പോസിറ്റീവ് രോഗികളുള്ള കുടുംബങ്ങളിലെ സ്ത്രീകളെ ബോധവൽക്കരിക്കാനുള്ള ഫോൺ വിളികൾ ആയിരുന്നു ചെയ്തവയിൽ ഏറെയും; ചിലർ കണ്ണീരോടെയാണ് സംസാരം തുടങ്ങു; ഫോൺ വയ്ക്കുമ്പോൾ അൽപ്പമെങ്കിലും ശബ്ദം തെളിയും; ഫോണിൽ ബന്ധപ്പെടുന്നവരോ, ടിക് ടോക്കിൽ കാണുന്നവരോ ഒന്നും അറിഞ്ഞിരുന്നില്ല ഐസൊലേഷൻ റൂമിലാണ് ഞാനെന്ന്: ഇത് രോഗത്തെ അതിജീവിച്ച അസാധാരണ കഥ; അബുദാബി മുസഫ വിപിഎസ്-എൽഎൽഎച്ച് ഹോസ്പിറ്റലിലെ മാലാഖ് സുറുമി വൈറലാകുമ്പോൾ
മറുനാടൻ ഡെസ്‌ക്
ദുബായ്: 29 ദിവസം കോവിഡ് ഐസൊലേഷനിൽ കഴിഞ്ഞപ്പോൾ ടിക് ടോക് വീഡിയോകളിലൂടെയും ഫോണ്‌കോളുകളിലൂടെയും പ്രവാസികൾക്കിടയിലെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ, അബുദാബി മുസഫ വിപിഎസ്-എൽഎൽഎച്ച് ഹോസ്പിറ്റൽ നഴ്സ് സുറുമി സി.എസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. എങ്ങനെയാണ് താൻ ഐസുലേഷൻ കാലത്തെ അതിജീവിച്ചതെന്നാണഅ സുറുമി പറയുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഐസൊലേഷൻ മുറിയിലെ പോസിറ്റിവ് പാഠങ്ങൾ
പാഠം ഒന്ന്- പോസിറ്റിവ് ഈസ് നെഗറ്റിവ്
ഏപ്രിൽ രണ്ടിനാണ് നേഴ്സിങ് സൂപ്രണ്ടിന്റെ ആ കോൾ വന്നത്. കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകി മൂന്നു ദിവസം പിന്നിട്ടതിനാൽ ഫലം അറിയിക്കാൻ ആകുമെന്ന ഉൾവിളിയിൽ പെട്ടന്നുതന്നെ ഫോൺ എടുത്തു. ആത്മവിശ്വാസവും ധൈര്യവും പകരുന്ന വാക്കുകളുടെ ആമുഖത്തിൽ സിസ്റ്റർ പറഞ്ഞ ആ വാക്ക് മാത്രമേ പിന്നീട് കുറെ നേരം മനസ്സിൽ തങ്ങി നിന്നുള്ളൂ- 'പോസിറ്റിവ്'. ഇത്രയും പോസിറ്റീവ് ആയ ഇത്രയും കാലം നമ്മൾക്കെല്ലാം ഊർജം പകർന്ന ആ വാക്ക് വൈറസ് നിഘണ്ടുവിലെ അർഥത്തിലൂടെ എന്നെ നന്നായി തളർത്തി. ലോകമാകെ പടരുന്ന ഈ വൈറസ് എന്റെ ശരീരത്തെ ബാധിച്ചല്ലോ എന്ന നടുക്കം. ഒപ്പം ഞങ്ങൾ ആരോഗ്യ പ്രവർത്തകർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു ശക്തമായി പോരാടുന്ന ഈ ശത്രു എന്റെ പ്രതിരോധങ്ങളെയെല്ലാം കീഴ്പ്പെടുത്തിയല്ലോയെന്ന വിഷാദം. കണ്ണുകൾ നിറഞ്ഞു തൂവി. മനസിൽ വലിയ ഭാരമടിഞ്ഞു.
സിസ്റ്ററുടെ ഫോൺ വയ്ക്കുന്നതിന് മുൻപ് നാട്ടിലുള്ള മോളുമായി ഒന്ന് വീഡിയോകോൾ ചെയ്യാൻ അവസരം ഒരുക്കണമെന്ന ഒരു അഭ്യർത്ഥന മാത്രമേ മുന്നോട്ടു വച്ചിരുന്നുള്ളൂ. പോകുന്ന ആശുപത്രിയിൽ അതിനുള്ള സൗകര്യം ഉള്ളതിനാൽ അതൊന്നും ഓർത്തു ആശങ്കവേണ്ടെന്ന് സിസ്റ്റർ സമാധാനിപ്പിച്ചു.തലവേദനയും പനിയും അടക്കമുള്ള ലക്ഷണങ്ങളുമായി കഴിഞ്ഞ നാല് ദിവസം ആശുപത്രിയിൽ നിന്ന് മാറി നിന്നതുകൊണ്ട് തന്നെ ഈ ദിവസങ്ങളിലെ വീട്ടു വിശ്രമത്തിൽ ഒരു കാര്യം ഉറപ്പിച്ചിരുന്നു. ഫലം പോസിറ്റിവ് ആയാലും നാട്ടിലുള്ള വീട്ടുകാരോട് അക്കാര്യം പറയില്ല. യാഥാർഥ്യം ഉൾക്കൊണ്ടു സൗദിഅറേബിയയിലുള്ള ഭർത്താവിനെ വിളിച്ചു. മറ്റാരോടും പറഞ്ഞു അവരെ ആശങ്കയിലാക്കേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചു. പരസ്പരം ആശ്വസിപ്പിച്ചു ഫോൺ വച്ചു.
പാഠം രണ്ട്- പോസിറ്റിവ് ഈസ് പോസിറ്റിവ്
അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലെ കോവിഡ് ഐസൊലേഷൻ റൂമിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെ ഇന്റർനെറ്റടക്കമുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷെ ഐസൊലേഷൻ റൂമിലെ ഒറ്റപ്പെടലിനെ മറികടക്കാൻ അതൊന്നും എനിക്ക് കൂട്ടായില്ല. ആൾക്കാരോട് നിരന്തരം സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്നതായിരുന്നു എന്റെ പ്രകൃതം. ഐസൊലേഷൻ മുറിയിലെ നിശബ്ദത എന്റെ ഒറ്റപ്പെടൽ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ പിപിഇ ധരിച്ചു വന്നുപോകുന്ന നഴ്സുമാരും ഡോക്ടർമാരും മാത്രമായിരുന്നു അൽപ്പമെങ്കിലും ആശ്വാസം. ഏതാനും ദിവസങ്ങൾ മുൻപ് വരെ കോവിഡ് ഐസൊലേഷനിൽ രോഗികൾക്ക് ആശ്വാസം പകർന്നു ജോലിചെയ്ത ഞാൻ തന്നെ മാനസികമായി ഇങ്ങനെ ദുർബലയായാലോ എന്ന തോന്നൽ പിന്തുടർന്നെത്തിയത് രണ്ടാം ദിവസം. എന്റെ അവസ്ഥ ഇതാണെങ്കിൽ കോവിഡിനെപറ്റി അറിയാത്ത സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നായിരുന്നു ഞെട്ടലോടെയുള്ള തിരിച്ചറിവ്. ടിക് ടോക്കിലും സമൂഹമാധ്യമങ്ങളിലുമൊക്കെ സജീവമായി ഇടപെടുന്ന ആളായതിനാൽ അവയിലൂടെ ആൾക്കാർക്ക് ധൈര്യവും അറിവും പകരാൻ ശ്രമിച്ചാലോ എന്ന ആലോചനയിലേക്കെത്തുന്നത് അങ്ങനെയാണ്.
പാഠം മൂന്ന്- നൽകുന്തോറും ഇരട്ടിയാകും പോസിറ്റിവ് ഊർജം
കോവിഡ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെന്തൊക്കെ, രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എന്ത് ചെയ്യണം, വൈറസ് സ്ഥിരീകരിച്ചവർ എന്ത് ചെയ്യണം എന്നൊക്കെ വ്യക്തമാക്കുന്ന വീഡിയോകൾ ചെയ്ത് ടിക്ടോക്കിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. കോവിഡ് ബാധിതയാണെന്ന കാര്യം പറയാതെയായിരുന്നു ആ വീഡിയോകൾ. വീഡിയോകൾക്ക് ടിക് ടോക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രവാസി സഹോദരങ്ങളിൽ നിന്നടക്കം മികച്ച പ്രതികരണം. കോവിഡ് ഐസൊലേഷൻ റൂമിലെ എന്റെ മനസിലേക്ക് അങ്ങനെ കാറ്റും വെളിച്ചവും വന്നുതുടങ്ങി. വരാനിരിക്കുന്ന ദിവസങ്ങളിൽ വിരസതയെ കീഴ്‌പ്പെടുത്താൻ മുന്നിൽ ഒരു വഴി തെളിഞ്ഞുവന്നു.
നേരത്തെ പല സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നതുകൊണ്ട് യുഎഇയിലെ ചില സാമൂഹ്യ പ്രവർത്തകരുടെ കോൾ എന്നെ തേടിയെത്തുന്നത് ആ ദിവസങ്ങളിലാണ്. ബോധവൽക്കരണത്തിനുള്ള ഈ വിവരങ്ങൾ പങ്കുവച്ച് എന്തുകൊണ്ട് ആൾക്കാരെ മാനസികമായി പോസിറ്റിവ് ആക്കിക്കൂടെന്നായിരുന്നു കെഎംസിസി അടക്കമുള്ള സംഘടനകളിൽ നിന്നുള്ള അവരുടെ ചോദ്യം. ഐസൊലേഷനിലെ ഏകാന്തതമാറ്റാനും എന്റെ അനുഭവം മറ്റുള്ളവർക്ക് കരുത്തുപകരാൻ ഉപയോഗിക്കാനുമുള്ള സാധ്യതയാണ് ഞാൻ അതിൽ കണ്ടത്. അവരിൽ നിന്ന് നമ്പറുകൾ ശേഖരിച്ചു ഞാൻ ആൾക്കാരെ വിളിച്ചു തുടങ്ങി!
ആദ്യ ദിവസങ്ങളിലെ വിളികളിൽ ഒന്ന് വലിയ ആശങ്കയിലും പരിഭ്രാന്തിയിലും കഴിയുന്ന ഒരു കുടുംബത്തിലേക്കായിരുന്നു. വീട്ടിൽ ഉപ്പയും മകളും പോസിറ്റിവ്. ഉപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധിക്കാതിരിക്കാൻ മകൾ ഉമ്മയെ അടുത്തുവരാൻ പോലും സമ്മതിക്കുന്നില്ല. ആകെ പരിഭ്രാന്തമായ സാഹചര്യം. ഞാൻ പതിനാലു വയസുള്ള ആ കുട്ടിയോടാണ് ആദ്യം സംസാരിച്ചത്. കോവിഡ് ബാധിതർ അതിനെ അതിജീവിക്കുന്നതിനെപ്പറ്റി പറഞ്ഞാശ്വസിപ്പിച്ചു. പിന്നാലെ ഉമ്മയോടും വിശദമായി സംസാരിച്ചു. നേഴ്‌സെന്ന രീതിയിൽ എനിക്ക് അറിയാവുന്ന വിവരങ്ങൾ അവരെ അറിയിച്ചു, ധൈര്യവും മാനസിക പിന്തുണയും നൽകി. അവർ താമസിക്കുന്ന ഫ്ളാറ്റിന് അടുത്ത ഫ്ളാറ്റുകളിൽ ഉള്ളവരും വലിയ പരിഭ്രാന്തിയിൽ ആയിരുന്നു. അതിൽ പലരെയും വിളിച്ചു സംസാരിച്ചു. ആശങ്ക ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും അവരെ ധരിപ്പിച്ചു. സംസാരിക്കുമ്പോഴും കാര്യങ്ങൾ കൂടുതൽ മനസിലാക്കുമ്പോഴും അവർക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് അന്നത്തെ അനുഭവത്തിലൂടെ കൂടുതൽ വ്യക്തമായത്. ഉറ്റവരുടെ ഫലം പോസിറ്റിവ് ആണെന്നും എങ്ങനെ ഈ സാഹചര്യം നേരിടാൻ കഴിയുമെന്നും കുടുംബങ്ങളിലെ സ്ത്രീകളെ ബോധവൽക്കരിക്കാനുള്ള ഫോൺ വിളികൾ ആയിരുന്നു ഇത്രയും നാളുകളിൽ ഞാൻ ചെയ്തവയിൽ ഏറെയും. ചിലർ കണ്ണീരോടെയാണ് സംസാരം തുടങ്ങുക. ഫോൺ വയ്ക്കുമ്പോൾ അൽപ്പമെങ്കിലും ശബ്ദം തെളിയും. ഞാൻ കോവിഡ് പോസിറ്റിവ് ആണെന്ന് പറയാതെ ആൾക്കാർക്ക് പോസിറ്റിവ് ഊർജം നൽകാനുള്ള ആ ശ്രമങ്ങൾ അൽപ്പമെങ്കിലും ഫലം കാണുന്നത് നൽകിയ സന്തോഷം ചെറുതല്ല.
പാഠം നാല് - പരീക്ഷണങ്ങളിൽ തളരരുത്
ഏപ്രിൽ 19 ആം തീയതി എന്റെ ആറാമത്തെ സാമ്പിൾ റിസൾട്ട് വന്നു. നെഗറ്റിവ് ആയിരുന്നു. വലിയ സന്തോഷമായി, വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയിലായി. ഭർത്താവിനെയും സഹപ്രവർത്തകരെയും വിളിച്ചറിയിച്ചു. പക്ഷെ അടുത്ത സാമ്പിൾ വന്നപ്പോൾ വീണ്ടും പോസിറ്റിവ്. മാനസികമായി വീണ്ടും ബുദ്ധിമുട്ടി. അധികം നിരാശയാകാൻ എന്നെത്തന്നെ അനുവദിക്കാതെ വീണ്ടും ടിക് ടോക് വീഡിയോയും ആൾക്കാരോട് സംസാരിക്കലും തുടർന്നു. ഈ നാളുകളിലും ഞാൻ ഫോണിൽ ബന്ധപ്പെടുന്നവരോ, ടിക് ടോക്കിൽ എന്നെ കാണുന്നവരോ ഒന്നും അറിഞ്ഞിരുന്നില്ല ഐസൊലേഷൻ റൂമിലാണ് ഞാനെന്ന്. കഴിഞ്ഞ ദിവസമാണ് എന്റെ അവസാന നെഗറ്റിവ് റിസൾട്ട് വന്നത്. അപ്പോഴേക്കും ഐസൊലേഷനിൽ കടന്നു പോയത് 29 ദിവസങ്ങൾ. റിസൾട്ട് വന്ന ദിവസം വൈകുന്നേരം ആശുപത്രി വിട്ട ശേഷം ഞാൻ നാട്ടിലേക്ക് വിളിച്ചു. കോവിഡ് പോസിറ്റിവ് ആയിരുന്നുവെന്നും ഇപ്പോൾ മുക്തയായെന്നും അറിയിച്ചു. ഞെട്ടലോടെ കേട്ട ആ വാർത്ത ദീർഘ നിശ്വാസത്തിലൂടെ ഒരു പേടിസ്വപ്നത്തെയെന്നപോലെ അവർ മറക്കാൻ ശ്രമിച്ചു.
പാഠം അഞ്ച്- മാനസിക അടുപ്പം വേണം, തെറ്റിധാരണകൾ വേണ്ടേ വേണ്ട!
തിരിച്ചു റൂമിലെത്തി വീണ്ടും ക്വാറന്റൈനിൽ തുടരുകയാണിപ്പോൾ. ആൾക്കാരെ വിളിക്കുന്നതും അവർക്ക് ധൈര്യം നൽകുന്നതും തുടരുന്നു. ഇപ്പോൾ വിളിക്കുന്നവരോട് ഞാൻ കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്നും എങ്ങനെ അതിനെ മറികടന്നെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലൂടെ പറയാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടു കേൾക്കുന്നവർക്കും വലിയ സമാധാനമുണ്ട്. കഴിഞ്ഞ ദിവസം അൽ ഐനിലുള്ള ഒരാളെ വിളിച്ചിരുന്നു. പോസിറ്റീവ് ആയി പിന്നീട് ഭേദപ്പെട്ട് റൂമിൽ എത്തിയപ്പോൾ സഹമുറിയന്മാരിൽ നിന്നും അകൽച്ച നേരിടുന്നുവെന്നതാണ് അയാളുടെ ദുരനുഭവം. ആളോട് സംസാരിച്ചു സഹമുറിയന്മാരെ കാര്യങ്ങൾ ധരിപ്പിച്ചു. വൈറസിനെപ്പറ്റി ലോകത്തിന് അറിയുന്ന കാര്യങ്ങൾ പോലും മനസിലാക്കാതെ കതകടച്ചിരുട്ടാക്കുകയാണ് നമ്മുടെ ചുറ്റിലുമുള്ള ചിലരെങ്കിലും. കാര്യങ്ങൾ അറിയാൻ ശ്രമിച്ചാൽ അവരുടെ തെറ്റിധാരണ നീങ്ങുമെന്നുറപ്പാണ്.
പാഠം ആറ് : അതിജീവനഗാഥകൾ ആശങ്കകൾക്ക് മറുമരുന്ന്
കോവിഡ് പോസിറ്റിവ് ആയി മരിക്കുന്നവരുടെ എണ്ണം കണ്ടു ഞെട്ടുകയാണ് നമ്മളിൽ ഏറെപ്പേരും. വൈറസിനെ അതിജീവിച്ചു തിരിച്ചുവന്നവരുടെ കാര്യം കാണുന്നില്ല. അതിജീവിച്ചവരാണ് കൂടുതലുമെന്നതാണ് യാഥാർഥ്യം. അവരുടെ എണ്ണം അറിഞ്ഞാൽ, അവരെ കണ്ടാൽ ഈ രോഗത്തോടുള്ള ഭീതിമാറും. അതിജീവനവും അവരുടെ അനുഭവങ്ങളും മറ്റുള്ളവർക്ക് കരുത്തുപകരുമെന്നതാണ് എന്റെ അനുഭവം. അത് ആൾക്കാരെ അറിയിക്കാനാണ് വൈറസ് മുക്തയായ ശേഷം വീഡിയോകളിലൂടെയും കോളുകളിലൂടെയും ശ്രമിച്ചത്.
റിവിഷൻ:
ഈ കാലവും കഴിഞ്ഞു പോകും. നേഴ്സുമാർ മാലാഖമാരാണെന്ന് നിപയ്ക്ക് ശേഷം നമ്മൾ മലയാളികൾ പറഞ്ഞു. കോവിഡ് കാലത്തും അത് കേൾക്കുന്നതിൽ അഭിമാനമുണ്ട്. കോവിഡ് ശേഷവും അത് അങ്ങനെതന്നെയാകണം. സമൂഹം ആരോഗ്യ പ്രവർത്തകരുടെ സംഭാവനകൾ എന്നും ഓർത്തിരിക്കണം. ആരോഗ്യപ്രവർത്തകരുടെ വ്യക്തി ജീവിതത്തിലെ ഒരു തീക്ഷണാനുഭവം സമൂഹവുമായി പങ്കുവയ്ക്കാൻ ഞാൻ കഴിഞ്ഞ ദിവസം ഒരു ടിക് ടോക് വീഡിയോ ചെയ്തു. റിസൾട്ട് അറിഞ്ഞ നേരത്തിലെ എന്നെ ഒരിക്കൽ കൂടി വീഡിയോയിൽ പകർത്തിക്കൊണ്ടായിരുന്നു അത്. ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ആ വീഡിയോയ്ക്ക് ഞാൻ നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്:
'ഭൂമിയിലെ മാലാഖമാരെന്ന് വിളിക്കപ്പെടുന്ന ഞങ്ങൾ കരയുന്ന നിമിഷമാണിത്. കണ്ണീർ അടക്കിപ്പിടിച്ചാലും ചിലപ്പോൾ കരച്ചിൽ വരുന്ന നേരം. ഇത് എന്റെ മാത്രം അനുഭവമല്ല. അസംഖ്യം ആരോഗ്യപ്രവർത്തകർ കടന്നു പോകുന്ന നേരം !'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍