വ്യക്തിപരമായും തൊഴിൽപരമായും ഭീഷണി ഉണ്ടായപ്പോൾ ഫേസ്ബുക്കിൽ എഴുതുന്നതിനേക്കാൾ നല്ലത് പച്ചരി വാങ്ങാനുള്ള തൊഴിലിൽ ശ്രദ്ധിക്കുന്നതാണെന്ന് കരുതി ഞാൻ രംഗം വിടുന്നു; നോട്ട് പിൻവലിക്കൽ വിഷയത്തിലെ പോസ്റ്റുകളുടെ പേരിൽ ഇടത് സൈബർ സംഘത്തിന്റെ കനത്ത ആക്രമണം; മനസു മടുത്ത് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് വി കെ ആദർശ് ഫേസ്ബുക്ക് ഉപേക്ഷിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങളിലെ ടെക്നോളജി കോളങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ വി കെ ആദർശ് ഫേസ്ബുക്കിൽ എഴുത്ത് ഉപേക്ഷിച്ചു. നോട്ട് നിരോധനവുമായി ഫേസ്ബുക്കിൽ സുഹൃത്തുക്കൾക്കും ഫോളോവേഴ്സുമായി പോാസ്റ്റ് ചെയ്ത ചില അഭിപ്രായങ്ങലുടെ പേരിൽ വ്യക്തിപരമായ ആക്രമണം സൈബർ ലോകത്ത് നേരിട്ടതോടെയാണ് ആദർശ് ഫേസ്ബുക്ക് എഴുത്ത് അവസാനിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്യും.
ഫേസ്ബുക്കിലെ പോസ്റ്റിന്റെ പേരിൽ ബുള്ളിയിങ് കാരണം ഔദ്യോഗിക ജീവതത്തെ ബാധിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെയാണ് താൻ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയാണ് വി കെ ആദർശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ ആദർശിന്റെ ഫേസ്ബുക്കിലെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആദർശ് എന്നല്ല, മറ്റാരും കേരളത്തിൽ ഫേസ്ബുക്ക് ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ് ആശിഖ് അബു അടക്കമുള്ളവർ രംഗത്തെത്തി. ആദർശിന്റെ ഫോളോവേഴ്സും ആദർശ് ഫേസ്ബുക്കിലേക്ക് തിരിച്ചു വരണമെന്ന ആവശ്യം ഉന്നയിച്ചു.
നോട്ട് നിരോധനത്തെ അനുകൂലിച്ച് ആദർശ് ഫേസ്ബുക്കിൽ കുറിച്ച അഭിപ്രായങ്ങൾക്ക് മറുപടിയായി മാദ്ധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് കുറിപ്പെഴുതിയതാണ് പെട്ടന്നുള്ള പിൻവാങ്ങൽ തീരുമാനത്തിന് പിന്നിൽ. ആദർശിന്റെ അഭിപ്രായങ്ങളോട് വിയോജിച്ചു കൊണ്ടുള്ള പോസറ്റിൽ വ്യക്തിപരമായ അധിക്ഷേപവും ഉണ്ടായിരുന്നുവെന്നാണ് വാദം. ഇതോടെ ഇടതു അനുകൂലികൾ നോട്ട് നിരോധനത്തെ പിന്തുണക്കുന്ന വ്യക്തിയെന്ന നിലയിൽ ആദർശിനെ ജേക്കബിന്റെ പോസ്റ്റിന്റെ കമന്റ് ബോക്സിലെത്തി തെറിവിളിച്ചു തുടങ്ങി.
മോദി സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് തുടർച്ചയായി പോസ്റ്റുകളിട്ടതാണ് മോദി വിരുദ്ധരായ ആളുകളെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ ലക്ഷ്യമില്ലാത്തവരും വി കെ ആദർശിനെ വിമർശിച്ചു രംഗത്തുവന്നു. എന്നാൽ, ഇത് വ്യക്തിഹത്യയുടെ സ്വഭാവത്തിലേക്ക് പതിയെ നീങ്ങുകയായിരുന്നു. മോദി മോങ്ങുന്നത് പോലെ മോങ്ങുന്നു എന്നാണ് മാദ്ധ്യമപ്രവർത്തകനായ കെ ജെ ജേക്കബിന്റെ പോസ്റ്റിന് കീഴെ കമന്റായി ഒരാൾ ആദർശിനെ കളിയാക്കുന്നത്. എ ടി എം മെഷീനുകളിൽ രണ്ടായിരം രൂപ വിഷയത്തിൽ വാർത്ത എഴുതിയ മാദ്ധ്യമപ്രവർത്തകരെ വാളെടുക്കുന്ന എല്ലാവരും വാൾസ്റ്റ്രീറ്റ് ജേണലിസ്റ്റ് എന്നായിരുന്നു ആദർശ് വിശേഷിപ്പിച്ചത്.
ഓൺലൈനിലെ ടെക്നോളജി എഴുത്തുകാരിൽ പ്രമുഖനനെന്ന നലിയൽ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ടി വി ചാനൽ ചർച്ചകളിലും ആദർശ് സജീവമായി എഴുതുന്നുണ്ടാുന്നു. ടെക്നോളജി സംബന്ധമായ പോസ്റ്റുകൾ ലളിതമായി വിവരിക്കുന്ന ആദർശ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ സീനിയർ മാനേജരാണ്. അതുകൊണ്ട് തന്നെ തനിക്കറിയാവുന്ന കാര്യങ്ങളെ കുറിച്ച് ആദർശ് ഫേസ്ബുക്കിൽ എഴുതുകയും ചെയ്തു. എടിഎം പരിഷ്ക്കരണത്തെ കുറിച്ച് ആദർശ് എഴുതിയത് ഇടതു അനുഭാവികളെ ശരിക്കും ചൊടിപ്പിക്കുകയും ചെയ്തു. എടിഎമ്മിൽ പുതിയ 2000 രൂപ എടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു കൊണ്ടുള്ള വാദത്തെ ആദർശ് പോസ്റ്റിലൂടെ ഖണ്ഡിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആദർശ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: എ ടി എം കളിൽ? 2000 എടുക്കില്ല, വരില്ല. അമ്പും വില്ലും എന്തൊക്കെ ആയിരുന്നു. വാളെടുക്കുന്ന എല്ലാവരും വാൾസ്ട്രീറ്റ് ജേണലിസ്റ്റ് ആകുന്ന കാലത്ത് പിടിച്ച് നിൽക്കാൻ വാചകമടി അല്ലല്ലോ, ഇതാ ചെയ്ത് കാണിച്ചിരിക്കുന്നു. അങ്ങ് അകലെ ഏതെങ്കിലും എടിഎം ൽ നിന്നല്ല. ഇങ്ങ് കോഴിക്കോട് വടകര യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എടിഎം ൽ നിന്നും ഇടപാട് കാർക്ക് ?2000 രൂപ പിൻവലിക്കാം.
ഇത് കൂടാതെ ആദർശ് നോട്ട് നിരോധനത്തെ പിന്തുണച്ചു കൊണ്ട് മറ്റു പോസ്റ്റുകളും എഴുതി. അതിൽ ചിലത് മാദ്ധ്യമപ്രവർത്തകർക്കുള്ള ഉപദേശ രൂപത്തിലുമായി. മുല്ലപ്പെരിയാർ ഇതേക്കുറിച്ച് ആദർശ് എഴുതിയത് ഇങ്ങനെ: വാർത്തയിൽ മാദ്ധ്യമങ്ങൾ ഒന്ന് കരുതൽ എടുക്കുന്നത് നന്നായിരിക്കും. ഡിസംബർ 31 നു മുന്നെ തന്നെ വാർത്ത തിരിച്ച് അച്ച് നിരത്തേണ്ടി വരുന്നതും രാചർച്ച നേരേ തിരിച്ചാകുന്നതും വിശ്വാസ്യതയ്ക്ക് നല്ല കേട് വരുത്തും. തത്കാലം നല്ല ജോലിത്തിരക്ക് ഉള്ളതിനാൽ ഈ വരികളിൽ ഒതുക്കുന്നു. പ്രതീക്ഷിച്ചതിലും നല്ല പോലെ ജനങ്ങൾ ബാങ്കുകളോട് സഹകരിച്ചു, എല്ലാ ബാങ്കുകളിലേയും സഹപ്രവർത്തകർ ഊണും ഉറക്കവും ഉപേക്ഷിച്ച് കൗണ്ടറുകളിൽ സഹായ ഹസ്തവുമായി കർമനിരതരായി ഇരുന്നു. എന്തിനധികം ഇടപാടുകാരിൽ ചിലർ ഈ ശനിയും ഞായറും ഞങ്ങൾ സഹായിക്കാൻ വരട്ടെ എന്ന് ചോദിച്ച് ഇങ്ങോട്ടെത്തി. നല്ല വാർത്തകൾ ബാങ്കിൽ നിന്ന് തന്നെ മിക്കവാറും ആഴ്ചകൾക്കുള്ളിൽ എത്താൻ എല്ലാ സാധ്യതയും കാണുന്നു. വാർത്താപ്രളയം മുല്ലപ്പെരിയാർ വാർത്തയെ അനുസ്മരിപ്പിക്കുന്നു എന്ന് മാത്രം ഓർമിപ്പിക്കട്ടെ. വിശദമായി പിന്നെ എഴുതാം.
ഇതിന് ശേഷമാണ് കുടുതൽ വിവാദങ്ങൾക്ക് വഴിവച്ച പോസ്റ്റ് ആദർശ് ഇട്ടത്. ഇക്കൂട്ടത്തിൽ പുലിമുരുകനുമുണ്ടായിരുന്നു. പുലിമുരുകൻ നൂറ് കോടിയിൽ എത്തിയപ്പോൾ ഇതിൽ എത്രകോടി നികുതിയായി സർക്കാറിന് കിട്ടി എന്ന ചോദ്യമായിരുന്നു ആദർശ് ഉന്നയിച്ചത്. ഇതേക്കുറിച്ചാണ് കെ ജെ ജേക്കബ് കൂടുതൽ വാചാലനായി എഴുതിയതും. ചുരുക്കത്തിൽ മാദ്ധ്യമപ്രവർത്തകരെ തുടർച്ചയായി കൊട്ടിക്കൊണ്ടുള്ള പോസ്റ്റുകൾ വന്നതോടെയാണ് ജേക്കബ് എല്ലാം ചേർത്തൊരു മാറുപടി എഴുതിയത്. എന്നാൽ, ഫലത്തിൽ ഇത് മോദി എതിരാളികൾ ആഘോഷമാക്കി. ചില കടുത്ത ഇടതു അനുഭാവികൾ ആദർശിനെ സംഘി അനുകൂലിയെന്ന വിധത്തിലാണ് തെറിവിളിച്ചത്.
നോട്ട് നിരോധന വിഷയവും അത് സഹകരണ ബാങ്കുകളെ ബാധിച്ചതു എല്ലാമായി സോഷ്യൽ മീഡിയയിൽ കടുത്ത വാഗ്വാദം നടക്കുന്നതിന് ഇടെ ഈ അവസരം മുതലെടുത്ത് ചിലർ തെറിവിളിക കൊഴുപ്പിച്ചു. ആദർശിനെ അനുകൂലിച്ചുകൊണ്ടും പോസ്റ്റുകൾ വന്നത് മറ്റുചിലർക്ക് ഇഷ്ടമായതുമില്ല. എന്നാൽ, ആദർശിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ കമന്റുകൾ എത്തുക കൂടി ചെയ്തതോടെയാണ് ആദർശ് ഫേസ്ബുക്കിൽ നിന്നും പിൻവലിയുന്നതായി പ്രഖ്യാപിച്ചത്.
സ്വകാര്യഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ തെന്നി നീങ്ങുന്നത് പച്ചരി വാങ്ങുന്നതിനെയും മാനസിക സ്വസ്ഥതയേയും ബാധിക്കുമെന്നതിനാൽ ഈ പ്രൊഫൈലിൽ എഴുതുന്നത് നിർത്തുന്നു. ആദർശ് അവസാനം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ: ഫേസ്ബുക്കിൽ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവമായിരുന്നു. പല നല്ല സുഹൃത്തുക്കളേയും കിട്ടി. പത്ത് വർഷം കോളെജിൽ പഠിച്ചതിനേക്കാളും വലിയ 'സർവകലാശാല' തന്നെ ആയിരുന്നു നിങ്ങളൊക്കെ എഴുതിയ പോസ്റ്റും പല കമന്റുകളും ഇണക്കവും പിണക്കവും എല്ലാമെല്ലാം.
സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണമല്ലോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ എഴുതിയ ചില പോസ്റ്റുകൾ കുറച്ച് വൈകാരികം ആയി എന്ന് അറിയാം. നാളിത് വരെ വസ്തുതാപരമായേ, സ്വയം ബോധ്യമുള്ള കാര്യങ്ങളേ സംസാരിച്ചിട്ടുള്ളൂ എന്നാണ് വിശ്വാസം, എഴുതിയതൊന്നും മായ്ച്ച് കളയേണ്ടിയോ മറച്ച് വയ്ക്കേണ്ടിയോ വന്നിട്ടില്ല. എന്നാൽ സ്വകാര്യഔദ്യോഗിക ജീവിതത്തെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ തെന്നി നീങ്ങുന്നത് പച്ചരി വാങ്ങുന്നതിനെയും മാനസിക സ്വസ്ഥതയേയും ബാധിക്കുമെന്നതിനാൽ ഈ പ്രൊഫൈലിൽ എഴുതുന്നത് നിർത്തുന്നു. നേരത്തെ ഒരു പോസ്റ്റിൽ ഡിസംബർ 31 എന്ന് സന്ദർഭവശാൽ പറഞ്ഞു, അന്ന് വരെ ഇവിടെ മറ്റുള്ളവരെ വായിക്കാനായി ഉണ്ടാകും. എഴുതുന്ന ലേഖനങ്ങളും വീഡിയോ, പുസ്തക അധ്യായങ്ങൾ എന്നിവ ഫേസ്ബുക്ക് പേജിൽ ഇടാം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്