വിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കറുപ്പും വെളുപ്പും കുത്തുകൾ നിറഞ്ഞ ചെറിയ ഒരു ചതുരപ്പെട്ടി ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പത്രമാധ്യമങ്ങൾ മുതൽ പണമിടാപാടിനു വരെ ഇപ്പോൾ ഈ ചതുരപ്പെട്ടിയെ കാണാൻ കഴിയും. ക്യു ആർ കോഡ് എന്ന ചതുരപ്പെട്ടിയുടെ പൂർണ്ണരൂപം ക്വിക് റെസ്പോൺസ് കോഡ് എന്നാണ്. എളുപ്പത്തിൽ വിവരങ്ങൾ കൈമാറാനും ഒത്തിരി വിവരങ്ങൾ സൂക്ഷിക്കുവാൻ കഴിയുമെന്നതുമാണ് ക്യൂ ആർ കോഡിനെ ഉപയോക്താക്കളുടെ പ്രിയങ്കരനായി മാറ്റുന്നത്. കോവിഡാനന്തരം പണമിടപാടുകൾ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വഴിയായതോടെ ക്യൂ ആർ കോഡിന്റെ ഉപയോഗം വർധിച്ചു. ബാർകോഡുകളുടെ തുടർച്ചയായണ് ക്യൂ ആർ കോഡും രംഗം കീഴടക്കുന്നത്.
കുഞ്ഞൻ ചതുരപ്പെട്ടി വന്ന വഴി
ജപ്പാനാണ് ക്യൂ ആർ കോഡിന്റെ സ്വദേശം. 1960-കളിൽ ജപ്പാൻ സാമ്പത്തികമായി വളർച്ച പ്രാപിക്കുന്ന സമയം.ഈ കാലഘട്ടത്തിലാണ് അവിടെ സൂപ്പർമാർക്കറ്റ് എന്ന സംവിധാനം നിലവിൽ വരുന്നത്.വ്യാപാര സൗകര്യം വർധിച്ചതോടെ ജനങ്ങൾ സൂപ്പർ മാർക്കറ്റുകളെ കൂടുതലായും ആശ്രയിക്കാൻ തുടങ്ങി. പക്ഷെ ഈ മാറ്റം കാഷ്യർമാർക്കും മറ്റും ഇത് പ്രതികൂലമായ ഒരു പ്രശ്നം സൃഷ്ടിച്ചു. അവർക്ക് അമിത ജോലിഭാരം നേരിട്ടു. ഇതിന് പരിഹാരമായാണ് ബാർകോഡ് സംവിധാനം ആവിഷക്കരിക്കുന്നത്. ഇത് ചെറിയ മാറ്റങ്ങൾ അവിടെ സൃഷ്ടിച്ചു. ഉത്പാദന, വിതരണ വ്യവസായ മേഖലകളിലെല്ലാം 1980-കളോടെ ബാർകോഡ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. 1990 കൾ ആയപ്പോഴേക്കും വീണ്ടും വലിയ മാറ്റങ്ങൾ നേരിച്ചു. വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ബാർകോഡുകൾ പോരാതെ വന്നു.കൂടുതൽ ഡാറ്റ ഉൾക്കൊള്ളുന്ന ബാർകോഡ് വികസിപ്പിക്കേണ്ടതായി വന്നു.
ഈ ഒരു മാറ്റത്തിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു കോഡ് സംവിധാനം എന്ന ആവശ്യം ഉയർന്നുവന്നത്. അങ്ങിനെയാണ് ഇന്ന് കാണുന്ന ക്യു ആർ കോഡുകളുടെ ആദ്യരൂപം സൃഷ്ടിക്കപ്പെട്ടത്. ഡെൻസോയിലെ ബാർകോഡ് സ്കാനറുകളുടെയും ക്യാരക്റ്റർ ഒപ്റ്റിക്കൽ റെക്കഗ്നിഷൻ ഉപകരണങ്ങളുടെയും വികസനത്തിൽ ഏർപ്പെട്ടിരുന്ന മസാഹിരോ ഹാര എന്ന മനുഷ്യൻ കൂടുതൽ വേഗത്തിൽ വായിക്കാൻ കഴിയുന്ന വിധത്തിലുള്ള ബാർകോഡുകൾ വികസിപ്പിക്കാൻ തയ്യാറെടുത്തു. തുടക്കത്തിൽ ചില പോരായ്മകളൊക്കെ നേരിട്ടു. ഒട്ടേറെ പരിമിതികൾ അതിനുണ്ടായി. ഒരു ചെറിയ ഏരിയയിൽ അച്ചടിക്കാൻ കഴിയുന്ന കോഡ് സൃഷ്ടിക്കണമെന്ന ആവശ്യം നേരിട്ടു. തുടർന്ന് ഒട്ടേറെ വിവരങ്ങളെ സംഭരിക്കുന്ന ഒരു കോംപാക്റ്റ് കോഡ് വികസിപ്പിച്ചെടുത്തു. വളരെ വേഗത്തിൽ വായിക്കാൻ കഴിയുന്നത്.ഇങ്ങനെയാണ് ക്യു ആർ കോഡ് ജനിക്കുന്നത്.
ക്യു ആർ കോഡുകൾ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത് 1994-ൽ ആണ്.ഡെൻസോ വേവ് കോർപ്പറേഷനായിരുന്നു അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആദ്യം ക്യു ആർ കോഡ് വികസിപ്പിച്ചത്. വാഹനങ്ങൾ നിർമ്മിക്കുന്ന ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായിരുന്നു അത്. വാഹനനിർമ്മാണത്തിനാവശ്യമായ സ്പെയർപാർട്ടുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്താനായിരുന്നു ആദ്യത്തെ ഉപയോഗം. ക്യു ആർ കോഡിന്റെ പേറ്റന്റ് ഡെൻസോ വേവ് കമ്പനിക്കാണെങ്കിലും അവർ പിന്നീട് ഇത് സ്വതന്ത്രമായ ഉപയോഗത്തിനായി വിട്ടുനൽകുകയായിരുന്നു. പുതിയ കാലത്ത് ക്യു ആർ കോഡുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി.
താരമായി ക്യൂ ആർ കോഡ്.. ചതുരപ്പെട്ടി തരംഗമാകുമ്പോൾ..
പ്രധാനപ്പെട്ട പല വിവരങ്ങളും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേക രീതിയിലുള്ള ദ്വിമാന മെട്രിക്സ് കോഡുകളാണ് ഇവ. കടയിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെയും പുസ്തകങ്ങളുടെയുമൊക്കെ പുറകുവശത്ത് കാണാറുള്ള കറുപ്പും വെള്ളയും ബാർകോഡുകൾ ഇല്ലേ, ഏതാണ്ട് അതുപോലെയുള്ള ഒന്നാണ് ഈ ക്യു ആർ കോഡും.ബാർകോഡിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ് ക്യു ആർ കോഡിന്റെ പ്രധാന നേട്ടം.
യു ആർ എൽ വീഡിയോയുടെ ലിങ്കുകൾ, വിശദമായ വിവരങ്ങൾ എന്നിവയെല്ലാം ഇത് ഉൾക്കൊള്ളുന്നു. വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭിക്കുന്നു എന്നതാണ് ക്യു ആർ കോഡിനെ ജനപ്രിയമാക്കിയത്. ക്യു ആർ കോഡ് റീഡർ പോലുള്ള ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി, കോഡിലുള്ള സകല വിവരങ്ങളും ഫോണിലൂടെ കാണാനാകും.വളരെ എളുപ്പത്തിൽ ക്യു ആർ കോഡുകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റുകൾ രംഗത്ത് വന്നു. ഇതെല്ലാം ക്യു ആർ കോഡുകളുടെ ഉപയോഗത്തെയും സാധ്യതയേയും അനുകൂലമായി ബാധിച്ചു.
സ്മാർട്ട് ഫോണുകളുടെ ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്ന രീതിയും ഹോട്ടലുകളിലും മറ്റും വ്യാപകമായിത്തുടങ്ങി. എല്ലാ രാജ്യങ്ങളിലും ഇന്ന് ക്യു ആർ കോഡ് സംവിധാനം ലഭിക്കുന്നു. ഒക്ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളി ആദ്യമായി ക്യു. ആർ കോഡ് ഉപയോഗിച്ച ദേവാലയം എന്ന ചരിത്രനേട്ടം കൈവരിച്ചു. വരും നാളുകളിൽ ക്യൂ ആർ കോഡ് കൂടുതൽ മാറ്റങ്ങൾ കൈവരിക്കുന്നതോടെ ഇ സാങ്കേതിക വിദ്യ കൂടുതൽ ജനപ്രീയമാകുമെന്ന കാര്യം തീർച്ചയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍