കൂളിന് വേണ്ടി ബാസ്ക്കറ്റ്ബോൾ കളിച്ചാണ് കോബെ കോർട്ടിൽ അരങ്ങേറിയത്. പതിമൂന്നാം വയസ്സിൽ ഇറ്റലിയിൽ നിന്ന് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. 1996-ൽ നടന്ന ഡ്രാഫ്റ്റിൽ ഷാർലെറ്റ് ഹോർണെസ്റ്റാണ് കോബെയെ ടീമിലെടുത്തത്. എൻ.ബി.എയിൽ കോബിയുടെ അരങ്ങേറ്റം തന്നെ ചരിത്രമായിരുന്നു.
എൻ.ബി.എയിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം. പിന്നീട് ലോസ് ഏഞ്ചൽസ് ലേക്കേഴ്സ് കോബെയെ റാഞ്ചി. വെറ്ററൻ സെന്റർ താരമായിരുന്ന വ്ളാഡെ ദിവാകിന് പകരമായിട്ടായിരുന്നു ഈ കൈമാറ്റം. പിന്നീട് കോബിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബാസ്ക്കറ്റ് ബോളിലെ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കാനുള്ള കോബിയുടെ യാത്രയാണ് പിന്നീട് ലോകം കണ്ടത്. 37-ാം വയസ്സുവരെ ഈ ജൈത്രയാത തുടർന്നു. അതിനിടയിൽ ലോകചാമ്പ്യനായി, തുടർച്ചയായി രണ്ടു തവണ ഒളിമ്പിക്സിൽ സ്വർണം നേടി.
Stories you may Like
- ടോയിലറ്റിൽ പോകാനാകാത്ത ദുരിത തീവണ്ടി യാത്ര: വേണ്ടത് മുഖ്യമന്ത്രിയുടെ ഇടപെടൽ
- രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ നവംബറിൽ
- ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾ
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് മത്സരങ്ങളായി നടത്തണം - രോഹിത് ശർമ
- ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് ഓസീസിന് തിരിച്ചടി, ഹേസൽവുഡിന് പരിക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍