കൊളാബറേഷൻ
ജോയ് ഡാനിയേൽ
'പിള്ളേച്ചോ, ഇന്നലെ ചന്ദ്രയാൻ-രണ്ട് വിട്ടു'.
കാലുവെന്ത നായെപ്പോലെ ഓടിക്കിതച്ചുവന്ന അമ്മാനു തന്റെ കക്ഷത്തിൽ യാപ്പണം പൊകയിലപോലെ മടക്കി തിരുകിക്കേറ്റി വച്ചിരുന്ന പ്രമുഖപത്രം നൂർത്ത് പിടിച്ച് പറഞ്ഞപ്പോൾ, ഗാന്ധിമുക്കിനുള്ള തന്റെ ചായക്കടയിൽ വീതിയിലും നീളത്തിലും ആൽബർട്ട് ഐൻസ്റ്റീന്റെ തത്വം പ്രാവർത്തികമാക്കി ചായയടിച്ചുകൊണ്ടിരുന്ന പിള്ള തലയിൽകെട്ട് ഒന്നഴിച്ചുടുത്തു.
'ചന്ദ്രൻ രണ്ടെണ്ണം വിട്ടേൽ നീ നാലെണ്ണം വീട്ടുകാണുമല്ലോ. പണ്ടേ നീ ഓസിന് കിട്ടിയാൽ അടിക്കാൻ കേമനാ അമ്മാനൂ'
'എന്റെ പിള്ളേ, രാധയുടെ ഷാപ്പിലെ അടിയുടെ കാര്യമല്ല. ഇങ്ങേർക്ക് എന്തോ പറഞ്ഞാലും കീടമടിയെപ്പറ്റി മാത്രമേ പറയാനുള്ളല്ലോ. ഞാൻ പറഞ്ഞത് നമ്മുടെ ഐ. എസ്. ആർ. വിട്ട റോക്കറ്റിന്റെ കാര്യമാ'
'അവന്മാര് റോക്കറ്റോ, പൂത്തിരിയോ എന്തോ വേണേലും വിടട്ടെടാ, നിനക്കെന്തൊ കുന്തമാ?'
അനാവശ്യമായി ലോകകാര്യം പറയുന്നത് ഇഷ്ടമല്ല എന്ന നയം പിള്ള ഊന്നിപ്പറഞ്ഞു. ഇത് കണ്ടുനിന്ന പിള്ളയുടെ കടയിലെ സ്ഥിരം കസ്റ്റമറായ സാർതങ്കച്ചായൻ അടുത്തൊരു ചോദ്യം എടുത്തിട്ടു.
'അമ്മാനൂ, ഒരുമാതിരി പോക്കണംകേട് പറയാതെടാ, ഇന്നലെ കേറ്റിയ കള്ളിന്റെ കെട്ട് ഇപ്പോളും നിനക്ക് വിട്ടില്ലേ? ദാണ്ടേ ഇങ്ങോട്ട് നോക്ക്, നമ്മുടെ അച്ചായന്മാരുടെ കോട്ടയംപത്രം നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത് കണ്ടോ? നിന്റെ മറ്റേടത്തെ റോക്കറ്റും, എലിവാണോം ഇവിടെയാരും വിട്ടില്ല. ചന്ദ്രയാൻ രണ്ട് സസ്പെൻഡ് ചെയ്തു'
ഒരു നിമിഷം അമ്മാനു അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന മട്ടിൽ നിൽപ്പ് നിന്നു. തന്റെ കയ്യിലിരുന്ന പത്രവും സാറിന്റെ കയ്യിൽ ഇരുന്ന പത്രവും മാറിമാറി നോക്കി. എടായെടാ! നമ്മുടെ പാത്രത്തിൽ സാധനം വിട്ടു, സാറിന്റെ പത്രത്തിൽ വിട്ടില്ല. ഇതെന്തോ എടപാട്?
'മണിസാറേ നിങ്ങളുടെ പാർട്ടിപത്രത്തിൽ എന്തോ കുന്തമാ എഴുതിവച്ചേക്കുന്നേ? ഇനിയിപ്പോ അങ്ങനെ ഒരു യാനമേ ഇല്ല എന്നോ മറ്റോ ആണോ?'
പിള്ളേച്ചൻ ആക്കി ചോദ്യം ചോദിച്ചത്കേട്ട് പാർട്ടി പത്രത്തിൽ തൂശനില ഇട്ടുവിളമ്പിയ വർത്തയാകുന്ന വിഭവങ്ങൾ വാരിവലിച്ച് ഉണ്ടുകൊണ്ടിരുന്ന മണിസാർ ഭൂതക്കണ്ണാടി ഒന്ന് നേരെയാക്കി ചൊറിയുന്ന ചോദ്യംവന്ന ഉറവിടം തേടി.
'എന്റെ പൊന്നു പിള്ളേച്ചാ, നമ്മുടെ പത്രത്തിൽ നേരും നെറിയുമേ വരൂ. അല്ലാതെ റബ്ബർ അച്ചായന്മാരുടെ പത്രം പോലെയല്ല'
ഇതുകേട്ട അമ്മാനു വിടുമോ? 'പിന്നേ, നേരും നെറിയും! മണിസാർ ഒന്ന് പോയേ, 'വായിക്കൂ വരിക്കാനാകൂ, വഴിയിലിരിക്കൂ' എന്നല്ലേ നിങ്ങളുടെ പരസ്യം?'
ചൊറികുത്തിയിരിക്കുന്ന അമ്മാനുവിനെ ചൊറിയുന്നത് തനിക്ക് ചേർന്നതല്ല എന്നമട്ടിൽ മണിസാർ വിഷയം ഡൈവേർട്ട് ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമം നടത്തി.
'അമ്മാനൂ, നിനക്കറിയാമോ ഈ പത്രക്കാർ ഒക്കെ ഒട്ടുമിക്ക വാർത്തകളും മുമ്പേകൂട്ടി ഒണ്ടാക്കി വച്ചേക്കുന്നതാ. സമയാസമയങ്ങളിൽ അത് പരുവം പോലെ എടുത്തങ്ങ് ചാമ്പും. പ്രശസ്തരായവർ ഒക്കെ കാഞ്ഞുകഴിയുമ്പോൾ തേനുംപാലും ഒലിപ്പിച്ച ലേഖനങ്ങൾ വരുന്നത്, ഫോട്ടോകൾ ഒക്കെ വരുന്നത് പിന്നെ എങ്ങനാന്നാ നിന്റെ വിചാരം?'
'അന്നോ?' അമ്മാനു വാ പൊളിച്ചു.
'പിന്നല്ലാതെ? ഇതിപ്പോ ആർക്കോ പറ്റിയ അബദ്ധം. റോക്കറ്റ് പോയില്ല, പത്രം അടിക്കാനും പോയി. ബി. ബി.സിയൊക്കെ എലിസബത്ത് രാജ്ഞി മരിച്ചെന്ന് എത്രവട്ടം ന്യൂസ് ഇട്ടതാ. ഇതിപ്പോ പണ്ട് നമ്മുടെ പത്രത്തിലും ഹോട്ട്ഡോഗ് എന്ന കുന്തം മൊഴിമാറ്റം നടത്തി ഒന്ന് വലിച്ചുകെട്ടിയതല്ലിയോ?'
'അതിപ്പോ, ന്യൂസ് കണ്ടിട്ടെങ്കിലും രാജ്ഞ്ഞിക്ക് എന്തേലും തോന്നട്ടെന്ന് ബി.സി.സി ക്കാര് കരുതിക്കാണും. മൂത്ത്നരച്ചു നിൽക്കുന്ന ചാൾസ് രാജകുമാരനെ കണ്ടാ ഒള്ളത് പറഞ്ഞാ നമ്മക്കും ദയതോന്നിപ്പോകും' സാർതങ്കച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
'അത് ശരിയാ സാറെ, രാജകുമാരൻ എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിക്കും നമ്മുടെ കഥകളിലെ ചെറുപ്പക്കാരനാണെന്ന്. ഇതിപ്പോൾ ഇതിയാനെ കണ്ടാൽ ആരേലും പറയുമോ? ഈ വെള്ളക്കാരുടെ ഒക്കെ ഓരോ എടപാട്'
ഇത് കേട്ട് ചായ അടിച്ചുപതപ്പിച്ചു നിന്ന പിള്ള മനസ്സ് ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടു, പതിറ്റാണ്ടുകൾക്ക് മുമ്പാണത്.
'എടാ, അമ്മാനു, നിനക്ക് പണ്ട് നീ മമ്മൂട്ടിയുടെയും മോൻലാലിന്റേയും സിൽമാ കണ്ടിട്ട് വന്ന് ഇവിടെക്കിടന്ന് പൂക്കേറുണ്ടാക്കിയത് ഓർക്കുന്നുണ്ടോടാ മറ്റവനെ?' പിള്ളക്ക് എത്ര കേട്ടാലും മോഹൻലാൽ എന്ന് തിരിയത്തില്ല, മോൻലാൽ എന്നേ നാക്കിൽ വരൂ. നല്ല ഈർക്കിൽ ചീന്തി നാക്ക് വടിച്ചാൽ തീരാവുന്ന കേസുകെട്ടേ നാക്കുകെട്ടിൽ ഉള്ളൂ എന്നാണ് അമ്മാനുവിന്റെ മതം.
അത് കേട്ട് അമ്മാനു പതിനെട്ടുകാരിയുടെ നാണംപോലെ ഒരു വികാരം എടുത്ത് മുഖത്തേക്ക് എടുത്തിട്ടു. ഒപ്പം ആ സംഭവം ഓർത്തപ്പോൾ കുളിര് കേറിയങ്ങ് കൊള്ളുകയും ചെയ്തു, പിന്നല്ല.
വർഷങ്ങൾക്ക് മുമ്പ്. ഇതേ പിള്ളേച്ചന്റെ കട. മമ്മുക്കയും ലാലേട്ടനും ഹിന്ദിക്കാരിയും ആഞ്ഞുകുത്തി അഭിനയിച്ച 'ഹരികൃഷ്ണൻസ്' സിലിമ പത്തനംതിട്ട അനുരാഗിന്റെ നയനമനോഹരമായ വെള്ളിത്തിരിയിൽ നിന്നും കണ്ട് ഗാന്ധിമുക്കിന് വന്ന അമ്മാനു ഓട്ടൻതുള്ളൽ മട്ടിൽ പിള്ളയുടെ കടത്തിണ്ണയിൽ ഇരുന്ന് കഥപറയാൻ തുടങ്ങി. കഥ കേൾക്കാൻ സിനിമ നേരിൽപോയി കാണുവാൻ ഗതിയില്ലാത്ത ഒട്ടനവധിപേർ. കൂട്ടത്തിൽ പുനലൂർ രാംരാജിൽ നിന്നും അതേ സിലിമ കണ്ടുവന്ന മീൻകാരൻ ജോയിയും ഉണ്ട്. അമ്മാനുവിന് തൊണ്ടവറ്റുമ്പോൾ ജോയി കഥ തുടരും.
വന്ന് വന്ന് ക്ലൈമാക്സിൽ എത്തി. കഥ പറഞ്ഞ് അവസാനിപ്പേണ്ട കടമ അമ്മാനു ഏറ്റെടുത്തു.
'അങ്ങനെ ചുരുക്കം പറഞ്ഞാ, മ്മടെ മമ്മൂട്ടി ഹിന്ദിക്കാരി പെണ്ണിനെ അടിച്ചോണ്ട് പോയി. പൊന്നാമ്പൽ പുഴയും കോപ്പും ഒക്കെ പാടി അവളുടെ പൊറകിൽ മണപ്പിച്ച് നടന്ന മോൻലാൻ പോയി കൂഞ്ഞുവലിച്ചു'
ഇത് കേട്ടതും മീൻകാരൻ ജോയിക്ക് തറവാനം മറിച്ചുവന്നു. പുനലൂർ രാംരാജിൽ താൻ കണ്ട ഇതേ സിനിമയിൽ ഹിന്ദിക്കാരിയെ കെട്ടിയത് ലാലാണ്. അതുമല്ല ആയകാലം മുതൽ ജോയി കട്ട മോഹൻലാൽ ഫാനുമാണ്.
'ഡാ അമ്മാനു, ഒരുമാതിരി പുളുത്തിയ വർത്തമാനം പറയല്ലേ. നിന്റെ കണ്ണെന്തുവാടാ കുണ്ടിക്കാണോ വച്ചേക്കുന്നേ? നീ എവിടം വച്ചോണ്ടാടാ ഉവ്വേ സിലിമ കാണുന്നത്? ലാൽ ആ പെണ്ണിനെ കെട്ടുന്നത് ദാണ്ടേ ഈ രണ്ട് കണ്ണുകൾ കൊണ്ട് കണ്ടേമ്മച്ച് വന്ന എന്നോടാ പറയുന്നേ മൺവെട്ടി പെണ്ണിനെ ഞൊട്ടിയെന്ന്'
അമ്മാനു വികാരവിജ്രംഭിതനായി. അപ്പോൾ താൻ അനുരാഗിൽ കണ്ടത് എന്നാ കോപ്പാ? ഇവന് വട്ടായോ? എവിടുന്നേലും പൂളാവെള്ളം കേറ്റിയേച്ച് എന്റെ തോളേൽ കേറണോ? മുണ്ട് ചുരച്ച് കേറ്റി അമ്മാനു വിടാതെ പിടിച്ചു.
'ഡാ സിലിമ എന്താണെന്ന് നീ പോയി ആദ്യം പടിക്ക്. ഞാനേ സിലിമ ഇന്നും ഇന്നലയെയും ഒന്നും കാണാൻ തുടങ്ങിയതല്ല. പട്ടയുംവീശി നീയൊക്കെ സിലിമ കാണാൻ പോവാന്നോ, അതോ ഒറങ്ങാൻ പോവാന്നോ. തൂറാൻ പോന്നപോലെ സിലിമ കാണാൻ പോല്ലേ ന്റെ ജോയീ!'
താൻ കണ്ടത് തെറ്റാണെന്ന് പറയുക മാത്രമല്ല സിനിമ തിയേറ്ററിൽ താൻ പോകുന്നത് ഉറങ്ങാനാണെന്ന് പ്രഖ്യാപിച്ച് അവഹേളിക്കുന്ന കേട്ട് 'ഫാ ഏര്പ്പെ ലാലിനെ നീ പറയാനായോ' എന്ന് വിളിച്ച് അമ്മാനുവിനെ പിടിച്ച് ഒരു ഉന്തുകൊടുത്തു. തലേദിവസത്തെ കെട്ട് വിട്ടിട്ടില്ലാത്ത അമ്മാനു വെട്ടിയ വാഴപോലെ ആണ്ടടാ നിലത്ത്! അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന മട്ടിൽ സടകുടഞ്ഞ് എണീറ്റ അമ്മാനു ജോയിയുടെ ചെവിതാത്താര നോക്കി 'നിന്റെ അമ്മേടങ്ങ്' എന്ന് പറഞ്ഞ് ഒരെണ്ണം അങ്ങ് പെടച്ചു. ജോയിയുടെ കണ്ണിൽ പൊന്നീച്ചപറന്നു, തിരണ്ടിവാൽ അടിയേറ്റപോലെ ഒരു ഫീലിങ്.
മണിസാറും, പിള്ളേച്ചനും നോക്കി നിൽക്കെ നടുറോഡിൽ ജോയി അമ്മാനുവിന്റെ നെഞ്ചത്ത് കേറി ഒരിരിപ്പ് അങ്ങിരുന്നു. അമ്മാനു വിടുമോ? തന്റെ നെഞ്ചത്ത് കേറിയിരിക്കുന്ന പ്രതിയോഗിയുടെ മർമ്മത്ത് കുലയോടെ കേറിയൊരു പിടുത്തം! ജോയി ഞെളിപിരികൊണ്ടു പുണ്യവാളച്ചനെ ഉറക്കെ വിളിച്ചു. കൂമ്പിന് കേറിപ്പിടിക്കുമ്പോൾ വിളിക്കുന്നത് പുണ്യവാളച്ചൻ കേൾക്കുമോ ആവോ?
അങ്ങനെ മാനവും മര്യാദയുമില്ലാത്ത ചന്തപ്പട്ടികൾ ആളുംതരവും കാലവും നോക്കാതെ നടുറോഡിൽ ഇണചേരുന്ന മാതിരി പിള്ളേച്ചന്റെ കടയുടെ മുന്നിൽ കുരുങ്ങിക്കിടന്ന രണ്ട് മലയാളസിനിമ പ്രേക്ഷകരെ അതുവഴി ജീപ്പിൽ വന്ന എസ്. ഐ. കുട്ടപ്പൻ സാർ എന്ന നിയമപാലകൻ കണ്ടു. കണ്ടപാടെ ജീപ്പ് നിർത്തുന്നതിന് മുമ്പ് മ്മൂട്ടിയെയും മോഹൻലാലിനെയും കവച്ചുവയ്ക്കുന്ന കാലുകവച്ച് മാതിരി ജീപ്പിൽ നിന്ന് ഒരെടുത്ത് ഒരുചാട്ടം. കുട്ടപ്പൻ സാറിന് അമ്മാനുവിനെ പണ്ടേ ചതുർത്ഥിയാണ്.
'ഫാ.. പൊലയാടിമോന്മാരെ, വഴിക്കിടന്ന് അടിപിടി ഉണ്ടാകുന്നോ?' ഇതും പറഞ്ഞ് രണ്ടേനേം പിടിച്ച് ജീപ്പിലിട്ടു. കൂമ്പിന് പിടി അയഞ്ഞപ്പോൾ ജോയി ആശ്വാസം കൊണ്ടു. ജീപ്പിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് വീർപ്പിച്ച മോന്തയുമായി ഓഫീസിൽ എത്തി രണ്ട് സിനിമ പ്രേക്ഷകരെയും മുണ്ടുരിഞ്ഞ് പാളക്കര അണ്ടർവെയറിൽ നിർത്തിയിട്ട് കുട്ടപ്പൻസാർ ഒരു ചോദ്യം.
'നീയൊക്കെ എന്തിനാടാ പുണ്ടച്ചിമോന്മാരെ വഴിയിൽക്കിടന്ന് അടിയുണ്ടാക്കുന്നെ? ഇവിടെ പൊലീസും നിയമോം ഒന്നുമില്ല എന്ന് കരുതിയോ?'
രണ്ട് മോന്മാരും മുഖത്തോട് മുഖം നോക്കി. മാനംമര്യാദയ്ക്ക് ഗാന്ധിമുക്കിനിട്ട് 'നിയമം നിയമത്തിന്റെ വഴിക്ക്' നടത്തിക്കൊണ്ടിരുന്ന പൗരന്മാരെയാണ് കോണാൻധാരികളാക്കി നിർത്തിയിരിക്കുന്നത്.
'എന്താടാ മിണ്ടാത്തെ നിന്റെയൊക്കെ അണ്ണാക്കിൽ പഴം തിരുകി വച്ചേക്കുവാന്നോ എരപ്പാളികളേ?' ഇതും പറഞ്ഞ് കുട്ടപ്പൻസാർ ലാത്തിയെടുത്ത് കപ്പടാമീശ പിരിച്ച് മേശമേൽ മുട്ടൻ രണ്ടടി. മമ്മൂട്ടിഫാനും ലാലേട്ടൻഫാനും അതോടെ റെഗുലേറ്റർ പോയി. എരണംകെട്ട പൊലീസ് ഇനി വല്ല ഉരുട്ടലോ ഈർക്കിലി പ്രയോഗമോ നടത്തുമോ ദൈവം കർത്താവെ? അമ്മാനുവും ജോയിയും ഒന്നിച്ച് വിളിച്ചത് ഒരേ കർത്താവിനെ ആകുന്നു, കാരണം രണ്ട് മാന്യന്മാരും മാമോദീസാ വെള്ളം ഉച്ചികെട്ടിന് വീണ നസ്രാണികൾ ആകുന്നുവല്ലോ.
'സാറേ, ഒള്ള സത്യം പറയാല്ലോ... ഞങ്ങൾ ഒരു സിലിമ കണ്ടു. അതിന്റെ കഥ പറഞ്ഞ്പറഞ്ഞ് കേറിയങ്ങ് കൊളാബറേഷൻ ആയി'
കൊളാബറേഷനോ? അതെന്ത് കുന്തമാ? കുട്ടപ്പൻ എസ്. ഐ. കടുകട്ടിയുള്ള ആംഗലേയപദം ഗാന്ധിമുക്കിനെ ഊച്ചാളികൾ പറയുന്നത് കേട്ട് ഞെട്ടി. അബോർഷൻ എന്ന് കേട്ടിട്ടുണ്ട് ഇതെന്ത് കുന്തം?
'എന്തോന്ന് കൊളാബറേഷൻ? ഇങ്ങോട്ട് നീങ്ങിനില്ലെടാ' ഇതും പറഞ്ഞ് രണ്ടിന്റെയും ചന്തിനോക്കി രണ്ട് പൂശങ്ങ് പൂശി.
'അവന്റമ്മേടെ കൊളാബറേഷൻ.... പൊക്കോണം മുന്നീന്ന്! ഇനി എപ്പളെങ്കിലും മുക്കിന് കിടന്ന് കൊളാബറേഷൻ നടത്തിയാൽ കൂമ്പിടിച്ച് ഞാൻ കലക്കും പറഞ്ഞേക്കാം'.
ഇതും പറഞ്ഞ് രണ്ട് സിനിമപ്രേമികളെയും കുട്ടപ്പൻ പൊലീസ് പിടിച്ച് പുറത്തേക്ക് തള്ള് . അഴിച്ചുവച്ച മുണ്ടും എടുത്തുടുത്ത് രണ്ടെണ്ണവും ഒട്ടെടാ ഓട്ടം. കുട്ടപ്പൻ പൊലീസിന്റെ കൂമ്പിനിടി താങ്ങാനുള്ള ആരോഗ്യം തങ്ങൾക്ക് ആയിട്ടില്ല എന്ന തിരിച്ചറിവായിരുന്നു അവരുടെ ഓട്ടത്തിന് കാരണം. താൻ കൂമ്പിന് പിടിച്ചപ്പോൾ ജോയി ഇരുന്ന് ഞെളിപിരി കൊണ്ടത് അമ്മാനുവും, അമ്മാനുവിന്റെ പിടുത്തത്തിൽ ഈരേഴുപതിനാല് ലോകം ദർശിച്ചത് ജോയിയും ആ ഓട്ടത്തിൽ ഓർത്തുപോയി.
ദിവസങ്ങൾ കഴിഞ്ഞാണ് ഈ ഫാൻസ് അസോസിയേഷൻകാരെ ഒക്കെ ഒരുമാതിരി മറ്റേടത്തെ അവന്മാരാക്കി സിലിമാക്കാർ ചിലേടത്ത് മമ്മുക്കയും, ചിലേടത്ത് ലാലേട്ടനും ഇനിയും ചിലേടത്ത് വേറെ ഏതോ അവതാരവും ഹിന്ദിക്കാരെ പെണ്ണിനെ കെട്ടിയ വാർത്ത ഗാന്ധിമുക്കിന് പാട്ടായത്. അമ്മാനു അന്ന് നെഞ്ചത്ത് കൈ വച്ച് അന്ന് പറഞ്ഞു. 'ഇവന്മാർക്കൊക്കെ പോയി ചത്തൂടെ.
അല്ലേലും ഈ നോർത്ത് ഇന്ത്യാക്കാർക്കൊക്കെ എന്തും ആകാലോ. പണ്ട് പാഞ്ചാലിയെ കെട്ടിക്കൊണ്ട് അർജുനൻ വന്നപ്പോൾ പായസം ആണെന്ന് കരുതി പഞ്ചപാണ്ഡവന്മാരോട് 'നിങ്ങൾ പകുത്തെടുത്തോ' എന്ന് തള്ള പറഞ്ഞപ്പോൾ കമാ എന്നൊരക്ഷരം മിണ്ടാത്ത ഐറ്റംസാ. ഇതല്ല ഇതിനപ്പുറവും ചെയ്യും വടക്കന്മാര്. അല്ല പിന്നെ.
'സംഭവം ശരിയാ പിള്ളേച്ചാ, ഇനി ഒരു കൊളാബറേഷൻ നടത്താനുള്ള പാങ്ങെനിക്കില്ല. ചന്ദ്രനിലോ, സൂര്യനിലോ ഏത് ബൂലോകത്തേക്ക് വേണേലും റോക്കറ്റ് വിടട്ടെ. പിന്നെ പത്രക്കാരും ചാനൽക്കാരും പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാനും മേല. വയറ്റിളക്കം പിടിച്ചവന്മാരെപ്പോലെ വന്നിരുന്ന് കൈകാലിട്ടടിക്കുന്നത് കാണുന്നില്ലേ? നിങ്ങൾ നല്ല കടുപ്പത്തിൽ ഒരു ചായ എടുക്ക്'.
ഇതും പറഞ്ഞ് അമ്മാനു പിള്ളേയുടെ കടത്തിണ്ണയിലെ കാലുകൾക്ക് വാതം പിടിച്ച ബഞ്ചിൽ കുത്തിയിരുന്നു. മണിസാർ പാർട്ടിപത്രത്തിൽ ബാക്കികിടന്ന വിഭങ്ങൾ അകത്താക്കുകയും, സാർ തങ്കച്ചായൻ കോട്ടയം കട്ടായം എന്നമട്ടിൽ തന്റെ കയ്യിലിരുന്ന പത്രം അരിച്ച് പെറുക്കുകയും ചെയ്തു.
ഇനിയിപ്പോ ഐ.എസ്. ആർ.ഒ ക്ക് എപ്പോൾ വേണേലും റോക്കറ്റ് വിടാം. നോ ഒബ്ജെക്ഷൻ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്