മനുഷ്യർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിർമ്മിത ബുദ്ധി; മനുഷ്യരുടെ കൂടെ റോബോട്ടുകളും വഴിയാത്രക്കാർ; സിറ്റികൾ അണ്ടർ ഗ്രൗണ്ടിൽ; 2100 ഓടെ ലോകത്ത് സംഭവിക്കുന്ന അഞ്ച് അദ്ഭുതകരങ്ങളായ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് വിദഗ്ദ്ധർ

മറുനാടൻ ഡെസ്ക്
ഈ നൂറ്റാണ്ട് പൂർത്തിയാകുന്ന 2100-ൽ മനുഷ്യർ ജീവിക്കുക ഭൂഗർഭ നഗരങ്ങളിൽ ആയിരിക്കും. സ്വന്തം ചിന്താശക്തിക്ക് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആശ്രയിക്കുക നിർമ്മിത ബുദ്ധിയിൽ തീർത്ത മാർഗ്ഗദർശ്ശികളെയും. ഇതൊരു സി ഫൈ സിനിമയുടെ തിരക്കഥയല്ല, ലോകത്തിന്റെ ഭാവിയെ കുറിച്ച് വിദഗ്ദ്ധർ നടത്തിയ പ്രവചനങ്ങളാണ്. ഡെയ്ലി മെയിലുമായി സംസാരിക്കുന്നതിനിടയിലാണ് വിദഗ്ദ്ധർ ലോകത്തിന്റെ ഭാവിയെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ചത്.
പുഷ്ഫാർ സഹസ്ഥാപകനും സി ഇ ഒയുമായ എഡ് ജോൺസൺ പറഞ്ഞത് 2100-ൽ നമ്മുടെ ജീവിതം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമല്ല ആയിരിക്കുക മറിച്ച്, ജീവിതം ചിട്ടപ്പെടുത്തുന്നതും, മുൻപോട്ട് കൊണ്ടുപോകുന്നതും, അതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതുമെല്ലാം സാങ്കേതിക വിദ്യ ആയിരിക്കുമെന്നാണ്. അഞ്ച് പ്രധാന ഇടങ്ങളിലായിരിക്കും സാങ്കേതിക വിദ്യ ജീവിതത്തെ മാറ്റിമറിക്കുക എന്നും അദ്ദേഹം പറയുന്നു.
അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമുക്കിടയിൽ, നമ്മോടൊപ്പം ഡിജിറ്റൽ സുഹൃത്തുക്കളും ജീവിക്കും എന്നതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹ്യുമനോയ്ഡ് റോബോട്ടുകൾ നമ്മളിലൊരാളായി നമ്മോടൊപ്പം ഉണ്ടായിരിക്കും. നമ്മളുമായി സൗഹാർദ്ദം പങ്കുവയ്ക്കുന്നതിനൊപ്പം അവർ ശസ്ത്രക്രിയ പോലുള്ള കാര്യങ്ങളും നിർവ്വഹിക്കും. ഡിജിറ്റൽ മനുഷ്യർക്ക്, നിർദ്ദേശങ്ങൾ ലഭിക്കാതെയും പരിശീലനം നടത്താതെയും മനുഷ്യരുടെ ഒരുവക സഹായവുമില്ലാതെയും പ്രവർത്തിക്കാൻ തക്കവണ്ണം സാങ്കേതിക വിദ്യ വളർന്ന് വികസിക്കും എന്നാണ് സം വിവാസ് സഹസ്ഥാപകനും സി ഇ ഒയുമായ റോബ് സിംസ് പറയുന്നത്.
ഒരു സഹായിയായും, ഗുരുവായും, സുഹൃത്തായുമൊക്കെ ഡിജിറ്റൽ മനുഷ്യർ നമുക്കൊപ്പം ജീവിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിവാക്കാൻ ആകാത്ത ഒന്നായി മാറും ഇവരുടെ സാന്നിദ്ധ്യം. വീടുകളിലെ മാലിന്യങ്ങൾ പുറത്തു കളയുക, വസ്ത്രങ്ങൾ അലക്കുക എന്നിവ തുടങ്ങി, അദ്ധ്യാപനം മസ്തിഷ്ക ശസ്ത്രക്രിയ എന്നിവ പോലുള്ള ഉത്തരവാദിത്തങ്ങളും എ ഐ എനേബ്ല്ഡ് ഡിജിറ്റൽ മനുഷ്യർ അല്ലെങ്കിൽ റോബോട്ടിക് ഹ്യൂമനോയ്ഡുകൾ ചെയ്യും. അന്നത്തെ ആധുനിക സമൂഹത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ മനുഷ്യരും ഈ സാങ്കേതിക വികാസത്തിനൊപ്പം വികാസം പ്രാപിക്കേണ്ടതായി വരും എന്നും അദ്ദേഹം പറയുന്നു.
മനുഷ്യരുടെ തൊഴിൽ മേഖല ഉൾപ്പടെ അവൻ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്ന മാർഗ്ഗദർശിയായിരിക്കും 2100 ൽ നിർമ്മിതബുദ്ധിയിൽ അടിസ്ഥിതമായ മെന്റർമാർ എന്ന് പുഷ്ഫാർ സി ഇ ഒ എഡ് ജോൺസൺ പറയുന്നു. ഈ ഐ ഇ മെന്റർമാർക്ക് ക്വാണ്ടം കമ്പ്യുട്ടിംഗിന്റെ പവർ കൂടെയുണ്ടാകും. ഒന്ന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ അനന്തമായ സാധ്യതകൾ പ്രൊസസ്സ് ചെയ്യാൻ കഴിയും. അവരോട് ഒരു ചോദ്യം ചോദിച്ചാൽ, അതിന്റെ ഉത്തരം നൽകുക മാത്രമല്ല, മറിച്ച് അതിനുള്ള വഴികൾ, സാധ്യതകൾ, അനന്തരഫലങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ എന്നു തുടങ്ങി അതുമായി ബന്ധപ്പെട്ട ഏതൊരു മേഖലയും അവർ വിവരിച്ചു തരും.
നിങ്ങൾ എന്ത് ചെയ്യണം എന്ന് ആലൊചിക്കേണ്ട സാഹചര്യമെ വരുന്നില്ല. നിങ്ങളുടെ എ ഐ മെന്റർ നിങ്ങൾക്കായി ജോലികൾ ചെയ്ത് എല്ലാ വിവരവും നിങ്ങൾക്ക് കൈമാറും. നിങ്ങൾ ചെയ്യേണ്ടത് അന്തിമ തീരുമാനം എടുക്കുക മാത്രം. ഭാവിയിലേക്ക് സീറ്റ് ബെൽറ്റ് മുറുക്കുക എന്നത് കേവലം സാങ്കേതിക വിദ്യയുടെ ഭാവിയെ കുറിച്ചുള്ള ആഹ്വാനം മാത്രമല്ല, മറിച്ച് മനുഷ്യന്റെ സത്തയ്ക്കും സിലിക്കോൺ ആത്മാവിനും ഇടയിലുള്ള താളലയങ്ങൾ ഇഴകോർക്കുന്നതിനുള്ള തയ്യാറെടുപ്പു കൂടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
2100 ആകുമ്പോഴേക്കും ഭൗമോപരിതലത്തിന്റെ വില താങ്ങാനാകാതെ വരും. അതോടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഭൂഗർഭ നഗരങ്ങൾ ഉടലെടുക്കും. റോബോട്ടുകൾ ഭൂഗർഭ തുരങ്കങ്ങൾ തീർക്കും. സർവേയർമാർ ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ പുതിയ ആവാസകേന്ദ്രങ്ങളും കെട്ടിടങ്ങളും മറ്റും ഭൂപടങ്ങളായി രേഖപ്പെടുത്തും, റോബോട്ടിക്സ് സ്ഥാലനമായ ഹൈപ്പർ ടണലിലെ സ്റ്റീവ് ജോർഡാൻ പറയുന്നു.
ഡീപ് ഫേക്കുകൾ വർദ്ധിച്ച്, അസ്സൽ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാവുന്നതോടെ ക്യാമറ നിർമ്മാതാക്കൾ ഡിജിറ്റൽ വാട്ടർമാർക്കുകൾ അതിൽ ഉൾക്കൊള്ളിക്കണമെന്ന് ഭരണകൂടങ്ങൾ നിഷ്കർഷിക്കും എന്നാണ് സുരക്ഷാ സ്ഥാപനമായ സെക്റ്റിഗോയിലെ ചീഫ് എക്സ്പീരിയൻസ് ഓഫീസർ ടിം കല്ലൻ പറയുന്നത്. ഡീപ് ഫേക്ക് ടെക്നോളജി അതിവേഗം വളരുന്നതിനൽ, ഡിജിറ്റൽ രേഖകളുടെ വിശ്വാസ്യത തകരുന്ന ഒരു കാലം വരും എന്നും അദ്ദേഹം പറയുന്നു.
വർത്തമാന കാലത്തിൽ തന്നെ നിതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടതുൾപ്പടെ നിരവധി മേഖലകളിൽ ഡിജിറ്റൽ രേഖകൾക്ക് അതീവ പ്രാധാന്യം നൽകുന്നുണ്ട്. അത് ഇനിയും വർദ്ധിച്ചു വരും അപ്പോൾ അവയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് ഒരു അത്യാവശ്യമായി മാറും. 2100 ആകുമ്പോഴേക്കും എല്ലാത്തരത്തിലുള്ള ഡിജിറ്റൽ റെക്കോർഡിങ് ഉപകരണങ്ങൾക്കും ബില്‍റ്റ്-ഇൻ എൻക്രിപ്റ്റഡ് ടൈം സ്റ്റാമ്പ് ഉണ്ടായിരിക്കും. ഇത് ഒരു വാട്ടർമാർക്കായി പ്രവർത്തിക്കും.അങ്ങനെ ഡിജിറ്റൽ രേഖകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ചുമതല ഏ ഐ മെന്റർമാർ ഏറ്റെടുക്കും വെർച്വൽ റിയാലിറ്റി ഉപയോഗിച്ചായിരിക്കും പാഠങ്ങൾ പഠിപ്പിക്കുക. കുട്ടികൾ സമയത്തിലൂടെ സഞ്ചരിക്കും, വിദ്യാഭ്യാസ കമ്പനിയായ കബുനിയുടെ സ്ഥാപകനും സി ഇ ഒയുമായ നിമേഷ പട്ടേൽ പറയുന്നു. ഇഷ്ടികയും സിമെന്റും ഉപയോഗിച്ച് നിർമ്മിച്ച സ്കൂളുകൾ അപ്രത്യക്ഷമാകും. പകരം വെർച്വൽ സ്കൂളുകളാകും ഉണ്ടാവുക. അദ്ധ്യാപകരായി അവതാറുകളും.
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം; സല്യൂട്ട് ചെയ്യേണ്ട ആത്മവീര്യവുമായി നിന്ന തൊഴിലാളികൾ; 41 ജീവനുകൾ രക്ഷിക്കാൻ ഇടയാക്കിയത് 2014ൽ നിരോധന ഏർപ്പെടുത്തിയ റാറ്റ്ഹോൾ മൈനിങ് വഴി; 'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം'; തൊഴിലാളികളുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും
- 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി
- കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്, അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്: വിമർശകർക്ക് മറുപടിയുമായി മുകേഷ്
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്ച്ച
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രാത്രിയിൽ ഭക്ഷണം നൽകി; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; പൊലീസും ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പുലർത്തിയതിനാൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്ന് എഡിജിപി
- ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു: വനിതാ കമ്മിഷൻ അധ്യക്ഷ
- വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍