രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാൽ നമ്മുടെ അടുക്കളകൾ എങ്ങനെ ആയിരിക്കും? ഓക്സിജൻ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവൻ മുഴുവൻ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ
മറുനാടൻ ഡെസ്ക്
ഭാവിയേ കുറിച്ച് മനുഷ്യൻ എന്നും ആശങ്കപ്പെടുന്നുണ്ട്. ഇത്തരം ആശങ്കകളാണ് പ്രവചനങ്ങളിലേക്കും ജോതിഷത്തിലേക്കും എല്ലാം മനുഷ്യരെ ആകൃഷ്ടരാക്കുന്നത്. ഇന്നത്തെ ലോകത്തിൽ മാത്രം ജീവിക്കുക എന്ന തത്വശാസ്ത്ര വാചകങ്ങൾ തട്ടിവിടുമ്പോഴും അവനെ അലട്ടുന്നത് ഭാവിയെ കുറിച്ചുള്ള ചിന്തകളാണ്. എക്കാലവും അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഒന്നാണ് മനുഷ്യ ജീവിതം. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് അവൻ വ്യാകുലനുമാണ്. അതീന്ദ്രിയ ശക്തികളേയും ജ്യോതിഷം പോലുള്ളവയേയും ഒക്കെ മനുഷ്യർ ഭാവിയെക്കുറിച്ചറിയുവാൻ ആശ്രയിക്കുന്നതുപോലെ, പല ശാസ്ത്രജ്ഞരും പലപ്പോഴായി ശാസ്ത്രീയ വിശകലനങ്ങളിലൂടെ ഭാവിയെക്കുറിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് പഠന റിപ്പോർട്ടുകളാണ് ഇവിടെ
മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറത്തെ ഒരു അടുക്കള
ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇതുവരെ നാം സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാക്കിയ സാഹചര്യത്തിൽ, ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമായ അടുക്കളുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഈ രംഗത്തെ വിദഗ്ദർ. വൈദ്യൂതി ഉദ്പാദിപ്പിക്കുന്ന ചവറ്റുകൊട്ടകൾ മുതൽ കൈയടിച്ചാൽ തുറക്കുന്ന ഷെൽഫുകൾ വര ആധുനിക അടുക്കളയുടെ ചിത്രം വരച്ചുകാട്ടുകയാണവർ.
പ്രശസ്ത ജർമ്മൻ അടുക്കള ഉപകരണനിർമ്മാതാക്കളായ കച്ചൻഹൗസ് ആണ്20 വർഷങ്ങൾക്കപ്പുറം ഇന്നത്തെ അടുക്കളയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഉപകരണങ്ങൾ സഹിതമുള്ള ഒരു അടുക്കളയുടെ രേഖാ ചിത്രം പുറത്തുവിട്ടത്. ലോക്ക്ഡൗൺ കാലത്ത് പതിവിലേറെ സമയം വീടുകളിൽ ചെലവഴിക്കേണ്ടി വന്നതിനാൽ അഞ്ചിൽ ഒരു ബ്രിട്ടീഷുകാരൻ തന്റെ അടുക്കള നവീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന സർവ്വേഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കച്ചൻഹൗസ് ഈ രേഖാ ചിത്രവുമായി എത്തിയത്.
ഒരു അടുക്കള നവീകരിക്കുമ്പോൾ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകിയത് ജോലികൾ കൂടുതൽ എളുപ്പമാക്കുക എന്ന ഉത്തരമായിരുന്നു. ഇന്നത്തെ സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ, പരസ്പരം ആശയവിനിമയം നടത്താവുന്ന സ്മാർട്ട് ഉപകരണങ്ങളുടെ ആവിർഭാവം സമീപകാലത്തു തന്നെ സാധ്യമാവും എന്നാണ് കച്ചൻഹൗസ് ഫ്രാഞ്ചൈസി ഉടമയായ ക്രിസ് സ്മിത്ത് പറയുന്നത്. ഇത് മനുഷ്യൻ അടുക്കളയിൽ ചെലവിടുന്ന സമയം കാര്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
കച്ചൻഹൗസിന്റെ രൂപരേഖ അടുക്കളയിൽ ആർക്കും ജോലി എളുപ്പമാക്കുന്നതും പ്രകാശപൂരിതമായതുമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ അടങ്ങിയ ഒരു ദ്വീപ് എന്ന് ഈ അടുക്കളയെ വിശേഷിപ്പിക്കാം. അവയിൽ ചിലത് ഇനി പറയുന്നവയാണ്.
ഏയർ പ്യുരിഫയർ: ഇത് ആധുനിക സെനസറുകൾ ഉപയോഗിച്ച് അടുക്കളയിലെ വായുവിന്റെ ഗുണമേന്മ പരിശോധിക്കുകയും ആവശ്യമെങ്കിൽ അതിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ഹോം ഹബ് യൂണിറ്റ്: ഇതായിരിക്കും ആധുനിക അടുക്കളയുടെ ഹൃദയഭാഗം. അടുക്കളയിലെ മുഴുവൻ ഉപകരണങ്ങളേയും സിസ്റ്റങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇതിലൂടെയാണ്. ഇത് ഉപയോഗിച്ച്, അടുക്കളയിലെ ഉപകരണങ്ങളെ മാത്രമല്ല, വീട്ടിലെ എല്ലാ മുറികളിലുമുള്ള ഉപകരണങ്ങളേയും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. ഇന്റർനെറ്റ് ആക്സസ്, ഫോൺ അപ്ഡേറ്റ്സ് എന്നിവയും ലഭ്യമാക്കും.
വോയ്സ് കൺട്രോൾഡ് മൂഡ് ലൈറ്റിങ്: ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള എൽ ഇ ഡി ലൈറ്റിങ് സംവിധാനമാണ്. സമയം, മറ്റ് പല സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഏതൊരു മുറിയിലേയും പ്രകാശ തീവ്രതയിൽ മാറ്റം വരുത്താൻ ഇതിനാകും.
വെർച്വൽ കിച്ചൻ അസിസ്റ്റന്റ്: അടുക്കളയിലെ ഉപകരണങ്ങളെയൊക്കെ കൂടുതൽ ഉയർന്ന തലത്തിൽ ഏകോപിപ്പിക്കുവാൻ ഇതിനാകും. സ്മാർട്ട് സ്പീക്കറുകളുമായി ഏകോപിപ്പിക്കപ്പെടുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങളും മറ്റും നൽകാനും ഇതിനാവും.
ഫുഡ് വേയ്സ്റ്റ് പവേർഡ് ജനറേറ്റർ: വീടുകളിൽ അധികം വരുന്ന ഭക്ഷണവും അതുപോലെ പാചകത്തിന്റെ ഭാഗമായി വരുന്ന അവശിഷ്ടങ്ങളും മറ്റ് അടുക്കള മാലിന്യങ്ങളും ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ വൈദ്യൂതി ഇത് ഉദ്പാദിപ്പിക്കും.
സ്മാർട്ട് ഫ്രിഡ്ജ്: ഇത് ഇപ്പോൾ തന്നെ സാധാരണമാകാൻ തുടങ്ങിയിട്ടുണ്ട്. അകത്തു വച്ചിരിക്കുന്ന സാധനങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ താപനില സ്വയം ക്രമീകരിക്കാൻ കഴിവുള്ളവയാണ് ഈ ഫ്രിഡ്ജുകൾ. മാത്രമല്ല, ഒരു ബാർകോഡ് സിസ്റ്റത്തിന്റെ സഹായത്തോടെ എ വസ്തുക്കൾ കാലപ്പഴക്കം വരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങളും ഇതിന് അറിയിക്കാൻ കഴിയും.
ഇതിനു പുറമേ സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ഡിഷ് വാഷുകൾ സൗരോർജ്ജം ഉപയോഗിച്ചുള്ള പ്രകാശ സംവിധാനം തുടങ്ങിയവയും ആധുനിക അടുക്കളയുടെ ഭാഗമായിരിക്കും. മാത്രമല്ല, കാലാവസ്ഥ, വെളിയിലെ വെളിച്ചത്തിന്റെ സാന്ദ്രത, തുടങ്ങിയവയ്ക്കൊപ്പം അടുക്കള കൂടുതൽ സുഖപ്രദമാക്കാനുള്ള വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഓട്ടോ ആക്ടീവ് ബ്ലൈൻഡുകളും ഈ അടുക്കളയുടെ ഭാഗമാണ്.
ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ അവസാനിക്കാൻ ഇനി ഒരു ബില്ല്യൺ വർഷങ്ങൾ
ഒരു ഭാഗത്ത് സാങ്കേതിക വിദ്യയിലെ വളർച്ച മനുഷ്യ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുമെന്ന് ആലോചിക്കുമ്പോൾ തന്നെ എന്നും മുന്നിൽ ഭീതിയുണർത്തുന്ന ജീവിതാവസാനവും മനുഷ്യന്റെ ഉള്ളിൽ ഒരു ചിന്തയായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഭൂമിയിലെ ജീവന്റെ തുടിപ്പിനെ കുറിച്ച് ശാസ്ത്രജ്ഞന്മാർ തുടർച്ചയായ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പഠന ത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓക്സിജന്റെ അളവിൽ കാര്യമായ കുറവുണ്ടാകുന്നതിനാൽ ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഭൂമിയിലെ ഭൂരിഭാഗം ജീവികളും മരണമടയും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
ജീവശാസ്ത്രപരവും കാലാവസ്ഥാപരവും അതുമോലെ ഭൂവിജ്ഞാന ശാസ്ത്രപരവുമായി ഭൂമിയുടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ജപ്പാനിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞന്മാർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൂര്യനിലെ താപനിലയും തിളക്കവും വർദ്ധിക്കുന്നതിനനുസരിച്ച് ഭൗമോപരിതലത്തിലെ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവും പ്രകാശസംശ്ലേഷണത്തിൽ വരുന്ന കുറവും നിമിത്തമാണ് ഓക്സിജന്റെ അളവിൽ ഇടിവ് സംഭവിക്കുക.
ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഓക്സിജനൊഴിഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജനവാസയോഗ്യമല്ലാത്ത മീതെയ് സമ്പുഷ്ടമായ അന്തരീക്ഷമായി മാറുമെന്നും ഇവർ പറയുന്നു. അതായത് ജീവന്റെ നാമ്പുകൾ പൊട്ടിമുളയ്ക്കുന്നതിനു മുൻപുള്ള അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകും. ഇതിനു ശേഷമായിരിക്കും ഇർപ്പമായ ഹരിതഗൃഹ അവസ്ഥയുണ്ടാകുന്നത്. ഇത്തരം അവസ്ഥയിൽ അന്തരീക്ഷത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാൻ ആരംഭിക്കും.
2.4 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ അന്തരീക്ഷത്തിൽ മീതെയ്ൻ, അമോണിയ, നീരാവി, ഉത്കൃഷ്ടവാതകമായ നിയോൺ എന്നിവയായിരുന്നു സമൃദ്ധമായി ഉണ്ടായിരുന്നത്. സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. പിന്നീടാണ് മഹാ ഓക്സീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയ ആരംഭിക്കുന്നത്. കടലിൽ ജീവിച്ചിരുന്ന സൈനോ ബാക്ടീരിയകൾ പ്രകാശസംശ്ലേഷണം വഴി ഓക്സിജൻ വലിയതോതിൽ ഉദ്പാദിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജന്റെ സാന്നിദ്ധ്യമുണ്ടായത്.
പിന്നീട് ഏകകോശജീവികളും അതിനുശേഷം ബഹുകോശ ജീവികളുമൊക്കെ ഇവിടെയുണ്ടായി. എന്നാൽ ഇതുവരെ ഉണ്ടായ പരിണാമത്തിന്റെ എതിർദിശയിലേക്കാണ് ഇപ്പോൾ ഭൂമി സഞ്ചരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്