ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തിട്ടെന്തിനാ മൂത്രമൊഴിക്കണമെന്ന് ഇംഗ്ലീഷിൽ പറയാനറിയാതെ ബുദ്ധിമുട്ടാനോ?; തിരിഞ്ഞ് നോക്കുമ്പോൾ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്; കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്; നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ സ്ലെറ്റിൽ എഴുതി പഠിക്കുമ്പോൾ അടുത്തിരുന്നവരെ സഹായിക്കാൻ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവർത്തിത്വത്തിന്റെ ബാലപാഠങ്ങൾ ചൊല്ലിത്തന്നത്; വൈറലായി സബ്കളക്ടറുടെ കുറിപ്പ്
മറുനാടൻ ഡെസ്ക്
വലിയ സ്കൂളിൽ ഉയർന്ന ഫീസു കൊടുത്ത് പഠിച്ചാലെ ഉന്നത വിദ്യാഭ്യാസം നേടാൻ സാധിക്കു എന്നുള്ള തെറ്റിദ്ധാരണ എല്ലാ രക്ഷിതാക്കളിലും ഉണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളാണ് മക്കളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യമെന്നാണ് ഇവരുടെയെല്ലാം ധാരണ. വൻ ഫീസ് നൽകി പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്നതിന് ശുപാർശ തേടുന്നവർക്ക് മറുപടി നൽകിയ സബ് കളക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
തമിഴ്നാട്ടിലെ സബ് കളക്ടറായ സരയു മോഹനചന്ദ്രനാണ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. വലിയ വലിയ സ്കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോർത്ത് കുഞ്ഞുങ്ങൾ ചോറു തിന്നരുതെന്നു പറയുന്ന അദ്ധ്യാപകരും ,മൂത്രമൊഴിക്കാൻ ഇംഗ്ലീഷിൽ അനുവാദം ചോദിക്കാൻ ഭയന്ന് യൂറിനറി ഇൻഫെക്ഷൻ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലിൽ നിങ്ങൾ ശുപാർശക്കായോടുന്നത്? - സരയു ചോദിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്.നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ സ്ലെറ്റിൽ എഴുതി പഠിക്കുമ്പോൾ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാൻ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവർത്തിത്വത്തിന്റെ ബാലപാഠങ്ങൾ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതൽക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചതെന്നും സരയു പറയുന്നു.
സരയു മോഹനചന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം...
ഏപ്രിൽ മെയ് മാസങ്ങൾ അഡ്മിഷൻ കാലമാണല്ലോ.പരാതിക്കാരിൽ ചിലരെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ അഡ്മിഷനു ശുപാർശ ചോദിച്ചു വരുന്നവരാണ്. തൃശൂരിൽ നിന്നുമുള്ള മലയാളി കന്യാസ്ത്രീകൾ വളരെ നന്നായി നടത്തി വരുന്ന അൺ എയിഡഡ് സ്കൂളാണ് സെന്റ് മേരീസ് .ഇംഗ്ലീഷ് മീഡിയത്തോടുള്ള കടുത്ത അഭിനിവേശവും അവിടെയുള്ള കർക്കശമായ അദ്ധ്യാപന രീതികളുമാവണം മാതാപിതാക്കളെ ഇങ്ങോട്ട് ആകർഷിച്ചിരുന്നത്.
ഇന്നലെ കാണാൻ വന്ന ഒരു രക്ഷിതാവിന് എന്റെ ശുപാർശക്കത്ത് കൂടിയേ തീരൂ.കഴിഞ്ഞവർഷം അതേ സ്കൂളിൽ വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി ചെല്ലുമ്പോൾ പ്രിൻസിപ്പൽ എന്റെ ചെവിയിൽ പറഞ്ഞതാണ് എനിക്കോർമ്മ വന്നത്:
' മാഡം, അടുത്ത അഡ്മിഷൻ സമയാവുമ്പോ ശുപാർശയൊന്നും പറയല്ലേ ട്ടോ, ഞങ്ങൾ pure merit  ആണ് അഡ്മിഷൻ കൊടുക്കുന്നത്.' എൽ കെ ജി ക്കാരന് എന്ത് pure merit എന്ന് ഉള്ളിൽ തികട്ടി വന്ന റിബലിസത്തെ ഉള്ളിലടക്കി ,ഗവൺമെന്റ് സ്കൂളുകളിൽ മാത്രമേ ക്ഷണം സ്വീകരിച്ചു പോവൂ എന്ന തീരുമാനത്തിൽ മാറ്റം വരുത്തിയതിൽ ഖേദിച്ചതൊക്കെ ഓർത്തെടുക്കുമ്പോഴാണ് പരാതിക്കാരി എന്നെ വീണ്ടും വിളിക്കുന്നത്.'യേൻ മാഡം ,എതുമേ സൊല്ലമാട്ടീങ്ക്ളാ?? എന്നോടെ കൊളന്തയോടെ വാഴ്കൈ ഉങ്ക കൈയിൽ താൻ ...'
ഞാൻ പറഞ്ഞാലും അഡ്മിഷൻ കിട്ടില്ല എന്ന് പറഞ്ഞിട്ടും അവർ വിടുന്ന ലക്ഷണമില്ല.കയ്യിലിരുന്ന biodata യിൽ എന്നെ കൊണ്ട് recommended എന്നെഴുതി വാങ്ങിയട്ടേ അവർ സമ്മതിച്ചുള്ളൂ.അഡ്മിഷനു വേണ്ടി ഈ കൊടുംചൂടിൽ അലഞ്ഞു തിരിയുന്നതിന്റെ പെടാപ്പാടും ഇപ്പറയുന്ന സ്കൂളിൽ മോൾക്ക് അഡ്മിഷൻ കിട്ടിയില്ലെങ്കിലോ എന്ന ആകുലതയും ഒക്കെ അവർ പറഞ്ഞു തീർത്തപ്പോൾ ഞാൻ ചോദിച്ചു:'എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്,അടുത്ത് തന്നെ ഒരു ഴീ് േസ്കൂളും ഗവ.എയിഡഡ് സ്കൂളും ഉണ്ടല്ലോ...' അവരുടെ മുഖം മാറി. മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്... ഞങ്ങൾക്ക് മക്കളെപ്പറ്റിയുള്ള ആധിയും അഡ്മിഷനു വേണ്ടിയുള്ള അലച്ചിലും നിങ്ങൾക്കാർക്കും മനസ്സിലാവില്ല... ഞാൻ തർക്കിക്കാൻ നിന്നില്ല.
അവർ ഇറങ്ങി പോവുമ്പോൾ ഇതുപോലെ ഒരു മൂന്നു വയസ്സുകാരിയേയും കൊണ്ട് അഡ്മിഷനു വേണ്ടി കാത്തു നിന്ന അമ്മയെയാണെനിക്ക് ഓർമ്മ വന്നത്. കുഞ്ഞേച്ചി പഠിക്കുന്ന സ്കൂളിൽ തന്നെ എന്നെ ചേർക്കാൻ പോവുമ്പോൾ സിസ്റ്റർ പറഞ്ഞു,വയസു നാലാവണം..ഇവിടെ മറാശശൈീി കിട്ടണമെങ്കിൽ.അമ്മ പിന്നെയും ഒരു വർഷം കാത്തിരുന്നു,ബെഞ്ചും ഡെസ്കുമുള്ള, ചൂരലുള്ള സിസ്റേറഴ്സ് പഠിപ്പിക്കുന്ന സ്കൂളിൽ മറാശശൈീി കിട്ടാൻ. നാലാം വയസിൽ പോവുമ്പോൾ 'സ്നേഹ സേന' എന്നെഴുതിയിരിക്കുന്നത് കാണിച്ച് ഉറക്കെ വായിക്കാൻ പറഞ്ഞു സിസ്സർ... ഉറക്കെ വായിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത എന്നെ പറ്റി അപ്പയും അമ്മയും പരിഭ്രമിച്ചില്ല .
അങ്ങനെയാണ് തൊട്ടടുത്തുള്ള ദാറുസ്സലാം സ്കൂളിൽ ഞാൻ ചേരുന്നത്. ഒരു ഗവ എയിഡഡ് സ്കൂളായിരുന്നതിന്റെ പരിമിതികൾ നിറയെ ഉണ്ടായിരുന്നു അന്ന്... അപ്പയുടെ കൂട്ടുകാരൊക്കെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.ബെഞ്ചും ഡെസ്കുീ ഇല്ലാത്ത സ്കൂളിൽ ഞങ്ങളൊക്കെ നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ പഠിച്ചു. നന്നായി പഠിച്ച് നാലിലെത്തിയാൽ ഡെസ്കിൽ വെച്ചെഴുത്തുന്നത് സ്വപ്നം കണ്ടു പഠിച്ചു. ഡെസ്കുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടിയവർ ഭാഗ്യവാന്മാരാണല്ലോ എന്നോർത്ത് അസൂയ പൂണ്ടു. എന്തായാലും ഇവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ.അത് കഴിഞ്ഞ് അടുത്തുള്ള govt aided സ്കൂളിൽ അഡ്മിഷൻ കിട്ടണം.മുൻപ് അഡ്മിഷൻ നിഷേധിച്ച സ്കൂളിലെ കുട്ടികൾക്കാണ് അവിടെ മുൻഗണന. ഞാൻ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് അവിടെ പരിഗണന കുറവാണ്.കാരണം ഞങ്ങൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് തന്നെ നാലാം ക്ലാസിലാണ്.അവരൊക്കെ ഹസഴ യിലും.
ഒന്നിലിരുന്ന് രണ്ടിലേക്ക് ജയിക്കുമ്പോഴാണ് ആകെപ്പാടെ ഒരു മാറ്റം...ഡിപിഇപി വന്നു.പുസ്തകങ്ങൾ മഞ്ചാടിയും കുന്നിമണിയും മിന്നാമിന്നിയുമായി.ഞങ്ങൾ കവിതയെഴുതാനും കഥകൾ പറയാനും പരീക്ഷണങ്ങൾ ചെയ്യാനും തുടങ്ങി.പരീക്ഷയെ പേടിക്കാതെ ഞങ്ങൾ ആർത്തുല്ലസിച്ചു പഠിച്ചു.വിജൂന ടീച്ചറും, റംലത്ത് ടീച്ചറും, ഉമൈറത്ത് ടീച്ചറും ഒക്കെ ഞങ്ങളെ കലോത്സവങ്ങൾക്കു കൊണ്ടു പോയി. ശാസ്ത്ര പ്രദർശനങ്ങളും ക്വിസ് competition കളും ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവരൊക്കെയാണ് .നാലാം ക്ലാസ്സിൽ ഘടട സ്കോളർഷിപ് കിട്ടിയപ്പോൾ ഞങ്ങളെ പറ്റി അഭിമാനം കൊണ്ട അദ്ധ്യാപകർ തന്ന ഊർജം ചെറുതല്ല.ജില്ലാ കലോത്സവത്തിൽ കഥാ കഥനത്തിന് സി ഗ്രേഡ് കിട്ടിയപ്പൊഴും 'മിടുക്കി'എന്ന് പറഞ്ഞു അഭിനന്ദിച്ചതും ഇതേ ഗുരുഭൂതന്മാരാണ്.
അടുത്തുള്ള കർദിനാൾ സ്കൂളിൽ അഡ്മിഷൻ കിട്ടി അവിടെ പത്താംതരം പൂർത്തിയാക്കുമ്പോൾ മനസ്സുനിറയെ ഇനി വലിയൊരു സ്കൂളിൽ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു.മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ അപകർഷത ബോധമായിരുന്നു അന്ന്. ഇംഗ്ലീഷാണ് എല്ലാം എന്ന മിഥ്യാ ധാരണ.അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ St Theresas സ്കൂളിൽ application കൊടുക്കുന്നത്.എല്ലാ വിഷയത്തിനും A plus കിട്ടിയിട്ടും ഇന്റർവ്യൂ ദിവസം എന്റെ പേര് വിളിച്ചില്ല.വാതിൽക്കൽ നിന്ന സിസ്റ്റർ അഡ്മിഷൻ തീർന്നു എന്നറിയിച്ചു. ഓടിക്കിതച്ച് പഠിച്ച സ്കൂളിൽ നിറകണ്ണുകളോടെ എത്തുമ്പോൾ എന്നെ dictionary തന്നു സ്വീകരിച്ചു എന്റെ അദ്ധ്യാപകർ.പണ്ട് അഡ്മിഷൻ കിട്ടാത്ത 4 വയസുകാരിയെ വിഷമിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് വന്നത് അമ്മയായിരുന്നെങ്കിൽ ഇത്തവണ അപ്പയായിരുന്നു കൂടെ...
തിരിഞ്ഞ് നോക്കുമ്പോൾ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്.നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ സ്ലെറ്റിൽ എഴുതി പഠിക്കുമ്പോൾ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാൻ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവർത്തിത്വത്തിന്റെ ബാലപാഠങ്ങൾ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതൽക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു.
വലിയ വലിയ സ്കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോർത്ത് കുഞ്ഞുങ്ങൾ ചോറു തിന്നരുതെന്നു പറയുന്ന അദ്ധ്യാപകരും ,മൂത്രമൊഴിക്കാൻ ഇംഗ്ലീഷിൽ അനുവാദം ചോദിക്കാൻ ഭയന്ന് യൂറിനറി ഇൻഫെക്ഷൻ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലിൽ നിങ്ങൾ ശുപാർശക്കായോടുന്നത്? കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളല്ലേ ... അവരുടെ ചിറകുകൾ കൂടുതൽ വർണ്ണാഭമാവട്ടെ.. അവർ പാറിപ്പറന്നു നടക്കട്ടേ...
Stories you may Like
- തലസ്ഥാനത്ത് അതിതീവ്ര മഴ; കഴക്കൂട്ടം സബ് സ്റ്റേഷനിൽ വെള്ളം കയറുന്നു
- ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനം നടത്തണം
- സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുക സർക്കാർ ലക്ഷ്യം: മന്ത്രി അബ്ദുറഹിമാൻ
- നേമം മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
- ട്രോളിങ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്