300 ദിവസം ഉറങ്ങിക്കിടന്ന ദ്രവ എൻജിൻ ഇന്ന് സ്വയം ജ്വലിക്കുമോ? ചങ്കിടിപ്പോടെ ശാസ്ത്രജ്ഞർ; പ്രാർത്ഥനയോടെ ഇന്ത്യൻ ജനത; മംഗൾയാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക ദിവസം ഇന്ന്
ശ്രീഹരിക്കോട്ട: ചൊവ്വാദൗത്യത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാനുള്ള മംഗൾയാന്റെ പ്രയാണത്തിന് ഇന്ന് നിർണായക ദിനം. പേടകം ചൊവ്വാവലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പാത തിരുത്തൽ പ്രക്രിയ ഇന്ന് നടക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് അവസാനവട്ട പാത തിരുത്തൽ പ്രക്രിയ. ഇന്നത്തെ ദൗത്യം വിജയിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പൂർണമായി മാറും. ലിക്വിഡ് അപോജി മോട്ടോറിന്റെ ക്ഷമതാപരിശോധനയും ഇന്ന് നടക്കും. മംഗൾയാന്റെ ഭാവി തീരുമാനിക്കുന്ന നിർണായകമായ ജ്വലനപ്രക്രിയയാണിത്.
തിങ്കളാഴ്ച പകൽ 11.29ഓടെ പേടകം ചൊവ്വയുടെ അഞ്ചുലക്ഷം കിലോമീറ്റർ അടുത്തേക്കെത്തും. തുടർന്ന്, പേടകത്തെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പാത തിരുത്തിയാണ് ചൊവ്വാവലയത്തിലാക്കുക. എന്നാൽ, ദുർബലമായ ആകർഷണപരിധിയിലായതിനാൽ പേടകം ചൊവ്വയെ ഭ്രമണംചെയ്ത് തുടങ്ങില്ല. ബുധനാഴ്ച രാവിലെ മംഗൾയാൻ ചൊവ്വയുടെ പൂർണ ഭ്രമണപഥത്തിലേക്ക് എത്തും.
അതിവേഗം ചൊവ്വയുടെ ആകർഷണപരിധിയിലേക്ക് കുതിക്കുന്ന പേടകത്തിന്റെ വേഗം കുറയ്ക്കുന്നത് ലിക്വിഡ് അപ്പോജി മോട്ടോർ (ലാം) ജ്വലിപ്പിച്ചാണ്. 24 മിനിറ്റാണ് ജ്വലനം. ഇതിന് കഴിഞ്ഞില്ലെങ്കിൽ പേടകം അന്തതയിലേക്ക് മറയുകയോ തകർന്നുവീഴുകയോ ചെയ്യും. ഇതിനുള്ള റിഹേഴ്സലാണ് ഇന്ന് നടക്കുക. 3.96 സെക്കൻഡാണ് ദ്രവ എൻജിൻ പ്രവർത്തിപ്പിച്ചു നോക്കുക. ഇതിലൂടെ ദൗത്യം വിജയകരമാകുമോ എന്നറിയാനാകും. 440 ന്യൂട്ടൺ ജ്വലനശേഷിയുള്ള ലാമിന്റെ ഇന്നത്തെ ജ്വലനം വിജയിച്ചാൽ എല്ലാം മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ എൻജിൻ കഴിഞ്ഞ 300 ദിവസമായി നിദ്രയിലാണ്. ശൂന്യാകാശത്തെ കൊടും ശൈത്യത്തിൽ പത്ത് മാസമായി പ്രവർത്തിക്കാതിരിക്കുന്ന എൻജിൻ ബുധനാഴ്ച പ്രവർത്തനക്ഷമമാകുമോ എന്ന് ഈ റിഹേഴ്സലിലൂടെ അറിയാനാകും. മംഗൾയാൻ കഴിഞ്ഞ നവംബർ 5ന് വിക്ഷേപിച്ച ശേഷം ആറ് തവണ ഭ്രമണപഥം ഉയർത്തിയത് ഇതേ എൻജിൻ ജ്വലിപ്പിച്ചാണ്. ഒടുവിൽ ഡിസംബർ 1ന് പേടകത്തെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്ന് പുറന്തള്ളി ചൊവ്വയിലേക്കുള്ള പ്രയാണ പഥത്തിലാക്കിയ ജ്വലനത്തിന് ശേഷം എൻജിൻ സ്ലീപ് മോദിൽ ആയിരുന്നു. ആ നിദ്രയിൽ നിന്ന് ഉണർത്താനുള്ള ജ്വലനമാണ് ഇന്നത്തേത്.
ചൊവ്വയുടെ പൂർണ ആകർഷണപരിധിയിലാകുന്നതോടെ മംഗൾയാന്റെ വേഗം വീണ്ടും വർധിക്കും. ഇതിനിടെ പേടകത്തെ 180 ഡിഗ്രി ചരിച്ച് എതിർദിശയിൽനിന്ന് ലിക്വിഡ് മോട്ടോർ ജ്വലിപ്പിച്ച് വേഗം കുറയ്ക്കും. സെക്കൻഡിൽ 1.11 കിലോമീറ്ററിലേക്ക് കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പേടകത്തിലേക്ക് ദിവസങ്ങൾക്കുമുമ്പ് അപ്ലോഡ് ചെയ്ത കമാൻഡുകൾ അനുസരിച്ച് സ്വയമായിരിക്കും ഈ പ്രവർത്തനങ്ങൾ. 432 കിലോമീറ്ററിനും 80,000 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിൽ ഉറപ്പിക്കാനാണ് പദ്ധതി. പത്തുമാസമായി പ്രവർത്തിക്കാതിരിക്കുന്ന മോട്ടോറിനെ വീണ്ടും ജ്വലിപ്പിക്കുകയെന്നതാണ് ശാസ്ത്രജ്ഞരുടെ വെല്ലുവിളി. വാൽവുകൾവഴി ഇന്ധനത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയോ മറ്റ് എന്തെങ്കിലും സാങ്കേതികകുഴപ്പം ഉണ്ടായാലോ ജ്വലനം അസാധ്യമാകും. അതുകൊണ്ടുതന്നെ തിങ്കളാഴ്ചത്തെ ക്ഷമതാപരീക്ഷണം ഏറെ നിർണായകമാണ്.
അത് മറികടക്കാൻ മുൻകരുതലായി രണ്ട് സെറ്റ് ഇന്ധന ലൈനുകൾ എൻജിനിൽ ഉണ്ട്. ഭൗമ ഭ്രമണപഥത്തിന് പുറത്തേക്ക് പേടകത്തെ ഉയർത്തി വിട്ട ജ്വലനത്തിന് ശേഷം ഒരു സെറ്റ് ഇന്ധനലൈൻ അടച്ചു. നിർണായക ജ്വലനത്തിന് സമയമാകുമ്പോൾ രണ്ടാമത്തെ ഇന്ധന ലൈൻ തുറക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
മംഗൾയാൻ പേടകത്തിന്റെ വേഗത കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് തിരിച്ചുവിടാൻ ലാം എൻജിൻ ജ്വലിക്കേണ്ടത് ബുധനാഴ്ച രാവിലെ 7.17നാണ്. അത് കൃത്യമായി നടന്നാൽ മംഗൾയാൻ നിശ്ചയിച്ച പോലെ ചൊവ്വയിൽ നിന്ന് കുറഞ്ഞ ദൂരം 434 കിലോമീറ്ററും കൂടിയ ദൂരം 80,000 കിലോമീറ്ററും ഉള്ള ദീർഘ വൃത്താകാര ഭ്രമണപഥത്തിൽ എത്തും. ലാം എൻജിൻ പ്രവർത്തിച്ചില്ലെങ്കിൽ പകരം കുറഞ്ഞ ശേഷിയുള്ള ദ്രവ ഇന്ധനം തന്നെയുള്ള എട്ട് ചെറിയ എൻജിനുകൾ (ത്രസ്റ്ററുകൾ )പ്രവർത്തിപ്പിച്ചാലും പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിക്കാം.
പക്ഷേ കുറേക്കൂടി വലിയ ഭ്രമണപഥമായിരിക്കും. ഭ്രമണപഥം അകലുന്തോറും പേടകത്തിലെ ഉപകരണങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾക്ക് കൃത്യത കുറയും. അമേരിക്കയുടെ മാവെൻ പേടകത്തിന്റെ ഭ്രമണപഥത്തിന്റെ ചൊവ്വയിൽ നിന്നുള്ള കുറഞ്ഞ ദൂരം 150 കിലോമീറ്ററും കൂടിയ ദൂരം 6,200 കിലോമീറ്ററുമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍