Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സം​ഗത്തിൽ സ്ത്രീകളോട് സഹകരിക്കാൻ ഉപദേശിച്ച മകനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ

'സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സം​ഗത്തിൽ സ്ത്രീകളോട് സഹകരിക്കാൻ ഉപദേശിച്ച മകനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ ഡാനിയേൽ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെതിരെ ശ്രവണിന്റെ അമ്മ രം​ഗത്ത്. ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൽ അക്രമം ഒഴിവാക്കാമെന്ന ഉപദേശവുമായി രംഗത്തെത്തിയ മകന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്ന് അമ്മ വ്യക്തമാക്കി. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ ഒരു സംഘം സ്ത്രീകളോട് മകന്റെ പരാമർശത്തിൽ ലജ്ജ തോന്നുന്നതായി അമ്മ അഭിപ്രായപ്പെട്ടത്. സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പരാമർശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവർ മകനോട് ആവശ്യപ്പെട്ടു. ഇവർ സ്ത്രീകളുമായി ഇവർ സംസാരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തെലങ്കാനയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വിവാദമായിരുന്നു. ബലാത്സംഗം നേരിടാൻ സ്ത്രീകളെടുക്കേണ്ട മുൻകരുതലുകൾ എന്ന മുഖവുരയോടെയാണ് സംവിധായകൻ തന്റെ അഭിപ്രായം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് ഇയാൾ അഭിപ്രായപ്പെട്ടു. ഇതിനെതിരേ ശക്തമായ വിമർശനമാണ് ഡാനിയേൽ ശ്രാവണിനെതിരെ ഉയർന്നത്.

സ്ത്രീകൾ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൽ അക്രമം ഒഴിവാക്കാമെന്നുമുള്ള സിനിമ സംവിധായകന്റെ ഉപദേശത്തിന് പിന്നാലെ രാജസ്ഥാൻ മന്ത്രിയുടെ പരാമർശവും വിവാദമായിരുന്നു. ടിവിയുടെയും മൊബൈൽ ഫോണിന്റെയും അമിത ഉപയോഗമാണ് ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യത്തിന് കാരണമെന്ന മന്ത്രിയുടെ വിചിത്രവാദമാണ് വിവാദത്തിന് അടിസ്ഥാനമായതും.

ഡാനിയലിന്റെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്....

ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാർ. ബലാത്സംഗം ചെയ്യുന്ന ആൾക്ക് നിയമം ഇളവ് നൽകിയാൽ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസിൽ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാർ. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാൽ കൊലപാതകമെന്ന ക്രൂരകൃത്യത്തിൽ നിന്നും സ്ത്രീകൾക്ക് രക്ഷപ്പെടാം.

അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ നിയമവിധേയമാക്കണം. 18 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം ( പെൺകുട്ടികൾ പുരുഷന്മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാൻ പാടില്ല). എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നാൽ കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാൽ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെ നിർഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാൻ സാധിക്കില്ല.

ഇന്ത്യയിലെ പെൺകുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുക. 18 വയസ് കഴിഞ്ഞവർ കോണ്ടവും ഡെന്റൽ ഡാമുകളും കൈവശം വെയ്ക്കുക...ലൈംഗികാഭിലാഷം പൂർത്തിയായി കഴിഞ്ഞാൽ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സർക്കാർ പാസ്സാക്കേണ്ടിയിരിക്കുന്നു.

സംഭവം വിവാദമായതോടെ ഇയാൾ കുറിപ്പ് ഫേസ്‌ബുക്കിൽ നിന്ന് കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവുമായി ഒട്ടനവധിയാളുകൾ രംഗത്തെത്തി. ഡാനിയേൽ ശ്രാവണിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP