Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു അമ്മയെ പരിചരിക്കാനായി രണ്ട് വർഷം സ്‌കൂളിൽ പോകാതെ കഴിഞ്ഞു; കോളനിയിൽ കറങ്ങി നടക്കുന്ന കുട്ടിയെ കണ്ട് പൊലീസുകാരൻ സ്‌റ്റേഷൻ സിഐയോട് കാര്യം പറഞ്ഞു; കുട്ടിയോട് കാര്യങ്ങൾ തിരിക്കിയ സിഐ പഠിക്കുവാൻ മിടുക്കനാണെന്നറിഞ്ഞ് ട്യൂഷൻ ഏർപ്പെടുത്തിയത് സ്റ്റേഷനിൽ തന്നെ; അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും എത്തിച്ചു; ഇന്ന് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മാസം തോറും നൽകുന്നത് 15000 രൂപയും; സോഷ്യൽ മീഡിയ നെഞ്ചേറ്റുന്ന ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ കഥ

ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ചു അമ്മയെ പരിചരിക്കാനായി രണ്ട് വർഷം സ്‌കൂളിൽ പോകാതെ കഴിഞ്ഞു; കോളനിയിൽ കറങ്ങി നടക്കുന്ന കുട്ടിയെ കണ്ട് പൊലീസുകാരൻ സ്‌റ്റേഷൻ സിഐയോട് കാര്യം പറഞ്ഞു; കുട്ടിയോട് കാര്യങ്ങൾ തിരിക്കിയ സിഐ പഠിക്കുവാൻ മിടുക്കനാണെന്നറിഞ്ഞ് ട്യൂഷൻ ഏർപ്പെടുത്തിയത് സ്റ്റേഷനിൽ തന്നെ; അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും എത്തിച്ചു; ഇന്ന് പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മാസം തോറും നൽകുന്നത് 15000 രൂപയും; സോഷ്യൽ മീഡിയ നെഞ്ചേറ്റുന്ന ഒരു സർക്കിൾ ഇൻസ്‌പെക്ടറുടെ കഥ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സമൂഹത്തിൽ നന്മ ചെയ്യാൻ വേണ്ടി ജനിച്ച ചിലരുണ്ട്. അവർ കാക്കി കുപ്പായത്തിലും ഉള്ളവരായിരിക്കും. അത്തരമൊരു സർക്കിൾ ഇൻസ്‌പെക്ടറുടെ കഥ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നന്മ മനസ്സിനെയാണ് സോഷ്യൽ മീഡിയ വാഴ്‌ത്തുന്നത്. ആറാം ക്ലാസിൽ പഠനം ഉപേക്ഷിച്ച കുട്ടിക്ക് പഠിക്കാൻ അവസരം ഒരുക്കി നൽകിയ സിഐയുടെ നന്മ നിറഞ്ഞ മനസ്സിന്റെ കഥ പറഞ്ഞത് കെ പ്രദീപ് കുമാർ എന്നയാളാണ്.

കാർക്കശ്യക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സമൂഹത്തിൽ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയിലാണ് സിഐ ഗോപകുമാറിനെ കുറിച്ച് പ്രദീപ് കുറിക്കുന്നത്. ആ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ആറാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് മാതാവിനെ പരിചരിക്കുവാൻ തുടങ്ങിയ ആ കുട്ടിക്ക് രണ്ട് വർഷം സ്‌കൂളിൽ പോകാതെ വീട്ടിൽ കഴിയേണ്ടി വന്നു. കുഞ്ഞിലേ അച്ഛൻ മരണപ്പെട്ട ആ ബാലൻ തളർന്ന് കിടക്കുന്ന അമ്മയെ പരിചരിച്ച് ആ കോളനിയിൽ മാത്രം കറങ്ങി നടന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഈ കുട്ടിയെ ശ്രദ്ധയിൽപ്പെട്ട ഒരു പൊലീസുകാരൻ തന്റെ സ്റ്റേഷൻ സിഐയോട് വിവരം പറഞ്ഞു.

വിവരമറിഞ്ഞയുടൻ ആ കുട്ടിയെ സ്റ്റേഷനിലെത്തിക്കാൻ സിഐ തന്റെ സഹപ്രവർത്തകരോട് നിർദ്ദേശിച്ചു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ തിരക്കി പഠിക്കുവാൻ മിടുക്കനാണെന്ന് മനസ്സിലാക്കിയ സിഐ കുട്ടിക്ക് സ്റ്റേഷനിൽ തന്നെ ട്യൂഷൻ ഏർപ്പെടുത്തി. അതേ സമയം കുട്ടിയുടെ വീട്ടിൽ തളർന്ന് കിടന്ന അമ്മക്ക് വേണ്ട മരുന്നും ഭക്ഷണവും സി ഐ തന്നെ ഏർപ്പാടാക്കി. രണ്ട് മാസത്തോളം കഠിനമായ പ്രയത്‌നത്തിന് ശേഷം ക്ലാസ്സിലേക്ക് അഡ്‌മിഷന് വേണ്ടി പൊലീസ് ജീപ്പിൽ തന്നെ അവൻ സ്‌കൂളിലേക്ക് പോയി, കൂടെ സി ഐയുമുണ്ടായിരുന്നു. അഡ്‌മിഷൻ രജിസ്റ്ററിൽ ഗാർഡിയൻസിന്റെ പേരെഴുതേണ്ട കോളത്തിൽ സർക്കിൾ ഇൻസ്‌പെക്ടറായ ആ നന്മയുള്ള മനുഷ്യൻ തന്റെ പേര് എഴുതി വെച്ചു കെ.എസ് ഗോപകുമാർ. ഇന്ന് ആ കുട്ടി പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. ഇപ്പോഴും മാസം തോറും 15000 രൂപാവീതം ആ കുട്ടിയുടെ അക്കൗണ്ടിലേക്ക് പോകുന്നുണ്ട്.

പറഞ്ഞ് വരുന്നത് ഒരു സിനിമാകഥയല്ല. കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ.കെ.എസ് ഗോപകുമാർ സാറിന്റെ നന്മ കാരണം രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ കാര്യമാണ്. ഈ വിവരം ഇന്നലെ അദ്ദേഹത്തിന് ആദരവ് നൽകിയ ചടങ്ങിൽ സ്റ്റേഷൻ എസ് ഐ സുനുമോൻ സർ വെളിപ്പെടുത്തിയതാണ്. ഞങ്ങൾ എത്ര ചോദിച്ചിട്ടും ആ കുട്ടിയുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്തുവാൻ ഗോപകുമാർ സർ തയ്യാറായില്ല

ഇതുപോലെ ഒരുപാട് നന്മകൾ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്, പക്ഷേ അതൊന്നും പൊതുസമൂഹത്തോട് വിളിച്ചു പറയാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. വള്ളികുന്നത്ത് വന്നതിന് ശേഷം അദ്ദേഹം നേതൃത്വം നൽകിയ നിരവധി കർമ്മപദ്ധതികൾ അഭിമാനാർഹമാണ്. സന്നദ്ധ പ്രവർത്തകർക്ക് നൽകുന്ന പിന്തുണയും പ്രചോദനവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ സ്റ്റേഷൻ പരിസരത്തു തന്നെ വൃത്തിയും പഴമയും പുതുമയും നിറഞ്ഞ കാന്റീൻ ഒരുക്കി, ഉപയോഗശൂന്യമായ സ്ഥലമെടുത്ത് ഷട്ടിൽ കോർട്ടുണ്ടാക്കി, സ്റ്റേഷൻ പരിസരത്ത് അടഞ്ഞ് കിടന്ന കെട്ടിടം വൃത്തിയാക്കി ജിംനേഷ്യമുണ്ടാക്കി അങ്ങനെ നിരവധി കാര്യങ്ങൾ.

വള്ളികുന്നത്ത് തരിശായി കിടക്കുന്ന 100 ഏക്കർ ഭൂമി ഏറ്റെടുത്ത് തുടക്കത്തിൽ രണ്ടേക്കറിൽ കൃഷി തുടങ്ങണമെന്നും പിന്നീട് പൊതുജനങ്ങളുടെ സഹകരണത്തോടെ 100 ഏക്കറിലുമായി കൃഷി വ്യാപിപ്പിക്കുമെന്നും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. അതിനെ സംബന്ധിച്ച് വ്യക്തമായ പ്ലാനും അദ്ദേഹം ചർച്ച ചെയ്തിരുന്നു.അപ്പോഴാണ് അപ്രതീക്ഷിതമായി ഈ ട്രാൻസ്ഫർ വന്നത്. ആഗ്രഹങ്ങൾക്ക് തിരശ്ശീലയിട്ട് അദ്ദേഹം മറ്റൊരിടത്തേക്ക് പോകുമ്പോൾ നഷ്ടം സംഭവിക്കുന്നത് വള്ളികുന്നത്തെ ജനങ്ങൾക്കാണ്.

നല്ലത് ചെയ്യാൻ മനസ്സുള്ള അതിനായി കഠിനപ്രയത്‌നം ചെയ്യുന്ന ഒരു ഓഫീസറാണ് ഗോപകുമാർ സർ എന്ന് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഗോപകുമാർ സർ സ്ഥലം മാറിപ്പോകുമ്പോൾ പഴയ വില്ലേജ് ഓഫീസർ അജയകുമാർ സറിനെയാണ് ഓർമ്മ വരുന്നത്. ഔദ്യോഗിക ജീവിതത്തോട് നൂറ് ശതമാനം നീതി പുലർത്തുകയും ജനങ്ങൾക്കൊപ്പം നിന്ന് നാടിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ജനങ്ങളുടെ ഭാഗ്യമെന്ന് പറയുന്നത്. പ്രിയുള്ള ഗോപകുമാർ സറിന് നന്മകൾ നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP