അഞ്ചുപൈസ സ്വത്തില്ലാതിരുന്ന ജിയോ ഇന്ന് കോടികളുടെ ഉടമ; സ്വന്തം പെങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ മാത്തുക്കുട്ടി... വ്യാപാരികളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന ജാഫറിക്ക.. അർഹതപ്പെടാത്ത മുതൽ ആശുപത്രിയിൽ കൊടുക്കേണ്ടി വരുമെന്ന് ഓർക്കുക: കോൺഗ്രസ് ജാഥയ്ക്ക് നേരെ തോക്കെടുത്ത തൊടുപുഴ സിഐ സർവീസ് ചട്ടങ്ങൾ മറന്ന് വാട്സ് ആപ്പിലൂടെ ആരോപണങ്ങളുമായി രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയിൽ കോൺഗ്രസ് മാർച്ചിനുനേരെ ഉണ്ടായ നാടകീയ പൊലീസ് നടപടികൾക്കിടെ തോക്കെടുത്ത് ചൂണ്ടിയ സിഐയുടെ പ്രവൃത്തി വൻ വിവാദമായതിന് പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നൽകിയ കുറിപ്പും ചർച്ചയാവുന്നു.
പൊലീസിനുനേരെ ആസൂത്രിതമായി ഉണ്ടായ ആക്രമണമാണ് അന്ന് കോൺഗ്രസ് പ്രവർത്തകർ നടത്തിയതെന്നും നേതാക്കന്മാർക്കെല്ലാം അടികിട്ടിയെന്നും വ്യക്തമാക്കിയാണ് സിഐ വാട്സ്ആപ്പിൽ പ്രതികരിച്ചിരിക്കുന്നത്. തൊടുപുഴ ഹർത്താൽ വിരുദ്ധ സമിതിക്ക് കടപ്പാട് എന്ന പേരിൽ സിഐ ശ്രീമോൻ എൻ ജി ഷെയർ ചെയ്ത പോസ്റ്റിൽ വ്യക്തിപരമായി കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നുമുണ്ട്.
ഇതോടെ വിഷയം വലിയ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിലും പൊലീസിലും. തികച്ചും ചട്ടവിരുദ്ധമാണ് ഇത്തരമൊരു പോസ്റ്റ് നൽകിയതെന്നും കൂടി ആക്ഷേപം ഉയരുന്നതോടെ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല, ഇത്തരത്തിൽ ഒരു സമിതിയോ സംഘടനയോ ഇല്ലെന്നും അതിനാൽ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ കരുതിക്കൂട്ടി ഇത്തരമൊരു പോസ്റ്റ് ഇടുകയായിരുന്നുവെന്നും ആണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
സിഐ ഷെയർ ചെയ്ത പോസ്റ്റ് ഇപ്രകാരം:
വളരെ ആസൂത്രിതമായി പൊലീസിന് നേരെയുണ്ടായ ഒരാക്രമണമായിരുന്നു തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയത്.മാർച്ചിന്റെ അവസാനഘട്ടത്തിൽ പൊലീസിനു നേരെ പെട്ടെന്നുള്ള ആക്രമണം DySP, CI, S I മാർക്കും തുടങ്ങിയവർക്കും 10 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. വളരെ നാളുകൾക്ക് ശേഷമാണ് പൊലീസ് തൊടുപുഴയിൽ ലാത്തി വീശിയത്. ഇത്തവണ അണികൾക്ക് ഒരാൾക്ക് പോലും പൊലീസിന്റെ അടി കൊണ്ടില്ല. എല്ലാ നേതാക്കന്മാർക്കും അടി കിട്ടി.
പ്രശ്നമുണ്ടാക്കി വിട്ടതിനു ശേഷം പ്രശ്നം പരിഹരിക്കാൻ വരുന്ന കോൺഗ്രസുകാരുടെ നേതാക്കന്മാർ ഇത്തവണപെട്ടു. എന്തായാലും മിടുക്കന്മാരായ പൊലീസുകാരും നമ്മുടെ നാട്ടിലുണ്ട് .അഞ്ചു പൈസയുടെ സ്വത്തില്ലായിരുന്ന ജിയോ ഇന്ന് കോടികണക്കിന് രൂപയുടെ സ്വത്ത്,സ്വന്തം പെങ്ങളെ കൊന്ന് കെട്ടി തൂക്കിയ മാത്തു കുട്ടി, ഇവിടെത്തെ വ്യാപാരികളുടെ പോക്കറ്റിൽ കൈയിട്ടുവാരുന്ന ജാഫർ ഇക്ക, അർഹത പെടാത്ത മുതൽ ഇങ്ങനെ ആശുപത്രിയിൽ കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും ഓർക്കുക. കടപ്പാട്.. ഹർത്താൽ വിരുദ്ധ സമിതി തൊടുപുഴ .. ഇങ്ങനെയായിരുന്നു പോസ്റ്റ്.
തൊടുപുഴ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്, ഡിസിസി സെക്രട്ടറി ജിയോ മാർട്ടിൻ, കെഎസ് യു സംസ്ഥാന സെക്രട്ടറി മാത്യു എന്നിവരുടെ പേരെടുത്തുപറഞ്ഞാണ് സിഐയുടെ സന്ദേശം. ഇവർക്കെതിരെ വ്യക്തിപരമായ കടുത്ത ആക്ഷേപം കൂടി ഉ്ന്നയിക്കപ്പെട്ടതോടെ ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്ന ആവശ്യവും ശക്തമാണ്.
ഇതോടെയാണ് ഈ പോസ്റ്റും പൊലീസ് നടപടിയും തികച്ചും ആസൂത്രിതമായിരുന്നു എന്ന നിലയിൽ കാര്യങ്ങൾ ചർച്ചയാവുന്നത്. ഇടുക്കി ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനിടെ നാടകിയ രംഗങ്ങൾ ആണ് ഉണ്ടായത്. പ്രതിഷേധക്കാർ അക്രമാസക്തരായപ്പോൾ സിഐ: എൻ.ജി. ശ്രീമോൻ തോക്കെടുക്കുകയും ഇതുകണ്ട് കൂടുതൽ പ്രകോപിതരായ പ്രവർത്തകർ വെയ്ക്കെടാ വെടി എന്ന് പറഞ്ഞു കൊണ്ട് സിഐക്ക് നേരെപാഞ്ഞടുക്കുകയും ആയിരുന്നു. ഇതോടെ രംഗം വീണ്ടും വഷളായി. സംഘർഷാവസ്ഥ മുറുകിയതോടെ ഡിവൈഎസ്പിയും നേതാക്കളും പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
മൂപ്പിൽക്കടവ് റോഡിൽ കാഞ്ഞിരമറ്റം ജംക്ഷനിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം കെഎസ് യു പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ചായിരുന്നു പിറ്റേന്ന് ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിനിടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടെത്. വളരെ പണിപ്പെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്.
പൊലീസ് വാനിൽ വന്ന സിഐ ശ്രീമോനെ കണ്ടതോടെയാണ് പ്രവർത്തകർ അക്രമാസക്തരായത്. കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദ്ധിച്ചത് ശ്രീമോൻ ആയിരുന്നു എന്നാരോപിച്ചാണ് പ്രവർത്തകർ സിഐക്ക് നേരെ പാഞ്ഞടുത്തത്. ഇതോടെ പൊലീസുകാർ സിഐക്ക് ചുറ്റും വലയം തീർത്തു. പ്രവർത്തകർ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചതോടെ സിഐ ശ്രീമോൻ പിസ്റ്റൽ എടുത്ത് ലോഡ് ചെയ്തു. ഇതോടെ വെയ്ക്കെടാ വെടി എന്ന് ആക്രോശിച്ച് കൊണ്ട് പ്രവർത്തകർ പാഞ്ഞടുക്കുക ആയിരുന്നു. ചിലർ പൊലീസുകാരെ തള്ളിമാറ്റി സിഐയുടെ അടുത്തെത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ കല്ലേറുണ്ടായതും സംഘർഷാവസ്ഥ ശക്തമാക്കി. കോൺഗ്രസ് നേതാക്കളായ റോയ് കെ.പൗലോസ്, സി.പി. മാത്യു എന്നിവർ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സിഐയുടെ പേരിൽ സന്ദേശവും എത്തുന്നത്. ജില്ലയിൽ പൊലീസുകാരും പത്രപ്രവർത്തകരും ഉൾപ്പെടെ അംഗങ്ങളായ പൊലീസ് ന്യൂസ് എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് വന്നിട്ടുള്ളത്. കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ചും പൊലീസ് നടപടിയെ ന്യായീകരിച്ചും നേതാക്കളെ നോക്കിതന്നെയാണ് തല്ലുകൊടുത്തതെന്നുമുള്ള നിലയിൽ പോസ്റ്റ് വന്നതോടെ ഇത് വലിയ ചർച്ചയായി. ഉദ്യോഗസ്ഥൻ കടുത്ത ചട്ടലംഘനമാണ് നടത്തിയതെന്നും ഇതിനെതിരെ നടപടിയുണ്ടാവണമെന്നും ആവശ്യം ഉയരുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍