അയ്യപ്പൻ പലർക്കുണ്ടായതാണോ? അരുന്ധതിയുടെ ചോദ്യത്തിനു ടി ജി മോഹൻദാസ് ഫാൻസിന്റെ 'ശാസ്ത്രീയമായ മറുപടി' കണ്ടു ചിരിയടക്കാതെ സോഷ്യൽ മീഡിയ
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി പരാമർശത്തെ തുടർന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇനിയും അവസാനിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി ഗവേഷണ വിദ്യാർത്ഥിയും ചുംബന സമരം അടക്കമുള്ള സമരങ്ങളിലെ പങ്കാളിയുമായ ടി ജി അരുന്ധതിയുടെ ചോദ്യം ഫേസ്ബുക്കിലെ ചൂടൻ ചർച്ചകൾക്കാണ് വഴിവച്ചത്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അധികാരം ഇല്ലെങ്കിലും മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുമതി നൽകാറുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അയ്യപ്പൻ പലർക്കുണ്ടായതാണോ എന്ന ചോദ്യമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
'ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലർക്കുണ്ടായതാണോ' എന്നാണ് അരുന്ധതി സംശയം പ്രകടിപ്പിച്ചത്. ഹിന്ദുവിനെപ്പറ്റി പറയുമ്പോൾ മുസ്ലിമിനെ വലിച്ചിഴക്കുന്നവരെയും അരുദ്ധതി കളിയാക്കുകയും ചെയ്തു. ഇതോടെ മാദ്ധ്യമപ്രവർത്തകനായ ടി ജി മോഹൻദാസിന്റെ പേരിലുള്ള ഫാൻസ് പേജ് അരുദ്ധതിക്ക് ഉത്തരവുമായി രംഗത്തെത്തി. അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും... എന്നാണ് മറുപടി തുടങ്ങുന്നത്. ഭീകരമായ സയൻസ് ഒക്കെ പറഞ്ഞാണ് പോസ്റ്റ്.
ശാസ്ത്രീയമായി എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് അബദ്ധ പഞ്ചാംഗം തന്നെയാണ്. അതേസമയം ഫേസ്ബുക്കിൽ ഇക്കാര്യം വൈറലാകുകയും ചെയ്തു. ക്ഷേത്രത്തിൽ പോകുന്നതിനെ കുറിച്ചും ആർത്തവമുള്ള സ്ത്രീകൾ കയറിയാൽ എന്തുസംഭവിക്കും എന്നൊക്കെ ചോദിച്ചാണ് ടി ജി മോഹൻദാസ് ഫാൻസ് പേജിന്റെ മറുപടി. ഇതോടെ ഈ പേജിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളിംഗും തുടങ്ങിയിട്ടുണ്ട്..
അരുന്ധതിക്ക് മറുപടി നൽകി കൊണ്ടുള്ള ടി ജി മോഹൻദാസ് ഫാൻസ് പേജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ് ഒരാശ്വാസം... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല, ഇന്നും അതുപോലെയാണ് വിശ്വാസിയല്ലാത്ത നിനക്ക് വിശ്വാസങ്ങളെ വിമർശിക്കാൻ എന്താണ് യോഗ്യത...? ലോകത്തുള്ള ചരിത്രമെല്ലാം അറിയാമെന്ന് പറയുന്ന ചരിത്ര വിദ്യാർത്ഥിനിയെന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി. 'ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലർക്കുണ്ടായതാണോ' എന്ന് ചോദിച്ചില്ലേ...?? അതാണോ നിന്റെ സംസ്ക്കാരം അച്ഛനും, സഹോദരനും, മുത്തച്ഛനും, ഭർത്താവും, അയൽക്കാരനും ആണാണ്... എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരു പോലെയാണോ പെരുമാറുന്നത്... എല്ലാവർക്കും ഒരേ സ്ഥാനമാണോ നൽകുന്നത്... അങ്ങനെയാണോ കണ്ടുവളർന്നത്... അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠകളും അനുഷ്ഠാനങ്ങളും... വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട. എന്നു കരുതി ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എല്ലായിടത്തും കയറി ചൊറിയരുത്...
അരുന്ധതി മോളെ... ആർത്തവ സമയത്ത് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ അവർക്ക് താങ്ങാനാകാത്ത കാലുവേദനയും വയറുവേദനയും ബോധക്ഷയവും ഉണ്ടാകും. ഇക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അല്ലാതെ പുരുഷന്മാരുടെ കൺട്രാേൾ പോയി സ്ഖലനം സംഭവിക്കുമെന്ന് ഭയന്നിട്ടൊന്നുമല്ല. ക്ഷേത്രങ്ങൾക്ക് പിന്നിൽ കൃത്യമായ സയൻസുണ്ട്. ക്ഷേത്രങ്ങൾ പണിതിരിക്കുന്നത് പത്മാസനം മാതൃകയിലാണ്. വളരെ പവർഫുള്ളായ എനർജി ഫീൽഡാണ് ഓരോ ക്ഷേത്രവും. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ കടക്കുന്ന ഊർജ്ജം ലിംഗത്തിലേക്ക് പോകാതെ കാലുകളിലേക്ക് പോകും. പുരുഷലിംഗത്തിന്റെ പ്രകൃതിസഹജമായ പ്രത്യേകത കൊണ്ട് അവന്റെ കൂർത്തിരിക്കുന്ന ലിംഗത്തെ ബ്രഹ്മചര്യം അനുഷ്ഠിച്ച് റൗണ്ട് ഷേപ്പിലാക്കാനും ഊർജ്ജത്തെ ശരീരത്തിൽ ടാപ്പ് ചെയ്യാനും സാധിക്കും. എന്നാൽ ആർത്തവമെന്ന സംഗതി ഉണ്ടാകുന്നത് തന്നെ ബോഡി ഓവർ എർത്ത് ചെയ്യുന്നതിന്റെ ഫലമായാണ്. സ്ത്രീക്ക് ജന്മനാ തന്നെ റൗണ്ട് ഷേപ്പ് യോനിയായതിനാൽ ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ബോഡി എർത്ത് ചെയ്യുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. ശരീരത്തിന് താങ്ങാൻ പോലും കഴിയില്ല. അല്ലാതെ ഇക്കാര്യത്തിൽ സ്ത്രീ വിരുദ്ധത ഒന്നുമില്ല. സത്യത്തിൽ സ്ത്രീ സ്നേഹമാണ് ഇതിന് പുറകിലുള്ളത്. അതുകൊണ്ടു തന്നെ ആർത്തവ സമയത്ത് ക്ഷേത്രങ്ങളിൽ കടക്കാൻ പൂതിയുള്ള യുക്തിവാദി സ്ത്രീകളെ ക്ഷേത്രത്തിൽ കടത്തിവിടണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ വയറുവേദനയോ ബോധക്ഷയമോ ഉണ്ടായി തട്ടിപ്പോയാൽ ദൈവങ്ങളും തന്ത്രിമാരും ഉത്തരവാദിയല്ല എന്നെഴുതി വാങ്ങിയ ശേഷം വേണം അവരെ കടത്തിവിടാൻ.
ഞാൻ പറയുന്ന കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കാൻ വളരെ എളുപ്പമാണ്. ആർത്തവ സമയത്ത് സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഒരു മണിക്കൂർ നേരം കണ്ണടക്കാതെ തുടർച്ചയായി പത്മാസനത്തിലിരിക്കാൻ ഏതെങ്കിലും യുക്തിവാദി ഫെമിനിസ്റ്റിനോട് പറയുക. ഒരു മണിക്കൂർ നേരം ആ ഇരുപ്പിൽ നിന്നും എഴുന്നേൽക്കരുത്. അപ്പോൾ സംഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും ക്ഷേത്രത്തിൽ പ്രവേശിച്ചാലും സംഭവിക്കും.
ശബരിമലയിൽ സ്ത്രീകൾക്ക് പോകണമെന്ന് വിശ്വാസമുള്ള സ്ത്രീകൾ പറയുന്നില്ല പക്ഷെ കുറെ ഊള ഫെമിനിസ്റ്റുകൾക്ക് പണ്ടേ ഉള്ള ചൊറിച്ചിലാണിത്.. പട്ടി തിന്നുകയുമില്ല... പശുവിനെ തിന്നാനും സമ്മതിക്കുകയുമില്ല...
പിന്നെ സഹോദരി, ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂർത്തീ സങ്കൽപം പ്രധാനമാണ്. ശബരിമലയിലെ മൂർത്തീ സങ്കൽപം അനുസരിച്ച് അവിടെ തപസ്സു അനുഷ്ഠിക്കുന്ന സന്ന്യാസ രൂപത്തിലുള്ള അയ്യപ്പനാണ് മൂർത്തി. ശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ച അയ്യപ്പനാണ് മൂർത്തി. അതാണ് ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തിൽ നിന്നും വ്യത്യസ്ഥമാകുന്നത്. കേരളത്തിൽ അനേകം ശാസ്താ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പക്ഷേത്രം ഒന്നേയുള്ളൂ. അത് ശബരിമല മാത്രമാണ്. മറ്റെല്ലാം 'അയ്യപ്പ ക്ഷേത്രം' എന്ന് പറയുന്നുവെങ്കിലും മൂർത്തി 'ശാസ്താവ്' ആണ്. ശബരിമലയിൽ മാത്രമാണ് അയ്യപ്പ സങ്കല്പത്തിൽ ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് 'ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്നാണ്' സന്ന്യാസ രൂപത്തിൽ തപസ്സ് അനുഷ്ഠിക്കുന്ന അയ്യപ്പൻ ബ്രഹ്മചാരി ആകയാലാണ് ശബരിമലയിൽ മാത്രം രജസ്വലകളായ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മചര്യം അനുഷ്ഠിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂർത്തിയും ഒന്നാണ് എന്നാണ് സങ്കൽപം. 41 ദിവസം നോമ്പെടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണ്. 41 ദിവസം തുടർച്ചയായി സ്ത്രീകൾക്ക് നോമ്പ് നോക്കാൻ സാധിക്.
അരുന്ധതി... നിങ്ങൾ കുറച്ചുപേർ തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാ...
Posted by T.G Mohandas Fans on Tuesday, January 12, 2016
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍