ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു അമ്മയെ പരിചരിക്കാനായി രണ്ട് വർഷം സ്കൂളിൽ പോകാതെ കഴിഞ്ഞു; കോളനിയിൽ കറങ്ങി നടക്കുന്ന കുട്ടിയെ കണ്ട് പൊലീസുകാരൻ സ്റ്റേഷൻ സിഐയോട് കാര്യം പറഞ്ഞു; കുട്ടിയോട് കാര്യങ്ങൾ തിരിക്കിയ സിഐ പഠിക്കുവാൻ മിടുക്കനാണെന്നറിഞ്ഞ് ട്യൂഷൻ ഏർപ്പെടുത്തിയത് സ്റ്റേഷനിൽ തന്നെ; അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും എത്തിച്ചു; ഇന്ന് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മാസം തോറും നൽകുന്നത് 15000 രൂപയും; സോഷ്യൽ മീഡിയ നെഞ്ചേറ്റുന്ന ഒരു സർക്കിൾ ഇൻസ്പെക്ടറുടെ കഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സമൂഹത്തിൽ നന്മ ചെയ്യാൻ വേണ്ടി ജനിച്ച ചിലരുണ്ട്. അവർ കാക്കി കുപ്പായത്തിലും ഉള്ളവരായിരിക്കും. അത്തരമൊരു സർക്കിൾ ഇൻസ്പെക്ടറുടെ കഥ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ കെ.എസ് ഗോപകുമാറിന്റെ നന്മ മനസ്സിനെയാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ച കുട്ടിക്ക് പഠിക്കാൻ അവസരം ഒരുക്കി നൽകിയ സിഐയുടെ നന്മ നിറഞ്ഞ മനസ്സിന്റെ കഥ പറഞ്ഞത് കെ പ്രദീപ് കുമാർ എന്നയാളാണ്.
കാർക്കശ്യക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സമൂഹത്തിൽ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയിലാണ് സിഐ ഗോപകുമാറിനെ കുറിച്ച് പ്രദീപ് കുറിക്കുന്നത്. ആ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ആറാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് മാതാവിനെ പരിചരിക്കുവാൻ തുടങ്ങിയ ആ കുട്ടിക്ക് രണ്ട് വർഷം സ്കൂളിൽ പോകാതെ വീട്ടിൽ കഴിയേണ്ടി വന്നു. കുഞ്ഞിലേ അച്ഛൻ മരണപ്പെട്ട ആ ബാലൻ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് ആ കോളനിയിൽ മാത്രം കറങ്ങി നടന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ കുട്ടിയെ ശ്രദ്ധയിൽപ്പെട്ട ഒരു പൊലീസുകാരൻ തന്റെ സ്റ്റേഷൻ സിഐയോട് വിവരം പറഞ്ഞു.
വിവരമറിഞ്ഞയുടൻ ആ കുട്ടിയെ സ്റ്റേഷനിലെത്തിക്കാൻ സിഐ തന്റെ സഹപ്രവർത്തകരോട് നിർദ്ദേശിച്ചു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തിരക്കി പഠിക്കുവാൻ മിടുക്കനാണെന്ന് മനസ്സിലാക്കിയ സിഐ കുട്ടിക്ക് സ്റ്റേഷനിൽ തന്നെ ട്യൂഷൻ ഏർപ്പെടുത്തി. അതേ സമയം കുട്ടിയുടെ വീട്ടിൽ തളർന്ന് കിടന്ന അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും സി ഐ തന്നെ ഏർപ്പാടാക്കി. രണ്ട് മാസത്തോളം കഠിനമായ പ്രയത്നത്തിന് ശേഷം ക്ലാസ്സിലേക്ക് അഡ്മിഷന് വേണ്ടി പൊലീസ് ജീപ്പിൽ തന്നെ അവൻ സ്കൂളിലേക്ക് പോയി, കൂടെ സി ഐയുമുണ്ടായിരുന്നു. അഡ്മിഷൻ രജിസ്റ്ററിൽ ഗാർഡിയൻസിന്റെ പേരെഴുതേണ്ട കോളത്തിൽ സർക്കിൾ ഇൻസ്പെക്ടറായ ആ നന്മയുള്ള മനുഷ്യൻ തന്റെ പേര് എഴുതി വെച്ചു കെ.എസ് ഗോപകുമാർ. ഇന്ന് ആ കുട്ടി പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ഇപ്പോഴും മാസം തോറും 15000 രൂപാവീതം ആ കുട്ടിയുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ട്.
പറഞ്ഞ് വരുന്നത് ഒരു സിനിമാകഥയല്ല. കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രീ.കെ.എസ് ഗോപകുമാർ സാറിന്റെ നന്മ കാരണം രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ കാര്യമാണ്. ഈ വിവരം ഇന്നലെ അദ്ദേഹത്തിന് ആദരവ് നൽകിയ ചടങ്ങിൽ സ്റ്റേഷൻ എസ് ഐ സുനുമോൻ സർ വെളിപ്പെടുത്തിയതാണ്. ഞങ്ങൾ എത്ര ചോദിച്ചിട്ടും ആ കുട്ടിയുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തുവാൻ ഗോപകുമാർ സർ തയ്യാറായില്ല
ഇതുപോലെ ഒരുപാട് നന്മകൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും പൊതുസമൂഹത്തോട് വിളിച്ചു പറയാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. വള്ളികുന്നത്ത് വന്നതിന് ശേഷം അദ്ദേഹം നേതൃത്വം നൽകിയ നിരവധി കർമ്മപദ്ധതികൾ അഭിമാനാർഹമാണ്. സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന പിന്തുണയും പ്രചോദനവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ സ്റ്റേഷൻ പരിസരത്തു തന്നെ വൃത്തിയും പഴമയും പുതുമയും നിറഞ്ഞ കാന്റീൻ ഒരുക്കി, ഉപയോഗശൂന്യമായ സ്ഥലമെടുത്ത് ഷട്ടിൽ കോർട്ടുണ്ടാക്കി, സ്റ്റേഷൻ പരിസരത്ത് അടഞ്ഞ് കിടന്ന കെട്ടിടം വൃത്തിയാക്കി ജിംനേഷ്യമുണ്ടാക്കി അങ്ങനെ നിരവധി കാര്യങ്ങൾ.
വള്ളികുന്നത്ത് തരിശായി കിടക്കുന്ന 100 ഏക്കർ ഭൂമി ഏറ്റെടുത്ത് തുടക്കത്തിൽ രണ്ടേക്കറിൽ കൃഷി തുടങ്ങണമെന്നും പിന്നീട് പൊതുജനങ്ങളുടെ സഹകരണത്തോടെ 100 ഏക്കറിലുമായി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. അതിനെ സംബന്ധിച്ച് വ്യക്തമായ പ്ലാനും അദ്ദേഹം ചർച്ച ചെയ്തിരുന്നു.അപ്പോഴാണ് അപ്രതീക്ഷിതമായി ഈ ട്രാൻസ്ഫർ വന്നത്. ആഗ്രഹങ്ങൾക്ക് തിരശ്ശീലയിട്ട് അദ്ദേഹം മറ്റൊരിടത്തേക്ക് പോകുമ്പോൾ നഷ്ടം സംഭവിക്കുന്നത് വള്ളികുന്നത്തെ ജനങ്ങൾക്കാണ്.
നല്ലത് ചെയ്യാൻ മനസ്സുള്ള അതിനായി കഠിനപ്രയത്നം ചെയ്യുന്ന ഒരു ഓഫീസറാണ് ഗോപകുമാർ സർ എന്ന് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഗോപകുമാർ സർ സ്ഥലം മാറിപ്പോകുമ്പോൾ പഴയ വില്ലേജ് ഓഫീസർ അജയകുമാർ സറിനെയാണ് ഓർമ്മ വരുന്നത്. ഔദ്യോഗിക ജീവിതത്തോട് നൂറ് ശതമാനം നീതി പുലർത്തുകയും ജനങ്ങൾക്കൊപ്പം നിന്ന് നാടിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ജനങ്ങളുടെ ഭാഗ്യമെന്ന് പറയുന്നത്. പ്രിയുള്ള ഗോപകുമാർ സറിന് നന്മകൾ നേരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍