11,700 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായ ഐസ് യുഗം തിരിച്ചു വരുമോ ? റഷ്യയും അമേരിക്കയും തമ്മിൽ ആണവയുദ്ധമുണ്ടയാൽ ഐസ് യുഗത്തിന്റെ മടക്കമെന്ന് ശാസ്ത്രജ്ഞർ; ശരാശരി താപനില 13 ഡിഗ്രിയാവും; ഒരു ആണവയുദ്ധം മനുഷ്യകുലത്തിന്റെ അന്ത്യമാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
പ്രപഞ്ചത്തിന്റെ പരിണാമ ദശകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് 11,700 വർഷങ്ങൾക്ക് മുൻപ് അവസാനിച്ച ഹിമയുഗം. ഭൂമിയും പ്രപഞ്ചവും ഒട്ടും ഇഷ്ട്ടപ്പെടുന്നില്ലെങ്കിലും മനുഷ്യന്റെ പ്രവർത്തികൾ ഹിമയുഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് അനിവാര്യമാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് അവർ നൽകുന്നത്. ഒരു ആണവ യുദ്ധം ഉണ്ടായാൽ, നാം തിരികെ ഹിമയുഗത്തിലേക്ക് പോകുമെന്നാണ് അവർ പറയുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഒരു ആണവ ദുരന്തത്തിൽ യൂറോപ്പ് അപ്രത്യക്ഷമാകുമെന്ന് ക്രെംലിൻ ഭീഷണി മുഴക്കിയത്. കീവിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന പാശ്ചാത്യ സഖ്യത്തിന്റെ പ്രഖ്യാപനത്തിനുള്ള പ്രതികരണമായിരുന്നു അത്. തീർത്തും ഒരു വാക്പോര് എന്നരീതിയിൽ ആ പ്രഖ്യപനത്തെ അവഗണിക്കാൻ കഴിയില്ല എന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അത്തരത്തിൽ, റഷ്യയ്ക്കും പാശ്ചാത്യ ശക്തികൾക്കും, പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇടയിൽ ഒരു ആണവ യുദ്ധമുണ്ടായാൽ ഭൂമി വീണ്ടും പഴയ ഹിമയുഗത്തിലേക്ക് മടങ്ങും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ആണവായുധങ്ങളിൽ ജ്വലിക്കുന്ന അഗ്നിനാളങ്ങൾ പുകയും പൊടിപടലങ്ങളും അന്തരീക്ഷത്തിൽ വയാപിപ്പിക്കും. അത് സൂര്യ പ്രകാശത്തെ ഭൂമിയിൽ എത്താതെ തടയും. അതിന്റെ ഫലമായി ഭൂമിയിൽ വിളകൾ വിളയാതെ വരും.യുദ്ധം നടന്ന് കേവലം ഒരു മാസത്തിനകം തന്നെ ലോകത്തിലെ ശരാശരി താപനില 10 ഡിഗ്രിയായി താഴുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പഴയ ഹിമയുഗത്തിന്റെ അന്ത്യകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ കുറവാണ് ഈ താപനില.
ആദ്യത്തെ 1 ലക്ഷത്തോളം കൊല്ലക്കാലം ഹിമയുഗത്തിലെതാപനില 8 ഡിഗ്രിയിൽ തഴെയായി നിലകൊണ്ടു. ഏകദേശം 11,700 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഹിമയുഗം അവസാനിച്ചത്. വിവിധ മേഖലകളിൽ കമ്പ്യുട്ടർ സിമുലേഷനുകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലായിരുന്നു ആണവ യുദ്ധത്തിന്റെ പരിണിതഫലം വ്യക്തമായത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ.ചെറിൽ ഹാരിയൺന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.
ഒന്നുകിൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകാം, അല്ലെങ്കിൽ നാറ്റോയും റഷ്യയും തമ്മിലാകാം, ഒരിക്കൽ പൊടിപടലങ്ങളും പുകയും അന്തരീക്ഷത്തിന്റെ മേൽത്തട്ടില്ലേക്ക് എത്തിയാൽ അത് ലോകവ്യാപകമായി തന്നെ പടരും. സൂര്യനെ മറയ്ക്കും. ഭൂമിക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന സൂര്യ രശ്മികൾ ഭൂമിയിലെത്തതെ തടയും. റഷ്യൻ യുക്രെയിൻ യുദ്ധം വീണ്ടും ഒരു ആണവ യുദ്ധ ഭീഷണി ഉയർത്തിയ സാഹചര്യത്തിൽ ഈ പഠനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ഗവേഷകർ പറയുന്നു.
നിലവിൽ അമേരിക്കയും, റഷ്യയും, ബ്രിട്ടനും, ഇന്ത്യയും, ചൈനയും, പാക്കിസ്ഥാനും ഉൾപ്പടെ ഒമ്പത് രാജ്യങ്ങൾക്കായി മൊത്തം ഉള്ളത് 13,000 ആണവായുധങ്ങളാണ് സ്റ്റോക്ക്ഹോമിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഫൗണ്ടേഷൻ പുറത്തുവിട്ട കണക്കുകളാണിത. സമുദ്രജലത്തിന്റെ താപനില ഉടനടി താഴുമെന്നും, പുകയും പൊടിപടലങ്ങളും മാറിയാലും, യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് അത് മടങ്ങിയെത്തുകയില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയിൽ തണുപ്പ് അതിയായി വർദ്ധിക്കും. സമുദ്രത്തിലെ ഐസിന്റെ അംശം ഇപ്പോഴുള്ളതിനേക്കാൾ ആറ് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വർദ്ധിക്കുമെന്നും ആഴം ആറ് അടിവരെ വർദ്ധിക്കുമെന്നും അതിൽ പറയുന്നു. ബെയ്ജിങ്, കോപ്പൻഹേഗൻ, സെയിന്റ് പീറ്റേഴ്സ്ബർഗ് തുടങ്ങിയ പ്രധാന തുറമുഖങ്ങൾ എല്ലാം തന്നെ പ്രവർത്തന രഹിതമാകും. ഇത് സാവധാനം സധാരണ താപനിലയിലുള്ള തീരപ്രദേശമാകെ പരന്ന് ഭൂമിയുടെ വടക്കൻ അർദ്ധ ഗോളത്തിൽ കപ്പൽ ഗതാഗതം അസാദ്ധ്യമാക്കും. ഇതോടെ ഷാങ്ങ്ഹായ് പോലുള്ള പല നഗരങ്ങളിലും കടുത്ത ഭക്ഷ്യ ക്ഷാമം അനുഭവപ്പെടും.
മാത്രമല്ല, പ്രകാശവും സമുദ്രത്തിലെ താപനിലയും പെട്ടെന്ന് താഴുന്നത് സമുദ്ര ആൽഗെകളുടെ വംശനാശത്തിന് കാരണമാകും. സമുദ്ര ഭക്ഷ്യശൃംഖലയിലെ അടിസ്ഥാന കണ്ണിയായ സമുദ്ര ആൽഗെകൾ ഇല്ലാതെയാകുന്നതോടെ സമുദ്രത്തിനകത്ത് ഭക്ഷ്യക്ഷാമത്തിനു കാരണമാകും. ഇതോടെ മത്സ്യബന്ധനവും അനുബന്ധ വ്യവസായങ്ങളുമെല്ലം അടച്ചുപൂട്ടേണ്ടിവരും. അതുപോലെ സൂര്യപ്രകാശം ലഭിക്കാതെ വരുന്നതോടെ വിളകൾവളരാതിരിക്കുകയും കാർഷികവൃത്തി അവസാനിക്കുകയും ചെയ്യും.
രണ്ട് വ്യത്യസ്ത മാതൃകകൾ ഉണ്ടാക്കിയായിരുന്നു പഠനം നടത്തിയത്. ആദ്യ മാതൃകയിൽ അമേരിക്കയും റഷ്യയും തമ്മിൽ 4.4 കിലോ ടൺ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമായിരുന്നു സൃഷ്ടിച്ചത്. ഇതിൽ 150 ടെറാഗ്രാം പുകയും പൊടിപടലവുമായിരുന്നു പുറത്തു വന്നത്. മറ്റൊരു മാതൃകയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധമായിരുന്നു സൃഷ്ടിച്ചത്. 5 ലക്ഷം കിലോടൺ ആണവായുധങ്ങളായിരുന്നു ഈ യുദ്ധത്തിൽ ഉപയോഗിച്ചത്. 47 ടെറാഗ്രാം പുകയും പൊടിപടലങ്ങളും ഇതിൽ ഉണ്ടായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍