മീഥെയ്ൻ വാതകം ഉണ്ടാവുന്നതെങ്ങനെ? ഉണ്ടായിരുന്ന ജലം എങ്ങനെ വറ്റിപ്പോയി? താപനില നിയന്ത്രിച്ചാൽ മനുഷ്യവാസം സാധ്യമാകുമോ? ചുവന്ന ഗ്രഹത്തിൽ മംഗൾയാനു ദൗത്യങ്ങളേറെ...
450 കോടി രൂപ മുടക്കി മംഗളായനെ ചൊവ്വയിലെത്തിച്ചിട്ട് ഇന്ത്യ എന്താണ് ചെയ്യാൻ പോകുന്നത്? ചൊവ്വയെക്കുറിച്ച് യുഎസിന്റെ നിരീക്ഷണ പേടകങ്ങൾ നൽകുന്നതിലുമേറെ വിവരങ്ങൾ നൽകാൻ മംഗൾയാനു കഴിയില്ലെന്ന് ഐഎസ്ആർഒയുടെ മുൻ ഡയറക്റ്റർ മാധവൻനായർ തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ കൊതിക്കെറുവ് എന്നു വെറുതെ തള്ളിക്കളയാനാവില്ലല്ലോ. സ്വാഭാവികമായും വളരെ പ്രകോപനപരമായ ഈ ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നൽകിയേ തീരൂ. അതു നൽകാൻ കഴിയുന്നു എന്നതുകൂടിയാണ് ഈ പരീക്ഷണവിജയത്തിന്റെ പ്രസക്തി.
നാസയുടെ മാർസ് ഒഡീസി, മാർസ് റെക്കണൈസെൻസ് ഓർബിറ്റർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ് എന്നിവ ചൊവ്വയെ വലംവച്ച് വിവരശേഖരണം നടത്തുന്നുണ്ട്. മാർസ് ഒഡീസിയുടെ ഭാഗമായി ചൊവ്വയിലിറങ്ങിയ ക്യൂരിയോസിറ്റി 2020ൽ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതിക്കു മുന്നോടിയാണ്. ചൊവ്വയുടെ കാലാവസ്ഥയും ഭൂപ്രകൃതിയും പഠിക്കുക, സൂക്ഷ്മാണു ജീവികൾക്ക് ജൈവസന്താരണം നടത്താൻ പാകമായ അന്തരീക്ഷമുണ്ടോ എന്നു മനസ്സിലാക്കുക തുടങ്ങി കൃത്യമായ ലക്ഷ്യങ്ങൾ അതിനുണ്ട്. 2004ൽ ചൊവ്വയിലിറങ്ങിയ ഓപ്പർച്യൂണിറ്റി എന്ന റോബോട്ടിക് റോവർ ആവട്ടെ, അതിന്റെ ഉദ്ദിഷ്ട ആയുസ്സിന്റെ നാൽപ്പതുമടങ്ങോളം അധികം ചൊവ്വയിൽ ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രവർത്തനക്ഷമമായ ഈ റോവർ, പുറത്തുനിന്ന് ചൊവ്വയിൽ പതിച്ച ഉൽക്കകളെ കുറിച്ചും ചൊവ്വയിലെ വലിയ ഗർത്തങ്ങളെക്കുറിച്ചും മറ്റും വിശദമായി പഠിക്കുന്നു. ചൊവ്വയിലെ വിവിധ തരം പാറകളെ കുറിച്ചും അവയിലടങ്ങിയ മൂലകങ്ങളെ കുറിച്ചും മറ്റും ഓപ്പർച്യൂണിറ്റി വിവരം ശേഖരിക്കുന്നു. അമേരിക്ക ഏറ്റവും ഒടുവിൽ അയച്ച മാവെൻ ആവട്ടെ, ചൊവ്വയുടെ അന്തരീക്ഷത്തിന് ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചാണു പഠിക്കുന്നത്. ചുരുക്കത്തിൽ മാധവൻ നായർ പറഞ്ഞതിൽ ഭാഗികമായി കാര്യമുണ്ട്. അമേരിക്ക മനസ്സിലാക്കിയതിൽ കൂടുതലൊന്നും ചൊവ്വയെക്കുറിച്ചറിയാൻ മംഗൾയാൻ ഉപകാരപ്പെട്ടെന്നു വരില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു പരീക്ഷണം?
ഈ ദൗത്യം കൊണ്ട് ഇന്ത്യ ഉദ്ദേശിക്കുന്ന പ്രധാനകാര്യം സാങ്കേതികമികവ് നേടുക എന്നതാണ്. മുൻകൂട്ടി തീരുമാനിച്ച പഠനലക്ഷ്യങ്ങൾക്കായി ഒരു പേടകം രൂപകൽപ്പന ചെയ്ത എയ്തുവിട്ട് കുറിക്കുകൊള്ളിക്കുന്നതിലെ വൈദഗ്ദ്ധ്യമാണ് ഇന്ത്യ ഇതിലൂടെ തെളിയിക്കുന്നത്. വളരെയേറെ വാണിജ്യമൂല്യമുള്ള കാര്യമാണിത്. ചുരുങ്ങിയ ചെലവിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രം കൂടിയാണ് ഇന്ത്യ. ഇപ്പോൾ തന്നെ ഒട്ടേറെ അന്താരാഷ്ട്ര ബഹിരാകാശ മിഷനുകളിൽ ഇന്ത്യയുടെ പിഎസ്എൽവിയേയും ജിഎസ്എൽവിയേയും ലോകരാഷ്ട്രങ്ങൾ - വികസിത രാഷ്ട്രങ്ങളടക്കം - ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ ഇത്തരം പരീക്ഷണങ്ങൾക്കായി മുടക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം, ഉപഗ്രഹവിക്ഷേപണങ്ങൾക്ക് വാഹനം നൽകുന്നതിലൂടെ നേടാനാവും.
മംഗൾയാനിൽ അഞ്ചു പേലോഡുകളാണ് ഉള്ളത്. അവയിൽ മീഥെയ്ൻ വാതകത്തിന്റെ സാന്നിദ്ധ്യം പഠിക്കാനുള്ള സെൻസർ അടങ്ങിയിരിക്കുന്നു. ഇതൊരു ചെറിയ കാര്യമല്ല. വേനൽക്കാലത്ത് ചൊവ്വയ്ക്ക് മീതെ രൂപം കൊള്ളുന്ന മീഥെയ്ൻ മേഘങ്ങൾ എവിടെനിന്ന് ഉത്ഭവിക്കുന്നു എന്നു കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ചൊവ്വയിൽ ജൈവസാന്നിദ്ധ്യം ഉണ്ടോ എന്ന് കണ്ടെത്തുന്നതിൽ മീഥെയ്ന്റെ സജീവത പ്രധാനസൂചനയാവും നൽകുക. ജൈവപ്രവർത്തനത്തിന്റെ ഭാഗമായാണല്ലോ, ഭൂമിയിൽ മീഥെയ്ൻ വാതകം ഉണ്ടാവുന്നത്. വേനലിൽ ചൊവ്വയിൽ മീഥെയ്ൻ മേഘങ്ങൾ തന്നെ രൂപപ്പെടണമെങ്കിൽ തണുപ്പുകാലത്ത് ഉറക്കത്തിലേക്കും വേനൽക്കാലത്ത് സജീവതയിലേക്കും പോകുന്ന സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം കണ്ടെന്നുവരില്ലേ? നാസയുടെ ക്യൂരിയോസിറ്റിക്കു മുമ്പേ ഈ കണ്ടെത്തൽ നടത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞാൽ അതു നിസ്സാരകാര്യമല്ലല്ലോ.
ചൊവ്വയിൽ നേരത്തെ ജലസാന്നിദ്ധ്യമുണ്ടായിരുന്നു എന്ന് സോവിയറ്റ് യൂണിയന്റെ പര്യവേക്ഷണങ്ങളിൽ നിന്നു തന്നെ കണ്ടെത്തിയിരുന്നു. ചൊവ്വയുടെ ഗുരുത്വാകർഷണ ശക്തി താരതമ്യേന കുറവായതിനാൽ അന്തരീക്ഷത്തെ കാര്യക്ഷമമായി പിടിച്ചുനിർത്താനാവില്ലെന്നും ഇതുമൂലം ചൊവ്വയിലെ ജലം നഷ്ടമായി എന്നുമാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ചൊവ്വയിൽ നിന്നു ബഹിരാകാശത്തേക്ക് നഷ്ടപ്പെട്ട ജലത്തിന്റെ അളവ് കണക്കാക്കാൻ കഴിയുമോ? അവ ഏതുകാലത്താണ് നഷ്ടപ്പെട്ടത് എന്നു കണ്ടെത്താനാവുമോ? ഭൂതകാലത്ത് ചൊവ്വയിൽ ജീവനുണ്ടായിരുന്നെങ്കിൽ തന്നെ, അത് ഏതു കാലത്തായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ പഠനം ഉപകരിക്കും. ഉണ്ടായിരുന്ന ജീവൻ നഷ്ടമായതാണെങ്കിൽ അതിനുള്ള കാരണങ്ങളും കണ്ടെത്താനാവും. ചൊവ്വയുടെ ഉപരിതലത്തിലെ ഡ്യൂറ്റീരിയത്തിന്റെയും ഹൈഡ്രജന്റെയും അനുപാതം അളന്നാൽ ഇത്തരം പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായേക്കും. ലൈമൻ ആൽഫാ ഫോട്ടോമീറ്റർ എന്ന ഉപകരണം നിർവ്വഹിക്കുക, ഈ കർത്തവ്യമാവും.
ഈ രണ്ടുപകരണങ്ങൾ തന്നെ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചാൽ അമേരിക്കയുടെ ചൊവ്വാ പര്യവേക്ഷണങ്ങളെ കവച്ചുവയ്ക്കാൻ ഇന്ത്യയ്ക്കാവും. ശാസ്ത്രഗവേഷണരംഗത്ത് അതുണ്ടാക്കുന്ന ഭൗതിക നേട്ടവും, ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയ്ക്ക് ലഭിക്കുന്ന ബഹുമാനവും അന്തസും പകരം വയ്ക്കാനാവുന്നതല്ല.
അന്തരീക്ഷത്തിന്റെ 500 കിലോമീറ്ററിനു മുകളിലുള്ള എക്സ്സോസ്ഫിയറിലെ കണികാചേരുവയും അവയുടെ സാന്ദ്രതയും പഠിക്കുകയാണ് മറ്റൊരു പദ്ധതി. അതിനായി മെൻക എന്ന ചുരുക്കപ്പേരുള്ള സ്പെക്ട്രോമീറ്റർ മംഗൾയാൻ പദ്ധതിയുടെ ഭാഗമാണ്. നാസയുടെ മാവെനും സമാനമായ ലക്ഷ്യമാണ് ഉള്ളത്.
ഉപരിതലഘടനയും ധാതുലവണങ്ങളുടെ വിവരവും മനസ്സിലാക്കാനായി ചൊവ്വയുടെ ഉപരിതലത്തിന്റെ താപനിലയും താപപ്രസരവും അളക്കാൻ തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റർ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ താപനില അറിയുന്നത് പ്രധാനകാര്യമാണ്. ചൊവ്വയിൽ വർഷത്തിന്റെ ഓരോ സമയത്തും എങ്ങനെയൊക്കെയാണ് അന്തരീക്ഷ താപനില വ്യത്യാസപ്പെടുന്നത്, ഈ താപവ്യതിയാനങ്ങളെ അതിജീവിക്കാൻ ജൈവസാന്നിദ്ധ്യത്തിനാവുമോ, അവയ്ക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ അളവിനുള്ളിലാണോ, ധാതുലവണങ്ങളുടെ സാന്നിദ്ധ്യം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഉപരിതലത്തിന്റെ ഫോട്ടോ എടുക്കാൻ മാഴ്സ് കളർ ക്യാമറയും മംഗൾയാനിലുണ്ട്. വിക്ഷേപണത്തിന്റെ തുടക്കത്തിൽ തന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഇന്ത്യയടങ്ങുന്ന ഭൂഭാഗത്തിന്റെ ചിത്രം എടുത്ത് ഈ ഉപകരണത്തിന്റെ കൃത്യത ഉറപ്പുവരുത്തിയിരുന്നു.
വിവിധ ലോകരാഷ്ട്രങ്ങൾ നടത്തിയ 51 ചൊവ്വാ പര്യവേക്ഷണ പദ്ധതികളിൽ 30ഉം പരാജയമായിരുന്നു എന്നറിയുമ്പോഴാണ്, ഇന്ത്യയുടെ ആദ്യശ്രമത്തിലെ വിജയത്തിന്റെ മധുരം ശരിക്കും ആസ്വദിക്കാനാവുക. 2011 നവംബറിൽ ചൊവ്വയിലേക്കുള്ള ആദ്യ ചൈനീസ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ടുള്ള റഷ്യൻ മിഷൻ പരാജയപ്പെട്ടിരുന്നു. 1998ൽ സമാനമായ ജപ്പാന്റെ പരീക്ഷണവും പരാജയപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍