ഒരു ലോക്കോ പൈലറ്റ് ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ആക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ട്രെയിൻ ഓടിക്കയാണെന്നാണോ നിങ്ങളുടെ ധാരണ; ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ല; യുപിയിലേക്ക് പോയ ശ്രമിക്ക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തിയത് ലോക്കോ പൈലറ്റിന് റൂട്ട് മാറിപ്പോയതിനാലെന്ന ബ്രേക്കിങ് ന്യൂസിനെ ട്രോളി സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വലിയ വാർത്തയായ സംഭവമായിരുന്നു, യുപിയിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ട് പോകേണ്ടിയിരുന്ന ശ്രമിക്് ട്രയിൻ വഴിതെറ്റി ഒഡീഷയിൽ എത്തിയെന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റി ഒഡീഷയിൽ എത്തിച്ചേർന്നത്.ട്രെയിനിലുള്ളവർ ട്വിറ്ററിൽ ചിത്രമടക്കം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിൻ റൂട്ട് മാറി സഞ്ചരിച്ച വിവരം പുറംലോകമറിയുന്നത്. അതേസമയം, തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകൾ റൂർക്കല സ്റ്റേഷൻവഴി ബിഹാറിലേക്ക് തിരിച്ചുവിട്ടെന്നാണ് റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ ഇതിന് കാരണമായി ചില ചാനലുകൾ ബ്രേക്കിങ്് ന്യൂസ് ആക്കിയത് ലോക്കോ പൈലറ്റിന് റൂട്ടു മാറിപ്പോയെന്ന് റെയിൽവേ അറിയിച്ചുവെന്നാണ്്. എന്നാൽ ഇതിനെ നിശിതമായി പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു. ബസും കാറും പോലെ ഗൂഗിൾ മാപ്പു നോക്കി ഓടിക്കുന്ന സാധനമല്ല ട്രെയിൻ എന്നും ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ലെന്നും പലരും വ്യക്തമാക്കുന്നു.
നവമാധ്യമങ്ങളിൽ വൈറലായ കുറിപ്പ് ഇങ്ങനെയാണ്
റെയിൽവേയെപ്പറ്റി ചുക്കും ചുണ്ണാമ്പുമറിയാത്ത കുറെയെണ്ണം ബ്രേക്കിങ് ന്യൂസ് എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം മലയാളം ചാനലുകളിലൂടെ തള്ളിമറിക്കുന്നത് കണ്ടു. ലോക്കോ പൈലറ്റിന് വഴിതെറ്റി പോയത്രെ.... നാണമുണ്ടോ നിങ്ങൾക്ക്..... റേറ്റിങ്ങിന് വേണ്ടി എന്ത് വിഡ്ഢിത്തം പറഞ്ഞാലും തൊണ്ട തൊടാതെ വിഴുങ്ങാൻ നമ്മൾ മലയാളികൾ ഉണ്ടല്ലോ. കഷ്ടം കഷ്ടം.
ഒരു ലോക്കോ പൈലറ്റ് ട്രയിൻ ഗൂഗിൾ മാപ്പും നോക്കി ക്ലച്ച് ചവിട്ടി ഗിയർ മാറി മാറി ഇട്ട് ഏക്സിലേറ്ററിൽ ആഞ്ഞ് ചവിട്ടി ഓടിച്ച്കൊണ്ട് വരുകയാണ് എന്നാണ് ഈ മണ്ടശിരോമണികളുടെ ധാരണ.
വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു വാർത്ത കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും ഉണ്ടായി. രാവിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ വരേണ്ടിയിരുന്ന പരശുരാം എക്സ്പ്രസ് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരുകയും ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്ന ആളുകളെ വണ്ടി തട്ടുകയും ഒരാൾ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. ഒരു കൂട്ടം ആളുകൾ ലോക്കോ പൈലറ്റുമാരെ ആക്രമിക്കുകയും തീവണ്ടി തടയുകയും ചെയ്തു. അതിന്റെ കേസ് ഇന്നും നടക്കുന്നു. അന്നത്തെ ദൃശ്യ ശ്രാവ്യമാധ്യമങ്ങളിൽ വന്ന വാർത്ത ട്രയിൻ ട്രാക്ക് മാറി ഓടി ഒരാൾ മരിച്ചു എന്നാണ്.
എന്താണ് അന്ന് ശരിക്കും സംഭവിച്ചത്, ഡിവിഷനൽ കൺട്രോളറുടെ നിർദ്ദേശപ്രകാരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ പരശുരാം എക്സപ്രസിനെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ പിടിച്ചിട്ടതിനുശേഷം രണ്ടാമത്തെ പ്ലാറ്റ് ഫോമിലൂടെ മറ്റൊരു വണ്ടിയെ കടത്തിവിടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്ന് മനസിലാക്കാതെയാണ് അന്ന് അങ്ങനെ ഒരു തെറ്റായ വാർത്ത കൊടുത്തത്. പിന്നെ റോഡിലിറങ്ങി കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ പോലെ ട്രാക്കിൽ ഇറങ്ങി കളിക്കാൻ കഴിയില്ല എന്ന കാര്യം ഇവർക്ക് അറിയുമോ ആവോ.
റെയിൽവേയിലെ ഒരു ക്ലാസ് ഫോർ ജീവനക്കാരന്റെ സാമാന്യ വിവരം പോലും ഇല്ലാത്തവർ ആയി പോയല്ലോ ബ്രേക്കിങ്ങ് ന്യൂസ് കാരെ നിങ്ങൾ. ട്രയിൻ ഓടിക്കുമ്പോൾ ട്രാക്ക് മാറ്റുന്നതിൽ ലോക്കോ പൈലറ്റിന് ഒരു റോളും ഇല്ലെന്ന് ആർക്കാണ് അറിയാത്തത്. ട്രാക്കുകളുടെയും സിഗ്നലുകളുടെയും നിയന്ത്രണം സ്റ്റേഷൻ മാസ്റ്റർമാർക്കാണ് എന്നും ഒരു വണ്ടിയെ നിയന്ത്രിക്കുന്നത് ഗാർഡ് ആണ് എന്നും ഇനിയെങ്കിലും മനസിലാക്കുക. പിന്നെ റെയിൽവേ ഇങ്ങനെ ഒരു ന്യൂസ് ചാനലുകാർക്ക് ഒരിക്കലും കൊടുക്കുകയുമില്ല.
പിന്നെ എവിടെ നിന്ന് കിട്ടി നിങ്ങൾക്ക് ഇങ്ങനെ ഒരസംബന്ധം.(സത്യസന്ധമായ വാർത്തകൾ കൊടുക്കുന്ന എന്റെ കുറെ സുഹൃത്തുക്കൾ മിക്ക ചാനലിലും പത്രത്തിലും ഉണ്ട് ക്ഷമിക്കുക ) ഒരു നിശ്ചിത ഡിവിഷനിൽ വർക്ക് ചെയ്യുന്ന ലോക്കോ പൈലറ്റിന് ആ ഒരു സെക്ഷനിൽ മാത്രമേ ജോലി ചെയ്യേണ്ടതായുള്ളു. ആ സെക്ഷനിൽ നിന്ന് മാറ്റൊരു സെക്ഷന് അപ്പുറത്തേക്ക് അവർക്ക് പോകാൻ അനുവാദമില്ല....
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇത് മാറ്റി നിർത്തുന്നത് സാധാരണ ഡ്യൂട്ടി സമയത്ത് അത്രയും ദൂരം/സമയം ട്രെയിൻ ഓടിച്ചു കഴിഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞ് പകരം അടുത്ത ലോക്കോ പൈലറ്റ് കയറും .അങ്ങനെ നിരവധി ലോക്കോ പൈലറ്റുമാർ മാറിക്കയറിയാണ് ദീർഘദൂര തീവണ്ടി അതിന്റെ അവസാന സ്റ്റേഷൻ വരെ എത്തുന്നത്.ഇതൊന്നും അറിയാതെയാണ് ഓരോ ന്യൂസ് ചാനലുകർ റേറ്റിങ്ങിന് വേണ്ടി തള്ളി മറിക്കുന്നത്...
റെയിൽവേ സാങ്കേതിക കാരണങ്ങളാൽ പലപ്പോഴും മുൻപ് നിശ്ചയിച്ചിട്ടുള്ള റൂട്ട് മാറ്റി ട്രെയിനുകൾ ഓടിക്കാറുണ്ട് , അതിൽ ലോക്കോ പൈലറ്റിന് ഒരു പങ്കും ഇല്ല..
ട്രെയിൻ ഗതാഗതം നിയന്ത്രിക്കാൻ അതിനായി ഓരോ ഡിവിഷനും ഒരു കൺട്രോളിങ് ഡിപ്പാർട്ട്മെന്റ് തന്നെയുണ്ട്.അവിടെ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഓരോ സ്റ്റേഷനുകളിലും സ്റ്റേഷൻ മാസ്റ്റർമാർ സിഗ്നൽ ഇടുന്നത്.ഒരോ ലോക്കോ പൈലറ്റ് മാർക്കും മുന്നിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കും സിഗ്നലുകൾക്കും അനുസരിച്ച് മാത്രമേ ട്രെയിൻ ഓടിക്കാൻ അനുവാദമുള്ളു.. അല്ലാതെ നിങ്ങൾ പറയുന്നത് പോലെ ലോക്കോ പൈലറ്റിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഓടിക്കാൻ കഴിയില്ലെന്ന് അർഥം. ഇതിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ ഒരു പക്ഷേ സ്വന്തം ജോലി തന്നെ അവർക്ക് നഷ്ടപ്പെടാം..
ഇത്രയും നിയമങ്ങൾ ഇതിനിടയിൽ ഉണ്ട് എങ്കിൽ പിന്നെ എങ്ങനെ ലോക്കോ പൈലറ്റിന് റൂട്ട് തെറ്റുന്നത്..... ?
ഇനിയെങ്കിലും ആധികാരികമായ അറിവില്ലാത്ത കാര്യങ്ങളിൽ പൊടിപ്പും തൊങ്ങലും വെച്ച് വാർത്ത മെനഞ്ഞ് , ഇമ്മാതിരി മറ്റേടത്തെ ബ്രേക്കിങ് ന്യൂസുമായി ഈ വഴി വരരുത്......
Stories you may Like
- എഐ ക്യാമറയിൽ നിറയുന്നത് അഴിമതിയോ?
- പല ബ്രാൻഡുകളുടെയും അരിപ്പൊടികളിൽ കീടനാശിനി അവശിഷ്ടം, പരിശോധന
- വന്ദേഭാരത് ട്രയൽറൺ: തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും
- ഒരു ക്യാമറയുടെ വില 9.5 ലക്ഷം രൂപ; ക്യാമറയ്ക്കായി ചെലവാക്കിയത് 74 കോടി രൂപ
- റോഡ് ക്യാമറകൾ വഴി പിഴയിനത്തിൽ ആദ്യ നാലുവർഷത്തിൽ ലക്ഷ്യമിട്ടത് 462 കോടി രൂപ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്