കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി; കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ; ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?' നിർമല സീതാരാമനെ വിമർശിച്ച് തോമസ് ഐസക്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിൽ വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്നുവെന്ന് വിമർശിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. 'കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ. സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി. കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരമുള്ള എസ്.ഡി.ആർ.എഫ് അഥവാ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25% കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കാൻ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കുടിയേറ്റ തൊഴിലാളികൾക്കായി ചെലവഴിക്കാൻ കളക്ർമാർക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?'
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഉത്തേജക പാക്കേജിന്റെ ആരവമെല്ലാം കെട്ടടങ്ങുന്നതിന് ഒരു ദിവസം വേണ്ടിവന്നില്ല. സെൻസെക്സ് ഇന്ന് 885 പോയിന്റാണ് ഇടിഞ്ഞത്. ഒരു പ്രമുഖ നിരീക്ഷകന്റെ കാഴ്ചപ്പാടിൽ ഉത്തേജക പാക്കേജ് ഏതാണ്ട് പൂർണ്ണമായും നിലവിലുള്ള സ്കീമുകളുടെയും സ്ഥാപനങ്ങളുടെയും ലിവറേജിംങ് മാത്രമാണെന്ന് കമ്പോളത്തിനു ബോധ്യപ്പെട്ടു. രണ്ടാംദിവസത്തെ കാർഷിക മേഖല സംബന്ധിച്ച പ്രഖ്യാപനങ്ങളും ആദ്യദിവസത്തെ സമീപനത്തിന്റെ തനിയാവർത്തനം മാത്രമാണ്. ബജറ്റിൽ നിന്നുള്ള അധികച്ചെലവ് ഏറിയാൽ ഒരു പതിനായിരം കോടി രൂപ മാത്രം.
കാർഷിക മേഖല ഭീകരമായ തകർച്ചയിലാണ്. നിർമ്മലാ സീതാരാമൻ ഊന്നിപ്പറഞ്ഞ കണക്കു തന്നെയാണ് ഇതിനുള്ള തെളിവ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 63 ലക്ഷം കൃഷിക്കാർക്ക് 86000 കോടി രൂപ വായ്പ നൽകിയത്രേ. എന്നുവച്ചാൽ മാസം 43000 കോടി രൂപ. എത്രയാ ശരാശരി ഒരു മാസം വായ്പ നൽകുക? ഏതാണ്ട് 1.2 ലക്ഷം കോടി രൂപ. ഇതിന്റെ മൂന്നിലൊന്ന് മാത്രമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാർഷിക മേഖലയ്ക്ക് ലഭിച്ചത്. ഇതാണ് പെരുമ്പറ കൊട്ടുന്ന നേട്ടം. ഈ കുറവ് പരിഹരിക്കാൻ എന്താ പ്രതിവിധി? 30000 കോടി രൂപ നബാർഡ് വഴി അധിക വായ്പ നൽകും! കടം എഴുതിത്ത്ത്ത്തള്ളിയില്ലെങ്കിലും നിലവിലെ കടത്തിന്റെ മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും എഴുതിത്ത്ത്ത്തള്ളിക്കൂടേ? ആറ് മാസത്തെ മൊറട്ടോറിയത്തിന് 80000 കോടി രൂപ പലിശ വരും. അത്രയൊന്നും ബജറ്റിൽ നൽകാനാവില്ലെന്നാണ് കേന്ദ്രധമന്ത്രി എടുത്തിരിക്കുന്ന നയം.
മൂന്ന് പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണ്. ഒന്ന്, കിസാൻ ക്രെഡിറ്റ് കാർഡ്, മത്സ്യ-ക്ഷീര മേഖലകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നത്. രണ്ട്, 30000 കോടി രൂപയുടെ നബാർഡ് റീ-ഫിനാൻസ്. അത്രയെങ്കിലും നൽകാൻ തോന്നിയല്ലോ. മൂന്ന്, രണ്ട് ലക്ഷം കോടി രൂപ കിസാൻ ക്രെഡിറ്റ് കാർഡുവഴി ഈ വർഷം വായ്പ നൽകുമത്രേ. ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡു വഴി എത്രെയന്ന് കൃത്യമായി അറിയാത്തതുകൊണ്ട് ഇതിനെക്കുറിപ്പ് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഏതായാലും ഇപ്പോൾ ഏതാണ്ട് ഒരു വർഷം 16 ലക്ഷം കോടി രൂപ കാർഷിക വായ്പ നൽകുന്നുണ്ട്.
കുടിയേറ്റ തൊഴിലാളികൾക്ക് 11000 കോടി രൂപ. സംസ്ഥാനങ്ങൾക്ക് നൽകിയെന്നുകേട്ട് ഞാൻ അമ്പരന്നുപോയി. കുറച്ചു സമയമെടുത്തു ഇതെന്ത് കണക്കെന്ന് മനസ്സിലാക്കാൻ. ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരമുള്ള എസ്.ഡി.ആർ.എഫ് അഥവാ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുകയാണിത്. ഇതിന്റെ 25% കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി ചെലവഴിക്കാൻ അനുവാദം കിട്ടി. കേരളത്തിന് ആകെ ലഭിച്ചത് 157 കോടി രൂപയാണ്. ഇതിന്റെ 25 ശതമാനമാണ് കുടിയേറ്റ തൊഴിലാളികൾക്കായി ചെലവഴിക്കാൻ കളക്ർമാർക്ക് കൈമാറിയിട്ടുമുണ്ട്. ഇങ്ങനെ വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രസ്താവിക്കാൻ ധനമന്ത്രിക്ക് എങ്ങനെ കഴിയുന്നു?
കുടിയേറ്റ തൊഴിലാളികൾക്ക് പോർട്ടബിൾ റേഷൻകാർഡ് നൽകുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഇപ്പോൾ തന്നെ ഇത് 17 സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. കേരളവും നടപ്പാക്കാൻ നടപടി സ്വീകരിച്ചുവരുന്നു. പക്ഷെ, ഒരു കാര്യം ഓർക്കണം. ഇവിടെ റേഷൻ വാങ്ങുമ്പോൾ നാട്ടിലെ റേഷൻ വെട്ടിക്കുറയ്ക്കപ്പെടും. അതുകൊണ്ട് കുടിയേറ്റ തൊഴിലാളിക്ക് അസ്സൽ നേട്ടമൊന്നും ഇല്ല.
കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുറപ്പിൽ ജോലി നൽകുമെന്നുള്ളതാണ് മറ്റൊരു വലിയ പ്രഖ്യാപനം. നല്ലത്. പക്ഷെ, 60000 കോടി രൂപയുടെ തൊഴിലുറപ്പ് ബജറ്റ് അടങ്കലിൽ ഒരു പൈസപോലും വർദ്ധനവ് നടത്താൻ ധനമന്ത്രി തയ്യാറല്ല. ഈ വറുതിയുടെ കാലത്ത് 100 ദിവസത്തെ പണി 150 ആക്കാനും സമ്മതമല്ല. തൊഴിലുറപ്പിനെ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും സമ്മതമല്ല. വെറും വാചകമടി മാത്രം.
അതിന്റെ ഒരു സാമ്പിൾ ഇതാ ഏപ്രിൽ 1 മുതൽ 43 ദിവസംകൊണ്ട് 10000 കോടി രൂപ തൊഴിലുറപ്പിലൂടെ നൽകിയെന്നാണ് അവകാശവാദം. 14.6 കോടി പ്രവൃത്തി ദിനങ്ങൾ നൽകിയത്രേ. ആകട്ടെ. 2019 ഏപ്രിൽ മാസത്തിൽ എത്രയായിരുന്നു പ്രവൃത്തി ദിനങ്ങൾ? 27.9 കോടി. 2020 ഏപ്രിൽ മാസത്തിൽ 11.08 കോടി. മെയ് മാസത്തിൽ 3.5 കോടി പ്രവൃത്തി ദിനങ്ങൾകൂടി സൃഷ്ടിക്കപ്പെട്ടു. കേരളത്തിൽ 2019 ഏപ്രിൽ മാസത്തിൽ 21.75 ലക്ഷം ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2020 ഏപ്രിൽ മാസത്തിൽ 11.08 ലക്ഷം തൊഴിൽ ദിനങ്ങളും. എത്ര ഭീകരമാണ് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ! എന്നിട്ടും അവകാശവാദങ്ങൾക്ക് ഒരു കുറവുമില്ല.
10000 കോടി രൂപ തൊഴിലുറപ്പിലൂടെ നൽകിയെന്നാണല്ലോ പറഞ്ഞത്. ഇതുവരെ 39000 കോടി രൂപ ഈ വർഷം റിലീസ് ചെയ്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ, ഇതുമുഴുവൻ മുൻവർഷത്തെ കുടിശിക തീർക്കാനാണ്. ഈ വർഷത്തെ പണിക്ക് ഒരുപൈസപോലും ഇതുവരെ അനുവദിച്ചിട്ടില്ല.
ചിരി വന്നത് നേട്ടത്തിന്റെ പട്ടികയിൽ 12000 സ്വയംസഹായ സംഘങ്ങൾ പുതിയതായി രൂപീകരിച്ചെന്നു പറഞ്ഞു കേട്ടപ്പോഴാണ്. സ്വയംസഹായ സംഘങ്ങൾ 3 കോടി മാസ്കുകളും 1.2 ലക്ഷം ലിറ്റർ സാനിട്ടൈസറും ഉൽപ്പാദിപ്പിച്ചത്രേ. കേരളത്തിൽ കുടുംബശ്രീ, അയൽക്കൂട്ടങ്ങളുടെ എണ്ണം 3 ലക്ഷം വരും. ഒരുകോടി മാസ്കുകൾ അടിയന്തിരമായി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ സ്വയംസഹായ സംഘങ്ങൾക്ക് വാചകമടിയല്ലാതെ എന്തെങ്കിലും പുതിയ സഹായമുണ്ടോ? അതുമില്ല.
ബജറ്റിൽ നിന്നും ഇന്നത്തെ പ്രഖ്യാപനങ്ങളിൽ വരുന്ന അധികച്ചെലവ് അധിക റേഷൻ (കുടിയേറ്റ തൊഴിലാളികൾക്കും, റേഷൻ കാർഡ് ഇല്ലാത്തവർക്കും) 3500 കോടി രൂപ. കുടിയേറ്റ തൊഴിലാളികൾക്കുള്ള ബിൽഡിങ് കോംപ്ലക്സുകൾ (പിപിപി മോഡൽ) തുക പറഞ്ഞിട്ടില്ല. 5000 കോടി രൂപ തെരുവോര കച്ചവടക്കാർക്ക്. ഇതിന്റെ പലിശ സബ്സിഡി ഉണ്ടെന്ന് പറഞ്ഞിട്ടില്ല. മുദ്ര, ശിശു ലോണുകൾക്കുള്ള 2 ശതമാനം സബ്ഡിസി. എങ്ങനെ കൂട്ടിയാലും 10000 കോടിയിൽ കൂടില്ല. എന്നാൽ പ്രഖ്യാപനമാവട്ടെ, മൂന്നുലക്ഷം കോടിയുടെ പാക്കേജെന്നാണ്. ഭയങ്കര ഉത്തേജനമായിരിക്കും കാർഷിക മേഖലയിൽ വരാൻ പോകുന്നതെന്ന് വ്യക്തമായിക്കാണുമല്ലോ.
അവസാനമായി ഒരുകാര്യം കൂടി. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുള്ള ലേബർ കോഡിനെയും ദേശീയ മിനിമം കൂലിയെക്കുറിച്ചും പറയുന്നുണ്ട്. ധനമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ യുപിക്കും മധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ ഹരിയാനവും നിലവിലുള്ള തൊഴിൽ നിയമങ്ങൾ 1000 ദിവസത്തേയ്ക്ക് കൊവിഡിന്റെ പേരിൽ റദ്ദ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്