Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആണവ പോർമുന വഹിക്കാൻ ശേഷി; കരയിൽനിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈൽ പരിധിയിൽ ചൈനയും; ഭാരം കുറവായതിനാൽ, ദുർഘട മേഖലകളിലുൾപ്പെടെ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കും; അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈമിന്റെ വിശേഷങ്ങൾ അറിയാം

ആണവ പോർമുന വഹിക്കാൻ ശേഷി; കരയിൽനിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈൽ പരിധിയിൽ ചൈനയും; ഭാരം കുറവായതിനാൽ, ദുർഘട മേഖലകളിലുൾപ്പെടെ എളുപ്പത്തിൽ വിന്യസിക്കാൻ സാധിക്കും; അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈമിന്റെ വിശേഷങ്ങൾ അറിയാം

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: മിസൈൽ സാങ്കേതിക രംഗത്ത് ഇന്ത്യയോട് കിടപിടിക്കാൻ പോന്ന മറ്റ് രാജ്യങ്ങൾ കുറവാണ്. ലോകത്തെ അത്യാധുനിക മിസൈൽ സംവിധാനങ്ങളിൽ മിക്കതും ഇന്ത്യക്കുണ്ട്. ഇപ്പോഴിതാ ഇന്ത്യ മിസൈൽ സാങ്കേതിക രംഗത്ത് ഇന്ത്യക്ക് മറ്റൊരു സുപ്രധാന നേട്ടം കൂടി കൈവരിക്കാൻ സാധിച്ചിരിക്കുന്നു. ആണവ പോർമുന വഹിക്കാൻ കെൽപുള്ള അഗ്‌നി മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് (അഗ്‌നി പ്രൈം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഒഡീഷ തീരത്ത് ഇന്നലെ രാവിലെ 10.55ന് ആയിരുന്നു പരീക്ഷണമെന്നു പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) അറിയിച്ചു. ഇന്ത്യയുടെ മിസൈൽ കരുത്തിനു മൂർച്ച കൂട്ടുന്ന നേട്ടമാണിത്. കരയിൽനിന്നു കരയിലേക്കു തൊടുക്കാവുന്ന അഗ്‌നി പ്രൈമിന് ചൈനയുടെ വെല്ലുവിളി നേരിടാനാകുംവിധം, 2000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. അഗ്‌നി ഒന്നിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഭാരം കുറവായതിനാൽ, ദുർഘട മേഖലകളിലുൾപ്പെടെ അഗ്‌നി പ്രൈം മിസൈൽ എളുപ്പം വിന്യസിക്കാനാകും.

തുടർപരീക്ഷണങ്ങളും വിജയമാകുന്ന മുറയ്ക്ക് സൈന്യത്തിന്റെ ഭാഗമാകും. ഒരാഴ്ചയ്ക്കിടെ ഡിആർഡിഒയുടെ രണ്ടാമത്തെ പരീക്ഷണ വിജയമാണിത്. പിനാക റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു ആദ്യത്തേത്. അഗ്‌നി പ്രൈം ആണവായുധങ്ങൾ വഹിക്കാൻ പ്രാപ്തിയുള്ളതാണെന്നും 1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും ഡി ആർ ഡി ഒ പ്രസ്താവനയിൽ പറഞ്ഞു.

അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈം. ന്യൂക്ലിയർ ശേഷിയുള്ള പുതിയ മിസൈൽ പൂർണ്ണമായും സംയോജിത വസ്തുക്കളാൽ നിർമ്മിച്ചതാണെന്നും ഇത് ഒരു പരീക്ഷണ വിക്ഷേപണമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഗ്‌നി പ്രൈം ലക്ഷ്യപരിധിയിൽ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ വരുമെന്നാണ് റിപ്പോർട്ട്.

കരയിൽനിന്ന് കരയിലേക്കു വിക്ഷേപിക്കാൻ കഴിയുന്ന അഗ്‌നി പ്രൈം ഏകദേശം 1,000 കിലോഗ്രാം പേലോഡ് അല്ലെങ്കിൽ ഒരു ന്യൂക്ലിയർ ആയുധം വഹിക്കാൻ കഴിയും. ഇരട്ട സ്റ്റേജ് മിസൈൽ അതിന്റെ മുൻഗാമിയായ അഗ്‌നി -1 നെക്കാൾ ഭാരവും വലുപ്പവും കുറഞ്ഞതുമാണ്.

മേക്ക് ഇൻ ഇന്ത്യ സംരംഭത്തിൽ, ഇന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് മിസൈലുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മിസൈലുകളിൽ പലതും ഇന്ന് ലോക വിപണിയിൽ ഏറെ ആവശ്യമുള്ളവയാണ്. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ ഇന്ത്യൻ മിസൈലുകൾ വാങ്ങാൻ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്. മിക്ക മിസൈലുകളും തദ്ദേശീയമായ സാങ്കേതികവിദ്യയും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക കാമറകൾ വച്ച് നിരീക്ഷിച്ചതായും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈൽ പൂർത്തീകരിച്ചുവെന്നും ഡി ആർ ഡി ഒ അധികൃതർ വ്യക്തമാക്കിയിരുന്നു. അഗ്‌നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമുള്ള അഗ്‌നി പി റോഡിൽ നിന്നും റെയിലിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ നിർമ്മാണ പ്രത്യേകതകൾ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച് കൂടുതൽ നാൾ സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും.

പ്രധാനമായും ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകൾക്കു നേരെ ആയിരിക്കും അഗ്‌നി പ്രൈം പ്രയോഗിക്കാനാകുക. ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ അഗ്‌നി പ്രൈം പരീക്ഷണത്തിലൂടെ ആ മേഖലയിൽ ആധിപത്യം കൂട്ടാൻ ഇന്ത്യയെ സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP