മനസ്സറിയും യന്ത്രം യാഥാർത്ഥ്യമാകുന്നു; ചരിത്രത്തിലെ ആദ്യത്തെ ടെലിപ്പതി സംഭാഷണത്തിൽ കേരളവും! വിസ്മയത്തിന്റെ ഇതൾ വിരിഞ്ഞത് ഇങ്ങനെ
കറുത്ത തുണിയാൽ കണ്ണുകെട്ടി, ഇയർ പ്ലഗ്ഗുകളുടെ സഹായത്തോടെ ചെവികളിറുക്കിയടച്ച്, ഇറ്റാലിയൻ ഗവേഷകനായ ഡോ. മൈക്കിൾ ബെർഗ്, വടക്കുകിഴക്കൻ ഫ്രാൻസിലെ സ്ട്രാസ്ബർഗ് സർവ്വകലാശാലയുടെ നൂതന ലബോറട്ടറിക്കുള്ളിൽ ഇരുന്ന് മനസ്സ് ഏകാഗ്രമാക്കി ചിന്തിക്കാൻ തുടങ്ങി. അതേ സമയം തന്നെ ഏതാണ്ട് അയ്യായിരം കിലോമീറ്ററുകൾക്കിപ്പുറം, കേരളത്തിൽ ഒരു ഗവേഷണ സ്ഥാപനത്തിലിരുന്ന് ഒരു സ്പാനീഷ് ഗവേഷകൻ ഡോ. അലെജാൻഡ്രോ റിയേറയും ഒരു വെളുത്ത മേശപ്പുറത്ത് ലാപ്ടോപ് തുറന്ന്, തന്റെ ഇറുക്കമുള്ള തൊപ്പി ഒന്നനക്കിവച്ച് ചിന്തിക്കാൻ തുടങ്ങി. ബഹുകാതങ്ങളുടെ ദൂരത്തിൽ രണ്ടുവ്യക്തികൾ. രണ്ടുപേരും മറ്റൊന്നുമാലോചിക്കാതെ ഏകാഗ്രമായ ധ്യാനചിന്തയിൽ. പഞ്ചേന്ദ്രിയങ്ങളുടെ സഹായമില്ലാതെ, ബാഹ്യ ഇടപെടലുകളില്ലാതെ ഓരോ ചെറുസന്ദേശങ്ങൾ പരസ്പരം അയയ്ക്കാനും സ്വീകരിക്കാനും കഴിയുമോ എന്നായിരുന്നു, രണ്ടു ഭൂഖണ്ഡങ്ങളിലിരുന്ന് ഈ ഗവേഷകർ പരീക്ഷിച്ചത്. കഴിഞ്ഞ മാർച്ച് 28നായിരുന്നു, സയൻസ് ഫിക്ഷൻ പുസ്തകങ്ങളിൽ മാത്രം വായിച്ചു പരിചയിച്ച ഈ പരീക്ഷണം. മനസ്സിൽ നിന്നു മനസ്സിലേക്ക് നേരിട്ട് സന്ദേശം കൈമാറാനുള്ള ശ്രമം: ടെലിപ്പതി!
രഹസ്യാത്മകമായിട്ടായിരുന്നു, ഈ ചിന്താപരീക്ഷണം നടന്നത്. ഡോ. ബെർഗും ഡോ. റിയെറയും അടക്കം ഒരു ഡസൻ ഗവേഷകർ മാത്രമാണ് ഈ പരീക്ഷണത്തിൽ പങ്കെടുത്തത്. എന്നാൽ PLOS ONE എന്ന ഓൺലൈൻ അക്കാദമിക് ജേണലിൽ ഈ പരീക്ഷണത്തെ കുറിച്ച് വിശദമായ പിയർ റിവ്യൂവ്ഡ് ശാസ്ത്രപ്രബന്ധം പ്രസിദ്ധീകരിച്ചതോടെയാണ്, ലോകം ഞെട്ടിയത്. റിപ്പോർട്ട് നീണ്ടതും മുഷിപ്പനുമാണ്. എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അതിലെ പ്രധാന വിവരം, ഇരുവർക്കും തങ്ങളുടെ തലച്ചോറുകളിൽ നടന്ന ആലോചനകളെ പരസ്പരം കൈമാറാനായി എന്നതുതന്നെയാണ്. അതായത്, ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്ത ആദ്യ ടെലിപ്പതിക് സംഭാഷണമാണ്, ഇരുവർക്കുമിടയിൽ നടന്നത്. സ്പാനീഷ് ഗവേഷകൻ കേരളത്തിൽ ഇരുന്ന് "ഹോല" (ഹലോ) എന്നും ഇറ്റാലിയൻ ഗവേഷകൻ ഫ്രാൻസിൽ ഇരുന്ന് സിയാവോ (ഗുഡ്ബൈ) എന്നും മാത്രമാണ് പരസ്പരം പറഞ്ഞത്. തിരുവനന്തപുരത്തായിരുന്നു, ഡോ. അലെജാൻഡ്രോ റിയേറ എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
സന്ദേശം ഹ്രസ്വമായിരുന്നെങ്കിലും അതിന്റെ ചരിത്രപരമായ പ്രാധാന്യം വളരെയേറെയാണെന്നാണ് ഗവേഷകരുടെ മതം. കാഴ്ച, സ്പർശം, ശബ്ദം, രുചി, ഗന്ധം എന്നിവയുടെ സഹായമില്ലാതെ രണ്ടുവ്യക്തികൾക്കിടയിൽ മാനസിക സന്ദേശങ്ങൾ അയയ്ക്കാൻ സാധ്യമാണെന്ന് തങ്ങൾ കാട്ടിയതായി ഡോ. ബെർഗ് അവകാശപ്പെടുന്നു. ഇത് മനുഷ്യവംശത്തിന്റെ സംസ്കാരത്തിൽ തന്നെ വലിയ മുന്നേറ്റങ്ങളുണ്ടാക്കുമെന്നും അവർ പറയുന്നു.
ടെലിപ്പതിയുടെ സാധ്യതകൾ അനന്തമാണ്. മസ്തിഷ്കാഘാതം ബാധിച്ചവരെയും സുഷുമ്നാ നാഡിക്കേറ്റ പരിക്കുമൂലം അരക്കെട്ടിനു താഴെ തളർന്നുപോയവരെയും "ലോക്ക്ഡ് - ഇൻ- സിൻഡ്രോം" ന് അടിപ്പെട്ടവരെയും ഒക്കെ സഹായിക്കാനും അവർക്ക് സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനും ഒക്കെ ഇതിലൂടെ കഴിഞ്ഞേക്കുമെന്നാണ് അവരുടെ നിഗമനങ്ങൾ. മറ്റൊരാളുടെ മസ്തിഷ്കമുപയോഗിച്ച് കൈമാറുന്ന നിർദ്ദേശങ്ങൾ ഈ വ്യക്തികളിലേക്കോ അല്ലെങ്കിൽ അവർക്ക് നൽകുന്ന കൃത്രിമ അവയവങ്ങളിലേക്കോ അയയ്ക്കാനും അതനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാനുമാവും എന്നാണ് കരുതുന്നത്. കോമയിൽ കിടക്കുന്ന ഒരാൾക്ക് എന്താണ് വേണ്ടതെന്നറിയാനും ഈ മാർഗ്ഗം ഉപകാരപ്പെട്ടേക്കും. റേഡിയോയുടെയോ കൃത്രിമ ഉപഗ്രഹങ്ങളുടെയോ സഹായം കൂടാതെ യുദ്ധമുന്നണിയിലെ രണ്ടുഭടന്മാർക്കിടയിൽ സന്ദേശങ്ങൾ കൈമാറാനും ടെലിപ്പതി ഉപയോഗിക്കാം. ടെലിഫോണിന്റെ സഹായമില്ലാതെ ദൂരദേശങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുമായി കുടുംബത്തിലെ മറ്റുള്ളവർക്ക് സംഭാഷണം നടത്താം. ഓർവേലിയൻ ചിന്തകളുടെ ചുവടുപിടിച്ചുപോയാൽ, കുറ്റവാളികളാകാൻ സാധ്യതയുള്ളവരുടെ മനസ്സുവായിക്കാൻ പൊലീസിനു കഴിഞ്ഞേക്കാം. സാക്ഷികൾ ഉള്ളതാണ് പറയുന്നതെന്ന് കോടതിക്ക് ഉറപ്പാക്കാനായേക്കാം. മസ്തിഷ്കമരണം മാത്രം വൈകിക്കാൻ ഒരു മാർഗം കണ്ടെത്തിയാൽ മറ്റെല്ലാ അവയവങ്ങളും പ്രവർത്തനരഹിതമായി മരിച്ചെന്നു വിധിയെഴുതിയവരുമായിപ്പോലും സംസാരിക്കാൻ സാധിച്ചേക്കാം.
സ്റ്റാർലാബ് എന്ന സ്പാനീഷ് ഗവേഷണ സംഘടനയും ഹാർവാർഡ് സർവ്വകലാശാലയും ആക്സിലം എന്ന റോബോട്ടിക് സ്ഥാപനവും ചേർന്നാണ് പരീക്ഷണം നടത്തിയത്. മനുഷ്യർക്ക് സൈക്കിക് ശേഷി ഉണ്ടെന്നു തെളിയിക്കാൻ പരീക്ഷണത്തിനായിട്ടില്ല. എന്നാൽ മസ്തിഷ്കങ്ങൾ തമ്മിലുള്ള സംഭാഷണം എങ്ങനെ നടക്കാം എന്നാണ് പരീക്ഷിച്ചത്. ശക്തിയേറിയ കമ്പ്യൂട്ടറുകളുടെയും റോബോട്ടുകളുടെയും തലച്ചോറിലെ വൈദ്യുതതരംഗങ്ങൾ അളക്കുന്ന വട്ടത്തൊപ്പിയുടെയും സഹായത്തോടെയാണ് പരീക്ഷണം നടന്നത്.
സന്ദേശമയയ്ക്കുന്നയാൾ തലച്ചോറിലുള്ള നേരിയ വൈദ്യുതിതരംഗങ്ങൾ പിടിച്ചെടുക്കുന്ന ഇലക്ട്രോ എൻസിഫലോഗ്രാഫ് (ഇഇജി) തലയിൽ ധരിക്കുന്നു. ഇഇജി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കും. ഇയാൾ ചിന്തയിൽ മുഴുകുമ്പോൾ തലച്ചോറിലുണ്ടാവുന്ന ഇലക്ട്രോണിക് തരംഗങ്ങൾ പിടിച്ചെടുത്ത് കമ്പ്യൂട്ടർ ഡിജിറ്റൽ ബൈനറികോഡിലേക്ക് സന്ദേശങ്ങൾ പരിഭാഷപ്പെടുത്തുന്നു. ഇന്റർനെറ്റ് വഴി ഈ സന്ദേശം സ്വീകർത്താവുള്ള സ്ഥലത്തേക്ക് അയയ്ക്കുന്നു. അവിടെ ഇലക്ട്രോണിക് സിഗ്നലുകൾ യന്ത്രസഹായത്തോടെ തിരിച്ച് സ്വീകർത്താവിന്റെ തലച്ചോറിലേക്ക് അയയ്ക്കുന്നു. ഇതായിരുന്നു, രീതി. ഡോ. ബെർഗും മറ്റു മൂന്നു ഗവേഷകരും ഒരു ഇരുട്ടുമുറിയിലായിരുന്നു. അവിടെയെത്തിയ സന്ദേശം അവരുടെ കാഴ്ചാഞരമ്പുകളെയാണ് ത്രസിപ്പിച്ചത്. അതുണ്ടാക്കിയ ഫ്ളാഷുകളിൽ നിന്ന് അരമണിക്കൂറിന്റെ പരിശ്രമത്തിനൊടുവിലാണ്, സന്ദേശം ഡീകോഡ് ചെയ്യാനും സാധിച്ചത്.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തെങ്കിലും ഗുണപരമായി ചെയ്യണമെങ്കിൽ 20 വർഷമെങ്കിലും കാത്തിരിക്കണമെന്നാണ് ഡോ. ബെർഗ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍