കലാപ്രതിഭ ഉമ്മൻ ചാണ്ടി... കലാതിലകം സരിത... മികച്ച നടൻ ജോസ് കെ മാണി... അക്ഷരശ്ലോകത്തിനു തിരുവഞ്ചൂർ... കഥാപ്രസംഗം ബിജു രമേശ്... ഉപന്ന്യാസം വി ടി ബൽറാം: ട്രോൾ ചെയ്തു മടുക്കാതെ സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്നാലും നമ്മുടെ സോഷ്യൽ മീഡിയയുടെ കാര്യം. ഒരാളെ എവിടെ കളിയാക്കാൻ പറ്റുമെന്നു നോക്കിയിരിക്കുകയാണ് ഈ സൈബർ ലോകം. സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞതിനു പിന്നാലെ രാഷ്ട്രീയരംഗത്തെ 'മികച്ച പ്രതിഭ'കൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
കേരള രാഷ്ട്രീയോത്സവം 2011-16 എന്ന പേരിലാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രകടനത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ പോയിന്റു നേടി കലാപ്രതിഭ-കലാതിലകം പട്ടത്തിന് അർഹരായത് യഥാക്രമം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സോളാർ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുമാണ്.
അഴിമതിയിൽ മുങ്ങിയ സോളാർ കേസു തന്നെയാണ് ഇരുവർക്കും 'അംഗീകാരം' നേടിക്കൊടുത്തത്. സോളാർ കേസിൽ ഇടയ്ക്കിടെ വിവിധ തെളിവുകളെക്കുറിച്ചും മറ്റും കളം നിറയുന്ന സരിതയും ഇതെല്ലാം നിഷേധിച്ച് തെളിവില്ലെന്ന് എപ്പോഴും പറയുന്ന മുഖ്യമന്ത്രിയും പുരസ്കാരനേട്ടത്തിന് ഏറെ യോഗ്യരെന്നാണു സൈബർ ലോകത്തിന്റെ അഭിപ്രായം.
മറ്റു പല പുരസ്കാരങ്ങളും സോഷ്യൽ മീഡിയ പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച നടനായി തെരഞ്ഞെടുത്തിരിക്കുന്നത് കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണിയെയാണ്. സോളാർ കേസുമായി ബന്ധപ്പെട്ട് സരിതയുടെ കത്തിൽ പേരുണ്ടെന്ന ആരോപണവും റബർ കർഷകർക്കു വേണ്ടി നിരാഹാരം കിടക്കുകയും തുടർന്ന് പൊലീസുകാരെത്തി ആശുപത്രിയിലാക്കിയതുമൊക്കെ വൻ വാർത്തയായിരുന്നു. ഇവിടങ്ങളിലൊക്കെ തന്റേതായ അഭിനയപാടവം കൊണ്ടു 'പ്രേക്ഷകരെ' കൈയിലെടുത്തുവെന്നാണ് ജോസ് കെ മാണിക്ക് പുരസ്കാരം നൽകി സൈബർ ലോകം പറയുന്നത്.
അക്ഷരശ്ലോക മത്സരത്തിന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഒന്നാം സ്ഥാനം. സൈബർ ലോകം ഒറ്റക്കെട്ടായാണു തിരുവഞ്ചൂരിനു പുരസ്കാരം നൽകിയതെന്നാണു 'റിപ്പോർട്ടുകൾ'. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേദിയിലുൾപ്പെടെ തിരുവഞ്ചൂരിനുണ്ടായ നാക്കുപിഴ കണക്കിലെടുത്താണത്രേ പുരസ്കാരം.
കേരള നടനത്തിന് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് കേരള കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ കെ എം മാണിയാണ്. ബാർ കോഴക്കേസിൽ ആരോപണവിധേയനായ മാണി രാജി വൈകിച്ച് ഏറെ നർത്തനമാടിയെന്നാണ് 'ജൂറി'യുടെ വിലയിരുത്തൽ. ഒടുവിൽ രാജി സമർപ്പിച്ചിട്ടും മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിലയിരുത്തലുണ്ട്.
ഉപന്ന്യാസ മത്സരത്തിൽ സമ്മാനം കോൺഗ്രസിന്റെ യുവനേതാവും എംഎൽഎയുമായ വി ടി ബൽറാമിനാണ്. ഫേസ്ബുക്കിലെ തന്റെ പേജിൽ ആരെയും തോൽപ്പിക്കുന്ന വാക്ചാതുരിയാണ് ബൽറാം പ്രദർശിപ്പിക്കുന്നതത്രെ. ആരൊക്കെ എന്തൊക്കെ ന്യായം പറഞ്ഞു വന്നാലും വാചകക്കസർത്തുകൊണ്ടു പിടിച്ചുനിൽക്കാൻ ബൽറാമിനെപ്പോലെ മറ്റാർക്കും കഴിയില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.
കഥാപ്രസംഗത്തിനു ബാറുടമ അസോസിയേഷൻ നേതാവ് ബിജു രാധാകൃഷ്ണനാണ് പുരസ്കാരം. ബാർ കോഴക്കേസ് ഉയർത്തിക്കൊണ്ടുവരാൻ പറഞ്ഞ കഥകളാണ് ബിജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
പ്രസംഗത്തിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തെരഞ്ഞെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം വായിട്ടലച്ച് ഒടുവിൽ ഒരു പാർട്ടി തന്നെയുണ്ടാക്കി വെള്ളാപ്പള്ളി. ഇതിനിടെ, ചില പരാമർശങ്ങളൊക്കെ നടത്തി വാർത്തകളിൽ വളരെക്കാലം നിറഞ്ഞുനിൽക്കാനും വെള്ളാപ്പള്ളിക്കു കഴിഞ്ഞുവെന്നതും പുരസ്കാരത്തിന് അർഹനാക്കി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണു മിമിക്രിക്കും ചാക്യാർകൂത്തിനും പുരസ്കാരം. അംഗവിക്ഷേപങ്ങളിലൂടെ ആശയവിനിമയം നടത്തുകയും ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതകളുമാണു വി എസിനെ പുരസ്കാരത്തിനു തെരഞ്ഞെടുക്കാൻ കാരണമെന്നാണു വിധികർത്താക്കൾ പറയുന്നത്.
വി എസിനു പുരസ്കാരം കൊടുക്കുമ്പോൾ കേരളത്തിൽ നിന്നുള്ള സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സോഷ്യൽ മീഡിയ രണ്ടു പുരസ്കാരം കൊടുത്തു. മോണോ ആക്ടിനും മൂകാഭിനയത്തിനുമാണ് പിണറായിക്കു പുരസ്കാരം. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തെയും സെക്രട്ടറി സ്ഥാനം വിട്ടതിനുശേഷമുള്ള കാലത്തെയും പ്രകടനം പരിശോധിച്ചാണ് ര്ണ്ടു പുരസ്കാരങ്ങൾ.
ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും തെരഞ്ഞെടുത്തത് പി കെ ശ്രീമതി എംപിയെയാണ്. സിപിഐ(എം) വേദികളിൽ കാട്ടിയ അസാധാരണമായ നൃത്തപ്രകടനത്തിനാണ് ശ്രീമതിക്കു പുരസ്കാരം. മൂന്നാർ സമരവേദിയിലും ലോക്സഭയിലെ ഇംഗ്ലീഷ് പ്രസംഗത്തിനിടയിലും കൈമുദ്രകളും ഭാവാഭിനയവും മികച്ചതാക്കിയതും പുരസ്കാരം ലഭിക്കാൻ ഇടയാക്കി.
കഥാരചനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് എം ബി രാജേഷ് എംപിയാണ്. സിപിഎമ്മിനെതിരായ വിമർശനങ്ങളും മറ്റും ചർച്ചയാകുമ്പോൾ തന്റെ രചനാപാടവം കൊണ്ട് പുത്തൻ കഥകൾ ചമയ്ക്കാൻ മിടുക്കനാണു രാജേഷെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
ഏവരും ഒറ്റക്കെട്ടായി അംഗീകരിച്ച പുരസ്കാരമാണ് ബിജെപി നേതാവ് കെ സുരേന്ദ്രനു ലഭിച്ചത്. ഹിന്ദി പദ്യപാരായണത്തിനാണ് സുരേന്ദ്രനു പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പോലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് എന്നതും പുരസ്കാരത്തിന് അർഹനാക്കി.
നാടോടിനൃത്തത്തിനുള്ള പുരസ്കാരം ലഭിച്ചത് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനാണ്. ഏതു നാട്ടിൽ തെരഞ്ഞെടുപ്പു നടന്നാലും ഓടിച്ചെന്ന് അവിടെ സ്ഥാനാർത്ഥിയാകുന്ന മികവു പരിഗണിച്ചാണ് ഒ രാജഗോപാലിനു 'നാടോടിനൃത്ത'ത്തിനുള്ള പുരസ്കാരം നൽകിയതെന്നും സൈബർ ലോകം പറയുന്നു.
പ്രഖ്യാപിക്കാൻ ഇനിയേറെ പുരസ്കാരങ്ങൾ ബാക്കിയുണ്ടെന്നും ഉടൻ തന്നെ അവ പ്രഖ്യാപിക്കുമെന്നുമാണ് 'ജൂറി' അറിയിച്ചിട്ടുള്ളത്. എന്തായാലും കേരള രാഷ്ട്രീയോത്സവ പുരസ്കാരങ്ങൾ സൈബർ ലോകം ആഘോഷമാക്കിക്കഴിഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍