സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ ആഹ്വാനം ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് തന്റേതു തന്നെ! സിപിഎമ്മിനാണു കൊലപാതക രാഷ്ട്രീയത്തിൽ മോശപ്പെട്ട ട്രാക്ക്; തെളിവായി പത്രവാർത്തകൾ ചൂണ്ടി സിപിഐ(എം) സൈബർ സേനയ്ക്കു മറുപടിയുമായി വി ടി ബൽറാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിനു മറുപടിയുമായി വീണ്ടും വി ടി ബൽറാം എംഎൽഎ രംഗത്ത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ തെളിവുകൾ തേടിയുള്ള ബൽറാമിന്റെ പോസ്റ്റ് പുറത്തുവിട്ടതിനു മറുപടിയുമായാണ് ഇക്കുറി എത്തിയത്.
പുറത്തുവന്ന പോസ്റ്റു തന്റേതു തന്നെയെന്നു പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം വ്യക്തമാക്കി. കൊലപാതക രാഷ്ട്രീയത്തിൽ മോശപ്പെട്ട ട്രാക്കുള്ള പാർട്ടി സിപിഐ(എം) തന്നെയാണെന്നും ബൽറാം പറയുന്നു.
'ഐഎൻ സി ഓൺലൈൻ എന്ന കോൺഗ്രസ് അനുഭാവികളുടെ ഗ്രൂപ്പിൽ ഞാനിട്ട ഈ പോസ്റ്റിലെ ഓരോ വാക്കും എന്റേത് തന്നെയാണു. പക്ഷേ, എന്തോ വലിയ ഒരു രഹസ്യം ചോർന്നുകിട്ടിയ മട്ടിൽ സൈബർ സഖാക്കൾ പൊക്കിക്കൊണ്ടുനടക്കാൻ മാത്രം അതിലെന്താണുള്ളത് എന്ന് മനസ്സിലാവുന്നില്ല. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതോടൊപ്പം എന്റെ പാർട്ടിക്ക് വേണ്ടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനുള്ള ദൗത്യവും ഞാൻ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സമീപദിവസം നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കോൺഗ്രസ്സ് സ്ഥിരമായി പരസ്പരം തമ്മിലടിച്ച് കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നടന്നപ്പോൾ അതങ്ങനെയല്ല എന്ന വസ്തുത ജനസമക്ഷം അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാനടക്കം ഏതൊരു കോൺഗ്രസ് പ്രവർത്തകനുമുണ്ട്.'- എഫ്ബി പോസ്റ്റിൽ ബൽറാം വ്യക്തമാക്കി.
പിണറായി വിജയനെതിരായ പോസ്റ്റ് പുറത്തുവന്നപ്പോൾ സിപിഐ(എം) അനുകൂല സൈബർ സേന കടുത്ത വിമർശനമാണ് ബൽറാമിനെതിരെ നടത്തിയത്. സംഘപരിവാറിനോട് നിരന്തരം ഏറ്റുമുട്ടി വിജയിക്കുന്ന വി ടി ബൽറാം പിണറായി ഭക്തരുടെ പൂരപ്പാട്ടിൽ തളർന്നു പോകുകയും ചെയ്തു. ഇതിനെ തുടർന്ന് സിപിഐ(എം) ഭീഷണി തൃത്താല എംഎൽഎ ഷെയർ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണു സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കി ചിത്രീകരിക്കാൻ ആഹ്വാനം ചെയ്ത മെസേജ് പുറത്തു വിട്ട് സിപിഐ(എം) സൈബർ സേന തിരിച്ചടിച്ചത്.
ഇതിനെ പ്രതിരോധിക്കാനാണു പുതിയ പോസ്റ്റുമായി ബൽറാം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. പഴയ പത്ര കട്ടിങ്ങുകളും തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ബൽറാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിപിഐ(എം) പ്രവർത്തകരെ സിപിഎമ്മുകാർ തന്നെ കൊലപ്പെടുത്തിയതിന്റെ വാർത്തകളാണ് ഫേസ്ബുക്കിൽ ബൽറാം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ഐ എൻ സി ഓൺലൈൻ എന്ന കോൺഗ്രസ് അനുഭാവികളുടെ ഗ്രൂപ്പിൽ ഞാനിട്ട ഈ പോസ്റ്റിലെ ഓരോ വാക്കും എന്റേത് തന്നെയാണു. പക്ഷേ, എന്തോ വലിയ ഒരു രഹസ്യം ചോർന്നുകിട്ടിയ മട്ടിൽ സൈബർ സഖാക്കൾ പൊക്കിക്കൊണ്ടുനടക്കാൻ മാത്രം അതിലെന്താണുള്ളത് എന്ന് മനസ്സിലാവുന്നില്ല. വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതോടൊപ്പം എന്റെ പാർട്ടിക്ക് വേണ്ടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനുള്ള ദൗത്യവും ഞാൻ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സമീപദിവസം നടന്ന ഒരു കൊലപാതകത്തിന്റെ പേരിൽ കോൺഗ്രസ്സ് സ്ഥിരമായി പരസ്പരം തമ്മിലടിച്ച് കൊല്ലുന്നവരുടെ പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നടന്നപ്പോൾ അതങ്ങനെയല്ല എന്ന വസ്തുത ജനസമക്ഷം അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാനടക്കം ഏതൊരു കോൺഗ്രസ് പ്രവർത്തകനുമുണ്ട്. അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിലും സ്വന്തം പാർട്ടിക്കാരെത്തന്നെ കൊലപ്പെടുത്തിയ കാര്യത്തിലും കോൺഗ്രസ്സിനേക്കാൾ എത്രയോ മോശപ്പെട്ട ട്രാക്ക് റെക്കോഡ് ഉള്ള ഒരു പാർട്ടിയാണു സിപിഐ(എം). എന്ന യാഥാർത്ഥ്യം തെളിവ് സഹിതം സ്ഥാപിച്ചെടുക്കണം എന്നത് എന്റെ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതിൽ എന്ത് അപാകതയാണുള്ളത്! അതിനാവശ്യമായ വിവരശേഖരണം നടത്തി വിശ്വസനീയമായ രീതിയിൽ അത് പ്രചരിപ്പിക്കാനാണു ഞാൻ ആവശ്യപ്പെട്ടത്, അല്ലാതെ ഇക്കാര്യത്തിൽ എന്തെങ്കിലും നുണപ്രചരണം നടത്താനോ എന്റെ പോസ്റ്റിനു ലൈക്ക് കൂട്ടാനോ എതിർത്ത് പോസ്റ്റിടുന്നവരെ തിരിച്ച് അങ്ങോട്ട് തെറിവിളിച്ച് ഓടിക്കാനോ ആയിരുന്നില്ലല്ലോ? കൊലപാതകരാഷ്ട്രീയത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ കോൺഗ്രസ് പാർട്ടിയുടേയും സി പി എമ്മിന്റേയും നിലപാടുകളിലുള്ള വ്യത്യസ്തത ആയിരിക്കണം പ്രചരണത്തിന്റെ ഹൈലൈറ്റ് എന്ന എന്റെ അഭിപ്രായവും രഹസ്യമല്ല, എന്റെ തന്നെ പോസ്റ്റുകളിലൂടെ ഞാൻ ആവർത്തിച്ച് വിശദീകരിക്കാൻ ശ്രമിക്കാറുള്ളതും ഇതേ കാര്യമാണു. അതിന്റെ അടിസ്ഥാനത്തിൽ വിവിധ പ്രവർത്തകർ സംഘടിപ്പിച്ച് തന്ന സി പി എംകാർക്കെതിരെ സി പി എം കാർ തന്നെ നടത്തിയ അക്രമങ്ങളേക്കുറിച്ചുള്ള പേപ്പർ കട്ടിംഗുകളാണു ഇതോടൊപ്പം ചേർത്തിരിക്കുന്നത്.
വസ്തുതകളും തെളിവുകളും നിരത്തി ഇഷ്യു ബേസ്ഡ് ആയി സംസാരിക്കണം എന്നത് ഏതൊരാൾക്കും സ്വീകരിക്കാവുന്ന നിർദ്ദേശമാണു. നിയമസഭക്കത്തും പുറത്തുമുള്ള പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രസംഗങ്ങളും മുൻകൂട്ടി എഴുതിത്ത്ത്ത്തയ്യാറാക്കി വായിപ്പിക്കുന്ന സി പി എമ്മിനു സോഷ്യൽ മീഡിയയിൽ ഞാൻ പോസ്റ്റിടുന്നതിനു മുൻപ് സഹപ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൽ എങ്ങനെയാണു അപാകത കാണാൻ കഴിയുക എന്ന് മനസ്സിലാവുന്നില്ല. ഏതായാലും കണ്ടിടത്തെല്ലാം ഈ സ്ക്രീൻ ഷോട്ട് കൊണ്ടുപോയി പ്രചരണം നടത്തുന്ന സൈബർ ശശികൾ ഞങ്ങൾക്കിക്കാര്യത്തിൽ മുന്നോട്ടുവെക്കാനുള്ള കോൺഗ്രസ്സി പി എം താരതമ്യം എല്ലാവരിലേക്കുമെത്തിക്കുന്നതിൽ വലിയ പങ്കാണു വഹിച്ചുവരുന്നതെന്ന കാര്യത്തിൽ ഒരുപാട് നന്ദിയുണ്ട്.'
Posted by VT Balram on Thursday, 13 August 2015
Posted by VT Balram on Thursday, 13 August 2015
Posted by VT Balram on Thursday, 13 August 2015
Stories you may Like
- ക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ തൊലിക്കട്ടി അനുസരിച്ച്
- മന്ത്രി റിയാസിനെതിരായ കെ.സുരേന്ദ്രന്റെ ആരോപണത്തിൽ പ്രതികരിച്ച് വി ടി ബൽറാം
- മലയാളത്തിലെ ഏറ്റവും വില പിടിച്ച സംവിധായകൻ ജീത്തു ജോസഫിന്റെ ജീവിതം
- ബൽറാമിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ
- മുദ്രാവാക്യം വിളിക്കുന്നു, ബൽറാം പിന്നിൽനിന്ന് ആംഗ്യം കാട്ടുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍