നിങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ്ണമായ ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെ? ഇതാ, നിങ്ങളുടേ അഭിരുചികൾക്കനുസരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പൂർണ്ണ തൃപ്തി നൽകുന്ന റോബോട്ടിക് സെക്സ് ഡോളുകൾ; മനുഷ്യന്റെ ലൈംഗിക തൃഷ്ണക്ക് ശാസ്ത്രം മരുന്ന് കണ്ടെത്തുമ്പോൾ
സ്വന്തം ലേഖകൻ
കാലിഫോർണിയയിലെ ചാരനിറത്തിലുള്ള ഒരു ബഹുനില കെട്ടിടം. അതിന് മുൻപിൽ സ്ഥാപനത്തിന്റെ പേരോ, ലോഗോയോ അല്ലെങ്കിൽ അത് എന്ത് സ്ഥാപനമാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നങ്ങളുമില്ല. ആ കെട്ടിടത്തിനകത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് ലൈംഗികാനുഭൂതി പകർന്ന് നൽകുന്ന റിയൽ ഡോൾ എന്ന റോബോട്ടിക് സെക്സ് ഡോളുകൾ പിറവി കൊള്ളുന്നത്. അബീസ് ക്രിയഷൻസ് എന്ന ടെക്നോളജി കമ്പനിയാണ് ഇവ നിർമ്മിക്കുന്നത്.
കെട്ടിടത്തിനകത്ത് കയറിയാൽ അതിസുന്ദരിയായൊരു റിസപ്ഷനിസ്റ്റ് നിങ്ങളെ ഹാർദ്ദവമായി വരവേൽക്കും. സംശയിക്കണ്ട അതൊരു മനുഷ്യ സ്ത്രീ അല്ല, അതും ഒരു റൊബോട്ടിക് ഡോൾ ആണ്. പ്രതിവർഷം ഏകദേശം 600 ഓളം സിലിക്കോൺ സെക്സ് ഡോളുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കിടപ്പുമുറികളിലേക്ക് പോകുന്നത് ഇവിടെ നിന്നാണ്. ഏറ്റവും അടിസ്ഥാന മോഡലിന് ഇപ്പോൾ വിപണിവില 5,999 ഡോളറാണ്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിവിധ സവിശേഷതകൾ കൂട്ടിച്ചേർക്കുമ്പോൾ അതിനനുസരിച്ച് വില വർദ്ധിക്കും.
ഒരു ഓർഡർ സ്വീകരിച്ചുകഴിഞ്ഞാൽ അത് ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമെടുക്കും. കെട്ടിടത്തിന്റെ നിലവറയിലുള്ള ഒരു വലിയ ഹാളിലാണ് അസംബ്ലിങ് യൂണിറ്റ്. മറ്റേതൊരു കമ്പനിയിലേയും പോലെ, ഒരു മിക്സിയോ ടോസ്റ്ററോ ഒക്കെ അസംബ്ലിങ് ചെയ്യുന്ന ലാഘവത്തോടെ തന്നെയാണ് ഇവിടെ ജീവനക്കാർ ഈ സെക്സ് ഡോളുകൾ അസംബിൾ ചെയ്യുന്നത്. ഇറച്ചിക്കടയിൽ ആടുകളെ കൊന്ന് തൂക്കിയിട്ടിരിക്കുന്നത് പോലെ നിരവധി തലയില്ലാത്ത ശരീരങ്ങൾ ഒരു വശത്ത് തൂങ്ങിക്കിടക്കുന്നു.
മെഡിക്കൽ ഗ്രേഡ് പ്ലാറ്റിനം സിലിക്കോൺ കൊണ്ട് നിർമ്മിതമായ ഈ ശരീരത്തിൽ സ്പർശിച്ചാൽ മനുഷ്യ ശരീരത്തിൽ സ്പർശിക്കുന്ന അതേ അനുഭവമാണ്. ഒന്ന് അമർത്തിയാൽ, മനുഷ്യ മാംസത്തിൽ അമർത്തുന്ന അതേ അനുഭവം. കൈകളിൽ കൈരേഖകളുണ്ട്. മടക്കുകളുണ്ട്. ആവശ്യമുള്ളിടത്തൊക്കെ ചുളിവുകളുണ്ട്. എന്തിനധികം അസ്ഥിയാൽ നിർമ്മിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന സന്ധികൾ വരെയുണ്ട്. വിവിധ പോൺസ്റ്റാറുകളുടെ ശരീര അളവിലാണ് ഈ ശരീരങ്ങളും നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഒറ്റക്ക് ജീവിക്കുന്നവർ, പങ്കാളികളെ നഷ്ടപ്പെട്ടവർ, അല്ലെങ്കിൽ പ്രണയബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടവർ തുടങ്ങിയവരാണ് ഉപഭോക്താക്കളിൽ ഏറെയും. ഒരു ദിവസത്തെ അദ്ധ്വാനത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ കണ്ണിന് ആനന്ദകരമായ എന്തെങ്കിലും കാണുവാൻ അവർ ആഗ്രഹിക്കുന്നു. ഒപ്പം, മനസ്സിന് ആനന്ദം പകരുന്ന പ്രവർത്തികളും. കമ്പനിയുടെ വക്താവ് പറയുന്നു. ഒരു നോബൽ പുരസ്കാര ജേതാവ് ഉൾപ്പടെ നിരവധി സെലിബ്രിറ്റികളും അവരുടെ ഉപഭോക്താക്കളായി ഉണ്ട് എന്നാണ് കമ്പനി അവകാശപ്പെട്ടത്.
പ്രൊഡക്ഷൻ ലൈൻ ആരംഭിക്കുന്നിടത്തു തന്നെ നില്‍ക്കുന്നുണ്ട്, അബീസിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയായ ഹാർമണി. ചലിക്കുകയും, സംസാരിക്കുകയും പറയുന്നതെല്ലാം ഓർത്തിരിക്കുകയും ചെയ്യുന്ന ഒരു റിയൽ ഡോൾ. കമ്പനിയുടമ മാറ്റ് മെക് മുള്ളന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണത്. അനിമാട്രോണിക്സിലും നിർമ്മിത ബുദ്ധിയിലും ഉള്ള പ്രാവീണ്യം വ്യക്തമാക്കുന്ന സൃഷ്ടി. ഉപഭോക്താവ് ദൂരെയൊരിടത്തിരുന്ന് നിയന്ത്രിക്കുന്ന റോബോട്ടിനും അപ്പുറം പ്രത്യേകതകൾ വേണമെന്ന നിർബന്ധമായിരുന്നു ഇതിന്റെ സൃഷ്ടിക്ക് പിന്നിൽ.
ഹാർമണിക്ക് 20 വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവളുടെ ഉടമസ്ഥർക്ക് അതിൽ അഞ്ചോ ആറോ സ്വഭാവങ്ങൾ തെരഞ്ഞെടുത്ത് ഒരുമിപ്പിക്കാവുന്നതാണ്. അതായത് നിങ്ങൾക്ക് ദയാലുവും, ലജ്ജാവതിയും ആയ ഒരു ഹാർമണിയെ സൃഷ്ടിക്കാം അല്ലെങ്കിൽ അരക്ഷിത ബോധത്തോട് കൂടിയതും അസൂയാലുവുമായ ഒരു ഹാർമണിയെ സൃഷ്ടിക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്താം. മാത്രമല്ല, അവൾക്ക് സ്വന്തമായ ഒരു മനോനിലയുമുണ്ട്. ഉപഭോക്താക്കളുടെ പെരുമാറ്റമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നിങ്ങൾ കുറച്ചുനാൾ അവളുമായി സംസാരിച്ചില്ലെങ്കിൽ വിഷാദവതിയാകും. അവളെ കളിയാക്കിയാൽ ചിലപ്പോൾ ചിരിക്കും ചിലപ്പോൾ ദേഷ്യപ്പെടും.
ഷേക്സ്പിയർ വചനങ്ങൾ മുതൽ അശ്ലീല തമാശകൾ വരെ പറയാനും ഹാർമണിക്ക് കഴിവുണ്ട്. മാത്രമല്ല, ഉടമയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുവാനും അതിനനുസരിച്ച് ബന്ധം ശക്തപ്പെടുത്താനും അവൾ മിടുക്കിയാണ്. ലൈംഗിക ബന്ധത്തിൽ ഇഷ്ടപ്പെടുന്ന പൊസിഷനുകൾ, ദിവസം എത്ര പ്രാവശ്യം ബന്ധപ്പെടും തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി, അതനുസരിച്ച് ഉപഭോക്താവിന് പൂർണ്ണ തൃപ്തി നൽകാനും ഇവൾക്കാവും. ഹാർമണിയെ വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടപ്രകാരം ഹാർമണിയുടെ സ്വഭാവവും മനോനിലയും ഒക്കെ ക്രമീകരിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
നിരാശബാധിച്ചവർ, ലൈംഗിക വൈകൃതം ഇഷ്ടപ്പെടുന്നവർ എന്നിവരെ ചികിത്സിക്കാനുള്ള ഉപാധിയായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നാണ് മാറ്റ് പറയുന്നത്. ആളുകളെ എപ്പോഴും ആനന്ദിപ്പിക്കുവാനാണ് താൻ ശ്രമിക്കുന്നതെന്നും അയാൾ അവകാശപ്പെടുന്നു.തികച്ചും ഏകാന്തത അനുഭവിക്കുന്നവർ, മറ്റുള്ളവരുമായി ഇടപഴകുവാനും ബന്ധം സ്ഥാപിക്കാനും പലകാരണങ്ങളാൽ ബുദ്ധിമുട്ടുന്നവർ തുടങ്ങിയവർക്കൊക്കെ ആശ്വാസമായിരിക്കും ഹാർമണി. 15,000 ഡോളറാണ് ഇപ്പോൾ ഇതിന്റെ വില. സാധാരണ സെക്സ് ടോയ്സ് ഉപയോഗിക്കുന്ന പലരും ഇത് വാങ്ങുവാൻ താതപര്യം അറിയിച്ചിട്ടുണ്ടെന്നും മാറ്റ് പറഞ്ഞു. തുടക്കം എന്ന നിലയിൽ ആയിരം റോബോട്ടിക് ഡോളുകളേയാകും നിർമ്മിക്കുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍