Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നത് ഭൂമിയുടെ ഭ്രമണപഥം ഉപേക്ഷിച്ച് സൂര്യന്റെ ഭ്രമണപഥം സ്വീകരിച്ച അതേ വെല്ലുവിളി; സൂര്യനെ ഉപേക്ഷിച്ച് ചൊവ്വയെ സ്വീകരിക്കാൻ മംഗൾയാന് കഴിയുമോ? പ്രതീക്ഷയോടെ ഇന്ത്യൻ ജനത

ശാസ്ത്രജ്ഞരെ കാത്തിരിക്കുന്നത് ഭൂമിയുടെ ഭ്രമണപഥം ഉപേക്ഷിച്ച് സൂര്യന്റെ ഭ്രമണപഥം സ്വീകരിച്ച അതേ വെല്ലുവിളി; സൂര്യനെ ഉപേക്ഷിച്ച് ചൊവ്വയെ സ്വീകരിക്കാൻ മംഗൾയാന് കഴിയുമോ? പ്രതീക്ഷയോടെ ഇന്ത്യൻ ജനത

ബാംഗ്ലൂർ: ലോകത്തിന് മുന്നിൽ തല ഉയർത്തി അഭിമാനത്തോടെ ഇന്ത്യൻ ശാസ്ത്രലോകത്തിന് 'കണ്ടോ ഞങ്ങളുടെ നേട്ടം' എന്ന് ഉറക്കെ പറയാൻ ഇനി അതിനിർണായകമായ എട്ട് ദിവസങ്ങൾ കൂടി. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിലെ അതിനിർണായകമായ നിമിഷങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ. ഇന്ത്യയുടെ ഭ്രമണ പഥത്തിൽ നിന്നും പര്യവേക്ഷണ പേടകത്തെ വേർപെടുത്തി സൂര്യന്റെ ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ശാസ്ത്രജ്ഞർ നേരിട്ട അതേ വെല്ലുവിളിയാണ് ദൗത്യത്തെ കാത്തിരിക്കുന്നത്. മാർസ് ഓർബിറ്റർ മിഷൻഎം.ഒ.എം പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുകയാണ് അതിനിർണായകമായ ഇന്ത്യൻ ദൗത്യം. അടുത്ത തിങ്കളാഴ്‌ച്ചയാണ് അതി നിർണായകമായ ആ ദിനം.

ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുന്നതിനുമുമ്പുള്ള അവസാനവട്ട പഥക്രമീകരണം നടത്തുന്നതും പ്രധാനയന്ത്രം പരീക്ഷണാർഥം പ്രവർത്തിപ്പിക്കുന്നതും 22നാണ്. ഇത് വിജയിച്ചാൽ 24ന് പേടകത്തെ ചൊവ്വയുടെ ആകർഷണവലയത്തിലേക്ക് ബുദ്ധിമുട്ടില്ലാതെ കടത്തിവിടാനാകുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.

പേടകത്തെ ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് സൂര്യന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് പ്രധാന യന്ത്രം പ്രവർത്തിപ്പിച്ചത്. ഇത് വിജയമായിരുന്നു. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് 22ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എൻജിൻ നാല് സെക്കൻഡ് പ്രവർത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാൽ എളുപ്പത്തിൽ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും.

സഞ്ചാരപഥത്തിലെ തിരുത്തലും അന്ന് നടത്തും. കഴിഞ്ഞ ഞായറാഴ്ച പഥക്രമീകരണം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാൽ 22ലേക്ക് മാറ്റുകയായിരുന്നു. ഭൂമിയിൽ നിന്നും 653 മില്ല്യൺ കിലോമീറ്റർ ദൂരത്തിൽ സഞ്ചരിക്കുന്ന മംഗൾയാന്റെ വിജയത്തിന് ഇനി അവശേഷിക്കുന്നത് 13 ദശലക്ഷം കിലോമീറ്റർ ദൂരമാണ്. ചൊവ്വയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ചൊവ്വയുടെ 723 കിലോമീറ്റർ അകലത്തിലായിരിക്കും പേടകം. രാവിലെ 7.17ന് 24 മിനിറ്റും 23 സെക്കൻഡും യന്ത്രം ജ്വലിപ്പിച്ചാണ് പേടകത്തെ സൂര്യന്റെ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നത്.

പ്രധാന ദ്രവയന്ത്രത്തിന്റെ രണ്ട് കോയിലുകളും പ്രവർത്തിപ്പിക്കുന്നത് പരാജയപ്പെട്ടാണ് രണ്ടാമത്തെ പദ്ധതിയും പ്രാവവർത്തികമാക്കും. അതുകൊണ്ട് ശാസ്ത്രജ്ഞർക്ക് ഏറെ ആകാംക്ഷയുണ്ട് ഇക്കാര്യത്തിൽ. പ്രധാന യന്ത്രത്തോടൊപ്പമുള്ള എട്ട് ചെറുയന്ത്രങ്ങൾ പ്രവർത്തിപ്പിച്ച് പേടകത്തെ ചൊവ്വയുടെ ആകർണ വലയത്തിലേക്ക് മാറ്റുന്നതാണ് ഈ പദ്ധതി. പ്രധാനയന്ത്രം 24 മിനിറ്റ് പ്രവർത്തിപ്പിച്ചാണ് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മാറ്റുക.

ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള മാറ്റം വിജയമായാൽ പേടകത്തിൽ നിന്ന് സന്ദേശം ലഭിക്കാനും തിരിച്ചയയ്ക്കാനും 25 മിനിറ്റ് വേണ്ടിവരും. അതിനിർണായകമാണ് ഈ നിമിഷങ്ങൾ. ചൊവ്വാപഥത്തിലേക്ക് കടക്കുന്ന ദിവസം ഐ.എസ്.ആർ.ഒ. പേടകത്തിന് പ്രധാന സന്ദേശങ്ങളൊന്നും നൽകില്ല.പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലാകുമ്പോൾ സന്ദേശങ്ങൾ സ്വകരിക്കുന്നത് ഓസ്‌ട്രേലിയയിലെ ബഹിരാകാശ കേന്ദ്രമായിരിക്കും, ഇവിടെ നിന്നാണ് ബാംഗ്ലൂർ പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ ലഭിക്കുക. എന്നാൽ, പിറ്റേദിവസം മുതൽ ബാംഗ്ലൂരിലെ കേന്ദ്രത്തിൽ സന്ദേശം ലഭിക്കും.

ഐ.എസ്.ആർ.ഒ.യുടെ ബാംഗ്ലൂരിലെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലും ബൈലാലുവിലെ ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്‌വർക്കിലും സജ്ജീകരണങ്ങൾ പൂർത്തിയായി. നൂറോളം ശാസത്രജ്ഞരാണ് രാവും പകലും പേടകത്തെ നിരീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP