Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൊഴിലിടങ്ങളിൽ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്; അക്കാലത്ത് അത് വളരെ സാധാരണമായിരുന്നു; തുറന്നു പറയാൻ സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല; തുറന്നു പറഞ്ഞ് തൃഷ ദാസ്

തൊഴിലിടങ്ങളിൽ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്; അക്കാലത്ത് അത് വളരെ സാധാരണമായിരുന്നു; തുറന്നു പറയാൻ സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല; തുറന്നു പറഞ്ഞ് തൃഷ ദാസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സോഷ്യൽ മീഡിയാ കാലത്തെ ഏറ്റവും ശക്തമായ വെളിപ്പെടുത്തലുകളായി പുറത്തുവന്നത് മീ ടൂ മൂവ്‌മെന്റുകളായിരുന്നു. ഇത് ഹോളിവുഡ് ലോകത്തെ അടക്കം പിടിച്ചു കുലുക്കുകയുണ്ടായി. ചില രാജ്യങ്ങളിൽ മന്ത്രിമാർക്ക് രാജിവെച്ചു പോകേണ്ട സാഹചര്യം പോലുുണ്ടായി. അത്തരമൊരു തുറന്നു പറച്ചിലുമായി രംഗത്തുവന്നിരിക്കയാണ് ദേശീയ അവാർഡ് നേടിയിട്ടുള്ള ഡോക്യുമെന്ററി സംവിധായിയായ തൃഷ ദാസ്. താൻ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി തൃഷ വ്യക്തമാക്കുന്നു.

തുടക്കകാലത്ത് തൊഴിലിടങ്ങളിൽ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. അക്കാലത്ത് അത് വളരെ സാധാരണമായിരുന്നെന്നും തൃഷ വ്യക്തമാക്കി. മീടൂ മൂവ്‌മെന്റിലൂടെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്യുമെന്ററി സംവിധായികയായി ജോലി ചെയ്തിരുന്ന സമയത്ത് ഞാൻ പല തവണ ലൈംഗിക അതിക്രമണത്തിന് ഇരയായി. അന്ന് തൊഴിലിടത്തിൽ അത് വളരെ സാധാരണമായിരുന്നു. അങ്ങനെ സംഭവിച്ചാൽ സ്ത്രീകൾ തന്നെ ആശ്വാസത്തിനും പിന്തുണയുമായി കൂടെയുണ്ടാകുമായിരുന്നു.

അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ ആർക്കും അവരുടെ കഥ പങ്കുവെക്കാനാവില്ലായിരുന്നു. അത്തരം ചൂഷണങ്ങൾ നേരിട്ട് നിശബ്ദത പാലിക്കുക എന്നു പറയുന്നത് അന്ന് വളരെ സാധാരണയായിരുന്നു. പുരുഷന്മാർക്ക് അതിനെത്തുടർന്നുണ്ടാകുന്ന അനന്തരഫലത്തെക്കുറിച്ച് പേടിയുമുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയും തൊഴിലിടത്തിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തുടർച്ചയായ ചർച്ചകളും മീടൂ മൂവ്‌മെന്റുമാണ് മാറ്റങ്ങൾക്ക് കാരണമായത്. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതാണ്. ഈ മുന്നേറ്റത്തെ രാഷ്ട്രീയവൽക്കരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- തൃഷ പറഞ്ഞു.

എന്നാൽ തന്നെ പീഡനത്തിന് ഇരയാക്കിയവരെക്കുറിച്ച് തുറന്നു പറയാൻ അവർ തയാറായില്ല. അവരാരും പ്രശസ്തരല്ലെന്നും അവരുമായി തനിക്കു കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നുമാണ് തൃഷ പറഞ്ഞത്. ആ ആളുകളൊന്നും പ്രശസ്തരല്ല, അവരാരുമായി എനിക്ക് ബന്ധങ്ങളൊന്നുമില്ല. അവർ ഇപ്പോൾ എവിടെയാണെന്നുപോലും എനിക്ക് അറിയില്ല. അന്ന് സോഷ്യൽ മീഡിയയും വാട്‌സ്ആപ്പും ഒന്നും ഇല്ലാത്തതിനാൽ അവരെ ട്രാക്ക് ചെയ്യാനായിട്ടില്ല- തൃഷ വ്യക്തമാക്കി.

ഇപ്പോൾ സാഹചര്യം മാറിയതിൽ സന്തോഷമുണ്ട്. പരിണിതഫലമുണ്ടാകുമെന്ന മനസിലാക്കി പുരുഷന്മാർ അവരുടെ പെരുമാറ്റം മാറ്റുന്നത് നല്ലകാര്യമാണ്. ലൈംഗിക അതിക്രമണങ്ങൾ കുറയ്ക്കാൻ ഇത് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ആദ്യ പുസ്തകമായ മിസ് ദ്രൗപതി കുറു; അഫ്റ്റര് ദി പാണ്ഡവാസിന്റെ കാലഘട്ടത്തിൽ നിന്ന് ഇപ്പോഴത്തെ കാലഘട്ടത്തിലേക്ക് വരുമ്പോൾ മീടൂ മുന്നേറ്റത്തിലൂടെ ലൈംഗിക വിവേചനത്തെക്കുറിച്ചും തൊഴിലിടത്തിലേയും സമൂഹത്തിലേയും അസമത്വങ്ങളെക്കുറിച്ചുമെല്ലാം ചർച്ചകൾ ഉയർന്നുവെന്നും തൃഷ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP