Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒളിച്ചോടിയതായി വ്യാജവാർത്ത; നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

ഒളിച്ചോടിയതായി വ്യാജവാർത്ത; നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയിരിക്കുന്നത്. ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി അഭ്യൂഹം എന്നായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിൽ കഴിഞ്ഞ ദിവസം വന്നുകൊണ്ടിരുന്ന വാർത്ത. പേര് പറഞ്ഞില്ലെങ്കിലും പ്രമുഖ ബിജെപി വനിതാ നേതാവെന്ന് ഉദ്ദേശിച്ചത് തന്നെക്കുറിച്ചാണെന്ന് വ്യക്തമായി മനസിലാക്കുന്ന തരത്തിലാണ് വാർത്ത നൽകിയിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

‘അതിൽ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേർത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല,’ ശോഭാ സുരേന്ദ്രൻ പറഞ്ഞു. സൈബർ നിയമത്തിലെ പുതിയ ഭേദഗതി ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങൾക്കെതിരെയാണെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയിൽ ആയുധമായി മാറിയ പിതൃശൂന്യ ഓൺലൈൻ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകി. വിലാസമോ ഫോൺ നമ്പറോ സ്വന്തം വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓൺലൈൻ മാധ്യമമാണ് ഇന്നു രാവിലെ മുതൽ എനിക്കെതിരേ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്ത പ്രചരിപ്പിക്കുന്നത്.

അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നൽകുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളിൽ ചില നീചമനസ്സുകൾ ഏറ്റെടുത്തിട്ടുമുണ്ട്. വാർത്ത പ്രസിദ്ധീകരിച്ചവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സൈബർ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നൽകുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങൾക്കതിരേയാണ്.

സ്ത്രീത്വത്തെ അവഹേളിക്കുകയും ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ സമൂഹത്തിൽ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാർത്തയാണ് ഇത്. അതിൽ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉൾപ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേർത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല.

ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാർത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാൻ ഇവിടെത്തന്നെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP