ഫ്രീ ബേസിക്സ് തന്ത്രവുമായി എത്തിയ സുക്കർബർഗിനു തിരിച്ചടി; ആവശ്യപ്പെട്ട വിവരങ്ങൾ ഫേസ്ബുക്ക് കൃത്യസമയത്തു ഹാജരാക്കിയില്ലെന്നു ട്രായ്; പഴയ വീഞ്ഞു പുതിയ കുപ്പിയിൽ അവതരിപ്പിക്കാനുള്ള നീക്കം പാളി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്റർനെറ്റ് സമത്വത്തെ തകർക്കുന്ന ഫ്രീ ബേസിക്സ് സംവിധാനത്തിന് കരുക്കൾ നീക്കിയ ഫേസ്ബുക്കിനു തിരിച്ചടിയുമായി ട്രായ്. പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട വിവരങ്ങൾ ഫേസ്ബുക്ക് കൃത്യസമയത്തു ഹാജരാക്കിയില്ലെന്നു ട്രായ് അറിയിച്ചു. ഇതോടെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന പേരിൽ മുമ്പ് അവതരിപ്പിച്ച നെറ്റ് ന്യൂട്രാലിറ്റിക്കെതിരായ നടപടി ഫ്രീബേസിക്സ് എന്ന പേരിൽ പുനരവതരിപ്പിച്ച ഫേസ്ബുക്കിന്റെ തന്ത്രം വീണ്ടും പാളി.
ഇന്റർനെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) തുരങ്കം വയ്ക്കുന്ന ഫ്രീ ബേസിക്സ് തന്ത്രങ്ങൾ തത്കാലം വേണ്ടെന്നാണു ടെലകോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദ്ദേശം. ടെലകോം ഓപ്പറേറ്റർമാരോട് ഇതു സംബന്ധിച്ച നിർദ്ദേശങ്ങളും ട്രായ് നൽകിക്കഴിഞ്ഞു.
നെറ്റ് ന്യൂട്രാലിറ്റിക്ക് വിരുദ്ധമായ, ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ് തന്ത്രം സംബന്ധിച്ച് 24 ലക്ഷം പ്രതികരണങ്ങളാണു ട്രായിക്ക് ലഭിച്ചത്. ഇതിൽ ഭൂരിഭാഗവും ആവശ്യപ്പെടുന്നത് ഇന്റർനെറ്റ് സമത്വം നിലനിറുത്തണം എന്നാണ്. സപ്പോർട്ട് ഫ്രീ ബേസിക്സ്.കോം വഴിയാണ് 13.5 ലക്ഷം പ്രതികരണങ്ങൾ ലഭിച്ചത്. ഫേസ്ബുക്ക് മെയിൽ.കോം വഴി 5.44 ലക്ഷം പേരും പ്രതികരിച്ചു. പക്ഷേ, ഫ്രീ ബേസിക്സിനെ പിന്തുണയ്ക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചവരുടെ വിശദവിവരങ്ങളൊന്നും തങ്ങൾക്കു ലഭിച്ചില്ലെന്നു ട്രായ് വ്യക്തമാക്കി. വെറും മൊബൈൽ നമ്പരുകൾ മാത്രമാണു പിന്തുണയ്ക്കുന്നവരുടേതായി ഫേസ്ബുക്ക് നൽകിയതെന്നും ട്രായ് വിശദീകരിച്ചു. ഡേറ്റാ സേവനങ്ങൾക്കു വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു ട്രായ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടുമില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബർ ഒമ്പതിനാണു ഇത്തരത്തിലൊരു കൺസൾട്ടേഷൻ പേപ്പർ ട്രായ് നൽകിയത്. ഇക്കാര്യത്തിൽ മറുപടി നൽകാനായി ജനുവരി ഏഴുവരെ സമയം നീട്ടിനൽകുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ വിശദമായ വിവരങ്ങൾ നൽകണം എന്നായിരുന്നു ട്രായ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഫ്രീബേസിക്സിനെ ഉപയോക്താക്കൾ പിന്തുണച്ചു എന്ന് അവകാശപ്പെടുന്ന മെയിലുകളിൽ ട്രായ് ആവശ്യപ്പെട്ട ചോദ്യങ്ങൾക്കുള്ള കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.
തുടർന്ന് ജനുവരി ഒന്നിനു ട്രായ് വീണ്ടും ഫേസ്ബുക്കിനു കത്തയച്ചു. ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം നൽകണം എന്നു ഉപയോക്താക്കളോട് ആവശ്യപ്പെടണമെന്നും ഇതു സംബന്ധിച്ച മറുപടി ഉടൻ തരണമെന്നുമായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ഡേറ്റാ സേവനങ്ങൾക്കു വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു അഭിപ്രായം സമർപ്പിക്കേണ്ട അവസാന തീയതിയായ ജനുവരി ഏഴു കഴിഞ്ഞിട്ടും കൃത്യമായ മറുപടി നൽകാൻ ഫേസ്ബുക്കിനു കഴിഞ്ഞില്ല. ജനുവരി ഏഴിനും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു ട്രായ് ഫേസ്ബുക്കിനെ സമീപിച്ചിരുന്നു. എന്നാൽ, അതിന് ഇതുവരെ ഫേസ്ബുക്ക് മറുപടി തന്നില്ലെന്നാണ് ട്രായ് അറിയിക്കുന്നത്.
ഉപയോക്താക്കൾ ഭൂരിപക്ഷവും ഫ്രീബേസിക്സിനെ അനുകൂലിക്കുന്നുവെന്ന തരത്തിൽ പ്രചാരണം നടത്തിയിരുന്ന ഫേസ്ബുക്കിനു കനത്ത തിരിച്ചടിയാണ് ട്രായ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്. സോഷ്യൽ മീഡിയ നടത്തിയ ശക്തമായ ഇടപെടലാണു ഫേസ്ബുക്കിന്റെ നീക്കങ്ങൾക്കു തടസമായത്.
നിലവിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മാത്രമാണ് ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സിനെ അനുകൂലിക്കുന്നത്. നേരത്തേ, ഇന്റർനെറ്റ്.ഓർഗ് എന്നായിരുന്നു ഫ്രീ ബേസിക്സിനു സുക്കർബർഗ് നൽകിയിരുന്ന പേര്. വിവാദം കത്തിപ്പടർന്നതോടെ പേര് ഫ്രീബേസിക്സ് എന്നാക്കുകയായിരുന്നു. എയർടെലാണ് ആദ്യം ഇന്റർനെറ്റ് സമത്വത്തിനെതിരെ, രംഗത്തെത്തിയത്. ചില വെബ്സൈറ്റുകൾ മാത്രം സൗജന്യമായും മറ്റുള്ളവ നിശ്ചിത ഫീസ് ഈടാക്കിയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. ഫേസ്ബുക്ക് ഇതേറ്റുപിടിക്കുകയായിരുന്നു.
എന്നാൽ, ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇതിനെതിരെ തിരിഞ്ഞു. ട്രായിക്ക് കിട്ടിയത് പരാതിപ്രവാഹമാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പ്രതികരണം ട്രായ് ആരാഞ്ഞത്. ഫ്രീബേസിക്സ് പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട വിവരങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മറുപടി കിട്ടാതായിരിക്കുകയാണെന്നു ട്രായ് വ്യക്തമാക്കിയതോടെ നിലവിലെ സ്ഥിതിതന്നെ തുടരും.
ഫ്രീ ബേസിക്സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയിൽ മാത്രം ഫേസ്ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. ഇന്ത്യയിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച കാമ്പയിനും ഇതാണ്. എല്ലാ ആളുകൾക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാൻ കഴിയാത്തവർക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റർനെറ്റ് ലഭ്യതയ്ക്ക് വേണ്ടിയാണ് ഫ്രീ ബേസിക്സ് ആവിഷ്കരിക്കുന്നതെന്ന് ഫേസ്ബുക്ക് സിഇഒ സൂക്കർബർഗ് പറഞ്ഞിരുന്നു. പക്ഷേ, ബില്ല്യനോളം വരുന്ന ഇന്ത്യൻ ഉപഭോക്താക്കൾ ഫ്രീ ബേസിക്സ് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. ഫേസ്ബുക്ക് അച്ചടിമാദ്ധ്യമങ്ങളിൽ പ്രചരണം നടത്താനാണ് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. ഇത് 180- 200 കോടിയോളം വരും. പരസ്യ പ്രചരണത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയിൽ അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍