മഞ്ഞ മൂക്കൻ ലോറികൾ
വിനോദ് കാർത്തിക
മഞ്ഞ് പെയ്ത് തണുപ്പുറഞ്ഞ പ്രഭാതങ്ങളിൽ ഉറക്കം അതിന്റെ അവസാന ലാപ്പ് പൂർത്തിയാക്കനുള്ള ശ്രമത്തിലായിരിക്കും.അപ്പോഴാണ് റഫറിയുടെ വിസ്സിൽ പോലെ അമ്മവിളി ഉയരുന്നത്.അതി രാവിലെ ഉറക്കപ്പായയിൽ നിന്നും അമ്മയുടെ നിർത്താതെ തുടങുന്ന വിളിയെ അവഗണിച്ചും പുതപ്പ് ഒന്ന് കൂടി വലിച്ച് പുതച്ച്...
പിന്നെയും അതേ ശബ്ദം മുഴങി...
'നേരം വെളുത്ത്,
ചായ ഇടാൻ പാൽ വാങ്ങാൻ എഴുന്നേറ്റ് പോയില്ലേ ഇത് വരെ...'
'പോകാം...'
ഉറക്കം മുറിഞതിന്റെ ഈർഷ്യയിൽ പിറു പിറുത്തുകൊണ്ട് എഴുന്നേറ്റ് അരിക് വളഞ്ഞ മൊന്തയിൽ കുറച്ച് വെള്ളം കോരി വായിലൊഴിച്ച് സൈഡ് തേഞ്ഞ സ്ലിപ്പർ ചെരിപ്പിട്ട് മുറ്റത്തെയ്ക്ക് ഇറങ്ങി.രാത്രി മുഴുവൻ വവ്വാലും മൂങ്ങയും പറമ്പിൽ അലഞ്ഞതിന്റെ ബാക്കി ചവച്ച് തുപ്പിയ പുന്നയ്ക്കായും പറങ്കി മാങ്ങയും ചരൽ നിറഞ്ഞ വഴികളിൽ കിടപ്പുണ്ട്.തണുത്ത കാറ്റ് കൈകളിലൊക്കെ കുളിര് വിതറി കടന്ന് പോകുന്നു..
ചരൽ റോഡ് പിന്നിട്ട് ടാർ റോഡിലെയ്ക്കിറങുന്ന വഴിയിൽ സിമന്റടർന്ന കല്ലുകളുടെ വിടവിൽ തേനീച്ച കൂട് കൂട്ടിയ കലുങ്ക് ഉണ്ട്.അതിൽ മൊന്ത വച്ച് വായിൽ കൊണ്ട് വെള്ളം കുലുക്കി ആകാശത്തോട്ട് നീട്ടി തുപ്പി ചിതറിച്ച്.ഒന്ന് ചെവി വട്ടം പിടിച്ച് റോഡിലിറങാൻ മടിച്ച് നിന്ന്
പത്രം ഇടാൻ പോകുന്ന ചെക്കന്മാർ സൈക്കിളിൽ പത്രക്കെട്ടുകളുമായി പാഞ്ഞു പോകുന്നതിനിടയിൽ വീടുകളിലെയ്ക്ക് വലിച്ചെറിയുന്നു..ബീഡി വലിച്ച് ചുമച്ച് ഞരമ്പുകൾ മുറുകി ചായക്കടയിലെ ബെഞ്ചുകളിൽ തലയിൽ തോർത്ത് വളച്ച് കെട്ടി നാലഞ്ച് പേർ ലോകം കാര്യം ചർച്ച ചെയ്യുന്നു.കയർ നെയ്യാൻ പോകുന്ന സ്ത്രീകൾ തൂക്ക് പാത്രങളിൽ ചോറും നിറച്ച് വേഗത്തിൽ കടന്നു പോയി.
ഇറക്കമിറങി വരുന്ന റോഡ് താഴെയ്ക്ക് വളഞ്ഞു അമ്പലം പിന്നിട്ട് കനാലുകൾക്ക് കുറുകെ കടന്ന് ഹൈ വേയിൽ അവസാനിക്കും.റോഡിൽ വാഹനങൾ അധികമില്ല,സൈക്കിളുകളിൽ BSA ആഡംബര വാഹനവും റേഡിയോ ബസ്സിൽ കൊണ്ട് പോകാൻ ടിക്കറ്റ് എടുക്കുന്ന കാലമായിരുന്നല്ലൊ.
പാൽ വാങ്ങുന്ന വീടിന്റെ മുറ്റത്തേയ്ക്ക് എത്തണമെങ്കിൽ വളവ് കഴിഞ്ഞ് പിന്നെയും അര കിലോമീറ്റർ ഉണ്ടാകും.
'അവിടെ നിന്ന് കളിക്കാതെ പോയി പാലു വാങ്ങാൻ....'പിന്നെയും വീട്ടിൽ നിന്ന് വിളിയുയർന്ന്...
'ദാ പോണൂ...'
'ഒരു സൈഡിൽ അമ്മയും മറു സൈഡിൽ ആറെംങ്കെയുടെ ലോറിയും...'
പിറുപിറുത്തുകൊണ്ട്
റോഡിലെയ്ക്ക് ഇറങ്ങി നടന്ന്
പുൽ നാമ്പുകളിൽ മഞ്ഞ് കണങ്ങളൊത്ത് ചേർന്ന് തുള്ളിയായി ഇറ്റ് വീഴാൻ വെമ്പി നിൽക്കുന്നു.അതിൽ ചെരിപ്പില്ലാതെ ചവിട്ടി നിൽക്കുമ്പോൾ തണുപ്പിന്റെ കണികകൾ കാൽ വിരലുകളിലേയ്ക്ക് പടരും..പുൽക്കൊടി തുമ്പിലെ സുഷിര ബിന്ദുക്കളെ കൺപോളകളിൽ കുളിർമ പടർത്തും.
'പീ......പീ..'
നീളൻ ശബ്ദത്തിൽ ഹോൺ മുഴക്കം ഭീതിയൊടെ കാതിൽ പതിച്ച് ,പതിവ് പോലെ ലോറി വളവിലെ മൺ ഭിത്തിയോട് എന്നെ ചേർത്തു.ഒരു ഹുങ്കാര ശബ്ദത്തൊടെ കടന്ന് പോയി.അന്നും കൈ മുട്ടുകളിൽ കല്ല് കൊണ്ട് ചോര പൊടിഞ്ഞു.മൺ ഭിത്തിക്കും ലോറിക്കുമിടയിലുള്ള ആ നിമിഷങ്ങൾ ഒരഞ്ച് വയസ്സുകാരനിൽ ഏൽപ്പിക്കുന്ന ആഘാതം വലുതായിരുന്നു.
മഞ്ഞ നിറത്തിൽ മുഖം മിനുപ്പിച്ച് തടിച്ച മൂക്കും സൈഡിൽ ഉന്തി നിൽക്കുന്ന വട്ട പാത്രത്തിലെ ഹെഡ് ലൈറ്റ്.കുറച്ച് മാറി അതിനൊപ്പം ഒരു നീണ്ടു വളഞ്ഞ കമ്പിയും അതിന്റെ അറ്റത്ത് കറുത്ത നിറത്തിലെരുണ്ടയും തടി പെട്ടി പോലെയുള്ള നെറ്റിയിൽ നീട്ടി പേരെഴുതിയും ചതുരകള്ളി പോലെയുള്ള കണ്ണാടിയിൽ പിടിപ്പിച്ച കറുത്ത നിറത്തിലെ വൈപ്പറും ഒക്കെയായി എന്റെ നേർക്ക് പാഞടുക്കുന്ന ആറെംകെ മുതലാളിയുടെ ലോറി എന്റെ പേടി സ്വപനമാണു...പിറകിൽ മഞ്ഞ പെയിന്റടിച്ച ബോഡിയിൽ പാറയോ മണലോ ഒക്കെ നിറച്ച് പൊടി പറത്തി പാഞ്ഞടുക്കും...
കലിംഗ ശശിയെപ്പൊലെ മുഖമുള്ള മൂക്കൻ ലോറി..
അതിനെ എനിക്ക് പേടിയായിരുന്നു..
ഞാൻ റോഡിലിറങിയാൽ കൃത്യമായി അത് വന്നിരിക്കും.അതുകൊണ്ടാണ് റോഡിലിറങ്ങാൻ മടിച്ച് കലുങ്കിന്റെയരികിൽ ചെവി വട്ടം പിടിച്ച് നിൽക്കുന്നത്.
'നശിച്ച ലോറിയും മുതലാളിയും...
പണ്ടാരം അടങാനായിട്ട്...'
പ്രാകി കൊണ്ട് പാലും വാങ്ങി തിരികെ നടക്കും..
ആറെംങ്കെ മുതലാളിക്ക് വേറെയും ലോറികൾ ഉണ്ടായിരുന്നു,ഫർഗോയും റ്റാറ്റയും ലോറികൾ ഒക്കെ എന്നെ പേടിപ്പിക്കാൻ വേണ്ടി മുതലാളി വാങ്ങിയത് പോലെ തോന്നും..
കാലം കടന്നു പോയി.
ഗ്രാമദേവതയുടെ ദർശനം മറച്ച് ഉയരത്തിൽ കെട്ടി പൊക്കിയ കെട്ടിടത്തിൽ അനർത്ഥങളായിരുന്നത്രെ..പണിക്കാർ തുടരെ വീണു മരിച്ചും കാലൊടിഞും പണി മുടങ്ങി കിടന്നു.പണിയാൻ ആളുകൾ വരാതെയായി.
ലോറികൾ വരാതെയായി.പാഴ്ചെടികൾ മൂടിയ കെട്ടിടം വീണ്ടും
കെട്ടി പൊക്കിയപ്പോൾ മുതലാളി തന്നെ വിധിക്ക് കീഴടങ്ങി.
ഇന്നും ദേവിയുടെ അലിഖിത നിയമത്തിന്റെ ലംഘനമെന്നോണം ക്ഷേത്രത്തിനെതിർ വശത്തായി ദേവീ കോപത്തിനു പാത്രമായി കെട്ടിടം കാട് പിടിച്ച് കിടക്കുന്നു.
ചിലപ്പോൾ തോന്നും പേടിച്ചരണ്ട് മൺ ഭിത്തിയിൽ ചാരി നിന്ന് പ്രാകിയ ഒരഞ്ച് വയസ്സുകാരന്റെ പ്രാക്ക് ആയിരിക്കുമൊ മുതലാളി നശിക്കാൻ കാരണം..
ആയിരിക്കരുതേ...!
അരിക് പിന്നി നൂൽ പൊട്ടിയ നിക്കറിട്ട് റോഡരുകിലെ പുല്ലുകളിൽ മാത്രം ചാടി നടന്ന് പാൽ വാങ്ങാൻ പോകുന്ന ബാല്യം....
അറ്റം കൂർത്ത ഊപ്പൻ പുല്ലുകൾ നിക്കറുകളിൽ തറച്ചും റോഡുകളിൽ നിന്നും തെറിച്ച് വീഴുന്ന ചെറിയ കല്ലുകളിൽ കാൽ തട്ടി മുറിച്ചും ...
പൊടിയും മണ്ണും നിറഞ്ഞ ചെമ്മൺപ്പാതകളിൽ സൈക്കിൾ ടയർ ഉരുട്ടിക്കളിച്ചും പിന്നിട്ടക്കാലം ഇന്നും എവിടെയെക്കെയൊ ഓർമ്മകളിൽ കൊളുത്തി വലിക്കാറുണ്ട്.കാറ്റിന്റെ ആയത്തിലടർന്ന് വീഴുന്ന മാങ്ങകളുടെ മാധുര്യം പോലെ ചിലയോർമ്മകൾ...
നമ്മൾ നടന്ന് തീർത്ത ബാല്യത്തിന്റെ പാഴ് ചെടികൾ മൂടിയ മറവികളിൽ ഇതളടർന്ന പൊലെയൊരു ഓർമകളുടെ തുമ്പ പൂവ് നൊമ്പരം പടർത്തി കിടക്കാറുണ്ട്.
ആറെംങ്കെ മുതലാളിയുടെ മൂക്കൻ ലോറികൾ ഇപ്പോഴും ഓർമകളുടെ ഒറ്റയടിപ്പാതകളിൽ നീളൻ ഹോൺ അടിച്ച് കടന്നു പോകാറുണ്ട്.....
പക്ഷേ ഇപ്പോൾ പേടിയില്ല,
ഉള്ളിലെവിടെയോ നനുത്ത നൊമ്പരം..
ഇറ്റിറ്റ് വീഴാൻ വെമ്പി നിൽക്കുന്ന പുൽക്കൊടി തുമ്പിലെ തുള്ളികൾ പോലെ..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍