മുന്നോക്ക സംവരണം സിപിഎം മാനിഫെസ്റ്റോയിലുള്ളത്; തെരഞ്ഞെടുപ്പ പത്രികയിൽ പറഞ്ഞതാണ് പ്രാവർത്തികമാക്കിയത്; ഇടതുപക്ഷക്കാർ എതിർക്കുന്നതിൽ അത്ഭുതം തോന്നുന്നെന്ന് തോമസ് ഐസക്ക്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംവരണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. പുതിയ നിലപാട് സിപിഐ (എം) സ്വീകരിച്ചിരിക്കുന്നു എന്ന വിമർശനം ശരിയല്ല. . 1996 മുതലുള്ള മാനിഫെസ്റ്റോകളിൽ കൃത്യമായി പറഞ്ഞ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ നടപ്പാക്കുകയാണ്. വർഗ കാഴ്ചപ്പാടിലാണ് കമ്മ്യൂണിസ്റ്റുകാർ സംവരണത്തെ വിലയിരുത്തുന്നത്. സംവരണത്തിലൂടെ സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥയോ ദാരിദ്ര്യമോ ലഘൂകരിക്കാനാവും. എന്നാൽ ഇല്ലാതാക്കാനാകുമെന്നുള്ളത് വ്യാമോഹം മാത്രമാണ്. സിപിഎം നിലപാടിനെ ഇടതുപക്ഷ അനുഭാവികൾ എതിർക്കുന്നത് കാണുമ്ബോൾ അത്ഭുതം തോന്നുന്നുവെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
ടി.എം തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:-
സംവരണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ് ഇന്നു കേരള സർക്കാർ നടപ്പാക്കുന്നത്. അതിൽ അഭിപ്രായ വ്യത്യാസമുള്ളവർ ഉണ്ട്. ഇടതുപക്ഷ അനുഭാവികളിൽ ചിലരും ഇക്കൂട്ടത്തിലുണ്ട്. എന്തോ പുതിയ നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നു എന്ന മട്ടിലാണ് വിമർശനം. 1996 മുതലുള്ള മാനിഫെസ്റ്റോകളിൽ കൃത്യമായി പറഞ്ഞുവന്നകാര്യം കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ പാർലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോൾ നടപ്പാക്കുകയാണുണ്ടായത്.
ഇത്തരമൊരു നിലപാടിലേയ്ക്ക് സിപിഎം എത്തിച്ചേർന്നത് പാർട്ടിക്കുള്ളിലും പുറത്തും നടന്ന സുദീർഘമായ സംവാദങ്ങൾക്കു ശേഷമാണ്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തു നിലനിന്ന ജാതിമേധാവിത്വത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് ജാതി സംവരണം ഒരു സുപ്രധാന നടപടിയായി കമ്മ്യൂണിസ്റ്റുകാർ എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. മുഖ്യധാര ദേശീയപ്രസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായി തിരുവിതാംകൂറിലെ നിർവർത്തനപ്രസ്ഥാനത്തെ മലബാറിലെ കോൺഗ്രസ് - സോഷ്യലിസ്റ്റുകാർ പിന്തുണയ്ക്കുകയുണ്ടായിയെന്നത് സ്മരണീയമാണ്.
വർഗ കാഴ്ചപ്പാടിലാണ് കമ്മ്യൂണിസ്റ്റുകാർ സംവരണത്തെ വിലയിരുത്തുന്നത്. രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത വളർച്ച എല്ലാ സമുദായങ്ങളിലും ധ്രുവീകരണം സൃഷ്ടിക്കുന്നു. പട്ടികവിഭാഗങ്ങൾ ഒഴിച്ചാൽ പിന്നോക്ക സമുദായങ്ങളിൽ വളർന്നുവരുന്ന ബൂർഷ്വവിഭാഗത്തിന്റെ ആവിർഭാവത്തോടൊപ്പം മുന്നോക്ക വിഭാഗങ്ങളെയടക്കം ജനങ്ങളിൽ ഭൂരിപക്ഷം കൂടുതൽ കൂടുതൽ പാപ്പരാകുന്നു. പിന്നോക്ക സമുദായങ്ങളിലും മുന്നോക്ക സമുദായങ്ങളിലുമുള്ള തൊഴിലാളികളെയും കൃഷിക്കാരെയും മറ്റ് അധ്വാനിക്കുന്നവരെയും ജാതി, സമുദായ ഭേദങ്ങൾക്ക് അതീതമായി സംഘടിപ്പിക്കുന്നതിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ജാതി അടിസ്ഥാനമാക്കിയുള്ള പിന്നോക്ക സമുദായ സംവരണത്തിൽ മുൻഗണന അതാത് ജാതികളിൽപ്പെട്ട ദരിദ്രർക്ക് നൽകണം. അവരിൽ അർഹത നേടിയ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ മാത്രം അതാത് ജാതികളിൽപ്പെട്ട മേൽത്തട്ടുകാർക്ക് എന്ന നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ മുന്നോക്ക സമുദായത്തിലെ മുഴുവൻ ജനങ്ങളെയും സംവരണത്തിനെതിരെ അണിനിരത്തുന്ന അടവാണ് മുന്നോക്ക സമുദായ പ്രമാണിമാർ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇത് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള വലിയ ചേരിതിരിവായി.
കേരളത്തിലും ഇത്തരത്തിൽ സംവരണത്തിന്റെ അടിസ്ഥാനത്തിൽ മുന്നോക്കക്കാരെയും പിന്നോക്കക്കാരെയും സംഘടിപ്പിക്കുന്നതിന് എസ്ആർപി, എൻഡിപി എന്നീ രണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് രൂപംകൊണ്ട അനുഭവം നമുക്കുണ്ട്. സംവരണ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അതത് സമുദായങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ചശേഷം ഇരുവരെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായി അണിനിരത്തുന്ന കാഴ്ചയും കേരളത്തിൽ കണ്ടു. എസ്ആർപിയും എൻഡിപിയും കോൺഗ്രസിനോടൊപ്പം കുറച്ചു നാളത്തേയ്ക്കാണെങ്കിലും ഭരണത്തിലേറി.
മേൽപ്പറഞ്ഞ അനുഭവത്തിന്റെകൂടി അടിസ്ഥാനത്തിലാണ് മണ്ഡൽ കമ്മീഷൻ ചേരിതിരിവുകാലത്ത് ബീഹാറിൽ കർപ്പൂരി ഠാക്കൂർ ചെയ്തതുപോലെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ഒരു ചെറിയൊരു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന നിലപാടിനെ പാർട്ടി അംഗീകരിച്ചത്. അന്ന് മുതൽ ഇന്നുവരെ പാർട്ടിയുടെ നിലപാട് ഇതാണ്.
പിന്നോക്ക സമുദായ പ്രമാണിമാരും മുന്നോക്ക സമുദായ പ്രമാണിമാരും ആഗ്രഹിക്കുന്നത് സംവരണവിരുദ്ധ മുദ്രാവാക്യമുയർത്തി തങ്ങളുടെ സമുദായത്തിലെ അംഗങ്ങളെ മുഴുവൻ സംവരണത്തിന് എതിരെ അണിനിരത്താനാണ്. മണ്ഡൽ പ്രക്ഷോഭകാലത്ത് നമ്മൾ ഇത് നേരിട്ടു കണ്ടതാണ്. ചെറിയൊരു ശതമാനം സംവരണം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കു നൽകുന്നത് സംവരണത്തിനു കൂടുതൽ ജനപിന്തുണ ഉറപ്പുവരുത്തുന്നതിനു മാത്രമല്ല, പുരോഗമനപരമായ നിലപാടുകളിൽ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ അണിനിരത്തുന്നതിനു സഹായകരമാകും. പിന്നോക്ക സമുദായങ്ങളിലെയും മുന്നോക്ക സമുദായങ്ങളിലെയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും ഐക്യം ശക്തിപ്പെടുത്തുന്നതിന് സഹായകരമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്.
ബിജെപിയുടെ അടിത്തറയായ ആർഎസ്എസ് സംവരണം തന്നെ അവസാനിപ്പിക്കണമെന്ന ശക്തമായ നിലപാട് എടുക്കുന്നവരാണ്. അങ്ങനെയുള്ള ബിജെപിയുടെ സഖ്യശക്തിയായി പ്രവർത്തിക്കുന്നതിന് സംവരണത്തിന്റെ കാര്യത്തിൽ സിപിഎം നെ ശക്തമായി എതിർക്കുന്ന ബിഡിജെഎസിന് ഒരു മടിയുമില്ല.
സംവരണത്തിലൂടെ സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥയോ ദാരിദ്ര്യമോ ലഘൂകരിക്കാനാവും. എന്നാൽ ഇല്ലാതാക്കാനാകുമെന്നുള്ളത് വ്യാമോഹം മാത്രമാണ്. അതാണല്ലോ ഇതുവരെയുള്ള നമ്മുടെ അനുഭവം. അതിന് സമൂഹത്തിൽ അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്തു തന്നെ വേണം. അതിനാവട്ടെ അധ്വാനിക്കുന്നവരെ വർഗ്ഗാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനു കഴിയണം. ഇതിനു സഹായകരമായ ഒരു നിലപാടാണ് സംവരണത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്നത്. ഈ നിലപാടിനെ കേവലയുക്തിയുടെ അടിസ്ഥാനത്തിലും സംവരണം സംബന്ധിച്ച മാറ്റമില്ലാത്ത കാഴ്ചപ്പാടുകൾ സ്വീകരിച്ചുകൊണ്ടും ചില ഇടതുപക്ഷ അനുഭാവികളും എതിർക്കുന്നതു കാണുമ്ബോൾ അത്ഭുതം തോന്നുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍